Monday 29 December 2008

Happy New Year



Wish you a Happy New Year



Saturday 20 December 2008

ഹപ്പി ക്രിസ്‌മസ്‌ റ്റു യൂ









എല്ലാവർക്കും ക്രിസ്തുമസ്‌ ആശംസകൾ.

ഹപ്പി ക്രിസ്‌മസ്‌ റ്റു യൂ

Saturday 6 December 2008

ബലി പെരുന്നാൾ ആശംസകൾ

എല്ലാവർക്കും

ബലി പെരുന്നാൾ ആശംസകൾ.


ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും പ്രതീകമായ, ബക്രീദ്.

അചഞ്ചലമായ ദൈവ വിശ്വാസത്തിന്റെ കഥ പറയുന്ന ബക്രിദ്.

എല്ലാവിധ പൈശാചിക മോഹങ്ങളിൽ നിന്നും മനസ്സിനെ മുക്തമാക്കുവാനുള്ള അഹ്വാനവുമായി ബക്രീദ്.

.

Thursday 4 December 2008

ഇത്‌ ഇന്ത്യകാരന്റെ വിധി

രാജ്യത്തിന്റെ മാനം കാക്കാൻ ധീരമായി മരണം വരിച്ച ധീര ജാവന്മർ ഉപയോഗിച്ചിരുന്നത്‌ നിലവാരമില്ലാത്ത ബുള്ളറ്റ്‌ പ്രൂഫാണെന്ന് പരിക്ഷണങ്ങൾ തെളിയിക്കുന്നു.

സാധാരണ തോക്കിന്‌ മുന്നിൽപോലും മുബൈ പോലിസ്‌ ഉപയോഗിച്ച ബുള്ളറ്റ്‌ പ്രൂഫ്‌, പരാജയപ്പെട്ടിരിക്കുന്നു. ഇതിനെ വിശ്വസിച്ചാണ്‌, ATS തലവൻ തന്റെ ജീവൻ കളഞ്ഞത്‌.

ചട്ടിതോപ്പിയും, നെഞ്ചിൽ പാളയും തൂക്കി, ഒന്നരമിറ്റർ നീളമുള്ള തോക്കുമായി, ആധുനിക ആയുധങ്ങളുമായി യുദ്ധത്തിനെത്തിയ ഭീകരരെ നേരിടുന്ന ജാവന്മാരുടെ ചിത്രം, ലോകത്തിന്‌ മുന്നിൽ ഇന്ത്യകാരന്റെ യതാർത്ഥ ചിത്രം കാണിച്ച്‌കൊടുത്തു.

ജാവന്മരുടെ ശവപ്പെട്ടിയിൽ പോലും അഴിമതി നടത്തിയ രാഷ്ട്രിയ കോമാളികൾ, നിലവാരമില്ലാത്ത ആയുധങ്ങളും വാങ്ങികൂട്ടിയതായി നാം കണ്ടു.

റോ യിലെ ഉദ്യോഗസ്ഥന്റെ മക്കളും മരുമക്കളും എല്ലാം റോ യിൽ ജോലിചെയ്യുന്നു.

1000 കോടി പ്രതി വർഷം രഹസ്യ ബജറ്റുള്ള റോ യുടെ ഇപ്പോഴത്തെ നിലയെന്ത്‌?.

10 തിവ്രവാദികൾ മുബൈയിൽ വന്ന് അഴിഞ്ഞാടിയിട്ട്‌, അതിനുള്ള കാരണം കണ്ടെത്തുവാനും, എവിടെനിന്ന്, എന്തിന്‌, എങ്ങനെ വന്നു എന്ന് തീർത്ത്‌ പറയുവാനും ഇത്‌ വരെ നമ്മുടെ സർക്കാറിനായില്ല.

ജനത്തിന്റെ സ്വത്തിനും ജീവനും സംരക്ഷണം നൽക്കുവാൻ കഴിയില്ലെങ്കിൽ പിന്നെ നാം നികുതികൊടുക്കുന്നതെന്തിന്‌?.

രാഷ്ട്രിയക്കാരെ പുറത്ത്‌പോകൂ എന്ന മുദ്രവാക്യവുമായി, ആയിരങ്ങളാണ്‌, ഇന്നലെ രാജ്യത്തിന്റെ പലഭാഗങ്ങളിലും തെരുവിലിറങ്ങിയത്‌. അരാഷ്ട്രിയവാദമെന്ന് പരിതപിക്കുന്ന രഷ്ട്രിയ കോമാളികൾക്ക്‌ വിളറി പിടിച്ചിരിക്കുന്നു.

ഒരോ ദുരന്തം സംഭവിക്കുമ്പോഴും ഏതാനും രാജികൾ, നീളമുള്ള പ്രസ്താവനകൾ. കഴിഞ്ഞു. ഇത്‌വരെ നടന്ന ഒരു ദുരന്തത്തിനു പിന്നുലും, ആരാണെന്ന് തെളിയിക്കാൻ, അവരെ നിയമത്തിന്‌ മുന്നിൽ കൊണ്ട്‌വരുവാൻ നമ്മുടെ സർക്കാറിന്‌ കഴിഞ്ഞിട്ടില്ല. കഴിയുകയുമില്ല.

ഇത്‌ ഇന്ത്യകാരന്റെ വിധി, ബ്രിട്ടിഷുകാരിൽ നിന്നും രാജ്യം എറ്റുവാങ്ങിയവർ, രാഷ്ട്രിയ മേലാളന്മർ, ഭരിക്കുന്ന പാവം ഇന്ത്യക്കാരന്റെ വിധി. അനുഭവിക്കുക.

Wednesday 3 December 2008

എന്താണ്‌ സ്വതന്ത്രം?

എന്താണ്‌ സ്വതന്ത്രം?.

മുബൈ ഭീകരാക്രമണ കേസിലെ പ്രതി, അജ്‌മലിനെ, എഫ്‌ ബി ഐ ചോദ്യം ചെയ്തു.

നല്ല വാർത്ത. അമേരിക്കകാർ എവിടെമരിച്ചാലും, അവിടെ വന്ന്, കേസന്വേഷിക്കാൻ അമേരിക്കക്ക്‌ അവകാശമുണ്ടെന്നാണ്‌ വാദം. അത്‌ പക്ഷെ, ഇന്ത്യയിൽ സംഭവിക്കുമെന്ന് കരുതിയില്ല.

നമ്മുടെ പോലിസും പട്ടാളവും, രഹസ്യന്വേഷണ വിഭഗവും പിന്നെ എന്തിനാണ്‌? മൊസാദിന്റെ വിദക്തർ നരിമണിൽ അന്വേഷണം നടത്തുന്നു. ഒസിയുടെ രഹസ്യ സംഘം പരിശോധിക്കുന്നു.

ധീരമായി മരണംവരിച്ച, വീര ദേശാഭിമാനികൾ സമ്മാനിച്ച സ്വതന്ത്രത്തിന്റെ അർത്ഥമെന്ത്‌?.

ആർക്കും നിയന്ത്രിക്കാവുന്ന ഒരു അടിമരാജ്യമായി ഇന്ത്യമറുകയാണോ?.

ജനാധിപത്യത്തിന്റെ അർത്ഥമെന്ത്‌?.

സ്വാതന്ത്രത്തിന്റെ അർത്ഥമെന്ത്‌?

അമേരിക്കയുടെയും, ഇസ്രയേലിന്റെയും ഒരു സ്റ്റേറ്റ്‌ ആയി ഇന്ത്യ മാറുകയാണോ?.
.

Saturday 29 November 2008

60 മണിക്കുർ, 12 ഭീകരർ, ഒരു രാജ്യം മുഴുവൻ മുൾമുനയിൽ

60 മണിക്കുർ, 12 ഭീകരർ, ഒരു രാജ്യം മുഴുവൻ മുൾമുനയിൽ.

ഭീകരരിൽ ബ്രിട്ടിഷുകാരുമുണ്ടെന്ന്.

ഭീകരർ പിടിച്ചടക്കിയ ഹോട്ടലിൽ അവർ കമന്റ്‌ സെന്റർ തുറന്നിരുന്നെന്ന്.

അത്യാധുനിക ആയുധങ്ങളും വാർത്ത വിനിമയ സംവിധാനങ്ങളും അവർ ഉപയോഗിച്ചൂ എന്ന്.

ലോകം മുഴുവൻ ഞെട്ടി വിറച്ച യുദ്ധ തന്ത്രം. ഭീകരർ ലോകത്തിന്‌ പരിചയെപ്പെടുത്തുന്ന പുതിയ തന്ത്രം. എന്തിനും കഴിവുള്ളവരാണെന്ന് അവർ ലോകത്തോട്‌ വിളിച്ച്‌ പറയുന്നു.

ഭീകരാക്രമണം നടക്കുന്ന ഭിവസങ്ങളിൽ സജീവമാകുന്ന ചർച്ചകൾ, എന്ത്‌? എന്തിന്‌? എങ്ങനെ?. തീർന്നു. കുറ്റം, പാക്കിസ്ഥാനെയോ, അൽഖ്വയ്ദയെയോ, ലസ്‌കറെ ത്വയിബയെയോ എൽപ്പിച്ച്‌, ഇനി എല്ലാ ഭദ്രമെന്ന് വിശ്വസിച്ച്‌, ഇനി ഒരിക്കലും ഇന്ത്യയിൽ ഭീകാരാക്രമണം ഉണ്ടാവില്ലെന്ന്, ഇനി പടകം പൊട്ടണമെങ്കിൽ പോലും നമ്മുടെ സുരക്ഷ ഉദ്യോഗസ്ഥർ അറിയുമെന്ന് വീമ്പിളക്കി ഭരണകർത്തകൾ, കസേരകളിയിൽ മുഴുക്കും.

ജനമേ, ഇത്‌ പോരാ, കാര്യങ്ങളും കാരണങ്ങളും മറക്കാം. പക്ഷെ, ഇനിയും ഇത്‌ സംഭവിക്കരുത്‌. അഥവ സംഭവിക്കുന്നതിന്‌ മുൻപെങ്കിലും, ചെറിയോരു സൂചനയെങ്കിലും നാം അറിയണം. അറിഞ്ഞെപറ്റൂ.

ഇന്ത്യൻ രഹസ്യന്വേഷണ വിഭഗം, അത്‌ ലോക്കൽ ഒറ്റുകാർ മുതൽ, സി. ഐ. ഡി, ഐ.ബി, മിലിറ്ററി ഇന്റലിജൻസ്‌, സിബിഐ, റേ എന്നീ സംവിധാനങ്ങൾക്ക്‌ വന്ന പാളിച്ചകൾ പഠിക്കണം. തിരുത്തണം.

