Saturday 29 November 2008

60 മണിക്കുർ, 12 ഭീകരർ, ഒരു രാജ്യം മുഴുവൻ മുൾമുനയിൽ

60 മണിക്കുർ, 12 ഭീകരർ, ഒരു രാജ്യം മുഴുവൻ മുൾമുനയിൽ.

ഭീകരരിൽ ബ്രിട്ടിഷുകാരുമുണ്ടെന്ന്.

ഭീകരർ പിടിച്ചടക്കിയ ഹോട്ടലിൽ അവർ കമന്റ്‌ സെന്റർ തുറന്നിരുന്നെന്ന്.

അത്യാധുനിക ആയുധങ്ങളും വാർത്ത വിനിമയ സംവിധാനങ്ങളും അവർ ഉപയോഗിച്ചൂ എന്ന്.

ലോകം മുഴുവൻ ഞെട്ടി വിറച്ച യുദ്ധ തന്ത്രം. ഭീകരർ ലോകത്തിന്‌ പരിചയെപ്പെടുത്തുന്ന പുതിയ തന്ത്രം. എന്തിനും കഴിവുള്ളവരാണെന്ന് അവർ ലോകത്തോട്‌ വിളിച്ച്‌ പറയുന്നു.

ഭീകരാക്രമണം നടക്കുന്ന ഭിവസങ്ങളിൽ സജീവമാകുന്ന ചർച്ചകൾ, എന്ത്‌? എന്തിന്‌? എങ്ങനെ?. തീർന്നു. കുറ്റം, പാക്കിസ്ഥാനെയോ, അൽഖ്വയ്ദയെയോ, ലസ്‌കറെ ത്വയിബയെയോ എൽപ്പിച്ച്‌, ഇനി എല്ലാ ഭദ്രമെന്ന് വിശ്വസിച്ച്‌, ഇനി ഒരിക്കലും ഇന്ത്യയിൽ ഭീകാരാക്രമണം ഉണ്ടാവില്ലെന്ന്, ഇനി പടകം പൊട്ടണമെങ്കിൽ പോലും നമ്മുടെ സുരക്ഷ ഉദ്യോഗസ്ഥർ അറിയുമെന്ന് വീമ്പിളക്കി ഭരണകർത്തകൾ, കസേരകളിയിൽ മുഴുക്കും.

ജനമേ, ഇത്‌ പോരാ, കാര്യങ്ങളും കാരണങ്ങളും മറക്കാം. പക്ഷെ, ഇനിയും ഇത്‌ സംഭവിക്കരുത്‌. അഥവ സംഭവിക്കുന്നതിന്‌ മുൻപെങ്കിലും, ചെറിയോരു സൂചനയെങ്കിലും നാം അറിയണം. അറിഞ്ഞെപറ്റൂ.

ഇന്ത്യൻ രഹസ്യന്വേഷണ വിഭഗം, അത്‌ ലോക്കൽ ഒറ്റുകാർ മുതൽ, സി. ഐ. ഡി, ഐ.ബി, മിലിറ്ററി ഇന്റലിജൻസ്‌, സിബിഐ, റേ എന്നീ സംവിധാനങ്ങൾക്ക്‌ വന്ന പാളിച്ചകൾ പഠിക്കണം. തിരുത്തണം.

ഒന്ന് മാത്രം പറയാം. ഇന്ത്യൻ രഹസ്യന്വേഷണ വിഭഗം, ലോകത്തിലെ തന്നെ വളരെ ശക്തവും കഴിവുറ്റതുമാണ്‌. പക്ഷെ, അതിനെ നിയന്ത്രിക്കുന്നവർ, ഈ സംവിധാനങ്ങളെ രാഷ്ട്രിയവൽക്കരിച്ചും, കൊടികൾ പുതപ്പിച്ചും മലീനസമാക്കി. രാഷ്ട്രിയ കളിയിൽ നിന്ന്, നമ്മുടെ രഹസ്യന്വേഷണ വിഭാഗത്തിന്‌ മോചനം നൽക്കുക. കഴിവുള്ളവരെ നിയമിക്കുന്നതിന്‌ പകരം, അമ്മയിയപ്പനെയും, മരുമകനെയും കസേരയിലിരുത്തി, ഇലൿഷനിൽ ജയപരാജയങ്ങൾ വിശകലനം ചെയ്യുവാൻ നിയമിച്ചാൽ, ഇന്നലെയും ഇന്നും സംഭവിച്ചത്‌ നാളെയും സഭവിക്കും.

നാവികസേനയെക്കുറിച്ചോർത്ത്‌ അഭിമാനിക്കുകയായിരുന്നു. സോമലിയൻ തീരത്തെ കടൽകൊള്ളക്കാരെ അടിച്ചമർത്താൻ ശ്രമിക്കുകയും, അവരുടെ നിക്കങ്ങളെ തടയുകയും ചെയ്ത ധീരജവന്മാരെകുറിച്ചോർത്ത്‌ അഭിമാനിക്കുകയായിരുന്നു. പക്ഷെ, മുബൈയിൽ നാവികസേനയുടെ മൂക്കിന്‌ തഴെ, ഒരു കൂട്ടം ആളുകൾ, ആയുധങ്ങളുമായി വന്നിട്ട്‌, അവർ അറിഞ്ഞില്ലെന്ന് പറയുന്നത്‌ വിശ്വസികാൻ മാത്രം വിഡികളാണോ, ഭാരതീയർ?.

എന്തോക്കെയോ സംഭവിച്ചിട്ടുണ്ട്‌. രാഷ്ട്രിയ, മത, ഭീകര, വ്യവസായ അവിശുദ്ധ കുട്ട്‌കെട്ടിന്റെ കൈകൾ, സേനയും പോലിസും തന്നെയാണ്‌ പ്രതിക്കൂട്ടിൽ.

പാക്കിസ്ഥാനിൽ നിന്ന് ഭീകരർക്ക്‌ വരണമെങ്കിൽ, അവരുടെ സഹായം അവശ്യമാണ്‌.

മുബൈ തീരത്ത്‌ ഇറങ്ങണമെങ്കിൽ, നാവിക സേനയുടെയും, കോസ്റ്റ്‌ ഗാർഡിന്റെയും സഹയം കിട്ടിയിരിക്കും.

പഞ്ചനക്ഷത്ര ഹോട്ടലിൽ, ഇത്രയും ആയുധങ്ങളുമായി കയറണമെങ്കിൽ, അവിടെയും സഹായം ലഭിച്ചിരിക്കും.

ഇതിനെല്ലാമുപരി, ലോക്കൽ സപ്പോർട്ട്‌ നല്ലപോലെ ലഭിച്ചിട്ടുണ്ട്‌.

ഭരണാധികരികളുടെ കൈകൾ ഒട്ടുംശുദ്ധമല്ല. നോട്ട്‌കെട്ടുകൾ കണ്ടാൽ, നാണമില്ലാതെ നക്കിയെടുക്കുന്ന ഭരണാധികരികൾ ഇവർക്ക്‌ മാമപണിചെയ്തില്ലെന്ന് ബുദ്ധിയില്ലെങ്കിൽ വിശ്വസിക്കാം.
കാര്യങ്ങളും കാരണങ്ങളും ഒരിക്കലും പുറത്ത്‌ വരില്ല. പടക്കം പൊട്ടിയാൽ പോലും, അതിന്‌ പിന്നിൽ പാകിസ്ഥാനാണെന്ന് ഉറക്കത്തിൽ പോലും വിളിച്ച്‌ പറയാൻ ശീലിച്ച നട്ടെലില്ലാത്ത ഭരണവർഗ്ഗം. മന്ത്രിസഭ രാജിവെക്കണമെന്ന് നാഴികക്ക്‌ നാൽപത്‌ വട്ടം മന്ത്രിക്കുന്നവർ വന്നാലും സ്ഥിതി തദൈവ.

ഭരണ പക്ഷത്തെയും പ്രതിപക്ഷത്തെയും ഒറ്റവാക്കിൽ ഇങ്ങനെ പറയാം.

ഇനാംപിച്ചിക്ക്‌ മരപട്ടി കൂട്ട്‌.

സത്യം പുറത്ത്‌കൊണ്ടുവരുവാൻ, ഒരു പരിധിവരെ മാധ്യമങ്ങൾക്ക്‌ കഴിയും. നമ്മുടെ ഭാഗ്യവശാൽ അതും സംഭവിക്കില്ല.

ഈ ദുഷ്‌ചെയ്തികൾക്ക്‌ പിന്നിൽ ആരായാലും അത്‌ പുറത്ത്‌കൊണ്ട്‌ വരണം. സത്യം അറിയാൻ ജനങ്ങൾക്ക്‌ അവകാശമുണ്ട്‌. പക്ഷെ സംഭവിക്കുമോ അങ്ങനെ ഒരു അത്ഭുതം?.

രഹസ്യന്വേഷണ തലവന്മാരെ അറസ്റ്റ്‌ ചെയ്യണം, അല്ലെങ്കിൽ അവർ ചൂണ്ടികാണിക്കുന്ന, ഇന്ത്യയെ ഒറ്റികൊടുത്ത രഷ്ട്രിയകോമരങ്ങളെ. എങ്കിലെ, ഇത്തരം നീച പ്രവർത്തികൾക്ക്‌ അറുതി വരൂ. നമ്മുക്ക്‌ സമാധാനിക്കുവാനാവൂ.

കാത്തിരിക്കാം, നട്ടെലുള്ള ഭരണാധികാരി വരുന്നവരെ.
----
NSG കമന്റോകൾ വരുന്ന കാളവണ്ടികണ്ട്‌ ഞെട്ടിപോയി. ഇന്ത്യ ഇപ്പോഴും 10-60 വർഷം പിന്നിലാണോ?
BMW വേണ്ട ബെൻസ്‌ വേണ്ട, ഒരു നല്ല ബസ്സ്‌ സഘടിപ്പിക്കുവാൻ കഴിഞ്ഞില്ലല്ലോ നമ്മുക്ക്‌?.
തുറന്ന യുദ്ധഭൂമിയിലാണെങ്കിൽ ഈ ശകടം മതിയായിരുന്നു. വന്നത്‌ കമന്റുകളല്ലെ? അവർ മനുഷ്യരല്ലെ?.
രാജ്യത്തിന്റെ അഭിമാനം കാത്ത്‌സൂക്ഷിച്ച ധീരജവന്മരെ, മാപ്പ്‌.
വിദേശ നിർമ്മിത വാഹനത്തിൽ യാത്രചെയ്യുന്ന, കശാപ്പുകാരും, രാജ്യം കാക്കുന്ന ധീരരും തമ്മിൽ വിത്യാസമുണ്ടാവാം അല്ലെ?.
ലോകത്തിന്റെ മുഴുവൻ കണ്ണും ഈ യുദ്ധഭൂമിയിലായിരുന്നു. അവർ വിജയം കൊയ്ത്‌ പോവുന്നത്‌, നിറകണ്ണുകളോടെ നോക്കിനിന്നു.
--
5000 ആളുകളെ കൊല്ലാനായിരുന്നു പരിപാടി. താജ്‌ തകർക്കുകയായിരുന്നു പരിപാടി എന്നോക്കെ ഒരു വിഡ്ഡി വിളിച്ച്‌ കൂവൂന്നു. 60 മണിക്കൂർ, സുരക്ഷിതമായി കിടന്നുറങ്ങിയ ഇവൻ എങ്ങനെ അറിഞ്ഞു ഈ പദ്ധതികൾ?.
ജനങ്ങൾ വിഡ്ഡികളായിരുന്നു, പണ്ട്‌, ഇപ്പോൾ അവർ വിഡ്ഡികളല്ലെന്ന്, ഭരണചക്രം തിരിക്കുന്നവരും, കുട്ടികൊടുപ്പ്‌കാരുമായ രാഷ്ട്രിയകാർ ശ്രദ്ധിച്ചാൽ നന്ന്.
---
ശിവരാജ്‌ പട്ടിൽ രാജിവെച്ചു. നല്ലത്‌ വളരെ നല്ലത്‌, പക്ഷെ, മരപ്പട്ടി പോയി, ഇനി ഇനാംപീച്ചി ആരാണ്‌?
പരജായം തീർത്തും രഹസ്യന്വേഷണ വിഭാഗത്തിന്റെയും, നാവികസേനയുടെതുമാണെന്ന് ജനത്തിനറിയാം.
----
ഫെഡറൽ സംവിധാനമുള്ള സേന രൂപികരിക്കുമെന്ന്, നല്ലത്‌. പക്ഷെ, ഇപ്പോഴുള്ള സേനയുടെ നിയന്ത്രണം ഭരണത്തിലിരിക്കുന്നവർ ചവിട്ടിപിടിക്കാതിരുന്നാൽ മാത്രം പോരെ?.
---
വീരമൃത്യുവരിച്ച മലയാളി ജാവനോട്‌ കേരളം അനാദരവ്‌ കാണിച്ചു. സത്യം. പതിനാറടിയന്തിരത്തിന്‌, നമ്മുടെ മന്ത്രിപോകുമെന്ന്. കഷ്ടം. ജാവന്മരുടെ സേവനത്തെക്കാൾ വലുത്‌, പാർട്ടിയോഗമാണ്‌ സഖാവെ. ഇല്ലെങ്കിൽ, ഭൂമി ഇടിഞ്ഞ്‌ വീഴും.
.
New Delhi: "Do not come up, I will handle them", these were probably the last words which Major Sandeep Unnikrishnan told his men as he was hit by bullets while engaging terrorists inside the Taj.
"Major Unnikrishnan was rescuing an injured commando when he was hit," Director-General of NSG J K Dutt said after he announced mission accomplished at the Taj and quoted the slain major as telling his crack team, "Do not come up, I will handle them".
"During the operation, when an commando got injured Unnikrishnan arranged for his evacuation and started chasing the terrorists himself," a senior National Security Guards (NSG) official said.
The terrorists escaped to another floor of the hotel and during the chase Unnikrishnan was seriously injured and succumbed to his injuries, the official said.
Courtesy: Indian Express.com
മുകളിലേക്ക്‌ വരരുത്‌. ഇവരെ ഞാൻ കൈകാര്യം ചെയ്യാം.
ധീരനായ മേജർ ഉണ്ണികൃഷ്‌ണന്റെ അവസാന വാക്കുകൾ.
മാപ്പ്‌ മേജർ ഉണ്ണി കൃഷ്ണൻ, ഭരണയന്ത്രം തിരിക്കുന്ന ഇരുകാലി മൃഗങ്ങൾ അങ്ങയെ ആദരിച്ചില്ലെങ്കിലും, നിങ്ങളെക്കുറിച്ചോർത്ത്‌ ഇന്ത്യ അഭിമാനിക്കുന്നു. ഒരോ മലയാളിയുടെ മനസ്സിലും നിങ്ങൾ നിറഞ്ഞ്‌ നിൽക്കും.

