Monday 19 April 2010

മോഡിയും തരൂരും പിന്നെ ഞാനും

ലളിത്മോഡി വാതുവയ്പിലും; റിപ്പോർട്ട്‌ പൂഴ്ത്തി


ന്യൂഡൽഹി: പ്രൈവറ്റ്‌ ജെറ്റ്‌ ഒരെണ്ണം, പഞ്ചനക്ഷത്ര സൗകര്യങ്ങളുള്ള ഉല്ലാസ നൗക വേറെ, മെഴ്സിഡസ്‌-എസ്‌ ക്ലാസ്‌ കാറുകളുടെയും ബിഎംഡബ്ല്യൂ കാറുകളുടെയും സഞ്ചയം, ഇടവും വലവും ബോളിവുഡിലെ ഏറ്റവും വിലപിടിപ്പുള്ള താരസുന്ദരികൾ ... നാലു വർഷം മുമ്പു വരെ പരാജിതരുടെ പട്ടികയിൽ ആയിരുന്ന ഒരു ബിസിനസ്‌ സംരംഭകനെ ആദായ നികുതി വകുപ്പ്‌ കേന്ദ്ര സർക്കാരിനു നൽകിയ റിപ്പോർട്ടിൽ പരിചയപ്പെടുത്തുന്നത്‌ ഇങ്ങനെയാണ്‌.

2009ൽ ആഭ്യന്തര മന്ത്രി പി.ചിദംബരത്തിനെ നാണംകെടുത്തുകയും 2010ൽ കേന്ദ്രസഹമന്ത്രി ശശി തരൂരിന്റെ പണി കളയുകയും ചെയ്‌തിട്ടും കേന്ദ്ര സർക്കാരിന്‌ ഈ ബിസിനസുകാരനെതിരെ ചെറുവിരലനക്കാൻ കഴിഞ്ഞിട്ടില്ല. ഈ ബിസിനസുകാരന്റെ പേര്‌ ലളിത്‌ മോഡി എന്നാണ്‌. ജോലി ലോകം കണ്ടിട്ടുള്ളതിൽ വച്ചേറ്റവും ഗോപ്യമായ ഒരു ക്രിക്കറ്റ്‌ ടൂർണമെന്റിന്റെ ചെയർമാൻ എന്നതും.

ലളിത്‌ മോഡിക്കെതിരെ ആദായ നികുതി വകുപ്പു കണ്ടെത്തിയതും നടപടിയെടുക്കാൻ കേന്ദ്ര സർക്കാർ അറച്ചു നിൽക്കുന്നതുമായ റിപ്പോർട്ടിൽ ക്രിക്കറ്റിനെ തകർച്ചയിലേക്കു കൊണ്ടുപോയ ഹാൻസ്യേ ക്രോണെ പന്തയ കേസിനെക്കാൾ ഭീകരമായ ക്രിമിനൽ ഇടപാടുകളുണ്ട്‌. അവയെപറ്റിയെല്ലാം റിപ്പോർട്ടിൽ വ്യക്‌തമായ സൂചനകളുണ്ടെന്നും പറയപ്പെടുന്നു.

റിപ്പോർട്ടിലെ ചില കണ്ടെത്തലുകൾ ഇതൊക്കെയാണെന്ന്‌ അറിയുന്നു:
.ലളിത്‌ മോഡിക്കും അദ്ദേഹത്തിന്റെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും കുറഞ്ഞത്‌ മൂന്ന്‌ ഐപിഎൽ ടീമുകളിലെങ്കിലും നിക്ഷേപമുണ്ട്‌. ( രാജസ്ഥാൻ റോയൽസ്‌, കിങ്ങ്സ്‌ ഇലവൻ പഞ്ചാബ്‌, കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്സ്‌).
.ആദ്യ രണ്ട്‌ ഐപിഎൽ ടൂർണമെന്റുകളിലും ലളിത്‌ മോഡിക്കു വേണ്ടിയോ അദ്ദേഹത്തിന്റെ അറിവോടു കൂടിയോ വാതുവയ്പു നടന്നു.
.മോഡിക്കു താൽപര്യമുള്ള ഐപിഎൽ ടീമുകൾക്കു വേണ്ടി മൽസരഫലം മാറ്റിമറിക്കപ്പെട്ടു.
.രാജസ്ഥാനിൽ ക്രമവിരുദ്ധമായ വൻഭൂമി ഇടപാടുകൾ മോഡി നടത്തിയിട്ടുണ്ട്‌.
.വിദേശരാജ്യങ്ങളിലും ഇന്ത്യയിലും രൂപീകരിച്ച കമ്പനികൾ വഴി കണക്കിൽ പെടാത്ത കോടി കണക്കിനു രൂപയുടെ കൈമാറ്റം നടത്തി
.കള്ളപണം സ്വരൂപിക്കലും വെളുപ്പിക്കലും നിർബാധം നടക്കുന്നു