ഒന്ന് മാത്രം പറയാം. ഇന്ത്യൻ രഹസ്യന്വേഷണ വിഭഗം, ലോകത്തിലെ തന്നെ വളരെ ശക്തവും കഴിവുറ്റതുമാണ്‌. പക്ഷെ, അതിനെ നിയന്ത്രിക്കുന്നവർ, ഈ സംവിധാനങ്ങളെ രാഷ്ട്രിയവൽക്കരിച്ചും, കൊടികൾ പുതപ്പിച്ചും മലീനസമാക്കി. രാഷ്ട്രിയ കളിയിൽ നിന്ന്, നമ്മുടെ രഹസ്യന്വേഷണ വിഭാഗത്തിന്‌ മോചനം നൽക്കുക. കഴിവുള്ളവരെ നിയമിക്കുന്നതിന്‌ പകരം, അമ്മയിയപ്പനെയും, മരുമകനെയും കസേരയിലിരുത്തി, ഇലൿഷനിൽ ജയപരാജയങ്ങൾ വിശകലനം ചെയ്യുവാൻ നിയമിച്ചാൽ, ഇന്നലെയും ഇന്നും സംഭവിച്ചത്‌ നാളെയും സഭവിക്കും.

നാവികസേനയെക്കുറിച്ചോർത്ത്‌ അഭിമാനിക്കുകയായിരുന്നു. സോമലിയൻ തീരത്തെ കടൽകൊള്ളക്കാരെ അടിച്ചമർത്താൻ ശ്രമിക്കുകയും, അവരുടെ നിക്കങ്ങളെ തടയുകയും ചെയ്ത ധീരജവന്മാരെകുറിച്ചോർത്ത്‌ അഭിമാനിക്കുകയായിരുന്നു. പക്ഷെ, മുബൈയിൽ നാവികസേനയുടെ മൂക്കിന്‌ തഴെ, ഒരു കൂട്ടം ആളുകൾ, ആയുധങ്ങളുമായി വന്നിട്ട്‌, അവർ അറിഞ്ഞില്ലെന്ന് പറയുന്നത്‌ വിശ്വസികാൻ മാത്രം വിഡികളാണോ, ഭാരതീയർ?.

എന്തോക്കെയോ സംഭവിച്ചിട്ടുണ്ട്‌. രാഷ്ട്രിയ, മത, ഭീകര, വ്യവസായ അവിശുദ്ധ കുട്ട്‌കെട്ടിന്റെ കൈകൾ, സേനയും പോലിസും തന്നെയാണ്‌ പ്രതിക്കൂട്ടിൽ.

പാക്കിസ്ഥാനിൽ നിന്ന് ഭീകരർക്ക്‌ വരണമെങ്കിൽ, അവരുടെ സഹായം അവശ്യമാണ്‌.

മുബൈ തീരത്ത്‌ ഇറങ്ങണമെങ്കിൽ, നാവിക സേനയുടെയും, കോസ്റ്റ്‌ ഗാർഡിന്റെയും സഹയം കിട്ടിയിരിക്കും.

പഞ്ചനക്ഷത്ര ഹോട്ടലിൽ, ഇത്രയും ആയുധങ്ങളുമായി കയറണമെങ്കിൽ, അവിടെയും സഹായം ലഭിച്ചിരിക്കും.

ഇതിനെല്ലാമുപരി, ലോക്കൽ സപ്പോർട്ട്‌ നല്ലപോലെ ലഭിച്ചിട്ടുണ്ട്‌.

ഭരണാധികരികളുടെ കൈകൾ ഒട്ടുംശുദ്ധമല്ല. നോട്ട്‌കെട്ടുകൾ കണ്ടാൽ, നാണമില്ലാതെ നക്കിയെടുക്കുന്ന ഭരണാധികരികൾ ഇവർക്ക്‌ മാമപണിചെയ്തില്ലെന്ന് ബുദ്ധിയില്ലെങ്കിൽ വിശ്വസിക്കാം.
കാര്യങ്ങളും കാരണങ്ങളും ഒരിക്കലും പുറത്ത്‌ വരില്ല. പടക്കം പൊട്ടിയാൽ പോലും, അതിന്‌ പിന്നിൽ പാകിസ്ഥാനാണെന്ന് ഉറക്കത്തിൽ പോലും വിളിച്ച്‌ പറയാൻ ശീലിച്ച നട്ടെലില്ലാത്ത ഭരണവർഗ്ഗം. മന്ത്രിസഭ രാജിവെക്കണമെന്ന് നാഴികക്ക്‌ നാൽപത്‌ വട്ടം മന്ത്രിക്കുന്നവർ വന്നാലും സ്ഥിതി തദൈവ.

ഭരണ പക്ഷത്തെയും പ്രതിപക്ഷത്തെയും ഒറ്റവാക്കിൽ ഇങ്ങനെ പറയാം.

ഇനാംപിച്ചിക്ക്‌ മരപട്ടി കൂട്ട്‌.

സത്യം പുറത്ത്‌കൊണ്ടുവരുവാൻ, ഒരു പരിധിവരെ മാധ്യമങ്ങൾക്ക്‌ കഴിയും. നമ്മുടെ ഭാഗ്യവശാൽ അതും സംഭവിക്കില്ല.

ഈ ദുഷ്‌ചെയ്തികൾക്ക്‌ പിന്നിൽ ആരായാലും അത്‌ പുറത്ത്‌കൊണ്ട്‌ വരണം. സത്യം അറിയാൻ ജനങ്ങൾക്ക്‌ അവകാശമുണ്ട്‌. പക്ഷെ സംഭവിക്കുമോ അങ്ങനെ ഒരു അത്ഭുതം?.

രഹസ്യന്വേഷണ തലവന്മാരെ അറസ്റ്റ്‌ ചെയ്യണം, അല്ലെങ്കിൽ അവർ ചൂണ്ടികാണിക്കുന്ന, ഇന്ത്യയെ ഒറ്റികൊടുത്ത രഷ്ട്രിയകോമരങ്ങളെ. എങ്കിലെ, ഇത്തരം നീച പ്രവർത്തികൾക്ക്‌ അറുതി വരൂ. നമ്മുക്ക്‌ സമാധാനിക്കുവാനാവൂ.

കാത്തിരിക്കാം, നട്ടെലുള്ള ഭരണാധികാരി വരുന്നവരെ.
----
NSG കമന്റോകൾ വരുന്ന കാളവണ്ടികണ്ട്‌ ഞെട്ടിപോയി. ഇന്ത്യ ഇപ്പോഴും 10-60 വർഷം പിന്നിലാണോ?
BMW വേണ്ട ബെൻസ്‌ വേണ്ട, ഒരു നല്ല ബസ്സ്‌ സഘടിപ്പിക്കുവാൻ കഴിഞ്ഞില്ലല്ലോ നമ്മുക്ക്‌?.
തുറന്ന യുദ്ധഭൂമിയിലാണെങ്കിൽ ഈ ശകടം മതിയായിരുന്നു. വന്നത്‌ കമന്റുകളല്ലെ? അവർ മനുഷ്യരല്ലെ?.
രാജ്യത്തിന്റെ അഭിമാനം കാത്ത്‌സൂക്ഷിച്ച ധീരജവന്മരെ, മാപ്പ്‌.
വിദേശ നിർമ്മിത വാഹനത്തിൽ യാത്രചെയ്യുന്ന, കശാപ്പുകാരും, രാജ്യം കാക്കുന്ന ധീരരും തമ്മിൽ വിത്യാസമുണ്ടാവാം അല്ലെ?.
ലോകത്തിന്റെ മുഴുവൻ കണ്ണും ഈ യുദ്ധഭൂമിയിലായിരുന്നു. അവർ വിജയം കൊയ്ത്‌ പോവുന്നത്‌, നിറകണ്ണുകളോടെ നോക്കിനിന്നു.
--
5000 ആളുകളെ കൊല്ലാനായിരുന്നു പരിപാടി. താജ്‌ തകർക്കുകയായിരുന്നു പരിപാടി എന്നോക്കെ ഒരു വിഡ്ഡി വിളിച്ച്‌ കൂവൂന്നു. 60 മണിക്കൂർ, സുരക്ഷിതമായി കിടന്നുറങ്ങിയ ഇവൻ എങ്ങനെ അറിഞ്ഞു ഈ പദ്ധതികൾ?.
ജനങ്ങൾ വിഡ്ഡികളായിരുന്നു, പണ്ട്‌, ഇപ്പോൾ അവർ വിഡ്ഡികളല്ലെന്ന്, ഭരണചക്രം തിരിക്കുന്നവരും, കുട്ടികൊടുപ്പ്‌കാരുമായ രാഷ്ട്രിയകാർ ശ്രദ്ധിച്ചാൽ നന്ന്.
---
ശിവരാജ്‌ പട്ടിൽ രാജിവെച്ചു. നല്ലത്‌ വളരെ നല്ലത്‌, പക്ഷെ, മരപ്പട്ടി പോയി, ഇനി ഇനാംപീച്ചി ആരാണ്‌?
പരജായം തീർത്തും രഹസ്യന്വേഷണ വിഭാഗത്തിന്റെയും, നാവികസേനയുടെതുമാണെന്ന് ജനത്തിനറിയാം.
----
ഫെഡറൽ സംവിധാനമുള്ള സേന രൂപികരിക്കുമെന്ന്, നല്ലത്‌. പക്ഷെ, ഇപ്പോഴുള്ള സേനയുടെ നിയന്ത്രണം ഭരണത്തിലിരിക്കുന്നവർ ചവിട്ടിപിടിക്കാതിരുന്നാൽ മാത്രം പോരെ?.
---
വീരമൃത്യുവരിച്ച മലയാളി ജാവനോട്‌ കേരളം അനാദരവ്‌ കാണിച്ചു. സത്യം. പതിനാറടിയന്തിരത്തിന്‌, നമ്മുടെ മന്ത്രിപോകുമെന്ന്. കഷ്ടം. ജാവന്മരുടെ സേവനത്തെക്കാൾ വലുത്‌, പാർട്ടിയോഗമാണ്‌ സഖാവെ. ഇല്ലെങ്കിൽ, ഭൂമി ഇടിഞ്ഞ്‌ വീഴും.
.
New Delhi: "Do not come up, I will handle them", these were probably the last words which Major Sandeep Unnikrishnan told his men as he was hit by bullets while engaging terrorists inside the Taj.
"Major Unnikrishnan was rescuing an injured commando when he was hit," Director-General of NSG J K Dutt said after he announced mission accomplished at the Taj and quoted the slain major as telling his crack team, "Do not come up, I will handle them".
"During the operation, when an commando got injured Unnikrishnan arranged for his evacuation and started chasing the terrorists himself," a senior National Security Guards (NSG) official said.
The terrorists escaped to another floor of the hotel and during the chase Unnikrishnan was seriously injured and succumbed to his injuries, the official said.
Courtesy: Indian Express.com
മുകളിലേക്ക്‌ വരരുത്‌. ഇവരെ ഞാൻ കൈകാര്യം ചെയ്യാം.
ധീരനായ മേജർ ഉണ്ണികൃഷ്‌ണന്റെ അവസാന വാക്കുകൾ.
മാപ്പ്‌ മേജർ ഉണ്ണി കൃഷ്ണൻ, ഭരണയന്ത്രം തിരിക്കുന്ന ഇരുകാലി മൃഗങ്ങൾ അങ്ങയെ ആദരിച്ചില്ലെങ്കിലും, നിങ്ങളെക്കുറിച്ചോർത്ത്‌ ഇന്ത്യ അഭിമാനിക്കുന്നു. ഒരോ മലയാളിയുടെ മനസ്സിലും നിങ്ങൾ നിറഞ്ഞ്‌ നിൽക്കും.

