Saturday 28 March 2009

പരലോകത്തെ തെരഞ്ഞെടുപ്പ്‌

പരലോകത്തെ തെരഞ്ഞെടുപ്പ്‌.

ജനാധിപത്ത്യത്തിൽ അങ്ങേയറ്റം വിശ്വാസമുള്ള, ദൈവം തംമ്പുരാൻ, ഒരോ അഞ്ച്‌വർഷം കൂടുബോഴും പരലോകത്ത്‌ ഒരു നേതാവിനെയും, എതാനും സഹായികളെയും തെരഞ്ഞെടുക്കാനുള്ള അവകാശം അന്തേവസികൾക്ക്‌ നൽക്കിയിരുന്നു. സ്വർഗ്ഗത്തിലും നരകത്തിലും പെട്ട എല്ലാവർക്കും വോട്ടവകാശം ഉണ്ടായിരുന്നു.തെരഞ്ഞെടുപ്പ്‌ കാലം, പരലോകത്ത്‌ ഉത്സവനാളുകളായിരുന്നു. അങ്ങനെയുള്ള ഒരു തെരഞ്ഞെടുപ്പിന്റെ, 2009-ലെ പരലോക ഇലക്ഷൻ വിശേഷങ്ങൾ.

ബുഷും ഓബാമയും, ചവേഷും, കാസ്റ്റ്രോയും, ബ്ലയർ, എംബെക്കി, മുഗാബെ, മുഷാറഫ്‌, എന്തിന്‌ 99% വോട്ട്‌ കിട്ടിയ സദ്ദാം വരെ, മൽസര രംഗത്തുണ്ടെങ്കിലും ജന്മംകൊണ്ട്‌ കഴുതകളാകുവാൻ വിധിയുള്ള, 99.99% കളവും പറഞ്ഞ്‌ വിജയിക്കുന്ന, പ്രചരണരംഗത്ത്‌ എല്ലാവരുടെയും മുൻപിൽ നിൽക്കുന്ന, സാക്ഷാൽ മലയാളി തന്നെയാണ്‌ ഇവിടെയും ഇലക്ഷന്റെ പ്രധാന ശ്രദ്ധ കേന്ദ്രം.

ഇലക്ഷൻ ഡ്യൂട്ടിയുള്ളതിനാൽ നരകത്തിലെ ജോലികാർ ഡേപ്യൂട്ടേഷനിൽ പോയത്‌ കാരണം, നരകത്തിന്റെ പ്രവർത്തനം താളംതെറ്റി. ഇലക്ഷൻ കഴിയുന്ന വരെ ദൈവം, നരകത്തിന്‌ അവധി പ്രഖ്യപിച്ചു. നരകവാസികൾ കുട്ടത്തോടെ സ്വർഗ്ഗത്തിലേക്ക്‌ കടന്നു.

സ്വർഗ്ഗവാസികളിൽ ചിലർ, തങ്ങളുടെ ചിരകാല സുഹൃത്തുകളെ, കാലങ്ങൾക്ക്‌ ശേഷം കണ്ട്‌മുട്ടിയ സന്തോഷത്തിലാണ്‌.

"പരലോകവാസികളുടെ ശ്രദ്ധക്ക്‌,
സുഹൃത്തുകളെ, ശ്രദ്ധിക്കുക"

പരലോകത്ത്‌, ആകശത്തിന്റെ ചില ഭാഗങ്ങളിൽ പെട്ടെന്ന് പ്രത്യക്ഷപ്പെട്ട സ്പീക്കറുകളിലൂടെ, ആ ശബ്ദം കേട്ടു.