Thursday 27 November 2008

കാത്തിരിക്കാം വെടിയൊച്ചകൾക്കായി

ഇന്നലെ രത്രി 9:30 മുതൽ തുടങ്ങിയ ബോബെയിലെ ഭീകരാക്രമണം, 28 മണിക്കുർ കഴിഞ്ഞ്‌ ഇതെഴുമ്പോഴും തീർന്നിട്ടില്ല.

അത്യന്തം നീചമായ, മതമോ രാഷ്ട്രമോ ഇല്ലാത്ത, ഒരു പറ്റം ശവം തീനികൾ നടത്തിയ, അക്രമത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ബന്ധുകളുടെയും, പരിക്കേറ്റവരുടെയും ദുഖത്തിൽ, ബീരാൻ കുട്ടിയും പങ്ക്‌ചേരുന്നു.

ധീരരായി മരണം വരിച്ച, വീരരായ പോലിസുകാർക്ക്‌, ബീരാൻ കുട്ടിയുടെ സല്യൂട്ട്‌.

കാര്യങ്ങളും കാരണങ്ങളും നമ്മുക്ക്‌ പിറകെ പരിശോധിക്കാം.

എന്റെ ചിന്ത മറ്റോന്നാണ്‌.20-30 ആളുകളുള്ള ഒരു ഗ്രൂപ്പിന്‌, ഇന്ത്യയുടെ വാണിജ്യതലസ്ഥാനമെന്നറിയപ്പെടുന്ന മുബൈ നഗരത്തെ ദിവസങ്ങളോളം, വിറപ്പിച്ച്‌ നിർത്താവനുമെങ്കിൽ, അണ്വായുധം നിർമ്മിച്ച നമ്മുടെ ശത്രു രാജ്യത്തിന്റെ ചെറിയോരക്രമണം മതിയാല്ലോ, ഇന്ത്യ ചാരമാവാൻ അല്ലെ. സംശയം ന്യായമാണ്‌.

ജനത്തിന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽക്കുവാൻ കടപ്പെട്ട ഭരണാധികരികൾക്ക്‌ വീട്ട്‌വേല ചെയ്യുകയായിരുന്നോ, നമ്മുടെ രഹസ്യന്വേഷണ വിഭാഗം. ഒരു മെട്രോ സിറ്റിയിൽ, ഇത്രയും പ്ലനിങ്ങോടെ ഒരു അക്രമണം നടത്തുന്നവർ, അത്‌ ഇന്നോ ഇന്നലെയോ തയ്യറാക്കിയതാവില്ലെന്ന്, അറിയാം. മാസങ്ങളോ, ചിലപ്പോൾ വർഷങ്ങളോ നീണ്ട പരിശ്രമത്തിന്റെ ഫലമായല്ലതെ, 120 കോടി ജനത്തിന്റെ മുഖത്ത്‌ കാർക്കിച്ച്‌ തുപ്പി ഒരു സംഘമാളുകൾ കടന്ന് പോവില്ലെന്ന് ബീരാനുറപ്പുണ്ട്‌.

രാഷ്ട്രിയ നേതാകളുടെ അടിവസ്ത്രം കഴുകുവാൻ, പോലിസിനെയും പട്ടാളത്തെയും, ഇവിടുത്തെ രഹസ്യന്വേഷണ വിഭഗത്തെയും ഉപയോഗിക്കുന്നവർ, നാട്‌ ഭരിക്കുന്ന കാലത്തോളം, ഇനിയും ഇത്തരം അക്രമങ്ങൾ നടത്തി ഭീകരർ ഇന്ത്യവിട്ട ശേഷമെ നാം അറിയൂ.

ഭീകരർ വന്നത്‌ കപ്പലിലെന്ന്, അതും ഇന്ത്യ ഗേറ്റിനടുത്ത്‌. നാണമില്ലാതെ നാവികസേനയുടെ തലവൻ ഇത്‌ പറഞ്ഞത്‌ കേട്ടിട്ട്‌, നാണിച്ച്‌ ഞാൻ തലതാഴ്തി. അക്രമണത്തിന്‌ വരുന്നവർ, നാവികസേന അസ്ഥനത്ത്‌ ചെന്ന് വിവരം പറയണമായിരുന്നോ?.

രാത്രി 3 മണിക്ക്‌, പരിക്കേറ്റ പോലിസുകരാൻ ദയനീയമായി പറയുന്നത്‌ കേട്ടു, പോലിസുകാരുടെ കൈയിലെ വെടിക്കോപ്പുകൾ തീർന്നെന്ന്. ഇനി അക്രമണമുണ്ടാകുബോൾ, അക്രമികളോട്‌ നമ്മുക്ക്‌ പറയാം, ഞങ്ങളുടെ കപ്പാസിറ്റികനുസരിച്ച്‌ മാത്രം അക്രമം നടത്തിയാൽ മതിയെന്ന് അല്ലെ.

അഭ്യന്തര മന്ത്രിയും, പ്രധാന മന്ത്രിയും, സോണിയ ഗാന്തിയും മുബൈയിൽ വന്നതെന്തിന്‌?. പത്രസമ്മേളനം നടത്തനോ?. കുറച്ച്‌ പോലിസുകാർക്കെങ്കിലും അധികജോലിയുണ്ടാകാനോ?. കഷ്ടം.

രഹസ്യന്വേഷണ വിഭാഗവും, പോലുസും പട്ടാളവും എന്ന് ഇന്ത്യയിലെ രാഷ്ട്രിയ കഴുകന്മാരുടെ കൈയിൽനിന്ന് സ്വതന്ത്രം നേടുന്നുവോ, അന്ന് നമ്മുക്ക്‌ അഭിമാനിക്കാം നമ്മുക്കും പോലിസുണ്ടെന്ന്, പട്ടാളമുണ്ടെന്ന്. അന്ന് നാം സുരക്ഷിതരായിരിക്കും. അത്‌ വരെ, ഈ കഴുകന്മരുടെ അടിമകളായി, ഉറങ്ങാതെ കാത്തിരിക്കാം, വെടിയൊച്ചകൾക്കായി, കടല്‍ കടന്നെത്തുന്ന മരണത്തിനായി.

ഭരത്‌ മാത കീ ജെയ്‌.

Wednesday 26 November 2008

ഹജ്ജ്‌ നഷ്ടകച്ചവടം

ഹജ്ജ്‌ നഷ്ടകച്ചവടം

കേരളത്തിൽനിന്നും ഈ വർഷത്തെ ഹജ്ജ്‌ സംഘടിപ്പിക്കുന്ന, വിവിധ ഗ്രുപ്പുകൾക്കും സംഘങ്ങൾക്കും സംഘടനകൾക്കും, അഗോള സാമ്പത്തിക പ്രതിസന്ധി കാരാണം നഷ്ടം നേരിട്ടതായി അറിയുന്നു.

ഇഷ്ടതോഴന്മാരുടെ, ധൂർത്തിനെതിരെ എ.സി.ജി റിപ്പോർട്ട്‌ പുറത്ത്‌ വന്നിട്ടും, നിലക്കാത്ത ഒഴുക്ക്‌പോലെ, വരുന്നു, ഹജ്ജ്‌ മാമാങ്കത്തിന്‌ കേരളത്തിലെ പാവപ്പെട്ട കോടീശ്വരന്മാർ. പഞ്ചനക്ഷത്ര ഹോട്ടലുകളിൽ അന്തിയുറങ്ങി, വി.ഐ.പി. സൗകര്യം അസ്വദിച്ച്‌, പരിശുദ്ധഹജ്ജ്‌ കർമ്മം നിർവ്വഹിക്കുവാൻ, ഇവരെത്തുന്നത്‌, സത്യത്തിൽ എന്തിനാണെന്ന്, റബ്ബിനറിയാം.

വിനിമയ നിരക്കിലെ വിത്യാസം കാരണം വൻ ലാഭം പ്രതീക്ഷിച്ച്‌ നടത്തുന്ന ഹജ്ജ്‌ ബിസിനസ്‌, ഈ വർഷം നഷ്ടത്തിലാവാതിരിക്കുവാൻ, ഹാജിമാരിൽ നിന്നും എക്സ്ട്ര പിരിവ്‌ നടത്തിയിട്ടും ഫലമില്ലാതെ പോയതായി, സംഘാടകർ സമ്മതിക്കുന്നു.

ഈ വർഷം ഹജ്ജിനെത്തിയ ഇന്ത്യൻ തീർത്ഥാടകരുടെ ദുഖങ്ങളും ദുരിതങ്ങളും വിവരണാധീതമാണ്‌.

വളരെ മോശമായ, ഇടിഞ്ഞ്‌ വീഴാറായ കെട്ടിടങ്ങൾ, കക്കുസുകൾ പലതിലുമില്ല, ഉള്ളതോ പൊട്ടിപെളിഞ്ഞത്‌, ഉറങ്ങുവാൻ പോയിട്ട്‌, പത്ത്‌ മിനിട്ട്‌ കഴിച്ച്‌കൂട്ടുവാൻ പോലും പ്രയാസമുള്ള മുറികൾ. ഹറമിൽനിന്നും കിലോമിറ്ററുകൾ അകലെയാണ്‌ ഈ കെട്ടിടങ്ങൾ. അഞ്ച്‌ നേരവും നമസ്കാരത്തിന്‌ ഹറമില്ലെത്തുക, ഇവരിൽ പലർക്കും പ്രയാസം. ബസ്സ്‌ സൗകര്യമില്ല. സഹായികളില്ല. പലരുടെയും കഥ കേട്ട്‌ ബീരാന്റെ കണ്ണ്‌ നിറഞ്ഞ്‌ പോയി. അല്ലാഹുവിന്റെ അതിഥികളായെത്തിയവരോട്‌, ഇന്ത്യൻ ഭരണാധികാരികളുടെ, അവരുടെ ചെരിപ്പ്‌ നക്കുന്ന മതസംഘടനകളുടെ, മതത്തിന്റെ പേരിൽ, കീശവീർപ്പിക്കുന്ന ഇരുകാലി മൃഗങ്ങൾ കാണിക്കുന്ന ക്രൂരത്‌ കണ്ടിട്ട്‌. നിങ്ങൾക്ക്‌ അല്ലാഹു ഒരിക്കലും മാപ്പ്‌ തരാതിരിക്കട്ടെ.