Thursday 27 November 2008

കാത്തിരിക്കാം വെടിയൊച്ചകൾക്കായി

ഇന്നലെ രത്രി 9:30 മുതൽ തുടങ്ങിയ ബോബെയിലെ ഭീകരാക്രമണം, 28 മണിക്കുർ കഴിഞ്ഞ്‌ ഇതെഴുമ്പോഴും തീർന്നിട്ടില്ല.

അത്യന്തം നീചമായ, മതമോ രാഷ്ട്രമോ ഇല്ലാത്ത, ഒരു പറ്റം ശവം തീനികൾ നടത്തിയ, അക്രമത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ബന്ധുകളുടെയും, പരിക്കേറ്റവരുടെയും ദുഖത്തിൽ, ബീരാൻ കുട്ടിയും പങ്ക്‌ചേരുന്നു.

ധീരരായി മരണം വരിച്ച, വീരരായ പോലിസുകാർക്ക്‌, ബീരാൻ കുട്ടിയുടെ സല്യൂട്ട്‌.

കാര്യങ്ങളും കാരണങ്ങളും നമ്മുക്ക്‌ പിറകെ പരിശോധിക്കാം.

എന്റെ ചിന്ത മറ്റോന്നാണ്‌.20-30 ആളുകളുള്ള ഒരു ഗ്രൂപ്പിന്‌, ഇന്ത്യയുടെ വാണിജ്യതലസ്ഥാനമെന്നറിയപ്പെടുന്ന മുബൈ നഗരത്തെ ദിവസങ്ങളോളം, വിറപ്പിച്ച്‌ നിർത്താവനുമെങ്കിൽ, അണ്വായുധം നിർമ്മിച്ച നമ്മുടെ ശത്രു രാജ്യത്തിന്റെ ചെറിയോരക്രമണം മതിയാല്ലോ, ഇന്ത്യ ചാരമാവാൻ അല്ലെ. സംശയം ന്യായമാണ്‌.

ജനത്തിന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽക്കുവാൻ കടപ്പെട്ട ഭരണാധികരികൾക്ക്‌ വീട്ട്‌വേല ചെയ്യുകയായിരുന്നോ, നമ്മുടെ രഹസ്യന്വേഷണ വിഭാഗം. ഒരു മെട്രോ സിറ്റിയിൽ, ഇത്രയും പ്ലനിങ്ങോടെ ഒരു അക്രമണം നടത്തുന്നവർ, അത്‌ ഇന്നോ ഇന്നലെയോ തയ്യറാക്കിയതാവില്ലെന്ന്, അറിയാം. മാസങ്ങളോ, ചിലപ്പോൾ വർഷങ്ങളോ നീണ്ട പരിശ്രമത്തിന്റെ ഫലമായല്ലതെ, 120 കോടി ജനത്തിന്റെ മുഖത്ത്‌ കാർക്കിച്ച്‌ തുപ്പി ഒരു സംഘമാളുകൾ കടന്ന് പോവില്ലെന്ന് ബീരാനുറപ്പുണ്ട്‌.

രാഷ്ട്രിയ നേതാകളുടെ അടിവസ്ത്രം കഴുകുവാൻ, പോലിസിനെയും പട്ടാളത്തെയും, ഇവിടുത്തെ രഹസ്യന്വേഷണ വിഭഗത്തെയും ഉപയോഗിക്കുന്നവർ, നാട്‌ ഭരിക്കുന്ന കാലത്തോളം, ഇനിയും ഇത്തരം അക്രമങ്ങൾ നടത്തി ഭീകരർ ഇന്ത്യവിട്ട ശേഷമെ നാം അറിയൂ.

ഭീകരർ വന്നത്‌ കപ്പലിലെന്ന്, അതും ഇന്ത്യ ഗേറ്റിനടുത്ത്‌. നാണമില്ലാതെ നാവികസേനയുടെ തലവൻ ഇത്‌ പറഞ്ഞത്‌ കേട്ടിട്ട്‌, നാണിച്ച്‌ ഞാൻ തലതാഴ്തി. അക്രമണത്തിന്‌ വരുന്നവർ, നാവികസേന അസ്ഥനത്ത്‌ ചെന്ന് വിവരം പറയണമായിരുന്നോ?.

രാത്രി 3 മണിക്ക്‌, പരിക്കേറ്റ പോലിസുകരാൻ ദയനീയമായി പറയുന്നത്‌ കേട്ടു, പോലിസുകാരുടെ കൈയിലെ വെടിക്കോപ്പുകൾ തീർന്നെന്ന്. ഇനി അക്രമണമുണ്ടാകുബോൾ, അക്രമികളോട്‌ നമ്മുക്ക്‌ പറയാം, ഞങ്ങളുടെ കപ്പാസിറ്റികനുസരിച്ച്‌ മാത്രം അക്രമം നടത്തിയാൽ മതിയെന്ന് അല്ലെ.

അഭ്യന്തര മന്ത്രിയും, പ്രധാന മന്ത്രിയും, സോണിയ ഗാന്തിയും മുബൈയിൽ വന്നതെന്തിന്‌?. പത്രസമ്മേളനം നടത്തനോ?. കുറച്ച്‌ പോലിസുകാർക്കെങ്കിലും അധികജോലിയുണ്ടാകാനോ?. കഷ്ടം.

രഹസ്യന്വേഷണ വിഭാഗവും, പോലുസും പട്ടാളവും എന്ന് ഇന്ത്യയിലെ രാഷ്ട്രിയ കഴുകന്മാരുടെ കൈയിൽനിന്ന് സ്വതന്ത്രം നേടുന്നുവോ, അന്ന് നമ്മുക്ക്‌ അഭിമാനിക്കാം നമ്മുക്കും പോലിസുണ്ടെന്ന്, പട്ടാളമുണ്ടെന്ന്. അന്ന് നാം സുരക്ഷിതരായിരിക്കും. അത്‌ വരെ, ഈ കഴുകന്മരുടെ അടിമകളായി, ഉറങ്ങാതെ കാത്തിരിക്കാം, വെടിയൊച്ചകൾക്കായി, കടല്‍ കടന്നെത്തുന്ന മരണത്തിനായി.

ഭരത്‌ മാത കീ ജെയ്‌.

Wednesday 26 November 2008

ഹജ്ജ്‌ നഷ്ടകച്ചവടം

ഹജ്ജ്‌ നഷ്ടകച്ചവടം

കേരളത്തിൽനിന്നും ഈ വർഷത്തെ ഹജ്ജ്‌ സംഘടിപ്പിക്കുന്ന, വിവിധ ഗ്രുപ്പുകൾക്കും സംഘങ്ങൾക്കും സംഘടനകൾക്കും, അഗോള സാമ്പത്തിക പ്രതിസന്ധി കാരാണം നഷ്ടം നേരിട്ടതായി അറിയുന്നു.

ഇഷ്ടതോഴന്മാരുടെ, ധൂർത്തിനെതിരെ എ.സി.ജി റിപ്പോർട്ട്‌ പുറത്ത്‌ വന്നിട്ടും, നിലക്കാത്ത ഒഴുക്ക്‌പോലെ, വരുന്നു, ഹജ്ജ്‌ മാമാങ്കത്തിന്‌ കേരളത്തിലെ പാവപ്പെട്ട കോടീശ്വരന്മാർ. പഞ്ചനക്ഷത്ര ഹോട്ടലുകളിൽ അന്തിയുറങ്ങി, വി.ഐ.പി. സൗകര്യം അസ്വദിച്ച്‌, പരിശുദ്ധഹജ്ജ്‌ കർമ്മം നിർവ്വഹിക്കുവാൻ, ഇവരെത്തുന്നത്‌, സത്യത്തിൽ എന്തിനാണെന്ന്, റബ്ബിനറിയാം.

വിനിമയ നിരക്കിലെ വിത്യാസം കാരണം വൻ ലാഭം പ്രതീക്ഷിച്ച്‌ നടത്തുന്ന ഹജ്ജ്‌ ബിസിനസ്‌, ഈ വർഷം നഷ്ടത്തിലാവാതിരിക്കുവാൻ, ഹാജിമാരിൽ നിന്നും എക്സ്ട്ര പിരിവ്‌ നടത്തിയിട്ടും ഫലമില്ലാതെ പോയതായി, സംഘാടകർ സമ്മതിക്കുന്നു.

ഈ വർഷം ഹജ്ജിനെത്തിയ ഇന്ത്യൻ തീർത്ഥാടകരുടെ ദുഖങ്ങളും ദുരിതങ്ങളും വിവരണാധീതമാണ്‌.

വളരെ മോശമായ, ഇടിഞ്ഞ്‌ വീഴാറായ കെട്ടിടങ്ങൾ, കക്കുസുകൾ പലതിലുമില്ല, ഉള്ളതോ പൊട്ടിപെളിഞ്ഞത്‌, ഉറങ്ങുവാൻ പോയിട്ട്‌, പത്ത്‌ മിനിട്ട്‌ കഴിച്ച്‌കൂട്ടുവാൻ പോലും പ്രയാസമുള്ള മുറികൾ. ഹറമിൽനിന്നും കിലോമിറ്ററുകൾ അകലെയാണ്‌ ഈ കെട്ടിടങ്ങൾ. അഞ്ച്‌ നേരവും നമസ്കാരത്തിന്‌ ഹറമില്ലെത്തുക, ഇവരിൽ പലർക്കും പ്രയാസം. ബസ്സ്‌ സൗകര്യമില്ല. സഹായികളില്ല. പലരുടെയും കഥ കേട്ട്‌ ബീരാന്റെ കണ്ണ്‌ നിറഞ്ഞ്‌ പോയി. അല്ലാഹുവിന്റെ അതിഥികളായെത്തിയവരോട്‌, ഇന്ത്യൻ ഭരണാധികാരികളുടെ, അവരുടെ ചെരിപ്പ്‌ നക്കുന്ന മതസംഘടനകളുടെ, മതത്തിന്റെ പേരിൽ, കീശവീർപ്പിക്കുന്ന ഇരുകാലി മൃഗങ്ങൾ കാണിക്കുന്ന ക്രൂരത്‌ കണ്ടിട്ട്‌. നിങ്ങൾക്ക്‌ അല്ലാഹു ഒരിക്കലും മാപ്പ്‌ തരാതിരിക്കട്ടെ.

