പരലോകത്തെ തെരഞ്ഞെടുപ്പ്
പരലോകത്തെ തെരഞ്ഞെടുപ്പ്.
ജനാധിപത്ത്യത്തിൽ അങ്ങേയറ്റം വിശ്വാസമുള്ള, ദൈവം തംമ്പുരാൻ, ഒരോ അഞ്ച്‌വർഷം കൂടുബോഴും പരലോകത്ത് ഒരു നേതാവിനെയും, എതാനും സഹായികളെയും തെരഞ്ഞെടുക്കാനുള്ള അവകാശം അന്തേവസികൾക്ക് നൽക്കിയിരുന്നു. സ്വർഗ്ഗത്തിലും നരകത്തിലും പെട്ട എല്ലാവർക്കും വോട്ടവകാശം ഉണ്ടായിരുന്നു.തെരഞ്ഞെടുപ്പ് കാലം, പരലോകത്ത് ഉത്സവനാളുകളായിരുന്നു. അങ്ങനെയുള്ള ഒരു തെരഞ്ഞെടുപ്പിന്റെ, 2009-ലെ പരലോക ഇലക്ഷൻ വിശേഷങ്ങൾ.
ബുഷും ഓബാമയും, ചവേഷും, കാസ്റ്റ്രോയും, ബ്ലയർ, എംബെക്കി, മുഗാബെ, മുഷാറഫ്, എന്തിന് 99% വോട്ട് കിട്ടിയ സദ്ദാം വരെ, മൽസര രംഗത്തുണ്ടെങ്കിലും ജന്മംകൊണ്ട് കഴുതകളാകുവാൻ വിധിയുള്ള, 99.99% കളവും പറഞ്ഞ് വിജയിക്കുന്ന, പ്രചരണരംഗത്ത് എല്ലാവരുടെയും മുൻപിൽ നിൽക്കുന്ന, സാക്ഷാൽ മലയാളി തന്നെയാണ് ഇവിടെയും ഇലക്ഷന്റെ പ്രധാന ശ്രദ്ധ കേന്ദ്രം.
ഇലക്ഷൻ ഡ്യൂട്ടിയുള്ളതിനാൽ നരകത്തിലെ ജോലികാർ ഡേപ്യൂട്ടേഷനിൽ പോയത് കാരണം, നരകത്തിന്റെ പ്രവർത്തനം താളംതെറ്റി. ഇലക്ഷൻ കഴിയുന്ന വരെ ദൈവം, നരകത്തിന് അവധി പ്രഖ്യപിച്ചു. നരകവാസികൾ കുട്ടത്തോടെ സ്വർഗ്ഗത്തിലേക്ക് കടന്നു.
സ്വർഗ്ഗവാസികളിൽ ചിലർ, തങ്ങളുടെ ചിരകാല സുഹൃത്തുകളെ, കാലങ്ങൾക്ക് ശേഷം കണ്ട്‌മുട്ടിയ സന്തോഷത്തിലാണ്.
"പരലോകവാസികളുടെ ശ്രദ്ധക്ക്,
സുഹൃത്തുകളെ, ശ്രദ്ധിക്കുക"
പരലോകത്ത്, ആകശത്തിന്റെ ചില ഭാഗങ്ങളിൽ പെട്ടെന്ന് പ്രത്യക്ഷപ്പെട്ട സ്പീക്കറുകളിലൂടെ, ആ ശബ്ദം കേട്ടു.
"പരലോകത്തെ തെരഞ്ഞെടുപ്പിന് നാമനിർദ്ദേശപത്രിക സമർപ്പിക്കുവാനുള്ള അവസാന ദിവസം ഇന്നാണ്. ഇനിയും പത്രിക സമെർപ്പിക്കുവാൻ അഗ്രഹമുള്ളവർ, എത്രയും പെട്ടെന്ന്, ഉത്തരവാദിത്ത്വബോധം തീരെയില്ലാത്ത, ജില്ല കലക്ടർമ്മാരുടെ വീട്ടിൽ ചെന്ന്, പത്രികയുടെ കോപ്പി വാങ്ങി പൂരിപ്പിച്ച് നൽക്കുക"
പത്ത്‌രൂപയുണ്ടാക്കുവാൻ പറ്റിയ സമയം തെരഞ്ഞെടുപ്പാണെന്നറിയാവുന്ന ഞാൻ, എതെങ്കിലും ഒരു ഈർക്കിൽ പാർട്ടിയിൽ ചേരുവാൻ തിരുമാനിച്ചു. അങ്ങനെ പരലോകത്ത്‌കൂടി നടക്കുബോഴാണ്, ഒരു ഓട്ടോറിക്ഷയിൽനിന്നും അനൗൺചെയ്യുന്നത്.