മോഡിക്കെതിരെ തുടക്കം മുതൽക്കു തന്നെ ആരോപണങ്ങളുണ്ടെങ്കിലും ഐപിഎൽ കമ്മിഷണർ എന്ന നിലയിൽ ബിസിസിഐ കൽപിച്ചു നൽകിയ അധികാരങ്ങൾ ഉപയോഗിച്ച്‌ അവയെല്ലാം അദ്ദേഹം നേരിട്ടു. ഐപിഎൽ തുടങ്ങി മൂന്നു വർഷം കൊണ്ട്‌ മോഡി ഇന്ത്യയിലെ മാത്രമല്ല ലോകത്തിലെ തന്നെ ബിസിനസ്‌ സാമ്രാട്ടുകളുമായും സ്വാധീന ശക്‌തിയുള്ള ലോബികളുമായും ചങ്ങാത്തത്തിലായി. മോഡിയില്ലെങ്കിൽ ഐപിഎൽ വിജയിക്കില്ലായിരുന്നു എന്നൊരു ചിന്ത മാധ്യമങ്ങളിലൂടെ വളർത്താനും അദ്ദേഹത്തിനു കഴിഞ്ഞു.

ഐപിഎല്ലിൽ മുതൽമുടക്കിയ വമ്പൻമാരിൽ ഇന്ത്യയിലെ ബിസിനസ്‌ രാജാക്കൻമാരിലെ പ്രമുഖരെല്ലാം തന്നെയുണ്ട്‌ എന്നറിയുക. അംബാനിയും മല്യയും മോഡിയുടെ സുഹൃത്‌ വലയത്തിലെത്തിയത്‌ വെറുതെയല്ല. മുടക്കുമുതൽ തിരിച്ചുകിട്ടുന്നതു വരെയെങ്കിലും അവർക്കെല്ലാം മോഡിയെ വേണം. കേന്ദ്ര ആഭ്യന്തരമന്ത്രിയെ തൃണവൽഗണിച്ച്‌ ഐപിഎൽ രണ്ടാം പതിപ്പ്‌ ദക്ഷിണാഫ്രിക്കയിലേക്കു കൊണ്ടുപോകാൻ മോഡിക്ക്‌ ചങ്കൂറ്റം നൽകിയതും ഈ ഉന്നതബന്ധങ്ങൾ തന്നെ. ഈ ബന്ധങ്ങൾക്ക്‌ കേന്ദ്രസർക്കാരിൽ എത്ര സ്വാധീനമുണ്ടെന്നതിന്റെ ശക്‌തമായ തെളിവാണ്‌ ശശി തരൂരിന്റെ ഇന്നത്തെ അവസ്ഥ.

ഐപിഎൽ രൂപീകരണ ഘട്ടത്തിൽ ഏറ്റവും കുറഞ്ഞ തുകയ്ക്ക്‌ സംഘടിപ്പിക്കപ്പെട്ട ടീമാണ്‌ രാജസ്ഥാൻ റോയൽസ്‌. റോയൽസിന്റെ ഉടമകളെന്ന്‌ അറിയപ്പെടുന്നത്‌ മനോജ്‌ ബദാലെ, മുംബൈ എജ്യുക്കേഷൻ ട്രസ്റ്റ്‌, രഞ്ജിത്‌ താക്കറെ എന്നിവരാണ്‌. 25 ശതമാനം ഒാ‍ഹരികൾ സുരേഷ്‌ ചെല്ലാറാമിനാണ്‌. സുരേഷ്‌ മോഡിയുടെ ഉറ്റബന്ധുവും. ആദ്യ ഐപിഎൽ ടൂർണമെന്റിൽ രാജ്സഥാൻ റോയൽസ്‌ എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ടു വിജയിച്ചുവെന്നതും ഇവിടെ കൂട്ടിവായിക്കാം.

കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്സിന്റെ 55% ഒാ‍ഹരികളാണ്‌ ഷാരൂഖ്‌ ഖാനിനുള്ളത്‌. ബാക്കി 45% ഒാ‍ഹരി ജൂഹി ചൗളയുടെ ഭർത്താവ്‌ ജേ മേത്തയുടെ പേരിലാണ്‌. ജേ മേത്തയുടെ കമ്പനിയായ ദ്‌ സീ ഐലൻഡ്സ്‌ ലിമിറ്റഡ്‌ രജിസ്റ്റർ ചെയ്‌തിരിക്കുന്നത്‌ മൗറീഷ്യസിലാണ്‌. മേത്തയുടെ പിന്നിൽ മോഡിയാണെന്നാണ്‌ ആരോപണം. സുനന്ദ പുഷ്ക്കറെ കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്സ്‌ സമീപിച്ചിരുന്നുവെന്ന്‌ അവർ പറഞ്ഞത്‌ ഇവിടെ കൂട്ടിവായിക്കാം. രണ്ടാം ഐപിഎല്ലിൽ ടീമിനെ ഫേക്ക്‌ ഐപിഎൽ പ്രേതം പിടികൂടിയതും ഒാ‍ർക്കാം.