കൊട്ടിടവാടക ഈ വർഷം മക്കയിൽ കൂടുതലാണെന്ന് സമ്മതിക്കുന്നു. പക്ഷെ, നിലവാരമുള്ള കെട്ടിടങ്ങൾ ഇഷ്ടം പോലെ, മക്കയിലുണ്ട്‌. ബസ്സ്‌ സൗകര്യമൊരുക്കാൻ മക്കയിൽ റോഡില്ലെന്ന് പറയുമോ നിങ്ങൾ?

ഇനി ബിസിനസിലേക്ക്‌, അതെ ഹജ്ജ്‌ എന്ന വൻ വ്യവസായത്തിന്റെ രഹസ്യങ്ങൾ.

മത സംഘടനകൾ, സ്വകാര്യ ഗ്രൂപ്പുകൾ ഹജ്ജ്‌ സംഘടിപ്പിക്കുന്നത്‌, അല്ലാഹുവിനെ ഭയന്നിട്ടാണെന്ന് കരുതുന്നു എങ്കിൽ തെറ്റി.

ഒന്ന്, മക്കയിൽ കെട്ടിടം വടകക്ക്‌ കൊടുക്കുന്ന ഒരു സംഘമാളുകളുണ്ട്‌. അവർ, ഈ ഗ്രൂപ്പിന്റെ ജിദ്ധയിലെ നേതാകളാണ്‌. കൊള്ളലാഭത്തിന്‌ അവർ ഈ കെട്ടിടങ്ങൾ ഗ്രൂപ്പുകൾക്കും ഇന്ത്യൻ ഹജ്ജ്‌ മിഷനും നൽക്കുന്നു. വർഷം തോറും ഈയിനത്തിൽ മാത്രം കോടികൾ സമ്പാദിക്കുന്നവരെ എനിക്കറിയാം. കക്കുസ്‌ ഇല്ലെങ്കിലെന്ത്‌, വെള്ളം ഇല്ലെങ്കിലെന്ത്‌. നേതാകളുടെ വിട്ടിൽ കാശെത്തിയിരിക്കും.

ഇവിടെ ജിദ്ധയിൽ നിന്നും, എംബസി സൗജന്യമായി നൽക്കുന്ന ഹജ്ജ്‌ വളന്റിയർ പാസ്സുപയോഗിച്ച്‌, ഹാജിമാരെ മക്കയിലേക്ക്‌ കടത്തുവാൻ ശ്രമിച്ച്‌, അതും തുച്ചമായ 1500 റിയാൽ മാത്രം ഫീസിനത്തിൽ വാങ്ങിയ ഒരു ഗ്രുപ്പിന്റെ യാത്ര പോലിസ്‌ തടഞ്ഞപ്പോഴാണ്‌, ഉസ്താദിന്‌, ഒരു കാര്യം മനസിലായത്‌. ഇഹ്‌റാം ചെയ്തും മലയാളികൾ നാടൻ അടി അടിക്കുമെന്ന്. അഴ്ചകളോളം ചവിട്ടിതിരുമിയിട്ടും അവശേഷിക്കുന്ന പാടുകൾ നോക്കി വീർപ്പിട്ട സംഘം ഈ വർഷം ഇത്തിരി മാറ്റം പ്രഖ്യാപിച്ചു. ആളോന്നിന്‌, വെറും 2500 റിയാൽ മാത്രം.

ഇസ്ലാമിന്റെ പേരിൽ, അനധികൃതമായി ഹജ്ജ്‌ ബിസിനസ്സ്‌ നടത്തുന്നവർക്ക്‌, കേന്ദ്രഗവണ്മെന്റിന്റെ ഒത്താശയുണ്ടെന്നത്‌ രഹസ്യമല്ല.

എംബസി ഉദ്യോഗസ്ഥരും വിവിധ സംഘടന നേതാകളും ഇപ്പോൾ ഭയങ്കര തിരകിലാ. വി. ഐ. പി കൾക്ക്‌ പഞ്ചനക്ഷത്ര ഹോട്ടലുകളും, ആടംബര കാറുകളും ഒരുക്കുന്ന തിരക്കിൽ.

ഈയോരു കാര്യത്തിൽ കേരളത്തിലെ എല്ലാ സംഘടനകളും യോജിപ്പിലെത്തിയിട്ടുണ്ട്‌. ഹാജ്ജ്‌ വ്യവസായമാക്കുന്ന കാര്യത്തിൽ. ഇസ്ലാമിനെ മുറിച്ച്‌ പങ്ക്‌വെച്ചവർ, കാശിന്റെ കാര്യത്തിൽ ഒരുമിക്കുന്നു. അപ്പോൾ മുറിക്കപ്പെട്ടത്‌....

മതനേതകളോട്‌ ഒരു സ്വകാര്യം.കാശുണ്ടാക്കാൻ മറ്റു മാർഗ്ഗമൊന്നും അറിയില്ലെങ്കിൽ..... കഷ്ടം.

പെപട്ടിയെപോലെ നിങ്ങളെ തല്ലികൊല്ലുവാനുള്ള കഴിവ്‌, ഒരു മുസ്ലിമിനും ഇല്ലാതെ പോയല്ലോ.

.

Tuesday 25 November 2008

അഭയ:മുന്‍എ.എസ്‌.ഐ. വി.വി.അഗസ്‌റ്റിന്‍ ആത്മഹത്യ ചെയ്‌തു.

അഭയ കേസ്‌: മുന്‍ എ.എസ്‌.ഐ അഗസ്‌റ്റിന്‍ ആത്മഹത്യ ചെയ്‌തു കോട്ടയം:സിസ്‌റ്റര്‍ അഭയ കേസില്‍ തെളിവുനശിപ്പിക്കാന്‍ കൂട്ടുനിന്നെന്ന്‌ ആരോപിക്കപ്പെട്ട മുന്‍എ.എസ്‌.ഐ. വി.വി.അഗസ്‌റ്റിന്‍ ആത്മഹത്യ ചെയ്‌തു. സിസ്‌റ്റന്‍ അഭയ മരിച്ച സമയത്ത്‌ കോട്ടയം വെസ്‌റ്റ് പോലീസ്‌ സ്‌റ്റേഷനില്‍ എ.എസ്‌.ഐ. ആയിരുന്നു അദ്ദേഹം. 75 വയസുളള അഗസ്‌റ്റിന്‍ കേസന്വേഷണത്തിന്റെ ഒരു ഘട്ടത്തില്‍ മാപ്പു സാക്ഷിയാകാന്‍ തയാറായിരുന്നു. പിന്നീട്‌ അദ്ദേഹം നിലപാട്‌ മാറ്റിയിരുന്നു. കേസന്വേഷണത്തിനിടെ അദ്ദേഹത്തിന്റെ മൊഴിയില്‍ വൈരുദ്ധ്യം ഉണ്ടെന്ന്‌ സി.ബി.ഐ. സംഘം വ്യക്‌തമാക്കിയിരുന്നു. കോട്ടയം ചാലച്ചിറയ്‌ക്ക് സമീപം കൈയ്യിലെ ഞെരമ്പ്‌ മുറിച്ചാണ്‌ അദ്ദേഹം ആത്മഹത്യ ചെയ്‌തത്‌.

http://mangalam.com/index.php?page=detail&nid=98044


ദീപികയിൽ ഇങ്ങനെ


Monday 24 November 2008

കൈപ്പളിക്കും സഗീറിനും

സ്നേഹപൂർവ്വം, കൈപ്പളിക്കും സഗീറിനും.

മാസങ്ങളോളം ബ്ലോഗിൽ നിറഞ്ഞാടുന്ന നിങ്ങളുടെ ലീലവിലാസങ്ങൾ കണ്ട്‌കൊണ്ടിരുന്ന ഒരു പാവം പ്രേക്ഷകനാണ്‌ ഞാൻ.

ബ്ലോഗിലെ രണ്ട്‌ കൂടപിറപ്പുകൾ തമ്മിൽ, കൊന്നും കൊലവിളിച്ചും നടക്കുന്നത്‌ കണ്ടിട്ട്‌ സഹിക്കണില്ല്യ.

ആശയ സംഘടനം നല്ലതാണ്‌, അത്‌ പക്ഷെ, വ്യക്തി സംഘടനത്തിലേക്ക്‌ നീങ്ങാതെ നോക്കരുതോ?.

നിങ്ങളെ പിന്നിൽ നിന്നും നയിക്കുന്നവരെ തിരിച്ചറിയാനുള്ള ത്രാണിയുണ്ടാവണം. നഷ്ടപ്പെട്ടത്‌ തിരഞ്ഞിട്ട്‌ കാര്യമില്ല.

മലയാള ബ്ലോഗിന്റെ വളർച്ചക്ക് എനിക്കോ നിങ്ങൾക്കോ ഒരു ചുക്കും ചെയ്യാൻ കഴിയില്ല. പക്ഷെ, അത്‌ തളർത്താൻ നമ്മുക്കാവും.

മാപ്പെന്ന രണ്ടക്ഷരമുരിയാടുവാൻ കഴിയാതെ, നിമിഷനേരംകൊണ്ട്‌ മരണം നെറ്റുമായി നമ്മുടെ പിന്നാലെയുണ്ടന്ന സത്യം മറക്കല്ലെ സുഹൃത്തുകളെ.

എന്തിനാണി കോലാഹലം. ഈ പ്രശ്നത്തിന്റെ ചില രസതന്ത്രങ്ങൾ അറിയാമെങ്കിലും, അതാണ്‌ കാരണമെങ്കിൽ, ലെറ്റസ്‌ സെ, ദ റ്റൈം ഇസ്‌ ഒവർ.

കൈപ്പളിയെയും, സഗീറിനെയും അറിയുന്നവർ, ദയവായി അവരെ ഉപദേശിക്കുക. വെർച്ച്യുൽ ലോകത്ത്‌, എന്തിനാണി പക? ആരോടാണി ദേഷ്യം? എന്തിന്‌ വേണ്ടി?.

എല്ലാവരോടും ഒരപേക്ഷയുണ്ട്‌, വിഷയത്തെപറ്റി സംവാദമാവാം, പക്ഷെ, അതിന്റെ രചയിതാവിനെ, വ്യക്തിപരമായി അധിക്ഷേപിക്കുന്നത്‌, എല്ലാവരും നിർത്തുക. (എന്നെ വിമർശിക്കാം)

സഹനശീലരായ ബ്ലോഗർമാർ ബൂലോകത്ത്‌ കുറവാണ്‌.

കൈപ്പളിയും, സഗീറും, ഈ സഹോദരന്റെ അപേക്ഷ തള്ളികളയില്ല എന്ന വിശ്വാസത്തോടെ.

നിങ്ങളുടെ സഹോദരൻ
ബീരാൻ കുട്ടി.