കൊട്ടിടവാടക ഈ വർഷം മക്കയിൽ കൂടുതലാണെന്ന് സമ്മതിക്കുന്നു. പക്ഷെ, നിലവാരമുള്ള കെട്ടിടങ്ങൾ ഇഷ്ടം പോലെ, മക്കയിലുണ്ട്‌. ബസ്സ്‌ സൗകര്യമൊരുക്കാൻ മക്കയിൽ റോഡില്ലെന്ന് പറയുമോ നിങ്ങൾ?

ഇനി ബിസിനസിലേക്ക്‌, അതെ ഹജ്ജ്‌ എന്ന വൻ വ്യവസായത്തിന്റെ രഹസ്യങ്ങൾ.

മത സംഘടനകൾ, സ്വകാര്യ ഗ്രൂപ്പുകൾ ഹജ്ജ്‌ സംഘടിപ്പിക്കുന്നത്‌, അല്ലാഹുവിനെ ഭയന്നിട്ടാണെന്ന് കരുതുന്നു എങ്കിൽ തെറ്റി.

ഒന്ന്, മക്കയിൽ കെട്ടിടം വടകക്ക്‌ കൊടുക്കുന്ന ഒരു സംഘമാളുകളുണ്ട്‌. അവർ, ഈ ഗ്രൂപ്പിന്റെ ജിദ്ധയിലെ നേതാകളാണ്‌. കൊള്ളലാഭത്തിന്‌ അവർ ഈ കെട്ടിടങ്ങൾ ഗ്രൂപ്പുകൾക്കും ഇന്ത്യൻ ഹജ്ജ്‌ മിഷനും നൽക്കുന്നു. വർഷം തോറും ഈയിനത്തിൽ മാത്രം കോടികൾ സമ്പാദിക്കുന്നവരെ എനിക്കറിയാം. കക്കുസ്‌ ഇല്ലെങ്കിലെന്ത്‌, വെള്ളം ഇല്ലെങ്കിലെന്ത്‌. നേതാകളുടെ വിട്ടിൽ കാശെത്തിയിരിക്കും.

ഇവിടെ ജിദ്ധയിൽ നിന്നും, എംബസി സൗജന്യമായി നൽക്കുന്ന ഹജ്ജ്‌ വളന്റിയർ പാസ്സുപയോഗിച്ച്‌, ഹാജിമാരെ മക്കയിലേക്ക്‌ കടത്തുവാൻ ശ്രമിച്ച്‌, അതും തുച്ചമായ 1500 റിയാൽ മാത്രം ഫീസിനത്തിൽ വാങ്ങിയ ഒരു ഗ്രുപ്പിന്റെ യാത്ര പോലിസ്‌ തടഞ്ഞപ്പോഴാണ്‌, ഉസ്താദിന്‌, ഒരു കാര്യം മനസിലായത്‌. ഇഹ്‌റാം ചെയ്തും മലയാളികൾ നാടൻ അടി അടിക്കുമെന്ന്. അഴ്ചകളോളം ചവിട്ടിതിരുമിയിട്ടും അവശേഷിക്കുന്ന പാടുകൾ നോക്കി വീർപ്പിട്ട സംഘം ഈ വർഷം ഇത്തിരി മാറ്റം പ്രഖ്യാപിച്ചു. ആളോന്നിന്‌, വെറും 2500 റിയാൽ മാത്രം.

ഇസ്ലാമിന്റെ പേരിൽ, അനധികൃതമായി ഹജ്ജ്‌ ബിസിനസ്സ്‌ നടത്തുന്നവർക്ക്‌, കേന്ദ്രഗവണ്മെന്റിന്റെ ഒത്താശയുണ്ടെന്നത്‌ രഹസ്യമല്ല.

എംബസി ഉദ്യോഗസ്ഥരും വിവിധ സംഘടന നേതാകളും ഇപ്പോൾ ഭയങ്കര തിരകിലാ. വി. ഐ. പി കൾക്ക്‌ പഞ്ചനക്ഷത്ര ഹോട്ടലുകളും, ആടംബര കാറുകളും ഒരുക്കുന്ന തിരക്കിൽ.

ഈയോരു കാര്യത്തിൽ കേരളത്തിലെ എല്ലാ സംഘടനകളും യോജിപ്പിലെത്തിയിട്ടുണ്ട്‌. ഹാജ്ജ്‌ വ്യവസായമാക്കുന്ന കാര്യത്തിൽ. ഇസ്ലാമിനെ മുറിച്ച്‌ പങ്ക്‌വെച്ചവർ, കാശിന്റെ കാര്യത്തിൽ ഒരുമിക്കുന്നു. അപ്പോൾ മുറിക്കപ്പെട്ടത്‌....

മതനേതകളോട്‌ ഒരു സ്വകാര്യം.കാശുണ്ടാക്കാൻ മറ്റു മാർഗ്ഗമൊന്നും അറിയില്ലെങ്കിൽ..... കഷ്ടം.

പെപട്ടിയെപോലെ നിങ്ങളെ തല്ലികൊല്ലുവാനുള്ള കഴിവ്‌, ഒരു മുസ്ലിമിനും ഇല്ലാതെ പോയല്ലോ.

.

Tuesday 25 November 2008

അഭയ:മുന്‍എ.എസ്‌.ഐ. വി.വി.അഗസ്‌റ്റിന്‍ ആത്മഹത്യ ചെയ്‌തു.

അഭയ കേസ്‌: മുന്‍ എ.എസ്‌.ഐ അഗസ്‌റ്റിന്‍ ആത്മഹത്യ ചെയ്‌തു കോട്ടയം:സിസ്‌റ്റര്‍ അഭയ കേസില്‍ തെളിവുനശിപ്പിക്കാന്‍ കൂട്ടുനിന്നെന്ന്‌ ആരോപിക്കപ്പെട്ട മുന്‍എ.എസ്‌.ഐ. വി.വി.അഗസ്‌റ്റിന്‍ ആത്മഹത്യ ചെയ്‌തു. സിസ്‌റ്റന്‍ അഭയ മരിച്ച സമയത്ത്‌ കോട്ടയം വെസ്‌റ്റ് പോലീസ്‌ സ്‌റ്റേഷനില്‍ എ.എസ്‌.ഐ. ആയിരുന്നു അദ്ദേഹം. 75 വയസുളള അഗസ്‌റ്റിന്‍ കേസന്വേഷണത്തിന്റെ ഒരു ഘട്ടത്തില്‍ മാപ്പു സാക്ഷിയാകാന്‍ തയാറായിരുന്നു. പിന്നീട്‌ അദ്ദേഹം നിലപാട്‌ മാറ്റിയിരുന്നു. കേസന്വേഷണത്തിനിടെ അദ്ദേഹത്തിന്റെ മൊഴിയില്‍ വൈരുദ്ധ്യം ഉണ്ടെന്ന്‌ സി.ബി.ഐ. സംഘം വ്യക്‌തമാക്കിയിരുന്നു. കോട്ടയം ചാലച്ചിറയ്‌ക്ക് സമീപം കൈയ്യിലെ ഞെരമ്പ്‌ മുറിച്ചാണ്‌ അദ്ദേഹം ആത്മഹത്യ ചെയ്‌തത്‌.

http://mangalam.com/index.php?page=detail&nid=98044


ദീപികയിൽ ഇങ്ങനെ


Monday 24 November 2008

കൈപ്പളിക്കും സഗീറിനും

സ്നേഹപൂർവ്വം, കൈപ്പളിക്കും സഗീറിനും.

മാസങ്ങളോളം ബ്ലോഗിൽ നിറഞ്ഞാടുന്ന നിങ്ങളുടെ ലീലവിലാസങ്ങൾ കണ്ട്‌കൊണ്ടിരുന്ന ഒരു പാവം പ്രേക്ഷകനാണ്‌ ഞാൻ.

ബ്ലോഗിലെ രണ്ട്‌ കൂടപിറപ്പുകൾ തമ്മിൽ, കൊന്നും കൊലവിളിച്ചും നടക്കുന്നത്‌ കണ്ടിട്ട്‌ സഹിക്കണില്ല്യ.

ആശയ സംഘടനം നല്ലതാണ്‌, അത്‌ പക്ഷെ, വ്യക്തി സംഘടനത്തിലേക്ക്‌ നീങ്ങാതെ നോക്കരുതോ?.

നിങ്ങളെ പിന്നിൽ നിന്നും നയിക്കുന്നവരെ തിരിച്ചറിയാനുള്ള ത്രാണിയുണ്ടാവണം. നഷ്ടപ്പെട്ടത്‌ തിരഞ്ഞിട്ട്‌ കാര്യമില്ല.

മലയാള ബ്ലോഗിന്റെ വളർച്ചക്ക് എനിക്കോ നിങ്ങൾക്കോ ഒരു ചുക്കും ചെയ്യാൻ കഴിയില്ല. പക്ഷെ, അത്‌ തളർത്താൻ നമ്മുക്കാവും.

മാപ്പെന്ന രണ്ടക്ഷരമുരിയാടുവാൻ കഴിയാതെ, നിമിഷനേരംകൊണ്ട്‌ മരണം നെറ്റുമായി നമ്മുടെ പിന്നാലെയുണ്ടന്ന സത്യം മറക്കല്ലെ സുഹൃത്തുകളെ.

എന്തിനാണി കോലാഹലം. ഈ പ്രശ്നത്തിന്റെ ചില രസതന്ത്രങ്ങൾ അറിയാമെങ്കിലും, അതാണ്‌ കാരണമെങ്കിൽ, ലെറ്റസ്‌ സെ, ദ റ്റൈം ഇസ്‌ ഒവർ.

കൈപ്പളിയെയും, സഗീറിനെയും അറിയുന്നവർ, ദയവായി അവരെ ഉപദേശിക്കുക. വെർച്ച്യുൽ ലോകത്ത്‌, എന്തിനാണി പക? ആരോടാണി ദേഷ്യം? എന്തിന്‌ വേണ്ടി?.

എല്ലാവരോടും ഒരപേക്ഷയുണ്ട്‌, വിഷയത്തെപറ്റി സംവാദമാവാം, പക്ഷെ, അതിന്റെ രചയിതാവിനെ, വ്യക്തിപരമായി അധിക്ഷേപിക്കുന്നത്‌, എല്ലാവരും നിർത്തുക. (എന്നെ വിമർശിക്കാം)

സഹനശീലരായ ബ്ലോഗർമാർ ബൂലോകത്ത്‌ കുറവാണ്‌.

കൈപ്പളിയും, സഗീറും, ഈ സഹോദരന്റെ അപേക്ഷ തള്ളികളയില്ല എന്ന വിശ്വാസത്തോടെ.

നിങ്ങളുടെ സഹോദരൻ
ബീരാൻ കുട്ടി.

Sunday 23 November 2008

ഏറനാടും വയലാറും മലബാർ വേദിയിൽ ഏറ്റുമുട്ടുമ്പോൾ.

ഏറനാടും വയലാറും മലബാർ വേദിയിൽ ഏറ്റുമുട്ടുമ്പോൾ.

വയലാർ ഗർജ്ജിക്കുന്നു എന്നത്‌ കേവലം കവിഭവനയല്ലെന്ന് തെളിഞ്ഞു. ഷാർജ്ജയിൽ ഒത്തുചേർന്ന നൂറുകണക്കിന്‌ പരദേശികൾക്ക്‌ ഇതു നേരിൽ കാണാനുള്ള ഭാഗ്യവും ലഭിച്ചു. ഇന്ത്യൻ അസോഷിയേഷൻ ഓഡിറ്റോറിയമായിരുന്നു വേദി. നായകൻ പ്രവാസി മന്ത്രി വയലാർ രവി. പ്രതിനായകൻ പി.വി അബ്ദുൽ വഹാബ്‌ എം.പി. സംഘാടകർ മലബാർ പ്രവാസി കോർഡിനേഷൻ കൗൺസിൽ. എഴുതിതയാറാക്കിയ ചോദ്യങ്ങൾക്ക്‌ "മുഖമുഖ"ത്തിൽ ശരിയായ കോൺഗ്രസുകാരന്റെ സുക്ഷമതയോടെയായിരുന്നു രവിയുടെ മറുപടി. അടിയന്തിരപ്രധാനവും അരാഷ്ട്രിയവുമായ ചോദ്യങ്ങൾക്ക്‌ പിന്നീടായിരുന്നു അനുമതി.