നെസ്‌ വാഡിയ, മൊഹിത്‌ ബർമൻ, പ്രീതി സിന്റ, കരൺ പോൾ എന്നിവരാണ്‌ പഞ്ചാബ്‌ കിങ്ങ്സ്‌ ഇലവന്റെ ഉടമസ്ഥർ. എന്നാൽ 100% ഒാ‍ഹരിയും ഇവരുടെ പേരിലാണെന്ന്‌ ഉറപ്പു പറയാൻ ഇവർ കൂട്ടാക്കുന്നില്ല. ഡൽഹി ആസ്ഥാനമായ ബിപിഒ കമ്പനിയായ നെറ്റ്‌ലിങ്ക്‌ ബ്ലൂ ഉടമ ആകാശ്‌ അറോറയ്ക്ക്‌ പഞ്ചാബിന്റെ ഒാ‍ഹരി ഉണ്ടെന്ന്‌ ആരോപണമുണ്ട്‌. അറോറ മോഡിയുടെ ബിനാമിയാണെന്നാണ്‌ ഒരാരോപണം. മൊഹിതിന്റെ സഹോദരൻ ഗൗരവ്‌ ബർമൻ ലളിത്‌ മോഡിയുടെ ഉറ്റബന്ധുവിനെയാണ്‌ വിവാഹം ചെയ്‌തിരിക്കുന്നത്‌. പഞ്ചാബ്‌ കിങ്ങ്സ്‌ ടീമിൽ ഒാ‍ഹരി ഉണ്ടെന്ന്‌ ഗൗരവ്‌ ബർമൻ സമ്മതിക്കുന്നുണ്ട്‌.

ലോകത്തിലെ ഏറ്റവും വലിയ വാതുവയ്പ്‌ ശൃംഖലയായ ബെറ്റ്ഫെയറുമായി ഗൗരവ്‌ ബർമന്‌ ബന്ധമുണ്ടെന്നാണ്‌ ആരോപണം. വാതുവയ്പു നിയമവിധേയമായ യുകെയിലാണ്‌ ബെറ്റ്ഫെയർ പ്രവർത്തിക്കുന്നത്‌. ലളിത്‌ മോഡിയുടെ ഇ- മെയിൽ പരിശോധിച്ചാണ്‌ ഇത്തരം വസ്‌തുതകൾ മനസിലാക്കിയതെന്ന്‌ ആദായനികുതി റിപ്പോർട്ടിൽ പറയുന്നു. ബെറ്റ്ഫെയർ ഇന്ത്യയിൽ കസിനോ ബിസിനസ്‌ തുടങ്ങാനാഗ്രഹിക്കുന്നവരാണെന്നും അറിയുന്നു. മോഡിയുടെ ഇ-മെയിലിൽ നിന്നു തന്നെയാണ്‌ ആദായ നികുതി വകുപ്പിന്‌ മോഡി വാങ്ങിയ പഞ്ചനക്ഷത്ര ഉല്ലാസ ബോട്ടിനെ പറ്റിയും വിവരം ലഭിച്ചത്‌.

മോഡിയുടെ പഴയ ബിസിനസ്‌ പങ്കാളികൾക്കാണ്‌ ഐപിഎല്ലിന്റെ മിക്ക കരാറുകളും ലഭിച്ചിരിക്കുന്നത്‌. ഇതൊക്കെ സർക്കാർ അന്വേഷിക്കുന്നതിനു മുമ്പു തന്നെ വിവിധ മാധ്യമങ്ങളിൽ റിപ്പോർട്ട്‌ ചെയ്യപ്പെട്ടതാണ്‌. എന്നാൽ, കപിൽ ദേവിന്റെ ഐസിഎൽ തകർക്കാനുള്ള വ്യഗ്രതയിൽ ബിസിസിഐ എല്ലാത്തിനും നേരെ കണ്ണടച്ചു. മോഡിയുടെ സ്വാധീനശക്‌തി കണ്ട്‌ കേന്ദ്രസർക്കാരും കണ്ണടച്ചു.

ഇപ്പോൾ ഭസ്മാസുരനു വരം കൊടുത്ത പോലെയാണ്‌ ബിസിസിഐയും കേന്ദ്രസർക്കാരും. ശശി തരൂരുമായുള്ള വിവാദം തുടങ്ങിയപ്പോഴെ മോഡി പറഞ്ഞിരുന്നു. ബിലീവ്‌ മീ. ഐ വിൽ ഷട്ട്‌ ഡൗൺ ഹിസ്‌ അജൻഡ! (നോക്കിക്കോ, അയാളുടെ കഥ ഞാൻ കഴിക്കുമെന്ന്‌!). കേന്ദ്രമന്ത്രിയും അടുത്ത ഐസിസി ചീഫുമായ ശരദ്‌ പവാറാണ്‌ ഇപ്പോൾ മോഡിയെ പിന്തുണയ്ക്കുന്നവരിൽ പ്രമുഖൻ. മോഡിക്കെതിരെയുള്ള ആദായ നികുതി വകുപ്പിന്റെ റിപ്പോർട്ട്‌ പരണത്തിരിക്കുന്നതിന്‌ വേറെ കാരണം അന്വേഷിക്കേണ്ടതില്ലല്ലോ?