Sunday 23 November 2008

ഏറനാടും വയലാറും മലബാർ വേദിയിൽ ഏറ്റുമുട്ടുമ്പോൾ.

ഏറനാടും വയലാറും മലബാർ വേദിയിൽ ഏറ്റുമുട്ടുമ്പോൾ.

വയലാർ ഗർജ്ജിക്കുന്നു എന്നത്‌ കേവലം കവിഭവനയല്ലെന്ന് തെളിഞ്ഞു. ഷാർജ്ജയിൽ ഒത്തുചേർന്ന നൂറുകണക്കിന്‌ പരദേശികൾക്ക്‌ ഇതു നേരിൽ കാണാനുള്ള ഭാഗ്യവും ലഭിച്ചു. ഇന്ത്യൻ അസോഷിയേഷൻ ഓഡിറ്റോറിയമായിരുന്നു വേദി. നായകൻ പ്രവാസി മന്ത്രി വയലാർ രവി. പ്രതിനായകൻ പി.വി അബ്ദുൽ വഹാബ്‌ എം.പി. സംഘാടകർ മലബാർ പ്രവാസി കോർഡിനേഷൻ കൗൺസിൽ. എഴുതിതയാറാക്കിയ ചോദ്യങ്ങൾക്ക്‌ "മുഖമുഖ"ത്തിൽ ശരിയായ കോൺഗ്രസുകാരന്റെ സുക്ഷമതയോടെയായിരുന്നു രവിയുടെ മറുപടി. അടിയന്തിരപ്രധാനവും അരാഷ്ട്രിയവുമായ ചോദ്യങ്ങൾക്ക്‌ പിന്നീടായിരുന്നു അനുമതി.

എമിഗ്രേഷൻ നിയമം കർശനമാക്കിയത്‌ പെൺവാണിഭം വേരോടെ പിഴുതെറിയാനെന്ന് രവി പറയേണ്ട താമസം സദസ്സിന്റെ മുൻനിരയിലിരുന്ന പി.വി അബ്ദുൽ വഹാബ്‌ എഴുന്നേറ്റു. രവിയുടെ നിയമം അപ്രയോഗികമെന്ന് വഹാബ്‌. മാത്രമല്ല സ്ത്രിവിരുദ്ധവും. ഒട്ടേറെ സ്ത്രികൾക്ക്‌ തൊഴിലവസരങ്ങൾ നഷ്ടപ്പെടുത്തുന്നതിനും പുറമെ ഗൾഫിൽ വന്ന് പരീക്ഷ എഴുതാൻ പോലും പലർക്കും സാധിക്കുന്നില്ലെന്നും വഹബ്‌ നിന്നു കത്തി.

സംഗതി സീറോ അവറാണ്‌. ഏത്‌ എം.പി.ക്കും നോട്ടീസ്‌ കൊടുക്കാതെ ചാടിവീഴാം. എന്നാൽ ലീഗ്‌ എം.പിയെ അങ്ങനെ വിട്ടാൽ പറ്റില്ലെന്ന് മന്ത്രി രവി ഉറപ്പിച്ചു. വിസിറ്റ്‌ വിസയിൽ പെൺവാണിഭത്തിനല്ലാതെ എന്തിനു സ്ത്രികൾ ഗൾഫിൽ വരണമെന്നായി മന്ത്രിയുടെ ചോദ്യം. പോരേ പൂരം?. അതോടെ ഏറനാടൻ വീര്യവും വയലാറിന്റെ രോഷവും പതഞ്ഞുയർന്നു. അൽപം പരുഷമായി തന്നെയായിരുന്നു പെരുമാറ്റം. വഹാബിനോട്‌ ഇരിക്കാൻ ആജ്ഞാപിക്കുകയായിരുന്നു രവി. ശരിക്കും രാജ്യസഭയിലെ പ്രക്ഷുബ്‌ധാവസ്ഥയുടെ അതേ കെട്ടും മട്ടും. സന്ദർശക ഗ്യാലറിയിൽ യു.ഡി.എഫ്‌ പോഷക സംഘടനാ പ്രവർത്തകർ അങ്കം കണ്ട്‌ ശരിക്കും അന്തം വിട്ടുനിന്നു.

അന്വേഷിച്ചപ്പോഴാണറിഞ്ഞത്‌, ഇതോന്നും യാദൃഛികമല്ലെന്ന്, പഴയ കണക്കു തീർക്കലിന്റെ തുടർച്ചയാണെല്ലാം. അതറിയണമെങ്കിൽ ഒരു വർഷം അപ്പുറത്തേക്ക്‌ പോകണം. ഫ്ലാഷ്‌ ബാക്ക്‌: 2007 ലെ ഭരതീയ പ്രവാസി സമ്മേളനത്തിന്‌ തകർപ്പൻ മുന്നൊരുക്കം. എല്ലാവരെയും സദ്യക്ക്‌ ക്ഷണിച്ചു. വഹാബിനെ മാത്രം അടുപ്പിച്ചില്ല. സമ്മേളനത്തിന്റെ നടത്തിപ്പ്‌ ചുമതല മുഴുവൻ രവിയുടെ മന്ത്രാലയത്തിന്‌. പരദേശികളുടെ എം.പിയെന്നതാണ്‌ വഹാബിന്റെ ഐഡന്റിറ്റി. എന്നാൽ അങ്ങനെ ആരും പരദേശി പ്രതിനിധി ചമയേണ്ടെന്ന് വയലാറും. ഇന്ദ്രപ്രസ്ഥ മഹാമഹത്തിൽ മറ്റു പല ബിസിനസ്‌ പ്രമുഖർക്കും പട്ടും വളയും കൊടുത്തപ്പോൾ ഒരു ക്ഷണക്കത്ത്‌ പോലും വഹാബിനെ തേടി വന്നില്ല. അതോടെ കലിയായി. ദുബൈയിൽ മാധ്യമ പ്രവർത്തകരെ കണ്ട വഹാബ്‌ വിട്ടില്ല. ഇടക്കിടെ ചില കേന്ദ്രമന്ത്രിമാർ ഗൾഫിൽ വരുന്നത്‌ പ്രവാസികളുടെ പ്രശ്നം തീർക്കാനല്ലെന്ന് വഹാബ്‌ കണ്ടെത്തി. പിന്നെയോ? സർക്കാർ ചെലവിൽ ബന്ധുക്കളെ സന്ദർശിക്കാൻ വരികയാണിവർ - വയലാർ രവിക്ക്‌ ലീഗ്‌ എം.പിയിൽ നിന്നു കിട്ടിയ ഊക്കനടിയായിരുന്നു അത്‌. (കൂട്ടത്തിൽ അഹ്‌മദിനെയും വഹാബ്‌ ലക്ഷ്യം വെച്ചിരിക്കുമോ? ഏയ്‌. അതോക്കെ ആളുകൾ വെറുതെ പറയുന്നതാകും)

എന്തായാലും അന്നത്തെ ആ കലിപ്പ്‌ ചെല്ലക്കിളികൾക്കിടയിൽ ഇപ്പോഴും തുടരുകയാണ്‌. അതിന്റെ നിറഞ്ഞാട്ടമാണ്‌ ഷാർജ്ജയിൽ കണ്ടത്‌. കൈ കൊടുക്കുമ്പോൾ പോലും അകൽച്ചയുടെ ആ ശരീര ഭാഷ ഒന്നു കണേന്റതായിരുന്നു. തുടർന്ന് വേദിയിൽ പ്രസംഗിച്ച യുവമാധ്യമ പ്രവർത്തകനെതിരെയും രവി രോഷം കൊണ്ടു. "അങ്ങ്‌ വെറുതെ ക്ഷോഭിക്കേണ്ട കാര്യമില്ലെന്ന്" പയ്യൻ പറഞ്ഞപ്പോൾ സദസ്സ്‌ ഒന്നാകെ കൈയടിച്ചു. അതോടെ കൈയടിയായി രവിയുടെ പ്രശ്നം. ഒരോ കൈയടിക്ക്‌ പിന്നിലും രാഷ്ട്രിയമുണ്ടെന്ന് രവി. അതോക്കെ പഠിച്ചാണ്‌ താൻ ഇവിടം വരെ എത്തിയതെന്ന ഓർമ്മപ്പെടുത്തൽ വേറെയും.

ശിഷ്ടം: അങ്കം മുറുകട്ടെ. കുഴപ്പമില്ല. ഒറ്റ ചോദ്യം മാത്രം: ഈ പരദേശി മന്ത്രിയും പരദേശി എം.പിയും ഇവിടെയുള്ള സാധരണ മനുഷ്യരുടെ ക്ഷേമത്തിന്‌ ഇത്രയും കാലം എന്തു ചെയ്തു?.

കലിപ്പിന്റെ കണക്കു തീർക്കാൻ പ്രവാസ വേദികൾ തന്നെ വേണമായിരുന്നോ ഇവർക്ക്‌?.

കടപ്പാട്‌, മാധ്യമം ഗൾഫ്‌ ഫീച്ചർ - ഗൾഫീയം എംസിയെൻ - ബുധൻ, നവംബർ 19, 2008
---------

മലബാർ പ്രവാസി ദിവാസ്‌ സാധരണക്കാരുടെ സമ്മേളനമായിരുന്നു എന്നും, കഫ്ത്തിരിയായിലെ മൊയ്തിൻ കുട്ടിയും, ആശാരിയായ്‌ ബാല കൃഷ്ണനും, മറ്റുമാണ്‌, സമ്മേളനത്തിന്‌ തിരികൊളുത്തിയതെന്നും സംഘാടകർ വർത്ത സമ്മേളനത്തിൽ പറഞ്ഞിരുന്നു. നല്ലത്‌, വളരെ നല്ലത്‌, പക്ഷെ സമ്മേളനം നടത്തിയത്‌, മലബാർ മേഖലയിൽ നിക്ഷേപം നടത്താനുള്ള ശ്രമങ്ങൾക്കായിരുന്നു എന്നത്‌ സംഘാടകർ തന്നെ പറയുന്നു. അതിൽ ഈ മെയ്തീനും ബാല കൃഷ്‌ണനും എന്ത്‌ റോൾ കിട്ടിയെന്നറിയാൻ ഒരാഗ്രഹം.

മനോരമയാണ്‌ ഈ തിരികൊളുത്തൽ തമാശ പുറത്ത്‌ വിട്ടത്‌. അത്‌ ചിലർ ബ്ലോഗിൽ പോസ്റ്റായും വിട്ടു. ഇതാണ്‌ സുഹൃത്തെ സേവനം എന്ന് പറയുന്നത്‌.

പക്ഷെ, എഷ്യനെറ്റ്‌, മന്ത്രിയുടെ പരാക്രമം കാണിച്ചിരുന്നു. അത്രയെങ്കിലും ആശ്വാസം.
.