എമിഗ്രേഷൻ നിയമം കർശനമാക്കിയത്‌ പെൺവാണിഭം വേരോടെ പിഴുതെറിയാനെന്ന് രവി പറയേണ്ട താമസം സദസ്സിന്റെ മുൻനിരയിലിരുന്ന പി.വി അബ്ദുൽ വഹാബ്‌ എഴുന്നേറ്റു. രവിയുടെ നിയമം അപ്രയോഗികമെന്ന് വഹാബ്‌. മാത്രമല്ല സ്ത്രിവിരുദ്ധവും. ഒട്ടേറെ സ്ത്രികൾക്ക്‌ തൊഴിലവസരങ്ങൾ നഷ്ടപ്പെടുത്തുന്നതിനും പുറമെ ഗൾഫിൽ വന്ന് പരീക്ഷ എഴുതാൻ പോലും പലർക്കും സാധിക്കുന്നില്ലെന്നും വഹബ്‌ നിന്നു കത്തി.

സംഗതി സീറോ അവറാണ്‌. ഏത്‌ എം.പി.ക്കും നോട്ടീസ്‌ കൊടുക്കാതെ ചാടിവീഴാം. എന്നാൽ ലീഗ്‌ എം.പിയെ അങ്ങനെ വിട്ടാൽ പറ്റില്ലെന്ന് മന്ത്രി രവി ഉറപ്പിച്ചു. വിസിറ്റ്‌ വിസയിൽ പെൺവാണിഭത്തിനല്ലാതെ എന്തിനു സ്ത്രികൾ ഗൾഫിൽ വരണമെന്നായി മന്ത്രിയുടെ ചോദ്യം. പോരേ പൂരം?. അതോടെ ഏറനാടൻ വീര്യവും വയലാറിന്റെ രോഷവും പതഞ്ഞുയർന്നു. അൽപം പരുഷമായി തന്നെയായിരുന്നു പെരുമാറ്റം. വഹാബിനോട്‌ ഇരിക്കാൻ ആജ്ഞാപിക്കുകയായിരുന്നു രവി. ശരിക്കും രാജ്യസഭയിലെ പ്രക്ഷുബ്‌ധാവസ്ഥയുടെ അതേ കെട്ടും മട്ടും. സന്ദർശക ഗ്യാലറിയിൽ യു.ഡി.എഫ്‌ പോഷക സംഘടനാ പ്രവർത്തകർ അങ്കം കണ്ട്‌ ശരിക്കും അന്തം വിട്ടുനിന്നു.

അന്വേഷിച്ചപ്പോഴാണറിഞ്ഞത്‌, ഇതോന്നും യാദൃഛികമല്ലെന്ന്, പഴയ കണക്കു തീർക്കലിന്റെ തുടർച്ചയാണെല്ലാം. അതറിയണമെങ്കിൽ ഒരു വർഷം അപ്പുറത്തേക്ക്‌ പോകണം. ഫ്ലാഷ്‌ ബാക്ക്‌: 2007 ലെ ഭരതീയ പ്രവാസി സമ്മേളനത്തിന്‌ തകർപ്പൻ മുന്നൊരുക്കം. എല്ലാവരെയും സദ്യക്ക്‌ ക്ഷണിച്ചു. വഹാബിനെ മാത്രം അടുപ്പിച്ചില്ല. സമ്മേളനത്തിന്റെ നടത്തിപ്പ്‌ ചുമതല മുഴുവൻ രവിയുടെ മന്ത്രാലയത്തിന്‌. പരദേശികളുടെ എം.പിയെന്നതാണ്‌ വഹാബിന്റെ ഐഡന്റിറ്റി. എന്നാൽ അങ്ങനെ ആരും പരദേശി പ്രതിനിധി ചമയേണ്ടെന്ന് വയലാറും. ഇന്ദ്രപ്രസ്ഥ മഹാമഹത്തിൽ മറ്റു പല ബിസിനസ്‌ പ്രമുഖർക്കും പട്ടും വളയും കൊടുത്തപ്പോൾ ഒരു ക്ഷണക്കത്ത്‌ പോലും വഹാബിനെ തേടി വന്നില്ല. അതോടെ കലിയായി. ദുബൈയിൽ മാധ്യമ പ്രവർത്തകരെ കണ്ട വഹാബ്‌ വിട്ടില്ല. ഇടക്കിടെ ചില കേന്ദ്രമന്ത്രിമാർ ഗൾഫിൽ വരുന്നത്‌ പ്രവാസികളുടെ പ്രശ്നം തീർക്കാനല്ലെന്ന് വഹാബ്‌ കണ്ടെത്തി. പിന്നെയോ? സർക്കാർ ചെലവിൽ ബന്ധുക്കളെ സന്ദർശിക്കാൻ വരികയാണിവർ - വയലാർ രവിക്ക്‌ ലീഗ്‌ എം.പിയിൽ നിന്നു കിട്ടിയ ഊക്കനടിയായിരുന്നു അത്‌. (കൂട്ടത്തിൽ അഹ്‌മദിനെയും വഹാബ്‌ ലക്ഷ്യം വെച്ചിരിക്കുമോ? ഏയ്‌. അതോക്കെ ആളുകൾ വെറുതെ പറയുന്നതാകും)

എന്തായാലും അന്നത്തെ ആ കലിപ്പ്‌ ചെല്ലക്കിളികൾക്കിടയിൽ ഇപ്പോഴും തുടരുകയാണ്‌. അതിന്റെ നിറഞ്ഞാട്ടമാണ്‌ ഷാർജ്ജയിൽ കണ്ടത്‌. കൈ കൊടുക്കുമ്പോൾ പോലും അകൽച്ചയുടെ ആ ശരീര ഭാഷ ഒന്നു കണേന്റതായിരുന്നു. തുടർന്ന് വേദിയിൽ പ്രസംഗിച്ച യുവമാധ്യമ പ്രവർത്തകനെതിരെയും രവി രോഷം കൊണ്ടു. "അങ്ങ്‌ വെറുതെ ക്ഷോഭിക്കേണ്ട കാര്യമില്ലെന്ന്" പയ്യൻ പറഞ്ഞപ്പോൾ സദസ്സ്‌ ഒന്നാകെ കൈയടിച്ചു. അതോടെ കൈയടിയായി രവിയുടെ പ്രശ്നം. ഒരോ കൈയടിക്ക്‌ പിന്നിലും രാഷ്ട്രിയമുണ്ടെന്ന് രവി. അതോക്കെ പഠിച്ചാണ്‌ താൻ ഇവിടം വരെ എത്തിയതെന്ന ഓർമ്മപ്പെടുത്തൽ വേറെയും.

ശിഷ്ടം: അങ്കം മുറുകട്ടെ. കുഴപ്പമില്ല. ഒറ്റ ചോദ്യം മാത്രം: ഈ പരദേശി മന്ത്രിയും പരദേശി എം.പിയും ഇവിടെയുള്ള സാധരണ മനുഷ്യരുടെ ക്ഷേമത്തിന്‌ ഇത്രയും കാലം എന്തു ചെയ്തു?.

കലിപ്പിന്റെ കണക്കു തീർക്കാൻ പ്രവാസ വേദികൾ തന്നെ വേണമായിരുന്നോ ഇവർക്ക്‌?.

കടപ്പാട്‌, മാധ്യമം ഗൾഫ്‌ ഫീച്ചർ - ഗൾഫീയം എംസിയെൻ - ബുധൻ, നവംബർ 19, 2008
---------

മലബാർ പ്രവാസി ദിവാസ്‌ സാധരണക്കാരുടെ സമ്മേളനമായിരുന്നു എന്നും, കഫ്ത്തിരിയായിലെ മൊയ്തിൻ കുട്ടിയും, ആശാരിയായ്‌ ബാല കൃഷ്ണനും, മറ്റുമാണ്‌, സമ്മേളനത്തിന്‌ തിരികൊളുത്തിയതെന്നും സംഘാടകർ വർത്ത സമ്മേളനത്തിൽ പറഞ്ഞിരുന്നു. നല്ലത്‌, വളരെ നല്ലത്‌, പക്ഷെ സമ്മേളനം നടത്തിയത്‌, മലബാർ മേഖലയിൽ നിക്ഷേപം നടത്താനുള്ള ശ്രമങ്ങൾക്കായിരുന്നു എന്നത്‌ സംഘാടകർ തന്നെ പറയുന്നു. അതിൽ ഈ മെയ്തീനും ബാല കൃഷ്‌ണനും എന്ത്‌ റോൾ കിട്ടിയെന്നറിയാൻ ഒരാഗ്രഹം.

മനോരമയാണ്‌ ഈ തിരികൊളുത്തൽ തമാശ പുറത്ത്‌ വിട്ടത്‌. അത്‌ ചിലർ ബ്ലോഗിൽ പോസ്റ്റായും വിട്ടു. ഇതാണ്‌ സുഹൃത്തെ സേവനം എന്ന് പറയുന്നത്‌.

പക്ഷെ, എഷ്യനെറ്റ്‌, മന്ത്രിയുടെ പരാക്രമം കാണിച്ചിരുന്നു. അത്രയെങ്കിലും ആശ്വാസം.
.

ഗൾഫ്‌ മേഖലയിൽ നിർമ്മാണ പദ്ധതികൾ പ്രതിസന്ധിയിൽ

ഗൾഫ്‌ മേഖലയിൽ നിർമ്മാണ പദ്ധതികൾ പ്രതിസന്ധിയിൽ - ഇവിടെ ക്ലിക്കുക

Thursday 20 November 2008

ഗൾഫ്‌ മേഖലയിൽ നിർമ്മാണ പദ്ധതികൾ പ്രതിസന്ധിയിൽ

ഗൾഫ്‌ മേഖലയിൽ നിർമ്മാണ പദ്ധതികൾ പ്രതിസന്ധിയിൽ

മനാമ: ആഗോള സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഗൾഫ് മേഖലയിലെ 60 ശതമാനത്തോളം നിർമ്മാണപദ്ധതികൾ നീട്ടിവക്കേണ്ടിവരുന്നതായി സകാനാ ഹോളിസ്റ്റിക്‌ ഹസിഗ്‌ സൊലൂഷൻസ്‌ ചീഫ്‌ എക്സിക്യൂട്ടീവ്‌ ഓഫീസർ ആർ. ലക്ഷ്‌മണൻ വെളിപ്പെടുത്തി. മേഖലയിലെ റിയൽ എസ്റ്റേറ്റ്‌ മേഖലയും വെല്ലുവിളി നേരിടുകയാണ്‌.

അതേസമയം ബഹ്‌റൈനിലെ എണ്ണ കരുതൽ ശേഖരവും സാമ്പത്തിക നടപടികളും പ്രതിസന്ധി ലഘൂകരിക്കാൻ സഹായകമായി. ഗൾഫ്‌ മേഖലയിൽ 44 ശതമാനം പദ്ധതികളും നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിൽ നിശ്ചലമായിരിക്കുകയാണ്‌. എണ്ണ വില അടുത്തവർഷം കൂടുതൽ ഇടിയുമെന്ന് പ്രവചനവും പ്രതിസന്ധിക്ക്‌ ആക്കം കൂട്ടിയിട്ടുണ്ടെന്ന് ഗൾഫ്‌ റിയൽ എസ്റ്റേറ്റ്‌ ഫണ്ടമെന്റൽസ്‌ കോൺഫറൻസിൽ സംസാരിക്കവേ അദ്ദേഹം പറഞ്ഞു. ഗൾഫ്‌, എഷ്യ, യൂറോപ്പ്‌ എന്നിവിടങ്ങളിൽ നിന്ന് സാമ്പത്തിക വിദഗ്‌ധരും വ്യാപാരികളും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്‌.

മാധ്യമം, ഗൾഫ്‌ വിശേഷം - ബുധൻ, നവംബർ 20, 2008.
-http://www.madhyamamonline.in/news_details.asp?id=29&nid=206002&page=1



---------------------
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിസന്ധിയുണ്ടായാല്‍ ആദ്യം അത് ബാധിക്കുന്നത്, ബഹുഭൂരിപക്ഷം മലയാളികളായ പ്രവാസികളെയാണ്.