Courtesy: Manorama.com


-------------------------------


ഇന്ത്യൻ ജനാധിപത്യത്തിന്റെ ഗതി നിയന്ത്രിക്കുവാൻ കെൽപ്പുള്ള മോഡിയുടെ പിമ്പായി ഇടത്‌പക്ഷവും മാറിയതിൽ ഒട്ടും അത്ഭുതമില്ല. ജനപക്ഷത്ത്‌നിന്നും എന്നോ ഇടതന്മർ അകന്നിരുന്നു.

തരൂർ തെറ്റുകാരനാണെങ്കിൽ, അതിനുള്ള ശിക്ഷകിട്ടണം. പക്ഷെ, മോഡിയെപോലെയുള്ള വൻ സ്രാവുകൾ, ഇന്ത്യൻ ഭരണയന്തം തിരിക്കുവാൻ മാത്രം ശക്തരാണെന്നും, രാജ്യം അവരുടെ ചെൽപ്പടിയിലാണെന്നും കാണുന്നത്‌, ഇന്ത്യാകാരന്‌ അപമാനമാണ്‌.

കേരളത്തിന്റെ കായികപ്രേമികളുടെ വീരപുരുഷനായ ശശി തരൂരിന്‌, അഭിവാദ്യങ്ങൾ.

നട്ടെല്ലുള്ള ഒരു എം.പി കേരളത്തിലുണ്ടെന്ന്, തരൂർ നിങ്ങൾ തെളിയിച്ച്‌കഴിഞ്ഞു.

മറ്റുള്ളവർ എന്ത്‌ ചെയ്താലും തെറ്റല്ലെന്നും, കേരളത്തിലെ എതെങ്കിലും നേതാവ്‌ പല്ലിൽകുത്തിയാൽ, അതെടുത്ത്‌ മണത്ത്‌, സമരവും ബന്ദും സംഘടിപ്പിക്കുവാൻ മാത്രം, വർഗ്ഗനാശം സംഭവിച്ച ഇടതാ, കേരളത്തിലെ യുവാക്കൾ നിങ്ങൾക്ക്‌ മാപ്പ്‌ തരില്ല.

ക്രിക്കറ്റ്‌ ബിസിനസ്സ്‌ തന്നെയാണ്‌. അത്‌ കേരളത്തിൽ വന്നാൽ, ലഭിക്കുന്ന ബിസിനസ്സിന്റെ ഒരു ചെറിയ ശതമാനമെങ്കിലും കേരള ജനതക്ക്‌ ഉപകാരപ്പെട്ടെനെ.

മരുഭൂമിയിൽ, ഉറ്റവരും ഉടയവരുമില്ലാതെ, കുബൂസും അച്ചാറും കഴിച്ച്‌ ജീവിക്കുന്നവന്റെ പിച്ചച്ചട്ടിയിൽ കൈയിട്ട്‌ വാരിതിന്നാൻ വന്ന ഇടത്‌ നേതാകളെ ഫൂൂ.

നിങ്ങൾ വന്നത്‌, എന്തിനാണെന്ന്, നിങ്ങൾ കൊണ്ട്‌പോയത്‌ എന്താണെന്ന്, പ്രവാസികൾക്കറിയാം.

വേശ്യയുടെ സദാചാര പ്രസംഗം നടത്തുന്ന ഇടത്‌ നേതാകളെ, നിങ്ങളെ ചൂലെടുത്തടിക്കാൻ ചങ്കുറപ്പുള്ളവർ, നിങ്ങളുടെ പാർട്ടിയിൽനിന്ന് തന്നെ വരും, കാത്തിരിക്കുക.

തരൂരിനെ പിന്തുണക്കുവാൻ മടികാണിച്ച്‌, മാളത്തിലൊളിച്ച, കേരളത്തിലെ കോൺഗ്രസ്‌ നേതാകളെ, അധികര കസേര ജനങ്ങൾ നൽക്കുന്നതാണെന്ന് മറക്കരുത്‌.

.

Wednesday 7 April 2010

രസികൻ പ്രസവിച്ചു.

ഇടികട്ട, സൈക്കിൾ ചെയിൻ, കൊടുവാൾ, മലപ്പുറം കത്തി എന്നിത്യാധി സാധനങ്ങളുമായി വന്നവർ, പ്ലീസ്, അത് ഇറയത്ത് വെക്കുക. അവശ്യം വരും.

ഇനി രസികൻ ആരാണെന്ന്?.