"പ്രിയമുള്ള ജനാധിപത്യ വിശ്വാസികളെ,കേരളത്തിന്റെ ചില മണ്ഡലങ്ങളിൽ ഇനിയും ഒരോറ്റ നാമനിർദ്ദേശ പത്രിക പോലും കിട്ടിയിട്ടില്ല. എതിരില്ലതെ തിരഞ്ഞെടുക്കാൻ വേണ്ടിയെങ്കിലും, ആരെങ്കിലും ഒരാൾ പത്രിക സമർപ്പിക്കുക"
സ്വഭാവദൂഷ്യമില്ലാത്ത, അഴിമതിനടത്താത്ത, എതെങ്കിലും ഒരു നേതാവ് മണ്ഡലത്തിലുണ്ടായിട്ട് വേണ്ടെ സ്ഥാനാർത്ഥിയാക്കുവാൻ. നാലാളുകളറിയുന്ന ആരെങ്കിലും സ്ഥാനാർത്ഥിയാവാമെന്ന് സമ്മതിച്ചാൽ പിന്നെ, അടിയായി. ഇത് ഞങ്ങളുടെ സ്ഥാനാർത്ഥിയാണെന്ന് ആര് ആദ്യം പ്രഖ്യപിക്കുന്നുവോ അവർ രക്ഷപ്പെട്ടു.
എല്ലാ രേഖകളും, ദാ ഈ കൈവെള്ളയിലുണ്ടെന്ന്, കൈ ഉയർത്തി കാണിച്ച്, എല്ലാ നേതാകളും പറയാറുണ്ട്. (പാവം ശങ്കരാടിമാർ, ഒരിക്കലും അത് പുറത്തിറക്കാറില്ല).
ചാടിയും മറിഞ്ഞും, മറഞ്ഞിരുന്നും പലരും പാർട്ടികളും ഗ്രൂപ്പുകളും മാറ്റി മറിച്ചു. എത്രയോക്കെ ശ്രമിച്ചിട്ടും കൊണ്ടോട്ടി മഹാരാജ്യത്തെ പ്രതിനിധികരിക്കുവാൻ ഒരാളെ കിട്ടിയില്ല. ആണില്ലെങ്കിൽ പോട്ടെ, ഒരു പെണ്ണെങ്കിലും മുന്നോട്ട് വന്നില്ല. പ്രായം തടസമല്ലെന്നുള്ള പ്രഖ്യപനത്തിൽ ആരെങ്കിലും വടിയുംകുത്തി വരുമെന്ന് കരുതി. നോ രക്ഷ.
ആരെങ്കിലും പത്രിക നൽകുവാൻ തയ്യാറായാൽ, അവന്റെ ആജീവനാന്തചരിത്രം കുഴിമാന്തി പുറത്തെടുത്ത്, ചവിട്ടി നിവർത്തി, ക്ലോറക്സിട്ട് കഴുക്കി, ഉണക്കിയെടുത്ത്, ചുരുട്ടികൂട്ടി കക്ഷത്ത് വെച്ച്, നാടായ നാട് മുഴുവൻ വിതരണം ചെയ്യുകയും, സ്ഥാനാർത്ഥികളുടെ അഞ്ചെട്ട് തലമുറ പിന്നിലേക്ക് ഊളിയിട്ട്, അവരുടെ രക്തബന്ധത്തിലാരെങ്കിലും ഉറക്കത്തിൽ അഴിമതി എന്ന് പറഞ്ഞിട്ടുണ്ടോ എന്നന്വേഷിക്കുകയും, ഭാര്യമതിയാണെങ്കിൽ, അവന്റെ ചാരിത്ര്യം കീറിമുറിച്ച്, ഡൈനിങ്ങ് ടേബിളിൽ നിരത്തി, മൈക്രോസ്ക്കോപ്പിലൂടെ പരിശോധിച്ച്, എവിടെയെങ്കിലും ഇത്തിരി ഉപ്പോ, മുളകോ അധികമുണ്ടോ എന്ന് പരിശോധിക്കുകയും, ഗ്യങ്ങായിട്ട് കളവ് നടത്തുകയും, കിട്ടിയത് വീധംവെക്കുകയും, കേസിലാവതെ തടിയൂരുവാൻ പരസ്പരം സഹായിക്കുകയും ചെയ്തവർ, പക്ഷെ ഇലക്ഷനായാൽ, കട്ടതും, കിട്ടിയതും വിളിച്ച്‌പറയുകയും ചെയ്തത്‌കൊണ്ടും, ഇത്തരം ഗുണഗണങ്ങളോന്നുമില്ലാത്ത ഒരാളെ കണ്ടുപിടിക്കാൻ, എല്ലാ പാർട്ടികാരും രാപകൾ കറങ്ങി നടന്നു.
അങ്ങനെയാണ്,രാത്രി സെക്കൻഷോയും കഴിഞ്ഞ് ന്മടങ്ങിവരികയായിരുന്ന ബീരാനെ, എന്നെ, അവർ സ്ഥാനാർത്ഥിയാക്കിയത്.
പകൽ സിനിമകാണൽ ഹറമായത്‌കൊണ്ടും, പടം ഷക്കിലയുടെതായത്‌കോണ്ടും, കൊട്ടപ്പുറത്ത് വയള് ഉണ്ടെന്ന് പറഞ്ഞാണ് ഞാൻ വീട്ടീന്ന് മുങ്ങിയത്.