ഗൾഫ്‌ മേഖലയിൽ നിർമ്മാണ പദ്ധതികൾ പ്രതിസന്ധിയിൽ

ഗൾഫ്‌ മേഖലയിൽ നിർമ്മാണ പദ്ധതികൾ പ്രതിസന്ധിയിൽ - ഇവിടെ ക്ലിക്കുക

Thursday 20 November 2008

ഗൾഫ്‌ മേഖലയിൽ നിർമ്മാണ പദ്ധതികൾ പ്രതിസന്ധിയിൽ

ഗൾഫ്‌ മേഖലയിൽ നിർമ്മാണ പദ്ധതികൾ പ്രതിസന്ധിയിൽ

മനാമ: ആഗോള സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഗൾഫ് മേഖലയിലെ 60 ശതമാനത്തോളം നിർമ്മാണപദ്ധതികൾ നീട്ടിവക്കേണ്ടിവരുന്നതായി സകാനാ ഹോളിസ്റ്റിക്‌ ഹസിഗ്‌ സൊലൂഷൻസ്‌ ചീഫ്‌ എക്സിക്യൂട്ടീവ്‌ ഓഫീസർ ആർ. ലക്ഷ്‌മണൻ വെളിപ്പെടുത്തി. മേഖലയിലെ റിയൽ എസ്റ്റേറ്റ്‌ മേഖലയും വെല്ലുവിളി നേരിടുകയാണ്‌.

അതേസമയം ബഹ്‌റൈനിലെ എണ്ണ കരുതൽ ശേഖരവും സാമ്പത്തിക നടപടികളും പ്രതിസന്ധി ലഘൂകരിക്കാൻ സഹായകമായി. ഗൾഫ്‌ മേഖലയിൽ 44 ശതമാനം പദ്ധതികളും നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിൽ നിശ്ചലമായിരിക്കുകയാണ്‌. എണ്ണ വില അടുത്തവർഷം കൂടുതൽ ഇടിയുമെന്ന് പ്രവചനവും പ്രതിസന്ധിക്ക്‌ ആക്കം കൂട്ടിയിട്ടുണ്ടെന്ന് ഗൾഫ്‌ റിയൽ എസ്റ്റേറ്റ്‌ ഫണ്ടമെന്റൽസ്‌ കോൺഫറൻസിൽ സംസാരിക്കവേ അദ്ദേഹം പറഞ്ഞു. ഗൾഫ്‌, എഷ്യ, യൂറോപ്പ്‌ എന്നിവിടങ്ങളിൽ നിന്ന് സാമ്പത്തിക വിദഗ്‌ധരും വ്യാപാരികളും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്‌.

മാധ്യമം, ഗൾഫ്‌ വിശേഷം - ബുധൻ, നവംബർ 20, 2008.
-http://www.madhyamamonline.in/news_details.asp?id=29&nid=206002&page=1



---------------------
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിസന്ധിയുണ്ടായാല്‍ ആദ്യം അത് ബാധിക്കുന്നത്, ബഹുഭൂരിപക്ഷം മലയാളികളായ പ്രവാസികളെയാണ്.

രണ്ട്‌ ദിവസം മുൻപ്‌, നമ്മുടെ പ്രയാസി കാര്യ മന്ത്രി, ദുഫൈയിൽ വന്ന് പറഞ്ഞത്‌, ഗൾഫിൽ ഇപ്പോൾ ഇങ്ങനെയോരു പ്രശ്നമില്ലെന്നും, ഗൾഫിലെ മലയാളികൾ സുരക്ഷിതരാണന്നുമാണ്‌. അത്‌കൊണ്ട്‌ തന്നെ, ഗൽഫ്‌ മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാൻ തൽക്കാലം ഉദേശിക്കുന്നില്ലെന്നും അദേഹം പറഞ്ഞു.

ബെസ്റ്റ്‌, ഇന്നത്തെ പ്രവാസികൾക്ക്‌ പറ്റിയ മന്ത്രി. പ്രയാസ മന്ത്രി കീ ജെയ്‌.
-

ശൈഖ് മാത്തുക്കുട്ടി

ഞാൻ, മാത്യു കെ തോമാസ്‌ മുതലാളി. എന്റെ പുതിയ BMW കാറിൽ യാത്ര ചെയ്യുകയാണ്‌. ഇന്ന് ഗൾഫിൽ അങ്ങോളമിങ്ങോളം അറിയപ്പെടുന്ന ലേബർ സപ്ലെ കമ്പനിയുടെ അമരക്കാരനാണ്‌ ഞാൻ.

ഇടക്ക്‌ ഫോൺ ശബ്ദിച്ചു.

"ഹലോ, ഏലിയാമ്മെ, ഓ, ഞാനിത്തിരി വൈകും, ഞാനിപ്പോ നമ്മുടെ കമ്പനിയുടെ ക്യാമ്പിലേക്ക്‌ പോവുക, ഓ, ഒന്നും പറയേണ്ട. അവിടെ കുറച്ച്‌ കഴുതകൾ സമരം ചെയ്യൂന്നൂന്ന്. ഓ, ശമ്പളം കൊടുത്തിട്ട്‌ 6 മാസമായതല്ലെയുള്ളൂ., പിന്നെ, വൈക്കുന്നേരം പ്രവാസി സംഘടനയുടെ ശിൽപ്പശാലയുണ്ട്‌. ഏത്‌ സംഘടനയെന്നോ, എടി, ഞാൻ 5-8 സംഘടനകളുടെ നേതാവല്ലെ, അവരുടെ ബ്രോഷർ മേശപുറത്ത്‌ കാണും. എതാണെന്ന് എനിക്കും ഓർമ്മയില്ല. നിനക്കിന്ന് ഡിന്നറില്ലെ, ആ പുതിയ കമ്പനിയുടെ എം.ഡിയുടെ കൂടെ, അവനെ വിടല്ലെ, അവർക്ക്‌ പുതിയ പ്രോജക്റ്റ്‌ കിട്ടിയിട്ടുണ്ട്‌. ശരി, ഞാൻ വിളിക്കാം".

ഞാൻ ഫോൺ കട്ടാക്കി,

"ഡാ, ആ എ.സി ഒരിച്ചിരി കൂട്ടേടാ, നിന്റെ അപ്പനല്ലല്ലോ പെട്രോൾ അടിക്കുന്നത്‌, ഞാനല്ലെ"

ഈയിടെയായി, ശരീരത്തിന്‌ ചൂട്‌ സഹിക്കാൻ കഴിയുന്നില്ല. ഈ മണൽക്കാട്ടിൽ വന്ന് കിടക്കതെ, വല്ല അമേരിക്കായിലോ, ഓസിയിലോ പോയി ബിസിനസ്‌ ചെയ്യാമെന്ന് കരുതിയതാ. പക്ഷെ, എറ്റവും കൂടുതൽ ലാഭമുള്ള ബിസിനസ്‌, ലേബർ സപ്ലെയാണെന്നും, അത്‌ ഈ ഗൾഫിൽ മത്രമേ നടക്കൂ എന്നും എനിക്കറിയാം, കാരണം.

ഇവിടെ മാത്രമേ മണ്ണൂണ്ണികളായ മലയാളികളെ കിട്ടൂ. വിസക്ക്‌ ആദ്യം തന്നെ ഒന്നര ലക്ഷം വീതം വാങ്ങി, കമ്പനിയുണ്ടാക്കുന്നു. പിന്നെ, വിസയെടുത്ത്‌ വന്നാൽ, 600 റിയാലിന്‌ ജോലി കൊടുക്കുന്നു. 10-12 മണിക്കുർ ജോലി. രണ്ടോ മൂന്നോ വർഷം കഴിഞ്ഞ്‌ അവർ പിരിഞ്ഞ്‌ പോവും, പിന്നെ, ഞാൻ ടിക്കറ്റ്‌ കൊടുക്കാനോ, നല്ല കഥ. ആരെങ്കിലും നാട്ടിൽ പോണമെന്ന് പറഞ്ഞാൽ, അവൻ നാട്ടിലെത്തിയിരിക്കും, എക്സിറ്റടിച്ച്‌. നാട്ടിലടുത്ത ബാച്ച്‌ കഴുതകൾ തയ്യറായാൽ വിസ ഇറക്കുന്നു, ഒരു ടെൻഷനുമില്ല. ഭയങ്കര ലാഭം.

എക്സ്പ്രസ്‌ റോഡിലൂടെ എന്നെയും വഹിച്ച്‌ കാർ നിങ്ങികൊണ്ടിരുന്നു. ഇടക്ക്‌, പുറത്തേക്ക്‌ കണ്ണോടിച്ച്‌ ഞാൻ എന്റെ ഭൂതകാലത്തിലേക്ക്‌ നടന്നു...

വർഷങ്ങൾക്ക്‌ മുൻപ്‌.

അറേബ്യൻ മണലാരണ്യത്തിൽ, ഒരു കൺഷ്‌ട്രക്‌ഷൻ കമ്പനിയുടെ കീഴിൽ മേസനായി വന്നവനാണ്‌ ഞാൻ. അന്ന് ഞാൻ മാത്തുക്കുട്ടി, വെറും മാത്തുക്കുട്ടി. പ്രയപൂർത്തിയായെന്ന് പലവട്ടം തെളിയിച്ച അനിയത്തിമാരെ രക്ഷപ്പെടുത്തുവാൻ മറ്റു മാർഗ്ഗമോന്നും ഇല്ലതെ കടൽ കടന്നവൻ.

അന്ന്, ചുട്ട്‌പൊള്ളുന്ന മരുഭൂമിയിൽ, നരകയാതന അനുഭവിച്ച്‌ ഞാൻ കഴിച്ച്‌കൂട്ടിയ ദിനരാത്രങ്ങൾ. ഒന്നോ രണ്ടോ മാസം ശമ്പളം വൈക്കുമ്പോഴെക്കും, പാരാതികളുടെ പ്രളയങ്ങളായിരുന്നു നാട്ടിൽ നിന്നും. കടക്കാർ ഇരുത്തിപൊറുപ്പിക്കുന്നില്ലെന്ന്. വെള്ളവും വൈദ്യുതിയും ഇല്ലാതെ, പ്രഭാത കൃത്യങ്ങൾ നിർവ്വഹിക്കാതെ, ഞാൻ അനുഭവിച്ച ദുരിതങ്ങൾ.

