ഗൾഫ് ഭാര്യമാരുടെ കഥകൾ -01
ഗൾഫ് ഭാര്യമാരുടെ കഥകൾ -02 ഹൈദ്രുവിന്റെ കഥ
ഹൈദ്രു തന്റെ കഥ പറഞ്ഞു തുടങ്ങി.
ബഹുഭൂരിപക്ഷം പ്രവാസികളെയും പോലെ, കുടുംബത്തിന്റെ നെടുംതൂണായി, ഭാരം ചുമലിലേറ്റി കടൽ കടന്ന കഥ. മൂന്ന് വർഷത്തിന് ശേഷം നാട്ടിൽ പോവുകയും വിവാഹം ചെയ്യുകയും ചെയ്തകഥ.
രണ്ട് വർഷം മുൻപ് നാട്ടിൽ പോയപ്പോഴാണ് ഞാൻ വിവാഹം കഴിച്ചത്, ഗ്രാമത്തിന്റെ നിശ്കളങ്കതയും പവിത്രതയും ഒത്തിണങ്ങിയ ശാലിന സുന്ദരിയാണ് എന്റെ ഭാര്യ ജമില. കല്യാണം കഴിഞ്ഞ് രണ്ട് മാസമെ എനിക്ക് അവളോടോത്ത് ജീവിക്കുവാൻ കഴിഞ്ഞുള്ളൂ. നിറയൗവനത്തിന്റെ നെറുകയിൽ നിൽക്കുന്ന അവളെ പൂർണ്ണമായും അറിയാൻ, അനുഭവിക്കാൻ, ആസ്വദിക്കാൻ, എനിക്ക് കഴിഞ്ഞില്ലെന്നത് സത്യം. മണൽക്കാട്ടിലെ പിന്നിടുള്ള ജീവിതം ആ മോഹങ്ങളുമായിട്ടായിരുന്നു. അവൾ പുഷ്പിക്കുകയും വിടരുകയും കായാവുകയും ചെയ്തു. ഒരിക്കൽ പോലും അവൾ ഒന്നിനും പരാതി പറഞ്ഞില്ല. ഇഷ്ടങ്ങളോ, ഇഷ്ടക്കേടുകളോ പറഞ്ഞില്ല. ഒരു നല്ല ഭര്യയായി, മരുമകളായി അവൾ ജീവിച്ചു. അനിയത്തിമാർക്ക് നല്ല സുഹൃത്തായി മാറി. വീട്ടിൽ സന്തോഷത്തിന്റെ ദിനരാത്രങ്ങളായിരുന്നു.
ദൈർഘ്യമേറീയ രാത്രികൾ തള്ളിനീക്കുവാൻ ഞാൻ പ്രയാസപ്പെട്ടെങ്കിലും, മനസ്സിൽ മാരിവില്ലുകൾ വിരിഞ്ഞിരുന്നു, എന്നെ കാത്തിരിക്കുന്ന പ്രിയപ്പെട്ടവളുടെ ചുടുചുംബനത്തിന്റെ ലഹരിയിൽ പലരാത്രികളിലും ഞാൻ ഞെട്ടിപിടഞ്ഞു. സ്വപ്നത്തിന്റെ തേരിലേറി ഞാനും ജമീലയും മാത്രമുള്ള ഒരു ലോകത്തിലേക്ക് പലവുരു ഞാൻ യാത്ര ചെയ്തു.
ക്ഷമയോടെ കാത്തിരുന്ന അവധികാലം വന്നെത്തി.
സ്വപ്നങ്ങളും, ആശകളും മനസ്സിൽ കുത്തിനിറച്ച്, സ്നേഹിക്കുന്നവൾക്ക് സ്നേഹത്തോടെ നൽക്കാൻ ഒത്തിരി വിഭവങ്ങൾ വരിഞ്ഞ് മുറുക്കികെട്ടി ഞാൻ യാത്രയായി. മേഘങ്ങൾ എന്നോട് കിന്നരിക്കുന്നുണ്ടായിരുന്നു, അസൂയയോടെ.