ബൂലോകത്ത്, ബീരാനെ ജീവിനോടെ കണ്ട്‌മുട്ടിയ അവൂർവ്വം ചിലരിൽ ഒരാളാണ്‌ രസികൻ. 6 അടി 7“ വലിപ്പവും, അതിനൊത്ത വണ്ണവും, ടൈനിങ്ങ് ടേബിളിന്റെ കാല്‌ പോലുള്ള കൈകളും, (കഷ്ഠപ്പാട് വിശാൽജീ) ഉണ്ടെന്നവകാശപ്പെട്ടിരുന്ന, ബീരാൻ എന്ന ജീവി, വെറും 6 അടി, 6.5” മാത്രമാണെന്ന സത്യം അറിയാവുന്നവൻ രസികൻ.

കുറിക്ക് കൊള്ളുന്ന നർമ്മങ്ങളിലൂടെ ചാറ്റിൽനിറഞ്ഞ് നിന്നിരുന്ന, പാവം രസികൻ.

പേടിരോഗയ്യർ CBI എന്ന കഥപാത്രത്തെ ബ്ലോഗിന്‌ സമ്മാനിച്ച പേടിത്തോണ്ടൻ.

(ക്ഷമീടാ, നിന്നെ ഇങ്ങനെ കൊല്ലാനെ എനിക്ക് കഴിയൂ)

സ്വതസിദ്ധമായ നർമ്മങ്ങൾകൊണ്ട്, ചുരുങ്ങിയ സമയത്തിനുള്ളിൽ, ബൂലോകത്ത് തന്റെതായ ഒരു ശൈലി പടുത്തുയർത്തിയ ഒരു പഴയ ബ്ലോഗർ.

എന്നാൽ ഇന്നവൻ ബ്ലോഗിലില്ല. കാരണം, ബ്ലോഗർക്ക് പാര ബ്ലോഗീന്ന്‌ തന്നെ എന്ന പഴമൊഴിയുടെ വിശ്വാസത്തിൽ, ആരോ, അവനെ പുറത്തെടുത്തിട്ടു. സ്വന്തം രചനകൾക്ക് നഷ്ടപ്പെട്ട വായനക്കാരെ തിരിച്ച്‌പിടിക്കുവാൻ, അല്ലെങ്കിൽ, അസൂയയും കുശുബും കൈമുതലയവൻ മറഞ്ഞിരിന്ന് ചരട്‌ വലിച്ചപ്പോൾ, അവന്‌ ബ്ലോഗ് നിർത്തേണ്ടി വന്നു.

ബ്ലോഗിലെ പിനാമ്പുറ കഥകൾ, വിശദമായി പിന്നിട്‌.

ഇപ്പോൾ പറയാൻ വന്നത്, വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ, അവിചാരിതമായി, ദൈവം കനിഞ്ഞനുഗ്രഹിച്ച്, രസികൻ, ഒരഛനായിരിക്കുന്നു എന്ന സന്തോഷവാർത്തയാണ്‌.

ഞാൻ അവസാനമായി രസികനെ കാണുമ്പോൾ, അവൻ അതീവ ദുഖിതനും, നിരാശനുമായിരുന്നു. എന്നാലിന്ന്‌ അവൻ വളരെ സന്തോഷവാനാണ്‌.

രസികന്റെ ഈ സന്തോഷത്തിൽ, നമ്മുക്കും പങ്ക്‌ചേരാം.

ആയുരാരോഖ്യസൌഖ്യത്തോടെ, ഒന്ന് ഒന്നര ഡസൻ കുട്ടികളുടെ ഫാദറായിരിക്കാൻ, സർവ്വ ശക്തൻ നിന്നെ അനുഗ്രഹിക്കട്ടെ.

കിട്ടിയ ചാൻസിന്‌, ബീരന്റെ കൈയിലുള്ളതിൽനിന്നും, ഇത്തിരി ധൈര്യം ഞാൻ അവന്‌ കൊടുത്തിട്ടുണ്ട്. കൊടുക്കാൻ മാത്രം അത് ബീരാന്റെ കൈയിലില്ല, എന്നലും. അവൻ സജീവമായി ബ്ലോഗിൽ തിരിച്ച്‌വരും എന്ന് പ്രതീക്ഷിക്കുന്നു.

-------
“ഡാ, രസികാ, പോവല്ലെ, നിന്റെ ലിങ്ക് താ”

“വേണ്ടെടാ ബീരാനെ, ഞാൻ ഇനി ബ്ലോഗിലേക്കില്ല.”

“നീ ബ്ലോഗും, ബ്ലോഗണം, ബ്ലോഗിക്കും.”

“എടാ, ഞാനിപ്പോ ഒരു ബാപ്പയാ, ഉത്തരവാദിത്ത്വം കൂടി. ഇനി സമയം വെറുതെ കളയാനില്ല”

“പക്ഷെ നിന്നെ ഞാൻ ലിങ്കും, ദാ, ഇവിടെ. ഇങ്ങനെ




40530

Monday 5 April 2010

ബീരാനെ പോലീസ്‌ പിടിച്ചു.

ബീരാനെ പോലീസ്‌ പിടിച്ചു.