"പരലോകത്തെ തെരഞ്ഞെടുപ്പിന്‌ നാമനിർദ്ദേശപത്രിക സമർപ്പിക്കുവാനുള്ള അവസാന ദിവസം ഇന്നാണ്‌. ഇനിയും പത്രിക സമെർപ്പിക്കുവാൻ അഗ്രഹമുള്ളവർ, എത്രയും പെട്ടെന്ന്, ഉത്തരവാദിത്ത്വബോധം തീരെയില്ലാത്ത, ജില്ല കലക്ടർമ്മാരുടെ വീട്ടിൽ ചെന്ന്, പത്രികയുടെ കോപ്പി വാങ്ങി പൂരിപ്പിച്ച്‌ നൽക്കുക"

പത്ത്‌രൂപയുണ്ടാക്കുവാൻ പറ്റിയ സമയം തെരഞ്ഞെടുപ്പാണെന്നറിയാവുന്ന ഞാൻ, എതെങ്കിലും ഒരു ഈർക്കിൽ പാർട്ടിയിൽ ചേരുവാൻ തിരുമാനിച്ചു. അങ്ങനെ പരലോകത്ത്‌കൂടി നടക്കുബോഴാണ്‌, ഒരു ഓട്ടോറിക്ഷയിൽനിന്നും അനൗൺചെയ്യുന്നത്‌.

"പ്രിയമുള്ള ജനാധിപത്യ വിശ്വാസികളെ,കേരളത്തിന്റെ ചില മണ്ഡലങ്ങളിൽ ഇനിയും ഒരോറ്റ നാമനിർദ്ദേശ പത്രിക പോലും കിട്ടിയിട്ടില്ല. എതിരില്ലതെ തിരഞ്ഞെടുക്കാൻ വേണ്ടിയെങ്കിലും, ആരെങ്കിലും ഒരാൾ പത്രിക സമർപ്പിക്കുക"

സ്വഭാവദൂഷ്യമില്ലാത്ത, അഴിമതിനടത്താത്ത, എതെങ്കിലും ഒരു നേതാവ്‌ മണ്ഡലത്തിലുണ്ടായിട്ട്‌ വേണ്ടെ സ്ഥാനാർത്ഥിയാക്കുവാൻ. നാലാളുകളറിയുന്ന ആരെങ്കിലും സ്ഥാനാർത്ഥിയാവാമെന്ന് സമ്മതിച്ചാൽ പിന്നെ, അടിയായി. ഇത്‌ ഞങ്ങളുടെ സ്ഥാനാർത്ഥിയാണെന്ന് ആര്‌ ആദ്യം പ്രഖ്യപിക്കുന്നുവോ അവർ രക്ഷപ്പെട്ടു.

എല്ലാ രേഖകളും, ദാ ഈ കൈവെള്ളയിലുണ്ടെന്ന്, കൈ ഉയർത്തി കാണിച്ച്‌, എല്ലാ നേതാകളും പറയാറുണ്ട്‌. (പാവം ശങ്കരാടിമാർ, ഒരിക്കലും അത്‌ പുറത്തിറക്കാറില്ല).

ചാടിയും മറിഞ്ഞും, മറഞ്ഞിരുന്നും പലരും പാർട്ടികളും ഗ്രൂപ്പുകളും മാറ്റി മറിച്ചു. എത്രയോക്കെ ശ്രമിച്ചിട്ടും കൊണ്ടോട്ടി മഹാരാജ്യത്തെ പ്രതിനിധികരിക്കുവാൻ ഒരാളെ കിട്ടിയില്ല. ആണില്ലെങ്കിൽ പോട്ടെ, ഒരു പെണ്ണെങ്കിലും മുന്നോട്ട്‌ വന്നില്ല. പ്രായം തടസമല്ലെന്നുള്ള പ്രഖ്യപനത്തിൽ ആരെങ്കിലും വടിയുംകുത്തി വരുമെന്ന് കരുതി. നോ രക്ഷ.