പരലോകത്താണെങ്കിലും, സ്വർഗ്ഗത്തിൽ സീറ്റ് കിട്ടിയെങ്കിലും, പടച്ചോൻ ഞമ്മളെ പഴെ ബീവിനെ തന്നെ എനിക്ക് കുട്ടായി തന്നത്, പരിഹരിക്കുവാൻ കഴിയാത്ത പാപങ്ങൾക്ക് പ്രയശ്ചിത്തമായിട്ടാവണം. ഇതിനെക്കാൾ നല്ലത് നരകത്തിലായിരുന്നൂന്ന്, ഒരു ദിവസം ഞാൻ പടച്ചോനോട് നേരിട്ട് പറഞ്ഞിട്ടുണ്ട്. എന്ത്‌ചെയ്യാം, എഴുതി ഒപ്പിട്ടാൽ, പിന്നെ വെട്ടിതിരുത്തുവാൻ കഴിയില്ലാന്ന് പടച്ചോൻ.
അങ്ങനെ, പടവും കണ്ട്, ടിക്കറ്റിന് വേണ്ടി, ഒടിച്ച് ചതച്ച ശരീരവും തിരുമി, മൂളിപാട്ടുംപാടി, വീട്ടിലേക്ക് വരികയായിരുന്നു ഞാൻ.
പഞ്ചായത്താഫീസിന്റെ ഇടത് ഭാഗത്തേക്കുള്ള ഇടവഴിയിലൂടെ ഞാൻ നടക്കുകയാണ്. ഈ വഴി, റോഡാക്കുവാൻ വേണ്ടി, പടച്ചോൻ ഫണ്ട് അനുവദിച്ചിരുന്നു എന്നും, എന്നാൽ അന്നത്തെ മെമ്പർ അതുമായി മുങ്ങി എന്നും, ഇപ്പോഴയാൽ, ശൂന്യകാശത്ത് കറങ്ങി നടക്കുന്നുണ്ടെന്നും കേട്ടു. ഒന്ന് രണ്ട് പറമ്പ് കഴിഞ്ഞതും, ഇനി എനിക്ക് കവർ ചെയ്യാനുള്ളത് ശവപറമ്പാണെന്ന ധൈര്യം കാരണം, ഇനി എതെങ്കിലും പ്രേതാത്മകൾ സ്ഥാനാർത്ഥികളാവുന്നെങ്കിൽ നമ്മള് പിന്താങ്ങിയില്ലെന്ന കാരണത്താൽ തോൽക്കരുതെന്ന് കരുതി, മാക്സിമം വോളിയത്തിൽ ഞാൻ പറഞ്ഞു
"പ്രേതാത്മകൾ സന്ദാബാദ്"
രണ്ടോ മൂന്നോ സ്റ്റെപ്പ് മുന്നോട്ട്‌വെച്ചതും നാല് ഭാഗത്ത്‌നിന്നും ആരോക്കെയോ എന്റെ മുന്നിൽ ചാടിവീണു.
നിമിഷനേരംകൊണ്ട്, എന്നെയും തോളിലേറ്റി അവർ പരലോകം കിടുങ്ങുമാറുച്ചത്തിൽ വിളിച്ച്‌പറഞ്ഞു.
"നമ്മുടെ സ്ഥാനാർത്ഥി സന്ദാബാദ്,
ഒരോ വോട്ടും ബീരാന്,
നമ്മുടെ ചിഹ്നം,..."
"കോയാക്കാ, എന്താ നമ്മളെ ചിഹനം" ചിഹ്നം പൂരിപ്പിക്കുവാന്‍ കഴിയാതെ അനുയായി ചോദിച്ചു
"അത് ഞമ്മക്ക് പിന്നെ നോക്കാ,
ഇപ്പോ പറയാൻ പറ്റൂല"
ബോധം തീരെയില്ലാത്ത എന്റെ പരിസരത്ത് ബോധം വന്നതും, ഞാൻ എന്നെയും വഹിച്ച് നടക്കുന്ന ആൾക്കൂട്ടത്തെയും, അവരുടെ നേതാകളെയും കണ്ടു. ഇന്നലെവരെ പരസ്പരം ചെളിവാരി എറിഞ്ഞവർ, ഇന്ന് ഒരുമിച്ച് എനിക്ക് സിന്ദാബാദ് വിളിക്കുന്നു.
"കോയാക്കാ, ഇവനെ ഞമ്മള് ആദ്യം എങ്ങട്ടാ കൊണ്ട് പോവുന്നത്? പാർട്ടി ഓഫിസ്‌ക്കോ, അതോ ഞമ്മളെ മോല്യാരെ വീട്ട്‌ക്കോ?"
"പാർട്ടി ഓഫീസിക്ക് മോല്യാരോട് ചോദിച്ചിട്ട് പോവാ, ആദ്യം മോല്യാരെ വീട്ടീക്ക് നടക്ക്."
"ശ്രീധരാ, ഞമ്മക്കും കിട്ടി സ്ഥാനാർത്ഥിനെ, ബോർഡ് എഴുതി വേഗം തൂക്ക്".
(തുടരണോന്ന് നിങ്ങൾ തിരുമാനിക്കുക, ഞാൻ തിരുമാനിച്ചിട്ടില്ല)