കൊണ്ടോട്ടി പഞ്ചയത്തിന്റെ മുക്കും മൂലയും ആ വർത്തയറിഞ്ഞ്‌ ഞെട്ടി.

കേട്ടവർ കേട്ടവർ, മൂക്കിൽനിന്നും ഈച്ചയെ ഓടിച്ച്‌, അവിടെ വിരൽ വെച്ചു.

ഒരു പണിയുമില്ലാതെ, ഹാജിയാരുടെ ചായ കടം കുടിച്ചവർ, ചർച്ച ആരംഭിച്ചിരുന്നു. "അവനിതിന്റെ വല്ല ആവശ്യവുമുണ്ടോ?"

നാടോട്ടുക്കും സംസാര വിഷയം ബീരാൻ മാത്രം.

ബീരാനെ പോലിസുകർകൊണ്ട്‌ പോവുന്നത്‌കണ്ട്‌, മെബർ നാരയണൻ, ഫോണെടുത്തു.

"ഹാലോ, മഞ്ചേരി ജനറൽ ആശുപത്രിയല്ലെ. എനിക്ക്‌ നാളെ ഒരാബുലൻസ്‌ വേണം, ചിലപ്പോൾ ഒരു ബോഡി ഡെഡാവാൻ സാധ്യതയുണ്ട്‌".

ഖബർ കുഴിക്കുന്ന, ഇബ്രാഹീം കാക്ക, മൺവെട്ടിയും പിക്കാസുമെടുത്ത്‌ പണിതുടങ്ങി. നേരം വൈകരുതല്ലോ.

എന്താണ്‌ കാരണമെന്ന് മാത്രം ആരും അറിഞ്ഞില്ല. എന്നാൽ പലരും പലതും പറഞ്ഞു.

"അവൻ അത്രക്ക്‌ ചീപ്പല്ല, അതോണ്ട്‌, പെൺകേസാവില്ല"

"കുറച്ച്‌ കാലം ഗൾഫിലായിരുന്നു. അറബിയെ യത്തിംഖാനയിൽ ചേർത്താണോ പോന്നത്‌?"

"വിസ കച്ചവടം ഉണ്ടായിരുന്നു"

അങ്ങനെ ഒരായിരം ചോദ്യങ്ങൾ എങ്ങും ഉയർന്ന് കേൾക്കുന്നു.

ചെറുപ്പക്കാർ അടക്കം പറഞ്ഞു

"അതാണ്‌ലെ, അവൻ ഇടക്കിടെ ബ്ലോഗിന്റെ വരാന്തയിലൂടെ മാത്രം വന്ന്‌പോയിരുന്നത്‌"

പോലീസ്‌ സ്റ്റേഷൻ,

കട്ടിമീശ പിരിച്ച്‌, അതിന്റെ കട്ടികുറക്കുവാൻ ശ്രമിക്കുന്ന ഇൻസ്പെക്റ്റർ.

ഭയഭക്തി ബഹുമാനത്തോടെ, മുതുകിൽ കിട്ടിയതിന്റെ ഭാരം താങ്ങാനാവാതെ, കുമ്പിട്ട്‌ നിൽക്കുന്ന ബീരാൻ.

"സത്യം പറ ബീരാനെ. ഈ ലിസ്റ്റ്‌ എന്താണ്‌. സത്യം പറഞ്ഞാൽ നിനക്ക്‌ കൊള്ളാം, ഇല്ലെങ്കിൽ നിനക്ക്‌ കൊള്ളും"

"സാർ ഞാൻ പറഞ്ഞില്ലെ. ഇത്‌ നിങ്ങൾ പറയുന്ന പോലെ, ഭീകരവാദത്തിനുള്ള പണം തന്നവരല്ല"

"അബൂ, ഇടിക്കട്ട, സൈക്കിൾ ചെയിൻ, കമ്പിപാര, എല്ലാം റെഡിയല്ലെ"

"പടച്ചോനെ" ഒരു ഹജ്ജ്‌ കൂടി ചെയ്യണമെന്ന് ആഗ്രഹമുണ്ട്‌. അതിനുള്ള ചാൻസ്‌ മിസ്സാവനാണ്‌ സാധ്യത. ബീരാൻ മനസിലോർത്തു. നാട്ടിൽ വന്നിട്ട്‌ ഒരു മാസമായി. ഇനി എതാനും ഭിവസങ്ങൾ മാത്രമേ ലീവുള്ളൂ. ഇവരുടെ കൈയീന്ന്, ജീവനോടെ രക്ഷപ്പെട്ടാലും, പാർട്ട്‌സുകൾ എല്ലാം വർക്ക് ചെയ്യണമെങ്കിൽ ഇനിയും കാലം കുറെ പിടിക്കും.