വീടെത്തി, സ്നേഹത്തോടെ, പരിഭവത്തോടെ, എല്ലാവരും എന്നെ സ്വീകരിച്ചു. ബന്ധുമിത്രാദികളുടെ ഇടയിൽ, അവരുടെ കുശലപ്രശ്നങ്ങളും സ്നേഹവും എനിക്ക് താൽക്കാലികമെങ്കിലും അരോചകമായി, കാരണം ഞാൻ കാത്തിരുന്ന സ്വർണ്ണ ഖനി, അതിന്റെ എല്ലാ പ്രൗഡിയോടും കൂടി എന്റെ മുന്നിൽ നിൽക്കുബോൾ, ഒന്ന് തൊടാൻ കഴിയാതെ, ശരിക്കോന്ന് കാണുവാൻ പോലുമാവാതെ ഞാൻ ചിലവഴിച്ച മണിക്കുറുകൾക്ക് മരുഭൂമിയിലെ രണ്ട് വർഷത്തിന്റെ ദൈർഘ്യമുണ്ടെന്ന് തോന്നി.
എല്ലാം കഴിഞ്ഞ്, എന്റെ പ്രണേശ്വരിയെ ശരിക്കോന്ന് കാണുന്നത് തന്നെ രാത്രിയിലാണ്. അവൾ വാതിൽ തുറന്ന് വന്ന ഉടനെ, വട്ടംചുറ്റിപിടിച്ച്, എടുത്തെറിയുകയായിരുന്നു കട്ടിലിലേക്ക്.
അവേശത്തിന്റെ ദിനങ്ങളായിരുന്നു പിന്നിട്. പക്ഷെ, ദിനരാത്രങ്ങൾ മാറിമറിഞ്ഞപ്പോൾ, പലപ്പോഴും അവളെ വിളിച്ചുണർത്തി ഊണില്ലെന്ന് പറയേണ്ട അവസ്ഥയിലെത്തി കാര്യങ്ങൾ.
അവൾക്കുള്ള മാറ്റം എന്നെ വല്ലതെ നോമ്പരപ്പെടുത്തി. എല്ലായ്പ്പോഴും ഞാൻ അടുത്ത് വേണമെന്ന വാശി, കൂട്ട്കുടുംബ വ്യവസ്ഥയിലെ അലിഖിത നിയമങ്ങൾ പലതും തല്ലിയുടക്കാൻ അവൾ ശ്രമിച്ചു. ദ്രന്തമായ അവേശത്തോടെ അവൾ പലപ്പോഴും എന്നെ വരിഞ്ഞ് മുറുക്കി, എന്നാൽ ഒന്നും ചെയ്യുവാൻ കഴിയാതെ, പരാജിതന്റെ നിസ്സഹായതോടെ ഞാൻ തരിച്ചിരുന്നു. മനസ്സും ശരീരവും ഒരുപോലെ ക്ഷീണിച്ചിരുന്നു.
എന്റെ ഭാര്യയിൽ വന്ന മാറ്റം ഞാൻ ശ്രദ്ധിച്ചു. ഒരാഴ്ചകൊണ്ട് അവളിനെ പ്രസാദം നഷ്ടപ്പെട്ടിരുന്നു. എപ്പോഴും അവൾ മൂകയായി കഴിഞ്ഞ് കൂടി. അതെനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ചെറിയ ചെറിയ കാര്യങ്ങൾക്ക് വരെ ഞങ്ങൾ തമ്മിൽ വഴക്കായി.
ഭാര്യയെ ത്രിപ്തിപ്പെടുത്തുവാൻ കഴിയാത്തവനെന്ന അപകർഷത ബോധവും, എന്നാലത് തുറന്ന് പറയാനുള്ള എന്റെ കഴിവില്ലായ്മയും, ചികിൽസിക്കാനോ, പരിഹാരം തേടാനോ മാർഗ്ഗമില്ലാത്ത ചുറ്റുപാടും, എന്റെ ജീവിതത്തിന്റെ താളം തെറ്റിച്ചു.