രണ്ട്‌ ദിവസം മുൻപ്‌, നമ്മുടെ പ്രയാസി കാര്യ മന്ത്രി, ദുഫൈയിൽ വന്ന് പറഞ്ഞത്‌, ഗൾഫിൽ ഇപ്പോൾ ഇങ്ങനെയോരു പ്രശ്നമില്ലെന്നും, ഗൾഫിലെ മലയാളികൾ സുരക്ഷിതരാണന്നുമാണ്‌. അത്‌കൊണ്ട്‌ തന്നെ, ഗൽഫ്‌ മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാൻ തൽക്കാലം ഉദേശിക്കുന്നില്ലെന്നും അദേഹം പറഞ്ഞു.

ബെസ്റ്റ്‌, ഇന്നത്തെ പ്രവാസികൾക്ക്‌ പറ്റിയ മന്ത്രി. പ്രയാസ മന്ത്രി കീ ജെയ്‌.
-

ശൈഖ് മാത്തുക്കുട്ടി

ഞാൻ, മാത്യു കെ തോമാസ്‌ മുതലാളി. എന്റെ പുതിയ BMW കാറിൽ യാത്ര ചെയ്യുകയാണ്‌. ഇന്ന് ഗൾഫിൽ അങ്ങോളമിങ്ങോളം അറിയപ്പെടുന്ന ലേബർ സപ്ലെ കമ്പനിയുടെ അമരക്കാരനാണ്‌ ഞാൻ.

ഇടക്ക്‌ ഫോൺ ശബ്ദിച്ചു.

"ഹലോ, ഏലിയാമ്മെ, ഓ, ഞാനിത്തിരി വൈകും, ഞാനിപ്പോ നമ്മുടെ കമ്പനിയുടെ ക്യാമ്പിലേക്ക്‌ പോവുക, ഓ, ഒന്നും പറയേണ്ട. അവിടെ കുറച്ച്‌ കഴുതകൾ സമരം ചെയ്യൂന്നൂന്ന്. ഓ, ശമ്പളം കൊടുത്തിട്ട്‌ 6 മാസമായതല്ലെയുള്ളൂ., പിന്നെ, വൈക്കുന്നേരം പ്രവാസി സംഘടനയുടെ ശിൽപ്പശാലയുണ്ട്‌. ഏത്‌ സംഘടനയെന്നോ, എടി, ഞാൻ 5-8 സംഘടനകളുടെ നേതാവല്ലെ, അവരുടെ ബ്രോഷർ മേശപുറത്ത്‌ കാണും. എതാണെന്ന് എനിക്കും ഓർമ്മയില്ല. നിനക്കിന്ന് ഡിന്നറില്ലെ, ആ പുതിയ കമ്പനിയുടെ എം.ഡിയുടെ കൂടെ, അവനെ വിടല്ലെ, അവർക്ക്‌ പുതിയ പ്രോജക്റ്റ്‌ കിട്ടിയിട്ടുണ്ട്‌. ശരി, ഞാൻ വിളിക്കാം".

ഞാൻ ഫോൺ കട്ടാക്കി,

"ഡാ, ആ എ.സി ഒരിച്ചിരി കൂട്ടേടാ, നിന്റെ അപ്പനല്ലല്ലോ പെട്രോൾ അടിക്കുന്നത്‌, ഞാനല്ലെ"

ഈയിടെയായി, ശരീരത്തിന്‌ ചൂട്‌ സഹിക്കാൻ കഴിയുന്നില്ല. ഈ മണൽക്കാട്ടിൽ വന്ന് കിടക്കതെ, വല്ല അമേരിക്കായിലോ, ഓസിയിലോ പോയി ബിസിനസ്‌ ചെയ്യാമെന്ന് കരുതിയതാ. പക്ഷെ, എറ്റവും കൂടുതൽ ലാഭമുള്ള ബിസിനസ്‌, ലേബർ സപ്ലെയാണെന്നും, അത്‌ ഈ ഗൾഫിൽ മത്രമേ നടക്കൂ എന്നും എനിക്കറിയാം, കാരണം.

ഇവിടെ മാത്രമേ മണ്ണൂണ്ണികളായ മലയാളികളെ കിട്ടൂ. വിസക്ക്‌ ആദ്യം തന്നെ ഒന്നര ലക്ഷം വീതം വാങ്ങി, കമ്പനിയുണ്ടാക്കുന്നു. പിന്നെ, വിസയെടുത്ത്‌ വന്നാൽ, 600 റിയാലിന്‌ ജോലി കൊടുക്കുന്നു. 10-12 മണിക്കുർ ജോലി. രണ്ടോ മൂന്നോ വർഷം കഴിഞ്ഞ്‌ അവർ പിരിഞ്ഞ്‌ പോവും, പിന്നെ, ഞാൻ ടിക്കറ്റ്‌ കൊടുക്കാനോ, നല്ല കഥ. ആരെങ്കിലും നാട്ടിൽ പോണമെന്ന് പറഞ്ഞാൽ, അവൻ നാട്ടിലെത്തിയിരിക്കും, എക്സിറ്റടിച്ച്‌. നാട്ടിലടുത്ത ബാച്ച്‌ കഴുതകൾ തയ്യറായാൽ വിസ ഇറക്കുന്നു, ഒരു ടെൻഷനുമില്ല. ഭയങ്കര ലാഭം.

എക്സ്പ്രസ്‌ റോഡിലൂടെ എന്നെയും വഹിച്ച്‌ കാർ നിങ്ങികൊണ്ടിരുന്നു. ഇടക്ക്‌, പുറത്തേക്ക്‌ കണ്ണോടിച്ച്‌ ഞാൻ എന്റെ ഭൂതകാലത്തിലേക്ക്‌ നടന്നു...

വർഷങ്ങൾക്ക്‌ മുൻപ്‌.

അറേബ്യൻ മണലാരണ്യത്തിൽ, ഒരു കൺഷ്‌ട്രക്‌ഷൻ കമ്പനിയുടെ കീഴിൽ മേസനായി വന്നവനാണ്‌ ഞാൻ. അന്ന് ഞാൻ മാത്തുക്കുട്ടി, വെറും മാത്തുക്കുട്ടി. പ്രയപൂർത്തിയായെന്ന് പലവട്ടം തെളിയിച്ച അനിയത്തിമാരെ രക്ഷപ്പെടുത്തുവാൻ മറ്റു മാർഗ്ഗമോന്നും ഇല്ലതെ കടൽ കടന്നവൻ.

അന്ന്, ചുട്ട്‌പൊള്ളുന്ന മരുഭൂമിയിൽ, നരകയാതന അനുഭവിച്ച്‌ ഞാൻ കഴിച്ച്‌കൂട്ടിയ ദിനരാത്രങ്ങൾ. ഒന്നോ രണ്ടോ മാസം ശമ്പളം വൈക്കുമ്പോഴെക്കും, പാരാതികളുടെ പ്രളയങ്ങളായിരുന്നു നാട്ടിൽ നിന്നും. കടക്കാർ ഇരുത്തിപൊറുപ്പിക്കുന്നില്ലെന്ന്. വെള്ളവും വൈദ്യുതിയും ഇല്ലാതെ, പ്രഭാത കൃത്യങ്ങൾ നിർവ്വഹിക്കാതെ, ഞാൻ അനുഭവിച്ച ദുരിതങ്ങൾ.

രണ്ടോ മൂന്നോ വർഷം കഴിഞ്ഞിട്ടും നാട്ടിൽ പോവാതിരുന്ന തന്നെ വിളിച്ച്‌ അറബി ചോദിച്ചു, എന്താ നാട്ടിൽ പോവാത്തതെന്ന്, കമ്പനി ടിക്കറ്റ്‌ അനുവദിച്ചിട്ടും നാട്ടിൽ പോവാതിരുന്നതിന്റെ കാരണം ചിലവ്‌ ചുരുക്കി, അത്രയും തുക കൂടി, അനിയത്തിമാരുടെ വിവാഹത്തിന്‌ വന്ന കടം വിട്ടാമല്ലോ എന്ന് കരുതിയായിരുന്നു. കഥ കേട്ട അറബിക്ക്‌ സഹതാപം തോന്നി, അയാൾ എന്നെ കമ്പനിയുടെ സുപ്പർവൈസറാക്കി. പടവുകൾ ചാടി കടന്ന് ഉയർന്നത്‌ കണ്ണടച്ച്‌ തുറക്കുന്ന സമയം കൊണ്ട്‌. രണ്ട്‌ വർഷത്തിനുള്ളിൽ ആ കമ്പനി സ്വന്തമായി നടത്തുവാൻ അറബി എന്നെ എൽപ്പിച്ചു. അത്‌ ഏലിയാമയുടെ കഴിവ്‌.

സാർ, ക്യാമ്പെത്തി. ഡ്രൈവർ എന്നെ സ്വപ്നലോകത്ത്‌ നിന്നും തിരിച്ച്‌ വിളിച്ചു.

പൊട്ടിയോലിക്കുന്ന ഓടകളിൽനിന്നു വരുന്ന ദുർഗന്ധം സഹിക്കാൻ വയ്യ. മൂക്ക്‌ പോത്തിപിടിച്ച്‌, ഞാൻ നടന്നു. ഇതിനിടയിൽ സമരം ചെയ്യുന്ന ചിലർ വന്ന് കരയുന്നു.

"സാർ, വിട്ടിൽ അമ്മക്ക്‌ സുഖമില്ല, കുറച്ച്‌ കാശ്‌ എത്രയും പെട്ടെന്ന് അയച്ച്‌ കൊടുക്കണം"

"സാർ, വിസക്ക്‌ കൊടുത്ത കാശെടുത്തത്‌, ബാങ്കിൽ വീടിന്റെ ആധാരം പണയം വെച്ചാണ്‌, അതിന്റെ പലിശയെങ്കിലും മാസം തോറും കൊടുത്തില്ലെങ്കിൽ, വീട്‌ ജപ്തിചെയ്യും"

"സാർ, എന്റെ അനിയന്റെ കോളേജ്‌ ഫീസ്‌ കൊടുത്തിട്ടില്ല, ശമ്പളം കിട്ടിയിട്ട്‌ വേണം അത്‌ കൊടുക്കാൻ"

ഞാനിതോന്നും കേൾക്കുന്നില്ല. ഞാൻ നേരെ നടന്ന് ചെന്ന്, ക്യാമ്പിലേക്കുള്ള വെള്ളവും വൈദ്യുതിയും വിശ്ചേദിച്ചു.

പിറ്റേന്ന് പത്രത്തിൽ എന്റെ ഫോട്ടോ ഉണ്ടായിരുന്നു, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ സംഭാവനചെയ്യുന്ന, പ്രവാസികളുടെ പ്രിയപ്പെട്ടവനായ മാത്യുവിന്റെ.

-

Sunday 16 November 2008

ഗള്‍ഫ്‌ ഭാര്യമാര്‍ ഗള്‍ഫിലും നാട്ടിലും

``ഇന്നു ജസീല വിളിച്ചിരുന്നു. ഇക്കാക്കയും കുട്ടികളുമൊക്കെ പോയപ്പോഴാണ്‌ ശ്വാസം നേരം വീണതത്രെ. ഇത്രയും ദിവസം ഒന്നിനും ഒരു സ്വാതന്ത്ര്യവുമില്ലായിരുന്നു പോലും. അവരുടെ സ്വകാര്യതയൊക്കെ നഷ്‌ടപ്പെട്ടപോലായിരുന്നുവത്രെ ഈ അഞ്ചാറു ദിവസം.''

പി.ടി.മുഹമ്മദ് സാദിഖിന്റെ ഗള്‍ഫ്‌ ഭാര്യമാര്‍ ഗള്‍ഫിലും നാട്ടിലും

ഡിസ്‌ക്ലയ്മർ,
നാട്ടുപച്ചയും ബീരാനും തമ്മിൽ ഒരു ബന്ധവുമില്ല. വിഷയം പ്രവാസികളുമായി ബന്ധപ്പെട്ടതാണ്. രചയിതാവ്, പ്രവാസ കുടുംബത്തിന്റെ ചില വശങ്ങൾ വിവരിക്കുന്നതിൽ വിജയിച്ചിരിക്കുന്നെങ്കിലു, പലവശങ്ങളും കാണാതെ പോയി.

Wednesday 12 November 2008

പ്രവാസികൾ ജീവനുള്ള ശവങ്ങൾ.

പ്രവാസികൾ ജീവനുള്ള ശവങ്ങൾ.

