Monday 30 April 2007

തുടക്കം - ബീരാന്‍ കുട്ടിന്റെ ലോകം

ഒരു തുടക്കകാരനാണു ഞാന്‍, അക്ഷരതെറ്റുകള്‍ സദയം ക്ഷമിക്കുക. ഇ അരിവില്ല പൈതലിനോട്‌ പോറുക്കെണമെ. ഓരുപ്പാട്‌ നടന്‍ കഥപാത്രങ്ങള്‍ എന്റെ കണ്മുന്നില്‍ കിടന്നു പിടയുംബോള്‍ അതിനെ കണ്ടില്ല കെട്ടില്ലന്ന് കരുതി ഞമ്മക്ക്‌ പോകാബറ്റോ. അതോണ്ട്‌ഇങ്ങള്‍ തല്‍ക്കാലം മുണ്ടണ്ടിരിക്കി.ഇത്‌ മൊയ്ദീന്‍ ഹാജ്ജിയുടെ കഥ. 6 മാസം കൊണ്ട്‌ 60 എക്കര്‍ തോട്ടം വാങ്ങിയ ഹാജ്ജിയരുടെ കഥ.കെട്ടുപ്രയം എത്തിനില്‍ക്കുന്ന രണ്ട്‌ കുട്ടികളുടെ നിശ്‌കളങ്ക മുഖം എന്നും കണികണ്ടുണരുന്ന ഹാജ്ജി കിട്ടിയ വിസയുമായി ഓടിവന്ന ട്രെയിനില്‍ ചാടികയറി ബൊംബെയിലും പിനെ മാസങ്ങള്‍ക്ക്‌ ശേഷം റിയാദിലും ഉണ്ടെന്ന് നഫീസതാത്ത വഴി നട്ടുക്കാര്‍ അറിഞ്ഞിരുന്നു. അറിയതെപോയ ഒന്ന് 6 മാസത്തിനു ശേഷം ഹാജ്ജിയര്‍ നേരിട്ട്‌ ഒരു സുപ്രഭാതത്തില്‍ സുബഹി നമസ്ക്കാരതിനു പള്ളിയില്‍ ഹജ്ജരാവുകയും വിടിന്റെ സുരക്ഷിതത്വം കതുസുക്ഷിക്കാന്‍ അയല്‍പ്പക്കതെ സ്ഥലങ്ങള്‍ പൊന്നും വിലക്ക്‌ വങ്ങുകയും ചെയ്ത്‌ കുട്ടികളുടെ കല്യാണകാര്യം നാട്ടിലെ ബടാ ബ്രോക്കര്‍മാര്‍ എറ്റെടുക്കുകയും അത്‌ തകൃതിയയി കൊണ്ടോട്ടി നേര്‍ച്ചക്ക്‌ മുംബ്‌ നടത്തുകയും ഞങ്ങള്‍ അത്‌ നാട്ടിലെ മറ്റോരു നെര്‍ച്ചയായി അഘോഷിക്കുകയും അരിക്കോട്ടും മുക്കത്തും ഞങ്ങള്‍ക്ക്‌ പരിജയമില്ലാത റബര്‍ എന്ന മുരാച്ചി മരം60 എക്കര്‍ വങ്ങിയതും മാസങ്ങളുടെ കണക്ക്‌ കെട്ടിച്ചയച്ച കുട്ടികളുടെ ഭര്‍ത്തക്കന്മര്‍ അറിയുന്നതിന്റെ മുന്‍പ്പ്‌ തനെ നട്ടില്‍ നടന്ന സംഭവം. സ്വന്തമായി അകെയുള്ള ഒരു ചാരസംഘതിന്റെ തലവനായ പോക്കര്‍ കാക്കയും കമ്മിണി അയ്മ്മദും തലപുകഞ്ഞും പിന്നെ ദിനേഷ്‌ ബിഡി പുകച്ചും പലവട്ടം പലതും കണ്ടുപിടിച്ചിട്ടും ഹാജ്ജിയരുടെ റബറിന്റെ രഹസ്യം അങ്ങനെ തനെ നിലക്കൊള്ളുന്നു. അറുത കൈക്ക്‌ ഉപ്പ്‌ തെക്കാതവന്‍ എന്ന് നട്ടുക്കാര്‍ പണ്ടെ സര്‍റ്റിഫികറ്റ്‌ കൊടുത്ത ഹാജ്ജിയര്‍ പള്ളിയുടെ കുളം നന്നക്കിയതും ഒടിഞ്ഞുവിഴറായ ഒാട്‌ മറ്റിയിട്ടതും നട്ടുക്കാരുടെ ഇടയില്‍ പെരെടുക്കാനലെന്ന് ചേക്കൂ പറഞ്ഞത്‌ ഞങ്ങള്‍ക്ക്‌ പുതിയ ഒരറിവയിരുന്നു. കുളത്തില്‍ അരെങ്കിലും കാലുതെറ്റി വിണാല്‍ അരുടെയെങ്കിലും തലയില്‍ ഓട്‌ മുറിഞ്ഞുവിണാല്‍ അവരൊക്കെ സ്വര്‍ഗത്തില്‍ നേരിട്ട്‌ പ്രവേശിക്കുമെന്നും വെള്ളിയാഴ്ച ജുമ നമസ്ക്കാരതിന്നു മാത്രം പള്ളിയിലെത്തുന്ന അവരോക്കെ സ്വര്‍ഗതില്‍ പോയല്‍ പിന്നെ തനെ വിചാരണ കുടതെ താന്‍ ചെയ്ത നല്ല കാര്യങ്ങളുടെ കിതാബും താനും ഒരുമിച്ച്‌ നരഗത്തില്‍ കിടന്നു പിടയുമെന്നും ഹാജ്ജി ഭയന്നിട്ടാണെന്ന് വിസയുണ്ടെന്ന് പറഞ്ഞ്‌ എന്റെ നാട്ടിലെ ഒരു വിധം എല്ലാ വോട്ട്‌ ചെയറായ ചെറുപ്പക്കരെയും കൊണ്ട്‌ ബൊംബെയില്‍ മാസങ്ങളോളം തമസിപ്പിച്ച്‌ തിരിച്ച്‌ നട്ടിലെത്തിക്കുന്ന അദ്യം ഹോട്ടലില്‍ നിന്നു കമ്മിഷന്‍ വാങ്ങിയും പിന്നെ ആ പാവം ഹോട്ടല്‍ തനെ വിലക്കുവങ്ങിയും നട്ടുക്കാരെ സഹയിക്കുന്ന ചേക്കു പറഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക്‌ ഹാജ്ജിയരോട്‌ ബഹുമാനം കൂടി.കാലങ്ങള്‍ അരെയും കാതിരികതെ തന്റെ വഴിയിലുടെ ഫുള്‍ സ്പീഡില്‍ ഞങ്ങളുടെ പഞ്ചായത്‌ റോഡ്‌ വഴി കടന്ന് പോയത്‌ ദിവസെന ആ വഴി 4-5 കിലോമിറ്റര്‍ അകലെയുള്ള ഹൈ സ്കൂളില്‍നിന്നും ഞാനടക്കമ്മുള്ള നാട്ടിലെ കുട്ടിസ്രവുകളുടെ ഒരു കൂട്ടം പത്താം ക്ലാസ്സ്‌ പരീക്ഷയില്‍ എക്കൊലതെയും പൊലെ വിപുലമായി തോറ്റ വാര്‍ത്ത സമദ്‌ മഷ്‌ വഴി നട്ടിലെ ചെവികേള്‍ക്കുന്ന മഹാ ഭുരിപക്ഷം ജനങ്ങളും അറിയുകയും ചെയ്തപോയാണ്‌. രണ്ടുനേരം കഞ്ഞികുടികാന്‍ വഴി അന്വേഷിച്ച്‌ അന്നൊക്കെ അതിനുള്ള എക പൊംവഴിയായി നാട്ടുനടപ്പനുസരിച്ച്‌ വോട്ട്‌ ചെയ്യാന്‍ കാത്തിരികാതെ ഞാനും സൗദിയിലെത്തി.