പതിയെ ഞാൻ മദ്യത്തിനടിമയായി, ആ ലഹരിയിലാവണം ഒരിക്കൽ ഞാൻ എന്റെ കുടുംബജീവിതത്തിന്റെ കഥ കൂട്ടുകാരുമായി പങ്ക്വെച്ചു. അവരുടെ ഉപദേശപ്രകാരം, കൈവിട്ട് പോവുന്ന കനകസിംഹാസനം വെട്ടിപ്പിടിക്കാനുള്ള ശ്രമത്തിനിടയിൽ, മന്ത്രവാദികളെയും ആൾദൈവങ്ങളെയും തേടി ഞാൻ നടന്നു. അങ്ങനെയാണ് ബീരാൻ മുസ്ലിയാരെ പരിചയപ്പെടുന്നത്.
ചുട്ട കോഴിയെ ട്ടച്ചിങ്ങോന്നുമില്ലാതെ, അന്തികള്ളിന്റെ ബലത്തിൽ മാത്രം അകത്താക്കുന്ന അത്യപൂർവ്വ സിദ്ധിയുള്ള അൽഭുതമനുഷ്യൻ. സുഹൃത്തുകളുടെ നിർബന്ധത്തിന് വഴങ്ങി ഞാൻ അദേഹത്തെ ചെന്ന് കണ്ടു.
ഏതാനും ചില പച്ച മരുന്നുകൾ അദേഹം തന്നു. അത് കഴിച്ചപ്പോൾ എന്തോ എനിക്കിത്തിരി ഉണർവ്വും ഉന്മേഷവും കിട്ടിയിരുന്നു. മാത്രമല്ല, ജമീലയിലും ചില മാറ്റങ്ങൾ കണ്ട് തുടങ്ങി, എന്നോടിത്തിരി സ്നേഹം കാണിക്കുകയും, നഷ്ടപ്പെട്ട പഴയ പ്രസാദവും പ്രസരിപ്പും അവൾക്ക് തിരിച്ച് കിട്ടുകയും ചെയ്തു.
കുടുംബ ജീവിത്തതിന്റെ കാണാത്ത ഗർത്തങ്ങൾ കിത്താബ് ഓതിയവർക്കറിയാമെന്ന് നീ പറയറുണ്ടല്ലോ, അത് ശരിയാണെന്ന് എനിക്ക് തോന്നിതുടങ്ങിയിരുന്നു. ശരിക്കും കിത്താബ് പഠിച്ചവരുടെ കൈയിൽ പെട്ടാൽ, ഒരു പെണ്ണും പിന്നെ ജീവിതത്തിലേക്ക് തിരിഞ്ഞ് നോക്കില്ലെന്നും, നീ പറയാറുണ്ടല്ലോ. നമ്മുടെ വിശ്വാസമനുസരിച്ച്, ഇത്തരം കാര്യങ്ങൾ ആരും തുറന്ന് ചർച്ച ചെയ്യറില്ല. ചികിൽസിക്കുവാൻ പറ്റിയ ഡോക്ടർമാരും നമ്മുടെ നാട്ടിലില്ല. സമൂഹത്തിലെ അലിഖിത നിയമങ്ങളും, വിലക്കുകളും നമ്മുക്ക് മുന്നിൽ ഇപ്പോഴും തടസ്സങ്ങളാണ്.
മാനസിക വിഷമങ്ങൾക്ക് കൗൺസിലിങ്ങിനുള്ള വേദി നമുക്കില്ല. നീർക്കുമിളകൾ വീർത്ത്, പൂർണ്ണമായും ഭ്രന്തനായാൽ മത്രമേ നാം ചികിൽസ തേടാറുള്ളൂ. സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ കൂണ്ണ് പോലെ മുളച്ച് പൊന്തുന്നു. എങ്കിലും ലൈഗിക രോഗങ്ങൾക്കും, മാനസ്സിക പ്രശനങ്ങൾക്കും ഏവിടെയും ഡോക്ടർമാരില്ല.