"ശരീരത്തിന്റെ ആർത്തികൾ തീർത്ത്‌ പുരുഷൻ തിരിച്ച്‌പോയിക്കഴിയുമ്പോഴായിരിക്കും പല പെൺകുട്ടികളും മോഹനനിദ്രയിൽനിന്നുണരുന്നത്‌. മാനസികമായി തങ്ങൾ എത്രത്തോളം അടുത്തുവെന്ന് അവർ പരിശോധിക്കാനാരംഭിക്കും. പൊള്ളയായ ചക്കരവാക്കുകൾ മതിയാവുമ്പോൾ മനസ്സിൽ മരുഭൂമികൾ ഉണ്ടാവുന്നതായി അവരറിയും (ആയിഷയുടെ ഗർഭം, പ്രവാസിയുടെ കുറിപ്പുകൾ - ബാബു ഭരദ്വാജ്‌)

വിരഹം ചിലർക്ക്‌ സുഖകരമായ നോവായിരുന്നു ചിലർക്ക്‌ താങ്ങാനാവാത്ത വേദനയും, വേദനയിൽനിന്ന് രോഗങ്ങളും.

വിവാഹനന്തരം ഭർത്താവുമായി അടുത്തറിഞ്ഞ്‌ വരുന്ന നിമിഷങ്ങളിലാണ്‌ വേർപാട്‌. വിരഹത്തെ അഭിമുഖികരിക്കാനുള്ള ഒരു വൈകാരികപ്പൊരുത്തം ഉണ്ടാക്കിയെടുക്കാനും പലർക്കും കഴിയുന്നില്ല. പല ഭർതൃവീടുകളിലെയും അന്തരീക്ഷം വിരഹഭാവത്തിന്റെ സംഘർഷത്തെ കുറക്കനോ ഇല്ലാതാക്കനോ യോജിച്ചതായിരുന്നില്ല. ഭർതൃവീട്ടിലുണ്ടാകുന്ന പ്രശ്നങ്ങളിൽ അക്കരെയിരുന്ന് ആശ്വാസമേകാൻ ഭർത്താക്കന്മർക്ക്‌ കഴിഞ്ഞതുമില്ല. വിഭ്രന്തിയും തളർച്ചയും ചിലർ പ്രകടിപ്പിച്ച്‌. സാമൂഹിക ബന്ധങ്ങളിൽനിന്ന് ചിലർ വിട്ടുമാറി. മാനസികാവസ്ഥകളാൽ ഉണ്ടാകുന്ന ശാരീരികാസ്വാസ്ഥ്യങ്ങൾ പലരിലും പ്രകടിക്കപ്പെട്ടു.മാനസിക രോഗിയെന്ന് മുദ്രകുത്തി വിവാഹ മോചനങ്ങൾവരെ നടന്നു.

ഗൾഫ്‌ സിൻഡ്രം എന്ന പേരിലറിയപ്പെട്ടിരുന്ന വിരഹിണികളുടെ മാനസിക പ്രശ്നം കേരളത്തിന്റെ സംഭാവനയാണ്‌. ഇപ്പോൾ പുതിയ ഒരു രോഗം കൂടി പ്രവാസി കേരളത്തിന്‌ നൽകിയിരിക്കുന്നു. "സാറ്റർഡേ സിൻഡ്രം" വെള്ളിയാഴ്ചകളിൽ ലഭിക്കുന്ന ഫോൺ കോളിന്റെ പിരിമുറക്കത്തിൽ, ഗൾഫ്‌ ഭാര്യമാർക്ക്‌ പ്രവാസികൾ സമ്മാനിക്കുന്ന മറ്റോരു ഉപഹാരം.

ഗൾഫ്‌ ഭാര്യമാരുടെ ഭർതൃവിടിന്റെ അന്തരീക്ഷം വിരഹവുമായി പൊരുത്തപ്പെടാനോ അത്‌ തീവ്രതരമാക്കാനോ കാരണമാക്കിയിട്ടുണ്ട്‌. ഭർത്താവിന്റെ കുടുംബാംഗങ്ങളുടെ മനോഭാവം അവരുടെ ഭാര്യമാരുടെ സ്വസ്ഥതയുമായി ബന്ധപ്പെട്ടുനിൽക്കുന്നു. മകൻ ഗൾഫിൽനിന്ന് വിയർപ്പൊഴിക്കി സമ്പാദിക്കുന്നതെല്ലാം മരുമകൾ/സഹോദര ഭാര്യ കൈവശപ്പെടുത്തുകയാണെന്നോ അതിൽ ആധിപത്യം വെച്ച്‌ പുലർത്തുകയാണെന്നോ ചിലർ വിളംബരം ചെയ്തു. അതിന്റെ പേരിൽ പീഡനം നടത്തി.വ്യക്തിപരമായ വിഷമങ്ങൾ ഭർത്താവിനെ അറിയിക്കുന്നതിൽ നിന്നവർ വിലക്കി. ഭർത്താവ്‌ നാട്ടിലെത്തിയാൽ പോലും ഒന്നിച്ച്‌ നേരം ചിലവഴിക്കുന്നതിന്‌ തടസ്സം. എപ്പോഴും എന്തിനും കുറ്റപ്പെടുത്തലുകൾ. ഈ പ്രതികൂലാവസ്ഥയിൽ തനിച്ച്‌ മക്കളെ വളത്തുന്നതിലെ വിഷമങ്ങൾ. ഇതോക്കെ ഈതിയുരുക്കിപരുവപ്പെടുത്തിയ മാനസികരോഗമായിരുന്നു ഗൾഫ്‌ ഭാര്യമാരുടെ മാനസികരോഗങ്ങൾ.

ഗൾഫ്‌ ഭാര്യമാർ അവരുടെ അമ്മയോടും കൂംബത്തോടുമൊപ്പം താമസിക്കുമ്പോൾ താരതമ്യേന സംഘർഷം കുറവാണെന്ന് നിരീക്ഷിക്കുവാനായിട്ടുണ്ട്‌. പുതിയാപ്പിള സമ്പ്രദായം പിന്തുടരുന്നവർക്കിടയിൽ ഗൾഫ്‌ സിൻഡ്രമോ മറ്റ്‌മാനസിക സംഘർഷങ്ങളോ എറെക്കുറേ ഇല്ലായിരുന്നു എന്ന് കാണാനിടയായിട്ടുണ്ട്‌.

വേർപ്പിരിഞ്ഞിരിക്കുന്ന ഭർത്താവിന്‌ ഭാര്യമാരുടെ പേരിൽ സംശയം വെച്ചുപുലർത്തിയിരുന്നു ചിലർ. വേർപ്പാട്‌ ചിലർക്ക്‌ സംശയരോഗത്തിന്റെ പ്രധാനഹേതുവായിരുന്നു.

സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ട ചില ഭാര്യമാർക്ക്‌ ഭർത്താവിന്റെ അവധിക്കാല വരവാണ്‌ ഇന്ന് പ്രശ്നങ്ങളുണ്ടാക്കുന്നതെന്ന് ഡോ. അനിൽ കുമാർ ചൂണ്ടിക്കാണിക്കുന്നു. "അവർ നേരത്തെ വിരഹാവസ്ഥയെ അംഗീകരിക്കുന്നവരാണ്‌. ഭർത്താവിന്റെ സാമിപ്യമില്ലാതെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നു. പുതിയ റോൾ അംഗീകരിക്കുന്നു. കുടുംബകാര്യങ്ങളിൽ തീരുമാനങ്ങളെടുക്കുകയും ഏകയായി പ്രവർത്തികമാക്കുകയും ചെയ്യുന്നവരാണിവർ. എകതയെ "റൊമാന്റിക്‌" ആക്കിമാറ്റുന്നു. ദൈനംദിന ചര്യകളിലൂടെ സക്രിയരാകുന്നു. ഇക്കൂട്ടരിൽ ചിലരുടെ "റൂട്ടിൻ" ഭർത്താവിന്റെ വരവ്‌ കാരണം തകിടംമറിയുന്നു. അതുവരെ ഉത്തരവാദിത്ത്വങ്ങൾ സ്വയം നിർവഹിച്ച അവരുടെ സ്വാതന്ത്ര്യത്തിന്‌ മീതെയുണ്ടാവുന്ന "ഇടക്കാല കൈകടത്തലുകൾ" പോലും ചിലർക്ക്‌ സഹിക്കാനാവുന്നില്ല. അസ്വാസ്ഥ്യങ്ങളുണ്ടാക്കുന്നു. ഇടക്ക്‌ "കേറി വരുന്ന" ഭർത്താവ്‌ വിമർശിക്കുകയോ കുറ്റപ്പെടുത്തുകയോ അത്‌വരെ ചെയ്തതെല്ലാം അവഗണിക്കുകയോ ചെയ്യുമ്പോൾ അവർ പ്രതികരിക്കുന്നു. നാല്‌ നാൾ കഴിഞ്ഞ്‌ ഭർത്താവ്‌ മടങ്ങുമ്പോൾ ഇതോക്കെ താൻ തന്നെ ചെയ്യേണ്ടിവരും എന്നതും ഭാര്യക്കറിയാം. ഭർത്താവുമായുള്ള പുനസമാഗമം ആഘോഷമല്ലാതെപോകുന്ന, ചിലപ്പോൾ ഏറെ അസ്വസ്ഥകരമാകുന്ന നിർഭാഗ്യവതികളെയും ഗൾഫ്‌ കുടിയേറ്റം ഉണ്ടാക്കിയിരിക്കുന്നു.

80% ഗൾഫ്‌ ഭാര്യമാരും അമ്മമാരാണ്‌. ഭർത്താവിന്റെ ഗൾഫ്‌ വാസം സ്ത്രീ-ഏകരക്ഷകർതൃ കുടുംബത്തിന്റെ എണ്ണം പെരുപ്പിച്ചിരിക്കുന്നു. ആണിനെപ്പോലെ രക്ഷകർതൃത്വം ഭൂരിപക്ഷം സ്ത്രികളും എറ്റെടുത്തിട്ടുണ്ട്‌. ഒട്ടുമിക്ക സ്ത്രീകളും കുടുംബഭരണ രംഗത്ത്‌ വിജയിച്ചിട്ടുണ്ട്‌. കുടുംബകാര്യ നിർവ്വഹണതലങ്ങളിൽ അവർ അമ്മയും അഛനുമായി മാറി. ഗൾഫ്‌ ഭാര്യമാരുടെ താൽപര്യവും നിർവ്വഹണവും കൊണ്ടാണ്‌ കുട്ടികളുടെ പഠനം ഫലവത്തായി പല കുടുംബങ്ങളിലും നടക്കുന്നത്‌. സ്കൂൾ അധ്യപക-രക്ഷകർതൃസംഘത്തിൽ അവർ സജീവമാണ്‌. പഠന സഹായികളായി വർത്തിക്കാനും കുട്ടികളുടെ പഠനകാര്യത്തിൽ തീരുമാനമെടുക്കുന്നതിലും അവർ സമർഥകളാണ്‌. ബാങ്കിങ്ങ്‌ കാര്യങ്ങളിൽ പരിചയസമ്പന്നരാണവർ. 10-ൽ എട്ട്‌ പേർക്ക്‌ സ്വന്തമായി ബാങ്ക്‌ അക്കൗണ്ടുണ്ട്‌. പകുതിയിലധിയം ഗൾഫ്‌ ഭാര്യമാരുടെയും പേരിൽ സ്വത്തോ വീടോ ഉണ്ട്‌. ഭൂരിപക്ഷ ഗൾഫ്‌ കുടുംബങ്ങളിലും ഭാര്യമാർക്കിടയിലുണ്ടായ ഈ പുതിയ സാമൂഹിക രൂപന്തരം Social Transition, ഗൽഫ്‌ കിടിയേറ്റം മലയാളി സമൂഹത്തിന്‌ നൽകിയ, ആരു കാണതെ പോകുന്ന നേട്ടങ്ങളിലൊന്നാണ്‌.

ഉത്തരവാദിത്ത നിർവ്വഹണം നടത്തുന്ന സ്ത്രീസമൂഹത്തൊട്‌ കേരളം നീതി കാണിച്ചിട്ടില്ല. സഹാനുഭൂതിയോടെ അവരുടെ പ്രശ്നങ്ങളെ അഭിമുഖികരിച്ചിട്ടില്ല. അവരുടെ മാനസിക സമൂഹിക സഹചര്യങ്ങൾ തിരിച്ചറിഞ്ഞ്‌ സഹായമരുളാൻ സംസ്കാരിക കേരളം/ആരോഗ്യ കേരളം മുതിർന്നിട്ടില്ല. ഗൾഫ്‌ ഭാര്യമാർക്ക്‌ വേണ്ടി ഒരു പഠനക്ലാസ്‌ പോലും നടത്താൻ ക്ഷേമപ്രവർത്തനങ്ങളിൽ വ്യപൃതരായ സംഘടനകളോ മതസംഘടനകളോ, പ്രവാസി സംഘടനകളോ തയ്യറായിട്ടില്ല.