"പറയെടാ, ഈ ലിസ്റ്റ്‌ എന്താണ്‌, ഇവരോക്കെ എവിടെയാണ്‌?. ഭീകരവിരുദ്ധ സ്ക്വാഡ്‌ ഇപ്പോൾ വരും, അതിന്‌ മുൻപ്‌ സത്യം പറഞ്ഞാൽ, നിനക്ക്‌ കേരളത്തിലെ കഞ്ഞി കുടിച്ച്‌ കഴിയാം'

"സർ ഞാൻ സത്യമാ പറയുന്നത്‌" ബീരാൻ ഉയർത്താൻ കഴിയാത്ത തല അൽപ്പം ചെരിച്ചിട്ട്‌ പറഞ്ഞു

എസ്‌ ഐ തന്റെ കൈയിലിരുന്ന ലിസ്റ്റ്‌ വായിച്ചു.

കുറുമാൻ-31000
ഇന്ത്യഹെറിറ്റേജ്ജ്‌-14000
കൈപ്പള്ളി - 10000
നിരക്ഷരൻ-12000
എറനാടൻ-13000
അരുൺ കായംകുളം-14000
ദേവൻ - 17000
ഇത്തിരിവെട്ടം-12000
വല്ല്യമ്മായി-22000
സുൽ-11000
അതുല്ല്യാമ്മ-25000
ഇടിവാൾ-11000


ഇതോക്കെ, കോഡ്‌ ഭാഷയാണല്ലോ ബീരാനെ, ഇത്‌ നീ ഡികോഡ്‌ ചെയ്യുന്നോ, അതോ നിന്നെ ഞാൻ ഡികോഡ്‌ ചെയ്യണോ.

സാർ, ഇതോക്കെ, ബ്ലോഗർമാരുടെ പ്രോഫൈൽ വ്യൂവിന്റെ ലിസ്റ്റാണ്‌.

ബ്ലോഗെന്ന് കേട്ടതും, ഇൻസ്പെക്റ്റർ ഒന്നയഞ്ഞു. "ഇതിലെവിടെ കൊടകര"

"അവനിപ്പോൾ ലക്ഷത്തിന്‌ മുകളിലാ ക്ലിക്ക്‌"

"ഇനിയുമുണ്ടല്ലോ, ഇഞ്ചിപ്പെണ്ണ്‌, വിശ്വപ്രഭ, സിബു, അഗ്രജൻ, തറവാടി, അഞ്ചൽക്കാരൻ....അങ്ങനെ പഴക്കവും തഴക്കവുമുള്ള പഴയകാല ബ്ലോഗർമാർ. അവരുടെ പേരോന്നും ഇതിലില്ല."

"സാർ, അതിന്‌ ഞാൻ ഇത്‌ എഴുതികൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ്‌ ഇതെന്റെ കൈയീന്ന് പോയതും, സാറിന്റെ കൈയിൽ ഞാനടക്കം പെട്ടതും"

"ഹും. എനിക്ക്‌ ഒരു ബ്ലോഗുണ്ടായത്‌ നിന്റെ ഭാഗ്യം. വേഗം പോയി മുഴുവൻ വിവരവും ശേഖരിക്ക്‌. എന്നിട്ടത്‌ പോസ്റ്റാക്ക്‌?"

"ഹാ, പിന്നെ, പതിനായിരത്തിന്‌ മുകളിൽ പ്രോഫൈൽ വ്യൂ ഉള്ളവരുടെ ലിസ്റ്റ്‌ മതി തൽക്കാലം. ഇന്ന് വൈകുന്നേരം അതിവിടെ എത്തിക്കണം"

"ശരി സാർ" പോലീസ്‌ സ്റ്റേഷനിൽനിന്നും ജീവനോടെ പുറത്തിറങ്ങുന്ന ആദ്യത്തെ പ്രതിയായി ഞാൻ.

-----------
ഇനി കാര്യത്തിലേക്ക്‌.

എറ്റവും കൂടുതൽ പ്രോഫൈൽ വ്യൂ കിട്ടിയ വ്യക്തികളെ കണ്ടെത്തുക, വളരെ പ്രയാസമാണ്‌. എന്റെ പരമാവധി ഞാൻ ശ്രമിച്ചു. ഇനി നിങ്ങൾ ഒരോരുത്തരും ശ്രമിച്ചാൽ. അതാരാണെന്ന് നമ്മുക്കറിയാം. ബൂലോകത്തെ വളർത്തിയവർക്ക്‌, ഇരിക്കട്ടെ അങ്ങനെയും നമ്മുടെ ഉപഹാരം.

അപ്പോൾ എല്ലാവരും റെഡിയല്ലെ. ഒത്ത്‌പിടിച്ചാൽ ഐലസാ.

നിങ്ങൾക്ക്‌ പരിചയമുള്ള ബ്ലോഗറുടെ പ്രോഫൈൽ വ്യൂ 10,000 നു മുകളിലാണെങ്കിൽ, ആ മഹാന്റെ പേര്‌, ഇവിടെ കമന്റായി നൽക്കുക. നമ്മുക്ക്‌ നല്ല ഒരു ലിസ്റ്റുണ്ടാക്കാം.


.