ആരെങ്കിലും പത്രിക നൽകുവാൻ തയ്യാറായാൽ, അവന്റെ ആജീവനാന്തചരിത്രം കുഴിമാന്തി പുറത്തെടുത്ത്‌, ചവിട്ടി നിവർത്തി, ക്ലോറക്സിട്ട്‌ കഴുക്കി, ഉണക്കിയെടുത്ത്‌, ചുരുട്ടികൂട്ടി കക്ഷത്ത്‌ വെച്ച്‌, നാടായ നാട്‌ മുഴുവൻ വിതരണം ചെയ്യുകയും, സ്ഥാനാർത്ഥികളുടെ അഞ്ചെട്ട്‌ തലമുറ പിന്നിലേക്ക്‌ ഊളിയിട്ട്‌, അവരുടെ രക്തബന്ധത്തിലാരെങ്കിലും ഉറക്കത്തിൽ അഴിമതി എന്ന് പറഞ്ഞിട്ടുണ്ടോ എന്നന്വേഷിക്കുകയും, ഭാര്യമതിയാണെങ്കിൽ, അവന്റെ ചാരിത്ര്യം കീറിമുറിച്ച്‌, ഡൈനിങ്ങ്‌ ടേബിളിൽ നിരത്തി, മൈക്രോസ്ക്കോപ്പിലൂടെ പരിശോധിച്ച്‌, എവിടെയെങ്കിലും ഇത്തിരി ഉപ്പോ, മുളകോ അധികമുണ്ടോ എന്ന് പരിശോധിക്കുകയും, ഗ്യങ്ങായിട്ട്‌ കളവ്‌ നടത്തുകയും, കിട്ടിയത്‌ വീധംവെക്കുകയും, കേസിലാവതെ തടിയൂരുവാൻ പരസ്പരം സഹായിക്കുകയും ചെയ്തവർ, പക്ഷെ ഇലക്ഷനായാൽ, കട്ടതും, കിട്ടിയതും വിളിച്ച്‌പറയുകയും ചെയ്തത്‌കൊണ്ടും, ഇത്തരം ഗുണഗണങ്ങളോന്നുമില്ലാത്ത ഒരാളെ കണ്ടുപിടിക്കാൻ, എല്ലാ പാർട്ടികാരും രാപകൾ കറങ്ങി നടന്നു.

അങ്ങനെയാണ്‌,രാത്രി സെക്കൻഷോയും കഴിഞ്ഞ്‌ ന്മടങ്ങിവരികയായിരുന്ന ബീരാനെ, എന്നെ, അവർ സ്ഥാനാർത്ഥിയാക്കിയത്‌.

പകൽ സിനിമകാണൽ ഹറമായത്‌കൊണ്ടും, പടം ഷക്കിലയുടെതായത്‌കോണ്ടും, കൊട്ടപ്പുറത്ത്‌ വയള്‌ ഉണ്ടെന്ന് പറഞ്ഞാണ്‌ ഞാൻ വീട്ടീന്ന് മുങ്ങിയത്‌.

പരലോകത്താണെങ്കിലും, സ്വർഗ്ഗത്തിൽ സീറ്റ്‌ കിട്ടിയെങ്കിലും, പടച്ചോൻ ഞമ്മളെ പഴെ ബീവിനെ തന്നെ എനിക്ക്‌ കുട്ടായി തന്നത്‌, പരിഹരിക്കുവാൻ കഴിയാത്ത പാപങ്ങൾക്ക്‌ പ്രയശ്ചിത്തമായിട്ടാവണം. ഇതിനെക്കാൾ നല്ലത്‌ നരകത്തിലായിരുന്നൂന്ന്, ഒരു ദിവസം ഞാൻ പടച്ചോനോട്‌ നേരിട്ട്‌ പറഞ്ഞിട്ടുണ്ട്‌. എന്ത്‌ചെയ്യാം, എഴുതി ഒപ്പിട്ടാൽ, പിന്നെ വെട്ടിതിരുത്തുവാൻ കഴിയില്ലാന്ന് പടച്ചോൻ.

അങ്ങനെ, പടവും കണ്ട്‌, ടിക്കറ്റിന്‌ വേണ്ടി, ഒടിച്ച്‌ ചതച്ച ശരീരവും തിരുമി, മൂളിപാട്ടുംപാടി, വീട്ടിലേക്ക്‌ വരികയായിരുന്നു ഞാൻ.