പ്രവാസി സംഘടനകളും സംഘങ്ങളും അവിശ്യത്തിലേറെ നമ്മുക്കുണ്ട്, പക്ഷെ, നമ്മുടെ അന്തരിക പ്രശ്നങ്ങൾ, വിഷമങ്ങൾ, പ്രയാസങ്ങൾ, ചർച്ചചെയ്യനോ, പരിഹരിക്കുവനോ ആരും ശ്രമിക്കറില്ല. ഓണവും, വിഷുവും പെരുന്നാളും നാം അഘോഷിക്കുന്നു. പക്ഷെ ജീവിതം അസ്വദിക്കാൻ നാം സൗകര്യപൂർവ്വം മറക്കുന്നു.
അത് പോട്ടെ, കഥയിലേക്ക് തിരിച്ച് വരാം.
അങ്ങനെ, നിറംമങ്ങിതുടങ്ങിയ രാത്രികൾക്ക് നീളമേറിയിരുന്ന ദിവസങ്ങൾ. ഒരിക്കൽ, എല്ലാവരും ബന്ധുവിട്ടിൽ കല്യാണത്തിന് പോയ ദിവസം. എന്തോകാരണം പറഞ്ഞ് ജമില പോയില്ല. അവൾ വീട്ടിൽ ഒറ്റാക്കണെന്ന സത്യവുമായി സൂര്യൻ എന്റെ തലയിലുദിച്ചത് കല്യാണ വിട്ടിൽ വെച്ചാണ്. സന്തോഷത്തോടെ ഓടുകയായിരുന്നു ഞാൻ വിട്ടിലേക്ക്.
മുൻവശത്തെ വാതിൽ അടഞ്ഞ് കിടന്നിരുന്നു. ജമീല അടുക്കളയിലാവും. എന്നാൽ പിന്നെ ഒരു സർപ്രയ്സാവട്ടെ എന്ന് കരുതി ശബ്ദമുണ്ടാക്കതെ ഞാൻ അടുക്കള വഴി അകത്തേക്ക് കടന്നു. വീട് മുഴുവൻ തിരഞ്ഞിട്ടും ജമീലയെ കണ്ടില്ല. ഇനി ജോലിയോക്കെ തീർത്ത് അവൾ ഉറങ്ങുകയായിരിക്കുമോ? എങ്കിൽ, അവൾ ഒരിക്കലും മറക്കാത്ത ഒരു ദിവസം സമ്മാനിക്കുവാൻ ഞാൻ തിരുമാനിച്ചു. എങ്ങനെ തുടങ്ങണമെന്ന് പലവുരു ഞാൻ മനസ്സിൽ കൂട്ടികിഴിച്ചു. ഉത്സാഹപൂർവ്വം ഞാൻ ബെഡ് റൂമിന്റെ വാതിൽ തള്ളിതുറന്നപ്പോൾ കണ്ട കഴ്ച.....
സപ്തനാഡികളും തകർന്ന് പോയി. കുടംകൊണ്ടാരോ തലകടിച്ച പോലെ, പരിസര ബോധം നഷ്ടപ്പെട്ട് ഞാൻ തളർന്ന് വീണു. ഞാൻ കണ്ട കഴ്ച യാതർത്ഥ്യമല്ലെന്ന് വിശ്വസിക്കുവാൻ പലവുരു ശ്രമിച്ചു.
ലോകത്ത് ഒരു ഭർത്താവിനും ഇത്തരം ഒരു ദുര്യോഗം ഉണ്ടായിരിക്കില്ല. ഞാൻ ജീവന് തുല്യം സ്നേഹിക്കുന്ന, വിശ്വസിക്കുന്ന എന്റെ ഭാര്യ, എന്റെ കിടക്കയിൽ, മറ്റോരാളോടോത്ത്........
(തുടരും...)