രണ്ടോ മൂന്നോ വർഷം കഴിഞ്ഞിട്ടും നാട്ടിൽ പോവാതിരുന്ന തന്നെ വിളിച്ച്‌ അറബി ചോദിച്ചു, എന്താ നാട്ടിൽ പോവാത്തതെന്ന്, കമ്പനി ടിക്കറ്റ്‌ അനുവദിച്ചിട്ടും നാട്ടിൽ പോവാതിരുന്നതിന്റെ കാരണം ചിലവ്‌ ചുരുക്കി, അത്രയും തുക കൂടി, അനിയത്തിമാരുടെ വിവാഹത്തിന്‌ വന്ന കടം വിട്ടാമല്ലോ എന്ന് കരുതിയായിരുന്നു. കഥ കേട്ട അറബിക്ക്‌ സഹതാപം തോന്നി, അയാൾ എന്നെ കമ്പനിയുടെ സുപ്പർവൈസറാക്കി. പടവുകൾ ചാടി കടന്ന് ഉയർന്നത്‌ കണ്ണടച്ച്‌ തുറക്കുന്ന സമയം കൊണ്ട്‌. രണ്ട്‌ വർഷത്തിനുള്ളിൽ ആ കമ്പനി സ്വന്തമായി നടത്തുവാൻ അറബി എന്നെ എൽപ്പിച്ചു. അത്‌ ഏലിയാമയുടെ കഴിവ്‌.

സാർ, ക്യാമ്പെത്തി. ഡ്രൈവർ എന്നെ സ്വപ്നലോകത്ത്‌ നിന്നും തിരിച്ച്‌ വിളിച്ചു.

പൊട്ടിയോലിക്കുന്ന ഓടകളിൽനിന്നു വരുന്ന ദുർഗന്ധം സഹിക്കാൻ വയ്യ. മൂക്ക്‌ പോത്തിപിടിച്ച്‌, ഞാൻ നടന്നു. ഇതിനിടയിൽ സമരം ചെയ്യുന്ന ചിലർ വന്ന് കരയുന്നു.

"സാർ, വിട്ടിൽ അമ്മക്ക്‌ സുഖമില്ല, കുറച്ച്‌ കാശ്‌ എത്രയും പെട്ടെന്ന് അയച്ച്‌ കൊടുക്കണം"

"സാർ, വിസക്ക്‌ കൊടുത്ത കാശെടുത്തത്‌, ബാങ്കിൽ വീടിന്റെ ആധാരം പണയം വെച്ചാണ്‌, അതിന്റെ പലിശയെങ്കിലും മാസം തോറും കൊടുത്തില്ലെങ്കിൽ, വീട്‌ ജപ്തിചെയ്യും"

"സാർ, എന്റെ അനിയന്റെ കോളേജ്‌ ഫീസ്‌ കൊടുത്തിട്ടില്ല, ശമ്പളം കിട്ടിയിട്ട്‌ വേണം അത്‌ കൊടുക്കാൻ"

ഞാനിതോന്നും കേൾക്കുന്നില്ല. ഞാൻ നേരെ നടന്ന് ചെന്ന്, ക്യാമ്പിലേക്കുള്ള വെള്ളവും വൈദ്യുതിയും വിശ്ചേദിച്ചു.

പിറ്റേന്ന് പത്രത്തിൽ എന്റെ ഫോട്ടോ ഉണ്ടായിരുന്നു, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ സംഭാവനചെയ്യുന്ന, പ്രവാസികളുടെ പ്രിയപ്പെട്ടവനായ മാത്യുവിന്റെ.

-

Sunday 16 November 2008

ഗള്‍ഫ്‌ ഭാര്യമാര്‍ ഗള്‍ഫിലും നാട്ടിലും

``ഇന്നു ജസീല വിളിച്ചിരുന്നു. ഇക്കാക്കയും കുട്ടികളുമൊക്കെ പോയപ്പോഴാണ്‌ ശ്വാസം നേരം വീണതത്രെ. ഇത്രയും ദിവസം ഒന്നിനും ഒരു സ്വാതന്ത്ര്യവുമില്ലായിരുന്നു പോലും. അവരുടെ സ്വകാര്യതയൊക്കെ നഷ്‌ടപ്പെട്ടപോലായിരുന്നുവത്രെ ഈ അഞ്ചാറു ദിവസം.''

പി.ടി.മുഹമ്മദ് സാദിഖിന്റെ ഗള്‍ഫ്‌ ഭാര്യമാര്‍ ഗള്‍ഫിലും നാട്ടിലും

ഡിസ്‌ക്ലയ്മർ,
നാട്ടുപച്ചയും ബീരാനും തമ്മിൽ ഒരു ബന്ധവുമില്ല. വിഷയം പ്രവാസികളുമായി ബന്ധപ്പെട്ടതാണ്. രചയിതാവ്, പ്രവാസ കുടുംബത്തിന്റെ ചില വശങ്ങൾ വിവരിക്കുന്നതിൽ വിജയിച്ചിരിക്കുന്നെങ്കിലു, പലവശങ്ങളും കാണാതെ പോയി.

Wednesday 12 November 2008

പ്രവാസികൾ ജീവനുള്ള ശവങ്ങൾ.

പ്രവാസികൾ ജീവനുള്ള ശവങ്ങൾ.

"ശരീരത്തിന്റെ ആർത്തികൾ തീർത്ത്‌ പുരുഷൻ തിരിച്ച്‌പോയിക്കഴിയുമ്പോഴായിരിക്കും പല പെൺകുട്ടികളും മോഹനനിദ്രയിൽനിന്നുണരുന്നത്‌. മാനസികമായി തങ്ങൾ എത്രത്തോളം അടുത്തുവെന്ന് അവർ പരിശോധിക്കാനാരംഭിക്കും. പൊള്ളയായ ചക്കരവാക്കുകൾ മതിയാവുമ്പോൾ മനസ്സിൽ മരുഭൂമികൾ ഉണ്ടാവുന്നതായി അവരറിയും (ആയിഷയുടെ ഗർഭം, പ്രവാസിയുടെ കുറിപ്പുകൾ - ബാബു ഭരദ്വാജ്‌)

വിരഹം ചിലർക്ക്‌ സുഖകരമായ നോവായിരുന്നു ചിലർക്ക്‌ താങ്ങാനാവാത്ത വേദനയും, വേദനയിൽനിന്ന് രോഗങ്ങളും.

വിവാഹനന്തരം ഭർത്താവുമായി അടുത്തറിഞ്ഞ്‌ വരുന്ന നിമിഷങ്ങളിലാണ്‌ വേർപാട്‌. വിരഹത്തെ അഭിമുഖികരിക്കാനുള്ള ഒരു വൈകാരികപ്പൊരുത്തം ഉണ്ടാക്കിയെടുക്കാനും പലർക്കും കഴിയുന്നില്ല. പല ഭർതൃവീടുകളിലെയും അന്തരീക്ഷം വിരഹഭാവത്തിന്റെ സംഘർഷത്തെ കുറക്കനോ ഇല്ലാതാക്കനോ യോജിച്ചതായിരുന്നില്ല. ഭർതൃവീട്ടിലുണ്ടാകുന്ന പ്രശ്നങ്ങളിൽ അക്കരെയിരുന്ന് ആശ്വാസമേകാൻ ഭർത്താക്കന്മർക്ക്‌ കഴിഞ്ഞതുമില്ല. വിഭ്രന്തിയും തളർച്ചയും ചിലർ പ്രകടിപ്പിച്ച്‌. സാമൂഹിക ബന്ധങ്ങളിൽനിന്ന് ചിലർ വിട്ടുമാറി. മാനസികാവസ്ഥകളാൽ ഉണ്ടാകുന്ന ശാരീരികാസ്വാസ്ഥ്യങ്ങൾ പലരിലും പ്രകടിക്കപ്പെട്ടു.മാനസിക രോഗിയെന്ന് മുദ്രകുത്തി വിവാഹ മോചനങ്ങൾവരെ നടന്നു.

ഗൾഫ്‌ സിൻഡ്രം എന്ന പേരിലറിയപ്പെട്ടിരുന്ന വിരഹിണികളുടെ മാനസിക പ്രശ്നം കേരളത്തിന്റെ സംഭാവനയാണ്‌. ഇപ്പോൾ പുതിയ ഒരു രോഗം കൂടി പ്രവാസി കേരളത്തിന്‌ നൽകിയിരിക്കുന്നു. "സാറ്റർഡേ സിൻഡ്രം" വെള്ളിയാഴ്ചകളിൽ ലഭിക്കുന്ന ഫോൺ കോളിന്റെ പിരിമുറക്കത്തിൽ, ഗൾഫ്‌ ഭാര്യമാർക്ക്‌ പ്രവാസികൾ സമ്മാനിക്കുന്ന മറ്റോരു ഉപഹാരം.

ഗൾഫ്‌ ഭാര്യമാരുടെ ഭർതൃവിടിന്റെ അന്തരീക്ഷം വിരഹവുമായി പൊരുത്തപ്പെടാനോ അത്‌ തീവ്രതരമാക്കാനോ കാരണമാക്കിയിട്ടുണ്ട്‌. ഭർത്താവിന്റെ കുടുംബാംഗങ്ങളുടെ മനോഭാവം അവരുടെ ഭാര്യമാരുടെ സ്വസ്ഥതയുമായി ബന്ധപ്പെട്ടുനിൽക്കുന്നു. മകൻ ഗൾഫിൽനിന്ന് വിയർപ്പൊഴിക്കി സമ്പാദിക്കുന്നതെല്ലാം മരുമകൾ/സഹോദര ഭാര്യ കൈവശപ്പെടുത്തുകയാണെന്നോ അതിൽ ആധിപത്യം വെച്ച്‌ പുലർത്തുകയാണെന്നോ ചിലർ വിളംബരം ചെയ്തു. അതിന്റെ പേരിൽ പീഡനം നടത്തി.വ്യക്തിപരമായ വിഷമങ്ങൾ ഭർത്താവിനെ അറിയിക്കുന്നതിൽ നിന്നവർ വിലക്കി. ഭർത്താവ്‌ നാട്ടിലെത്തിയാൽ പോലും ഒന്നിച്ച്‌ നേരം ചിലവഴിക്കുന്നതിന്‌ തടസ്സം. എപ്പോഴും എന്തിനും കുറ്റപ്പെടുത്തലുകൾ. ഈ പ്രതികൂലാവസ്ഥയിൽ തനിച്ച്‌ മക്കളെ വളത്തുന്നതിലെ വിഷമങ്ങൾ. ഇതോക്കെ ഈതിയുരുക്കിപരുവപ്പെടുത്തിയ മാനസികരോഗമായിരുന്നു ഗൾഫ്‌ ഭാര്യമാരുടെ മാനസികരോഗങ്ങൾ.

ഗൾഫ്‌ ഭാര്യമാർ അവരുടെ അമ്മയോടും കൂംബത്തോടുമൊപ്പം താമസിക്കുമ്പോൾ താരതമ്യേന സംഘർഷം കുറവാണെന്ന് നിരീക്ഷിക്കുവാനായിട്ടുണ്ട്‌. പുതിയാപ്പിള സമ്പ്രദായം പിന്തുടരുന്നവർക്കിടയിൽ ഗൾഫ്‌ സിൻഡ്രമോ മറ്റ്‌മാനസിക സംഘർഷങ്ങളോ എറെക്കുറേ ഇല്ലായിരുന്നു എന്ന് കാണാനിടയായിട്ടുണ്ട്‌.