പഞ്ചായത്താഫീസിന്റെ ഇടത്‌ ഭാഗത്തേക്കുള്ള ഇടവഴിയിലൂടെ ഞാൻ നടക്കുകയാണ്‌. ഈ വഴി, റോഡാക്കുവാൻ വേണ്ടി, പടച്ചോൻ ഫണ്ട്‌ അനുവദിച്ചിരുന്നു എന്നും, എന്നാൽ അന്നത്തെ മെമ്പർ അതുമായി മുങ്ങി എന്നും, ഇപ്പോഴയാൽ, ശൂന്യകാശത്ത്‌ കറങ്ങി നടക്കുന്നുണ്ടെന്നും കേട്ടു. ഒന്ന് രണ്ട്‌ പറമ്പ്‌ കഴിഞ്ഞതും, ഇനി എനിക്ക്‌ കവർ ചെയ്യാനുള്ളത്‌ ശവപറമ്പാണെന്ന ധൈര്യം കാരണം, ഇനി എതെങ്കിലും പ്രേതാത്മകൾ സ്ഥാനാർത്ഥികളാവുന്നെങ്കിൽ നമ്മള്‌ പിന്താങ്ങിയില്ലെന്ന കാരണത്താൽ തോൽക്കരുതെന്ന് കരുതി, മാക്സിമം വോളിയത്തിൽ ഞാൻ പറഞ്ഞു
"പ്രേതാത്മകൾ സന്ദാബാദ്‌"

രണ്ടോ മൂന്നോ സ്റ്റെപ്പ്‌ മുന്നോട്ട്‌വെച്ചതും നാല്‌ ഭാഗത്ത്‌നിന്നും ആരോക്കെയോ എന്റെ മുന്നിൽ ചാടിവീണു.

നിമിഷനേരംകൊണ്ട്‌, എന്നെയും തോളിലേറ്റി അവർ പരലോകം കിടുങ്ങുമാറുച്ചത്തിൽ വിളിച്ച്‌പറഞ്ഞു.

"നമ്മുടെ സ്ഥാനാർത്ഥി സന്ദാബാദ്‌,
ഒരോ വോട്ടും ബീരാന്‌,
നമ്മുടെ ചിഹ്നം,..."

"കോയാക്കാ, എന്താ നമ്മളെ ചിഹനം" ചിഹ്നം പൂരിപ്പിക്കുവാന്‍ കഴിയാതെ അനുയായി ചോദിച്ചു

"അത്‌ ഞമ്മക്ക്‌ പിന്നെ നോക്കാ,
ഇപ്പോ പറയാൻ പറ്റൂല"

ബോധം തീരെയില്ലാത്ത എന്റെ പരിസരത്ത്‌ ബോധം വന്നതും, ഞാൻ എന്നെയും വഹിച്ച്‌ നടക്കുന്ന ആൾക്കൂട്ടത്തെയും, അവരുടെ നേതാകളെയും കണ്ടു. ഇന്നലെവരെ പരസ്പരം ചെളിവാരി എറിഞ്ഞവർ, ഇന്ന് ഒരുമിച്ച്‌ എനിക്ക്‌ സിന്ദാബാദ്‌ വിളിക്കുന്നു.

"കോയാക്കാ, ഇവനെ ഞമ്മള്‌ ആദ്യം എങ്ങട്ടാ കൊണ്ട്‌ പോവുന്നത്‌? പാർട്ടി ഓഫിസ്‌ക്കോ, അതോ ഞമ്മളെ മോല്യാരെ വീട്ട്‌ക്കോ?"

"പാർട്ടി ഓഫീസിക്ക്‌ മോല്യാരോട്‌ ചോദിച്ചിട്ട്‌ പോവാ, ആദ്യം മോല്യാരെ വീട്ടീക്ക്‌ നടക്ക്‌."

"ശ്രീധരാ, ഞമ്മക്കും കിട്ടി സ്ഥാനാർത്ഥിനെ, ബോർഡ്‌ എഴുതി വേഗം തൂക്ക്‌".