"91-ലെ ഗൾഫ്‌ യുദ്ധത്തിന്‌ ശേഷം, എന്റെ ഭാർത്താവ്‌ നാട്ടിലുള്ള ജോലി രാജിവെച്ച്‌ കുവൈത്തിലേക്ക്‌ പോയി. സത്യത്തിൽ, അദേഹം എന്റെ ജീവതത്തിൽ നിന്ന് തന്നെയാണ്‌ പോയത്‌. അനിശ്ചിത്വത്തിന്റെ നാളുകളായിരുന്നു എനിക്കത്‌. ഭർത്താവ്‌ തിരിച്ച്‌ വന്ന്, പഴയജോലിയിൽ തുടരുന്നുണ്ടെങ്കിലും, ഇപ്പോഴും ഞാൻ ഭയപ്പെടുന്നു, ഞങ്ങൾക്കിടയിൽ എന്തോ ഒന്ന് ഉരുണ്ട്‌കൂടികിടക്കുന്ന പോലെ" അധ്യപികയായ ഒരു ഗൾഫ്‌ ഭാര്യയുടെ മൂർച്ചയുള്ള വാക്കുകളാണിത്‌. പറയാതെ പറയുന്ന സത്യങ്ങൾ.

3% പ്രവാസികളും വിവാഹത്തിന്റെ ആദ്യനാളുകളിൽ അറമ്പിപൊന്നും തേടി പറന്നതായി പഠനങ്ങൾ തെളിയിക്കുന്നു. പ്രവാസികളിൽ മൂന്നിലോന്ന് വിവാഹശേഷം 3 മാസത്തിന്‌ താഴെ മാത്രം ഭാര്യയോടോത്ത്‌ കഴിഞ്ഞവരാണ്‌. 45% പ്രവാസികളും വിവാഹത്തിന്റെ ആദ്യവർഷം തന്നെ പറന്നവരും.

80% ഗൾഫ്‌ ഭാര്യാമാരും, വിഷാദ രോഗത്തിനടിമകളാണെന്ന് ഗവേഷണങ്ങൾ തെളിയിക്കുന്നു. കുട്ടികളുടെ വിദ്യഭ്യാസം, ചുമലിലുള്ള ഉത്തരവാദിത്ത്വത്തിന്റെ ഭാരം, കുടുംബത്തിനകത്തുള്ള സംഘർഷങ്ങൾ എന്നിവയാൽ, നീറിപുകയുകയാണ്‌ ഒരോ ഗൾഫ്‌ ഭാര്യയും.

സ്വന്തം ഭർത്താവിന്റെ മുഖത്ത്‌നോക്കി, ഓരോ ഗൾഫ്‌ ഭാര്യമാരും പറയുന്നു. "അറബി പൊന്നിന്റെ, മണികിലുക്കമല്ല, പടുതുയർത്തിയ മാർബിൾ കൊട്ടാരമല്ല, ഒരു ഭാര്യ എന്ന നിലയിൽ എനിക്ക്‌ വേണ്ടത്‌"അതാണ്‌ CDS പഠനത്തിൽ, 84% ഗൾഫ്‌ ഭാര്യമാരും പറഞ്ഞത്‌, എന്റെ മകളെ ഒരു ഗൾഫ്‌കാരന്‌ കൊടുക്കില്ലെന്ന്. വിരഹത്തിന്റെ ചൂടറിഞ്ഞവർ, പ്രവാസിയുടെ മുഖത്തടിച്ചപോലെ, തുറന്ന് പറഞ്ഞു. സ്വർണ്ണ കൂമ്പാരത്തിന്‌ അവരുടെ ആവശ്യം നിറവേറ്റാനാവില്ലെന്ന്.
--------------- ---------------------- ---------
മൂന്ന് പതിറ്റാണ്ടായി, കേരളത്തിന്റെ ഖജനാവിലേക്ക്‌ ഒഴിക്കിയെത്തുന്ന കോടികൾ, കൈയിട്ട്‌ വാരി തിന്നുന്ന, എല്ലാപാർട്ടിക്കാരും, പ്രവാസിയുടെ പേരിൽ, പഞ്ചനക്ഷത്ര ഹോട്ടലുകളിൽ മാമാങ്കങ്ങൾ സംഘടിപ്പിക്കുന്ന സംഘടനകളും, ഒന്നോർത്താൽ നന്ന്. പ്രവാസികൾ, അവരുടെ പ്രശ്നങ്ങളെ തിരിച്ചറിയുന്ന ഒരു നാൾ, അന്ന്, ഓടിയോളിക്കാൻ മാളമന്വേഷിച്ച്‌ നടക്കുന്ന ഗതികിട്ടാ പ്രേതങ്ങളായി, നിങ്ങളും നിങ്ങളുടെ സംഘടനകളും അലയേണ്ടിവരും. പ്രവാസി ആരുടെയും ഔധാര്യം ചോദിക്കുന്നില്ല. അവകാശങ്ങൾക്ക്‌ വേണ്ടി, അവൻ കൊടിപിടിക്കുന്നില്ല. ബന്ദും സമരവും സംഘടിപ്പിക്കുന്നില്ല. നിങ്ങളുടെ ആരുടെയും ഉറക്കം കെടുത്തുന്നില്ല. മറിച്ച്‌, നിങ്ങൾ സുഖമായുറങ്ങുന്നത്‌, 75% കേരളത്തിന്റെ ജനത ജീവിക്കുന്നത്‌, പ്രത്യക്ഷമായോ, പരോക്ഷമായോ, പ്രവാസിയുടെ വിയർപ്പിനാൽ തന്നെയാണെന്ന സത്യം മനസിലാക്കുക.

പ്രവാസികളുടെ പ്രശ്നങ്ങൾ പഠിക്കുവാനും, അവന്‌ സഹയാമരുളാനും, സർക്കാരോ, സംഘടനകളോ തയ്യറായില്ലെങ്കിൽ, പ്രവാസികളുടെ ചൂടും ചൂരുമറിഞ്ഞ ബീരാൻ മുന്നറിയിപ്പ്‌ തരുന്നു. പ്രവാസികൾ മുഖത്തണിഞ്ഞിരിക്കുന്ന സഹനത്തിന്റെ മൂട്‌പടം അഴിഞ്ഞ് വീണ്കൊണ്ടിരിക്കുന്നു. മണൽക്കാട്ടിൽ അങ്ങിങ്ങ്, തീപ്പോരികൾ കാണുവാൻ തുടങ്ങിയിരിക്കുന്നു. ഈ തീജ്വാലകൾ ആളിപടർന്നാൽ, കേരളത്തിന്റെ മുഴുവൻ നാശത്തിനും അത്‌ കാരണമാവും. കേരളത്തിന്റെ എറ്റവും വലിയ വ്യവസായമാണ്‌ പ്രവാസികൾ, ആ വ്യവസായത്തിന്‌, ഇടക്കെങ്കിലും അറ്റക്കുറ്റപണികൾ നടത്തിയില്ലെങ്കിൽ, അക്രമത്തിലും, അനീതിയിലും, അത്മഹത്യയിലും 100% നേട്ടം കൈവരിച്ചെന്ന് മേനിനടിക്കുന്ന സംസ്കാരരഹിത കേരളത്തിന്റെ പതനം അതിവിദൂരമല്ല.

കൃത്യമായി പ്രവാസികളുടെ എണ്ണംപോലുമറിയാത്ത, സർക്കരും, എംബസിയെന്നാൽ പാസ്പോർട്ട്‌ പുതുക്കുന്ന മെഷീൻ മാത്രമാണെന്ന ചിന്തയുള്ള ഉദ്യേഗസ്ഥരും, പാട്ടപിരിവിനിറങ്ങുന്ന, കാക്കത്തോള്ളായിരം സംഘടനകളും, ഒരു നിമിഷം ചിന്തിച്ചിരുന്നെങ്കിൽ....

മഹല്‌ കമ്മറ്റികളും അംമ്പല കമ്മറ്റികളും മുളച്ച്‌ പൊന്തുന്ന മണൽക്കാട്ടിലെ, ശവം തീനികളായ നേതാകളോട്‌, ഒരു ചോദ്യം. ജീവനുള്ള ശവങ്ങളായി ജീവിക്കുന്ന പ്രവാസികളുടെ പ്രശ്നങ്ങളെങ്കിലും, പഠിക്കാനുള്ള, അറിയാനുള്ള ശ്രമം നിങ്ങൾ നടത്തിയിരുന്നെങ്കിൽ.
------------- -------------------------------------
കടപ്പാട്‌:-എൻ.പി. ഹാഫിസ്‌ മുഹമ്മദ്‌ - സോഷ്യോളജിസ്റ്റ്‌.
Dr S Irudaya Rajan of the Centre for Development.
'Kerala Migration Study' undertaken by Dr Rajan alongwith CDS colleagues K C Zachariah and K P Kannan.

Tuesday 4 November 2008

ഗൾഫ് ഭാര്യമാർ ഉണ്ടാവുന്നത്.

ഒരു ഗള്‍ഫുകാരന്റെ ഭാര്യയായിരുന്നു ഹസീന. പക്ഷേ, ഇപ്പോളവള്‍ ഒരു ലൈംഗികത്തൊഴിലാളിയാണ്‌. ഒരു പിയര്‍ എജുക്കേറ്റര്‍ വഴിയാണ്‌ കൗണ്‍സിലിംഗിനുവേണ്ടി അവള്‍ എന്റെ മുന്നിലെത്തിയത്‌. ഹസീന എനിക്കൊരത്ഭുതമായിരുന്നില്ല. കൗണ്‍സിലറായി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ അനേകം ഹസീനമാരെ കാണുന്നു. ലൈംഗീകത്തൊഴിലാളി എന്ന പേരിലറിയപ്പെടാതെയും ഈ തൊഴിലിലേര്‍പ്പെടുന്ന ധാരാളം പേരുണ്ട്‌. വ്യഭിചാരം പാപമാണെന്ന വിശ്വാസം മുമ്പ്‌. ഇപ്പോള്‍ ഇതാരും അറിയാതിരുന്നാല്‍ മതി എന്നാണ്‌.

എന്തുകൊണ്ട്‌ പ്രവാസികളുടെ ഭാര്യമാര്‍പോലും ഈ തൊഴിലിലെത്തപ്പെടുന്നു?


'ഗള്‍ഫുഭാര്യ'മാര്‍ ഉണ്ടാവുന്നത്‌ -നിബ്രാസുല്‍ അമീന്‍ ‌ - ഇവിടെ ക്ലിക്കുക

പണത്തിന് വേണ്ടി, ഒരു ഗൾഫുകാരന്റെ ഭാര്യയും വേശ്യയാവുന്നില്ല. പിന്നെ....

Saturday 1 November 2008

ഗൾഫ് ഭാര്യമാരുടെ കഥകൾ - 03 - ഉറങ്ങാം പ്രവാസി നമ്മുക്ക്‌

ഇതും ഗൾഫ് ഭാര്യമാരുടെ കഥകൾ തന്നെ.

സൂക്ഷിക്കുക. ലൈംഗിക ഉത്തേജക മരുന്നുകൾ ഉപയോഗിക്കരുത്‌. അത്‌ ഗുണത്തെക്കാളെറെ നിങ്ങൾക്ക്‌ ദോഷം ചെയ്യും.


ഒന്നിച്ച്‌ കഴിയാനും മാനസികവും ശാരീരികവും സമൂഹികവുമായ നിരവധി അവശ്യങ്ങൾ ഫലവത്തായി സഫലികരിക്കാനും ഉതകുന്ന കുടുംബം അന്ന സമൂഹിക സ്ഥാപനത്തിന്റെ എറ്റവും പ്രധാനപ്പെട്ട അനിവര്യതായാണ്‌ പ്രവാസംകൊണ്ട്‌ ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്‌.

അടിച്ചമർത്തുന്ന ആശകളും വികാരങ്ങളും പ്രവസികളറിയാതെ പുതുവേഷം കെട്ടി അവരെ തന്നെ മഥിക്കുകയും കുത്തിമറിച്ചിടുകയും ചെയ്യുന്നു.