Saturday 3 April 2010

ഗംഗദേവിക്ക്‌ ലൗ ലെറ്റർ

യമുന ചാനലിൽ റിയാലിറ്റി ഷോ അവതരിപ്പിക്കുന്ന സത്യവതി.

ക്രിക്കറ്റ്‌ കളിക്കുവാൻ ബാറ്റും സ്റ്റമ്പും ഇല്ലാതെ വരുന്ന പരാശരമുനി.

ഭാരത സ്ത്രികൾ, ചന്തയിൽനിന്നും മത്തി വിൽക്കുന്ന ലാഘവത്തോടെ, സ്വന്തം കന്യകത്വം വിൽക്കുവാൻ തയ്യറാവുന്ന സത്യവതി.

ഒരു ഈർക്കിളെടുത്ത്‌, സ്വന്തം കന്യകത്വം തുന്നിചേർക്കുന്നു. വിത്തൗട്ട്‌ ഒപ്പറേഷൻ, സക്സസ്‌.

ഗംഗദേവിക്ക്‌ ലൗ ലെറ്റർ കൊടുത്തു എന്ന ദ വൺ ആൻഡ്‌ ഒൺലി കാരണത്താൽ, ബ്രഹമാവിന്റെ കൈയീന്ന് മുക്കാലഫ കിട്ടിയ മഹാഭിഷേക്‌.

ബ്രഹ്മമുഹൂർത്തതിലുണർന്ന്, ബ്ലാക്ക്‌ ലേബൽ, രണ്ടെണ്ണം, ഒരു ബുൾ ഫ്രൈ, എരുമപാലിൽ രണ്ട്‌ ഡവറ കോൺഫ്ലേക്ക്‌, മുട്ടനും മുട്ട കറിയും, എന്നിത്യാധി ലൈറ്റ്‌ വിഭവങ്ങളുമായി പ്രാതലിന്‌ സേവിച്ചിരുന്ന ശാന്തനുമഹാരാജാവ്‌.

ഒരാൾ (കുനിഞ്ഞിരുന്നാൾ) ഉയരത്തിലുള്ള വേലിപ്പത്തൽ ഗേറ്റ്‌, ചാടി കടന്ന്, ദാശമുഖ്യന്റെ കൊട്ടാരത്തിലേക്ക്‌ കുനിഞ്ഞ്‌ കയറിചെന്ന്, "അങ്ങയുടെ മകളുടെ ബയോളജി എന്റെ ബോഡിഷേപ്പിന്‌ സ്യൂട്ടാവും" എന്നോരോറ്റ കാച്ചലിന്‌ തയ്യറെടുക്കുന്ന ശന്താനു രാജാവ്‌.

സ്വന്തമായിട്ട്‌ വിസ ഇല്ലാത്തവൻ, ഫാമിലിവിസയുണ്ടെന്ന് പറഞ്ഞ്‌, കല്യാണം കഴിക്കുന്ന പോലെ, ഉംറ വിസകാരനാണ്‌ ഞാൻ എന്ന തിരിച്ചറിവിനാൽ, കൈയിലുള്ളതും, ഉത്തരത്തിലുള്ളത്‌, കപ്ലീറ്റ്‌ നഷ്ടപ്പെട്ട രാജാവ്‌.

ഫാദറിന്റെ വിവാഹത്തിന്‌ ദല്ലാളായി, അറബിയുടെ വീട്ടിലെ ഡ്രൈവറെ പോലെ, ദാശമുഖ്യനെ മീറ്റാൻ പോകുന്ന ഗംഗാദത്തൻ.

------------

ഇവരോക്കെ ആരാന്നറിയോ?.

തലയിൽ മുണ്ടിട്ട്‌, വലത്തോട്ട്‌ ചെരിഞ്ഞ്‌, (അത്‌ കൈയിലെ സഞ്ചീടെ കനം കൊണ്ടാണ്‌) ഡയ്‌ലി കൊടകര റ്റു ജബൽ അലി ട്രിപ്പടിക്കണ പഹയനുണ്ടല്ലോ,

അതെന്നെ,

ദ, വൺ ആൻഡ്‌ ഒൺലി, വിശാലൻ,

വിശാല മനസ്കന്റെ, പുതിയ കഥപത്രങ്ങളാണ്‌.

ചിരിച്ച്‌ മരിക്കുവാൻ തയ്യറാണെങ്കിൽ, ഒരു ഇൻഷുറൻസ്‌ പോളിസിയുമെടുത്ത്‌,

ദാ ഇവിടെ കയറിക്കോള്ളൂ.

ഗുരോ,ബ്ലോഗിൽനിന്നും പ്രസാവാവധിയെടുത്ത കാരണം, നിങ്ങ വന്നതും, പരിപടി ഇത്രേം നടന്നതും, അമ്മച്ചിയാണെ ഞാൻ അറിഞ്ഞില്ല.അറിഞ്ഞ സ്ഥിതിക്ക്‌, ഒരു പണിതരാമെന്ന് കരുതി.

സ്നേഹത്തോടെ സ്വീകരിച്ചാലും.