(തുടരണോന്ന് നിങ്ങൾ തിരുമാനിക്കുക, ഞാൻ തിരുമാനിച്ചിട്ടില്ല)

Wednesday 25 March 2009

ബ്ലോഗർ ഒളിച്ചോടി

ബ്ലോഗർ ഒളിച്ചോടി

ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ കാറ്റിലും കോളിലും പെട്ട്‌ ആടിയുലയുന്ന എന്റെ ബ്ലോഗിനെ രക്ഷിക്കുവാൻ ഇനിയെന്ത്‌ വഴി, എന്നാലോചിച്ച്‌, ഒരു പോസ്റ്റിനുള്ള വല്ല കച്ചിതുരുമ്പും, ചാറ്റിൽ വീണ്‌ കിടക്കുന്നുണ്ടോ എന്നറിയാനുള്ള ആകാംക്ഷയിൽ, ഗൂഗിൾ ടാക്കിന്റെ ഷട്ടർ, കിര്ര്ർ, എന്ന ശബ്ദത്തോടെ തുറന്നു. അതിനകത്ത്‌ കിടന്ന, എലിയും പാറ്റയും, പിന്നെ ഞാൻ രഹസ്യമായി സൂക്ഷിച്ചിരുന്ന, ആർക്കും ഒരുപകാരവുമില്ലെങ്കിലും എനിക്ക്‌ വളരെയധിയകം പ്രയോജനമുള്ള, രണ്ട്‌ മുന്ന് വൈറസുകൾ എന്നിവ, ഓൺലൈനിൽ കിടന്നുറങ്ങിയ ആരുടെയോക്കെയോ കണക്കിൽ, ഒരു കണക്കുമില്ലാതെ പോയി.

പെയ്ന്റ്‌ ബ്രഷെടുത്ത്‌, ജനവാതിലുകൾ എല്ലാം ക്ലീനാക്കി. ഇനി ആരെങ്കിലും വരാതിരിക്കില്ലെന്ന പ്രതിക്ഷയിൽ, ഉമറപടിയിലിരുന്ന്, മുറുക്കിതുപ്പാനുള്ള റോ മെറ്റിരിയൽസ്‌ തപ്പിയപ്പോഴാണ്‌, ചെല്ലപെട്ടിക്കുള്ളിൽ, ഒന്നുമില്ലെന്ന സത്യം മനസിലായാത്‌. ആരെങ്കിലും ഈ വഴി വന്നിരുന്നെങ്കിൽ, ഒരു ദിനേശ്‌ ബീഡി എങ്കിലും ഇരന്ന് വലിക്കാമായിരുന്നു എന്ന് ചിന്തിച്ച്‌, പഴയകാല പ്രതാപങ്ങൾ, റിവൈൻഡ്‌ അടിച്ച്‌ കണ്ട്‌കൊണ്ടിരുന്നു.

"കൂയ്‌....."

പരിസരബോധം പണ്ടെ ഇല്ലെങ്കിലും, ഏതുറക്കത്തിലും എനിക്ക്‌ തിരിച്ചറിയുവാൻ കഴിയുന്ന, എന്റെ ബ്ലോഗ്‌ ജന്മത്തിൽ എനിക്ക്‌ മറക്കാൻ കഴിയാത്ത, ഇത്രേം ശ്രുതിമധുരമായി, സംഗതികളോക്കെ ഒപ്പിച്ച്‌, കൂക്കിവിളിക്കാൻ കഴിയുന്നവൻ, മറ്റാരുമല്ല. ആയിരക്കണക്കിന്‌ ബ്ലോഗർമാരെ വഴിയാധാരമാക്കിയ, എന്റെ മോണിറ്ററിലുണ്ണിയായ, ശെഫിയായിരുന്നു. (വായനക്കാർക്ക്‌ ബോറടിക്കുന്നെങ്കിൽ, തിരിച്ചടിക്കണം). ഇത്രയും താളലയത്തോടെ, കൂക്കിവിളിക്കുവാനുള്ള ഇവന്റെ കഴിവ്‌ കണ്ടുപിടിക്കുവാൻ, ഞാൻ ഒരു ഗവേഷണം തന്നെ നടത്തിയിരുന്നു. മീൻകച്ചവടക്കാർപോലും, ഇതിന്റെ ഏഴയലത്ത്‌ വരില്ല.

"ഹലോ ശെഫി, എവിടെയായിരുന്നു."