കാലിത്തൊഴുത്തിന്‌ സമാനമാണ്‌ ഗൾഫിലെ മിക്ക ലേബർ ക്യമ്പുകളും. ലേബർ ക്യമ്പുകളിലെ അന്തേവാസികൾ ഒരോരുത്തരും ആന്തരിക സംഘർഷത്തിന്റെ നെരിപ്പോടുകളാണ്‌. കടുത്ത മാനസിക സമ്മർദ്ദങ്ങളിൽ തപിക്കുന്നവർ. നിലനിൽപ്പിന്റെ പിടച്ചിൽ ഓരോ നിമിഷവും അവരെ ശ്വാസംമുട്ടിക്കുന്നു.

വേർപ്പിരിഞ്ഞിരിക്കുന്ന പ്രവസികളുടെ മനസ്സിൽ ആരെയും പേടിപ്പിക്കുന്ന അനാഥത്വവും നിസ്സഹായതയും നിറഞ്ഞു തുളുമ്പുന്നുണ്ട്‌. യൗവനം കത്തുന്നകാലം അക്കരെ തിളക്കുന്ന മോഹങ്ങളും, കുത്തുന്ന പൊള്ളലുകളുമായി കഴിയുബോൾ, അതിനെയെല്ലാം എങ്ങനെ അഭിമുഖികരിക്കണമെന്ന് അറിയാത്തവരാണവർ. മോഹഭംഗങ്ങളോ, വേദനകളോ ഒരാളോട്‌പോലും പങ്ക്‌വെക്കാനാവതെ ഉരുകിയൊലിക്കുന്നവർ.

മലപ്പുറം ജില്ലയിൽ ദീർഘ കാലമായി ജോലിചെയ്യുന്ന മനോരോഗവിദഗ്‌ധനായ ഡോ. ടി.ഏം. രഘുറാം പറയുന്നു. "ലൈഗികമോഹങ്ങളുടെ സഫലീകരണത്തിന്‌ തടസ്സം വരുന്നത്‌, പലവിധ പ്രതികരണങ്ങൾക്കും കാരണമാവുന്നു. ദീർഘകാലം ലൈംഗിക ബന്ധത്തിൽ നിന്ന് വിട്ട്‌നിൽക്കുന്നത്‌കൊണ്ട്‌ ഉണ്ടാകാനിടയുള്ള ആശങ്ക പലരിലും ഭാര്യമാരെ തൃപ്തിപ്പെടുത്താനാവുമോ എന്ന പേടിക്ക്‌ കാരണമാകുന്നു. ചിലർക്ക്‌ ഈ ആന്തരിക സംഘർഷം ഉദ്ധരണ പ്രശ്നങ്ങളുണ്ടാക്കുന്നു. കടുത്ത മാനസിക സമ്മർദ്ദം ചിലരിൽ ശീഘ്രസ്ഖലനം ഉണ്ടാക്കുന്നു.

ഗൾഫ്‌ രാജ്യങ്ങളിൽ പ്രവാസികൾക്ക്‌ ലൈംഗികകാര്യങ്ങളിൽ അനിവാര്യമായ അറിവുകൾ നൽകാനുള്ള വേദികളില്ല. അത്‌കൊണ്ടവർ വഴിമാറാനുള്ള സാധ്യതകൾ കൂടുതലാണ്‌. അതവരെ, ലൈംഗികെതര ബന്ധങ്ങളിൽ കൊണ്ടെത്തിക്കുന്നു.

കാൽനുറ്റാണ്ട്‌ കാലം മലപ്പുറം, തൃശൂർ ജില്ലകളിൽ ക്ലിനികൽ സൈക്കോളജിസ്റ്റായി പ്രവർത്തിച്ചിട്ടുള്ള ഡോ. കെ. അനിൽ കുമാർ.

രണ്ടോ മുന്നോ വർഷം പിരിഞ്ഞിരിക്കുബോഴുണ്ടാകുന്ന ലൈംഗിക മരവിപ്പ്‌ പലവിധ പ്രശ്നങ്ങളുണ്ടാക്കുന്നു. ശീഘ്രസ്ഖലന വേവലാതി ഇതിൽ പ്രധാനപ്പെട്ടതാണ്‌. ആവാശ്യമായ മനശാസ്ത്ര ചികിൽസയോ കൗൺസിലിങ്ങോ ഗൾഫ്‌ രാജ്യങ്ങളിൽ ഒട്ടും ലഭിക്കുന്നില്ല.

ഭാര്യയൊടും മക്കളോടുമൊപ്പം കഴിയുന്ന, ഓരോ രാത്രികളിലും മക്കൾക്ക്‌ മാർഗ്ഗ നിർദ്ദേശം നൽക്കുന്ന, പ്രോൽസാഹനവും ശിക്ഷയും അവശ്യത്തിന്‌ നൽക്കുന്ന, സാധാരണ കുടുംബനാഥനെ പോലെയല്ല പ്രവാസി.

വേർപ്പിരിഞ്ഞിരിക്കുന്ന പുരുഷന്മർക്ക്‌ ഗൾഫ്‌ രാജ്യങ്ങളിൽ വെച്ച്‌ തന്നെ ശാസ്ത്രീയ മാർഗ്ഗങ്ങലിലടിയൂന്നിയ നിർദ്ദേശങ്ങളും പരിശീലനങ്ങളും സംഘടിപ്പിക്കേണ്ടതുണ്ട്‌. മതസംഘടകളുടെയും സഹിത്ത്യകാരന്മരുടെയും പരിപാടികൾക്ക്‌ നേതൃത്വം വഹിക്കുന്ന, താരനിശകൾ സംഘടിപ്പിക്കുന്ന, പ്രവാസികൾ, പക്ഷെ അവരുടെ ആന്തരിക സംഘർഷം കുറക്കാൻ ശ്രമം നടത്തറില്ല. അവരുടെ പ്രശ്നങ്ങൾക്ക്‌ പരിഹാരം കാണുവാൻ ശ്രമിക്കാറില്ല.

വേർപിരിഞ്ഞിരിക്കുന്നവരുടെ സംഘർഷങ്ങൾ, വേദനകൾ, ഇല്ലാതാക്കുന്നില്ലെന്നറിയുന്നു. അവ പുതിയ രൂപങ്ങൾ പ്രപിക്കുന്നു.

എല്ലാറ്റിനും, പാശ്ചാത്ത്യരെ അന്തമായി അനുകരിക്കുന്നതിൽ മുന്നിൽ നിൽക്കുന്ന പ്രവാസികൾ, പക്ഷെ, പാശ്ചാത്യ ലോകത്തിന്റെ ജീവിതം അനുകരിക്കാൻ മറന്ന് പോയി. അവരിലുള്ള നന്മയുടെ വഴികൾ മറന്ന്പോയി.

പ്രവസികളുടെ വിയർപ്പിന്റെ മൂല്യം മലവെള്ളംപോലെ ഒഴുകിയെത്തുന്ന, കേരളത്തിന്റെ ഖജനാവ്‌ നക്കിതുടക്കുന്ന രാഷ്ട്രിയ കോമരങ്ങളെയും, ഉദ്യോഗസ്ഥ പ്രഭുകളെയും, ആനയും അംമ്പാരിയുമായി സ്വീകരിക്കാം നമ്മുക്ക്‌.

പ്രവാസിയുടെ നെഞ്ചിൽ പടുത്തുയർത്തിയ പള്ളികളും അംമ്പലങ്ങളും ചർച്ചുകളും കണ്ടാനന്ദിക്കാം നമ്മുക്ക്‌.

വളരുകയും പിളരുകയും ചെയ്യുന്ന, ചാണക്യസുത്രധാരന്മാരുടെ കീഴിലുള്ള പ്രവാസി സംഘടനകളുടെ മാമാങ്കത്തിന്‌ ഒത്ത്‌കൂടാം നമ്മുക്ക്‌.

താരനിശകൾ സംഘടിപ്പിച്ച്‌ പുകമറ സൃഷ്ടിക്കാം നമ്മുടെ ഹൃദയങ്ങളിൽ.

ചടുള്ള നൃത്തങ്ങളും, സംഗീത ഉപകരണങ്ങളും പെരുമ്പറ മുഴക്കട്ടെ, പ്രവാസിയുടെ തലച്ചോറിൽ.

അസംബന്ധം ഛർദ്ദിക്കുന്ന മതനേതാകൾക്ക്‌ വേണ്ടി അർദ്ധരാത്രിയിലും കുടപിടിച്ച്‌ നടക്കാം, നമ്മുക്ക്‌.

ഉറങ്ങാം പ്രവാസി നമ്മുക്ക്‌. ഉണർന്നാൽ മതസംഘടനകളും, രാഷ്ട്രിയ കോമരങ്ങളും കാക്കത്തോള്ളായിരം പ്രവാസി സംഘടനകളും ഉറഞ്ഞ്‌ തുള്ളും നിനക്കെതിരെ. അത്‌കൊണ്ട്‌ തന്നെ, നിന്റെ യാഥാർത്ഥ പ്രശ്നങ്ങൾ കണ്ടില്ലെന്ന് നടിക്കലും, അത്‌ മൂടിവെക്കലും ഈ അവിശുദ്ധ കൂട്ട്‌കെട്ടിന്റെ ആവശ്യമാണ്‌.

ദൃശ്യ-ശ്രവ്യ മാധ്യമങ്ങൾ ഒരുക്കുന്ന വിരുന്നിൽ പകലന്തിയോളം മഥിക്കാം നമ്മുക്ക്‌. അവരും നമ്മുടെ പ്രശ്നങ്ങൾ കാണില്ല, കണ്ടാൽ മിണ്ടില്ല. കാരണം അവരുടെ അസ്ഥിവാരത്തിന്റെ ശില കിടക്കുന്നത്‌ പ്രവാസി നിന്റെ നെഞ്ചിലാണ്‌.

അത്‌കൊണ്ട്‌, ഉറങ്ങാം പ്രവാസി നമ്മുക്ക്‌.

പ്രവാസികളുടെ പ്രശ്നങ്ങളിൽനിന്ന്, അവരെ വഴിതെറ്റികാൻ സംസ്കാര സമ്പന്നരെന്നവകാശപ്പെടുന്ന, ബ്ലോഗിലെ എന്റെ സുഹൃത്തുകളും ശ്രമിച്ചു. കഥയറിയാതെ ആട്ടം കണ്ടാസ്വാദിച്ചവരിൽ പേരെടുക്കാൻ വന്നവരുമുണ്ടായിരുന്നു. (കലങ്ങിയ വെള്ളത്തിൽ മീൻ പിടിക്കാനുള്ള ശ്രമം) ബീരാന്‌ പരാതിയില്ല. എന്റെ വായനക്കാരിൽ 86% പേരും പ്രവാസികളാണെന്ന സന്തോഷത്തിൽ എനിക്കെതിരെയുള്ള അരോപണങ്ങളെ തികഞ്ഞ ഗൗരവത്തോടെ തന്നെ ബീരാൻ തള്ളികളയുന്നു.

തുടരും... (തുടരുക തന്നെ ചെയ്യും)

--------------------------------------------------
മതസംഘടനകളും കലാസംസ്കാരിക സംഘടനകളും കാണിച്ച്‌ തരാത്ത ഗൾഫിന്റെ മറ്റോരു മുഖമുണ്ട്‌.

അർദ്ധ നഗ്നതയുടെ മംസലതയിലേക്ക്‌ നീളുന്ന് കൈകൾ. വായു ചുംമ്പനങ്ങളുടെ അസ്ത്രപ്രയോഗം. അതാസ്വദിക്കുന്നവരിലേറെപ്പേരും മലയാളികൾ...

അതെ, ഗൾഫിൽ അങ്ങോളമിങ്ങോളം, മുളച്ച്‌ പൊന്തുന്ന നീശക്ലബുകളെക്കുറിച്ച്‌.....
-----------------------------------------------------
ഭർത്താവിനോടോത്ത്‌, ഗൾഫിൽ കഴിയുന്ന ഭാര്യമാർ സ്വർഗ്ഗത്തിലാണെന്ന് ധരിക്കുന്നവർക്ക്‌ മുന്നിൽ, അവരുടെ കണ്ണുനിരിന്റെ കഥയുമായി....
-----------------------------------------
കടപ്പാട്‌:-
എൻ.പി. ഹാഫിസ്‌ മുഹമ്മദ്‌ - സോഷ്യോളജിസ്റ്റ്‌.