ഞാൻ ഒരാളെകിട്ടിയ സന്തോഷത്തിലും, ഫുൾവോളിയത്തിലും DTS ഇഫക്റ്റ്‌ ഒട്ടും കുറക്കാതെ ചോദിച്ചു.

"ഡാ, പാറപുരത്ത്‌ ചിരട്ടയിട്ടുരക്കുന്നപോലെയുള്ള നിന്റെ ശബ്ദം കേട്ടിട്ട്‌, എന്റെ ചെവിയുടെ ഫിയലമന്റ്‌ അടിച്ച്‌പോകുമോന്ന് പേടി, അത്‌കൊണ്ട്‌, നിന്റെ ശബ്ദം ഇത്തിരി കുറക്കെടാ"

ഹാവു, സമധാനമായി, അല്ല, കാശ്‌ മുതലായി. സെക്കനന്റ്‌ മാർക്കറ്റിൽപോയി ഒരു ഇയർഫോൺ, വിത്ത്‌ മൈക്കിന്റെ വിലകേട്ടിട്ട്‌, എന്റെ കണ്ണ് തള്ളിപോയി, കൈ ഒടിഞ്ഞതും, വയർ കിറിയതും, ജാക്ക്‌ ജോക്കറെപോലെയുള്ളതുമായ 5 എണ്ണമെടുത്ത്‌, ചാക്കിലാക്കി, കറുപ്പൻ അറബി പറഞ്ഞു, "ആസറ റിയാൽ".

റൂമിലെത്തി, രണ്ട്‌ മൂന്ന് ദിവസത്തെ പരീക്ഷണ, നിരീക്ഷണങ്ങൾകൊടുവിൽ, പലതിന്റെയും പാർട്ടുകൾ മാറ്റിയും മറിച്ചും വെച്ച്‌, ഞാൻ സ്വന്തമായി കണ്ട്‌പിടിച്ച ഈ സാധനം ഇത്രം പെർഫെക്റ്റായികിട്ടുമെന്ന്, ഞാൻ കരുതിയില്ല. അത്‌ വിജയകരമായി പരീക്ഷിച്ചതിന്റെ സന്തോഷം കാരണം, എന്റെ കണ്ണിലൂടെ എന്തോ ഒലിച്ചിറങ്ങി.

"ശെഫി, ഡാ, നിന്നെ കണ്ടിട്ട്‌ ഒരു അഞ്ചെട്ട്‌ മാസത്തിന്‌ മുന്നാലെണ്ണം ആയല്ലോ, നീ നാട്ടിൽ പോയോ"വിശേഷങ്ങളുടെ ഭാണ്ഡം തുറന്ന്, ഞാൻ വരിവിതറി. എന്റെ ഗൂഗിൽടാക്ക്‌ നിറഞ്ഞ്‌ കവിഞ്ഞ്‌ നിന്നു.

രണ്ടോ മൂന്നോ നാലോ, വിശേഷങ്ങൾ പറഞ്ഞ്‌ ശേഷം, വായനക്കാർക്ക്‌ വേണ്ടി, മൂന്നിൽ ഉറപ്പിച്ചു, ശെഫി പറഞ്ഞു.

"ബീരാനെ, ഞാനിപ്പോ നമ്പൂതിരിയല്ല"

"എന്റെ റബ്ബെ, ആരാടാ നിന്റെ ചാരിത്രം നശിപ്പിച്ചത്‌?" ആത്മാർത്ത സുഹൃത്തിനോടുള്ള അസൂയ കാരണം ഞാൻ അലറി കരഞ്ഞു.

"ഡാ കോപ്പെ, ഞാൻ പെണ്ണ്‌കെട്ടി, അവളിപ്പോ ഇവിടെയുണ്ട്‌"

ബൂലോകത്ത്‌ മഹാ സംഭവമായി മറേണ്ടിയിരുന്ന ഒരു വിവാഹം, തിരിപോയ ഓലപടക്കം പോലെ, കിടക്കുന്ന ദുഖകരമായ കാഴ്ചയും, ലവന്റെ ജീവിതം ലവൾ നക്കി എന്ന സന്തോഷത്തിലും, ചിരിക്കണോ കരയണോ എന്നറിയതെ ഞാൻ ഒരു നിമിഷം നിന്നു.

"ഡാ, കറക്റ്റ്‌ 9:15-ന്‌ അവൾക്ക്‌ ഭക്ഷണം വേണം, എല്ലാം ഞാൻ തയ്യാറാക്കിയിട്ടുണ്ട്‌, ഇനി അത്‌ വിളമ്പി ടേബിളിൽ വെച്ചിട്ട്‌ അവളെ വിളിച്ചാൽ എന്റെ ഇന്നത്തെ ജോലി തീർന്നു. അപ്പോ നാളെ ഓഫിസിൽനിന്ന് ഞാൻ വിളിക്കാം, ബൈ"പറഞ്ഞതും, അവൻ പോയി.

ഞാൻ അവന്റെ ജീവിതത്തെക്കുറിച്ച്‌ ചിന്തിക്കുകായിരുന്നു. സെർവ്വർ അടിച്ച്‌ പോയ സൈറ്റ്‌ തുറന്ന്, റിഫ്രഷ്‌ അടിച്ച്‌ ഇപ്പോ വരും, ഇപ്പോ വരും എന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്ന, പാവം എന്നെ പോലെ.

സത്യം കംപ്യൂട്ടറിന്റെ ഓഹരിപോലെ, എന്തോരു വിലയായിരുന്നു അവന്‌. ജീവിതത്തിന്റെ എല്ലാ മേഖലകളിലും കൈയിട്ട്‌ വാരിയ പ്രതിഭ. (ഒരാളുടെ .... ശേഷമാണ്‌ നമ്മൾ അയാളെ പുകഴ്‌ത്താറ്‌)

ഇപ്പോ, അതേ സത്യത്തിന്റെ ഓഹരിവിലപോലെ, യാചകർക്ക്‌ കൊടുത്താൽ പോലും, ഈ ഓഹരി വേണ്ട സാറെ, ന്ന് പറയുന്ന ഒരവസ്ഥ.

എന്നാലും അവൻ എങ്ങനെ ഒരു പെണ്ണിന്റെകൂടെ ഒളിച്ചോടി?
വീട്ടുകാരോട്‌ പറഞ്ഞിരുന്നെങ്കിൽ, അവർ ഒരിക്കലും സമ്മതിക്കില്ലെങ്കിലും, വെറുതെ പറയാമായിരുന്നു.
----------------
എന്റെ ബൾബിന്റെ ഫ്യൂസ്‌ പോയതായിരുന്നു. അവൻ കല്യാണം കഴിച്ചത്‌, അവളെതന്നെയായിരുന്നു. ഇവളാണ്‌ എന്റെ ഭാര്യ എന്ന്, കല്യാണത്തിന്‌ മുൻപെ, നാലാള്‌ കാണുവാൻ പ്രോഫെയിലിൽ കെട്ടിത്തൂക്കിയ ആതെ അവൾ.
------------------
ആരോടും പറയാതെ, ആരും അറിയാതെ, ചുളുവിൽ നാട്ടിൽ പോവുകായും, അതിലും ചുളുവിൽ വിവാഹം നടത്തുകയും (ഒവ്‌, സാമ്പത്തിക മാന്ദ്യം അല്ലെ) ചെയ്ത, ശെഫിയോടുള്ള എന്റെ പുകയും ചാരവും ഇങ്ങനെ ഞാൻ തീർത്തു
--------------------
ശെഫി,
ഒന്നുമില്ല വിവാഹ സമ്മാനമായി നിനക്ക്‌ തരുവാൻ. ഇത്‌ സ്വീകരിക്കുക.ആയുസ്സോടെയും, ആരോഗ്യത്തോടെയും, ഒരഞ്ചെട്ട്‌ കുട്ടികളെയും എടുത്ത്‌ നടക്കുവാൻ സർവ്വശക്തൻ അനുഗ്രഹം ചെയ്യട്ടെ.

വിവാഹാശം.