വേർപ്പിരിഞ്ഞിരിക്കുന്ന ഭർത്താവിന്‌ ഭാര്യമാരുടെ പേരിൽ സംശയം വെച്ചുപുലർത്തിയിരുന്നു ചിലർ. വേർപ്പാട്‌ ചിലർക്ക്‌ സംശയരോഗത്തിന്റെ പ്രധാനഹേതുവായിരുന്നു.

സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ട ചില ഭാര്യമാർക്ക്‌ ഭർത്താവിന്റെ അവധിക്കാല വരവാണ്‌ ഇന്ന് പ്രശ്നങ്ങളുണ്ടാക്കുന്നതെന്ന് ഡോ. അനിൽ കുമാർ ചൂണ്ടിക്കാണിക്കുന്നു. "അവർ നേരത്തെ വിരഹാവസ്ഥയെ അംഗീകരിക്കുന്നവരാണ്‌. ഭർത്താവിന്റെ സാമിപ്യമില്ലാതെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നു. പുതിയ റോൾ അംഗീകരിക്കുന്നു. കുടുംബകാര്യങ്ങളിൽ തീരുമാനങ്ങളെടുക്കുകയും ഏകയായി പ്രവർത്തികമാക്കുകയും ചെയ്യുന്നവരാണിവർ. എകതയെ "റൊമാന്റിക്‌" ആക്കിമാറ്റുന്നു. ദൈനംദിന ചര്യകളിലൂടെ സക്രിയരാകുന്നു. ഇക്കൂട്ടരിൽ ചിലരുടെ "റൂട്ടിൻ" ഭർത്താവിന്റെ വരവ്‌ കാരണം തകിടംമറിയുന്നു. അതുവരെ ഉത്തരവാദിത്ത്വങ്ങൾ സ്വയം നിർവഹിച്ച അവരുടെ സ്വാതന്ത്ര്യത്തിന്‌ മീതെയുണ്ടാവുന്ന "ഇടക്കാല കൈകടത്തലുകൾ" പോലും ചിലർക്ക്‌ സഹിക്കാനാവുന്നില്ല. അസ്വാസ്ഥ്യങ്ങളുണ്ടാക്കുന്നു. ഇടക്ക്‌ "കേറി വരുന്ന" ഭർത്താവ്‌ വിമർശിക്കുകയോ കുറ്റപ്പെടുത്തുകയോ അത്‌വരെ ചെയ്തതെല്ലാം അവഗണിക്കുകയോ ചെയ്യുമ്പോൾ അവർ പ്രതികരിക്കുന്നു. നാല്‌ നാൾ കഴിഞ്ഞ്‌ ഭർത്താവ്‌ മടങ്ങുമ്പോൾ ഇതോക്കെ താൻ തന്നെ ചെയ്യേണ്ടിവരും എന്നതും ഭാര്യക്കറിയാം. ഭർത്താവുമായുള്ള പുനസമാഗമം ആഘോഷമല്ലാതെപോകുന്ന, ചിലപ്പോൾ ഏറെ അസ്വസ്ഥകരമാകുന്ന നിർഭാഗ്യവതികളെയും ഗൾഫ്‌ കുടിയേറ്റം ഉണ്ടാക്കിയിരിക്കുന്നു.

80% ഗൾഫ്‌ ഭാര്യമാരും അമ്മമാരാണ്‌. ഭർത്താവിന്റെ ഗൾഫ്‌ വാസം സ്ത്രീ-ഏകരക്ഷകർതൃ കുടുംബത്തിന്റെ എണ്ണം പെരുപ്പിച്ചിരിക്കുന്നു. ആണിനെപ്പോലെ രക്ഷകർതൃത്വം ഭൂരിപക്ഷം സ്ത്രികളും എറ്റെടുത്തിട്ടുണ്ട്‌. ഒട്ടുമിക്ക സ്ത്രീകളും കുടുംബഭരണ രംഗത്ത്‌ വിജയിച്ചിട്ടുണ്ട്‌. കുടുംബകാര്യ നിർവ്വഹണതലങ്ങളിൽ അവർ അമ്മയും അഛനുമായി മാറി. ഗൾഫ്‌ ഭാര്യമാരുടെ താൽപര്യവും നിർവ്വഹണവും കൊണ്ടാണ്‌ കുട്ടികളുടെ പഠനം ഫലവത്തായി പല കുടുംബങ്ങളിലും നടക്കുന്നത്‌. സ്കൂൾ അധ്യപക-രക്ഷകർതൃസംഘത്തിൽ അവർ സജീവമാണ്‌. പഠന സഹായികളായി വർത്തിക്കാനും കുട്ടികളുടെ പഠനകാര്യത്തിൽ തീരുമാനമെടുക്കുന്നതിലും അവർ സമർഥകളാണ്‌. ബാങ്കിങ്ങ്‌ കാര്യങ്ങളിൽ പരിചയസമ്പന്നരാണവർ. 10-ൽ എട്ട്‌ പേർക്ക്‌ സ്വന്തമായി ബാങ്ക്‌ അക്കൗണ്ടുണ്ട്‌. പകുതിയിലധിയം ഗൾഫ്‌ ഭാര്യമാരുടെയും പേരിൽ സ്വത്തോ വീടോ ഉണ്ട്‌. ഭൂരിപക്ഷ ഗൾഫ്‌ കുടുംബങ്ങളിലും ഭാര്യമാർക്കിടയിലുണ്ടായ ഈ പുതിയ സാമൂഹിക രൂപന്തരം Social Transition, ഗൽഫ്‌ കിടിയേറ്റം മലയാളി സമൂഹത്തിന്‌ നൽകിയ, ആരു കാണതെ പോകുന്ന നേട്ടങ്ങളിലൊന്നാണ്‌.

ഉത്തരവാദിത്ത നിർവ്വഹണം നടത്തുന്ന സ്ത്രീസമൂഹത്തൊട്‌ കേരളം നീതി കാണിച്ചിട്ടില്ല. സഹാനുഭൂതിയോടെ അവരുടെ പ്രശ്നങ്ങളെ അഭിമുഖികരിച്ചിട്ടില്ല. അവരുടെ മാനസിക സമൂഹിക സഹചര്യങ്ങൾ തിരിച്ചറിഞ്ഞ്‌ സഹായമരുളാൻ സംസ്കാരിക കേരളം/ആരോഗ്യ കേരളം മുതിർന്നിട്ടില്ല. ഗൾഫ്‌ ഭാര്യമാർക്ക്‌ വേണ്ടി ഒരു പഠനക്ലാസ്‌ പോലും നടത്താൻ ക്ഷേമപ്രവർത്തനങ്ങളിൽ വ്യപൃതരായ സംഘടനകളോ മതസംഘടനകളോ, പ്രവാസി സംഘടനകളോ തയ്യറായിട്ടില്ല.

"91-ലെ ഗൾഫ്‌ യുദ്ധത്തിന്‌ ശേഷം, എന്റെ ഭാർത്താവ്‌ നാട്ടിലുള്ള ജോലി രാജിവെച്ച്‌ കുവൈത്തിലേക്ക്‌ പോയി. സത്യത്തിൽ, അദേഹം എന്റെ ജീവതത്തിൽ നിന്ന് തന്നെയാണ്‌ പോയത്‌. അനിശ്ചിത്വത്തിന്റെ നാളുകളായിരുന്നു എനിക്കത്‌. ഭർത്താവ്‌ തിരിച്ച്‌ വന്ന്, പഴയജോലിയിൽ തുടരുന്നുണ്ടെങ്കിലും, ഇപ്പോഴും ഞാൻ ഭയപ്പെടുന്നു, ഞങ്ങൾക്കിടയിൽ എന്തോ ഒന്ന് ഉരുണ്ട്‌കൂടികിടക്കുന്ന പോലെ" അധ്യപികയായ ഒരു ഗൾഫ്‌ ഭാര്യയുടെ മൂർച്ചയുള്ള വാക്കുകളാണിത്‌. പറയാതെ പറയുന്ന സത്യങ്ങൾ.

3% പ്രവാസികളും വിവാഹത്തിന്റെ ആദ്യനാളുകളിൽ അറമ്പിപൊന്നും തേടി പറന്നതായി പഠനങ്ങൾ തെളിയിക്കുന്നു. പ്രവാസികളിൽ മൂന്നിലോന്ന് വിവാഹശേഷം 3 മാസത്തിന്‌ താഴെ മാത്രം ഭാര്യയോടോത്ത്‌ കഴിഞ്ഞവരാണ്‌. 45% പ്രവാസികളും വിവാഹത്തിന്റെ ആദ്യവർഷം തന്നെ പറന്നവരും.

80% ഗൾഫ്‌ ഭാര്യാമാരും, വിഷാദ രോഗത്തിനടിമകളാണെന്ന് ഗവേഷണങ്ങൾ തെളിയിക്കുന്നു. കുട്ടികളുടെ വിദ്യഭ്യാസം, ചുമലിലുള്ള ഉത്തരവാദിത്ത്വത്തിന്റെ ഭാരം, കുടുംബത്തിനകത്തുള്ള സംഘർഷങ്ങൾ എന്നിവയാൽ, നീറിപുകയുകയാണ്‌ ഒരോ ഗൾഫ്‌ ഭാര്യയും.

സ്വന്തം ഭർത്താവിന്റെ മുഖത്ത്‌നോക്കി, ഓരോ ഗൾഫ്‌ ഭാര്യമാരും പറയുന്നു. "അറബി പൊന്നിന്റെ, മണികിലുക്കമല്ല, പടുതുയർത്തിയ മാർബിൾ കൊട്ടാരമല്ല, ഒരു ഭാര്യ എന്ന നിലയിൽ എനിക്ക്‌ വേണ്ടത്‌"അതാണ്‌ CDS പഠനത്തിൽ, 84% ഗൾഫ്‌ ഭാര്യമാരും പറഞ്ഞത്‌, എന്റെ മകളെ ഒരു ഗൾഫ്‌കാരന്‌ കൊടുക്കില്ലെന്ന്. വിരഹത്തിന്റെ ചൂടറിഞ്ഞവർ, പ്രവാസിയുടെ മുഖത്തടിച്ചപോലെ, തുറന്ന് പറഞ്ഞു. സ്വർണ്ണ കൂമ്പാരത്തിന്‌ അവരുടെ ആവശ്യം നിറവേറ്റാനാവില്ലെന്ന്.
--------------- ---------------------- ---------
മൂന്ന് പതിറ്റാണ്ടായി, കേരളത്തിന്റെ ഖജനാവിലേക്ക്‌ ഒഴിക്കിയെത്തുന്ന കോടികൾ, കൈയിട്ട്‌ വാരി തിന്നുന്ന, എല്ലാപാർട്ടിക്കാരും, പ്രവാസിയുടെ പേരിൽ, പഞ്ചനക്ഷത്ര ഹോട്ടലുകളിൽ മാമാങ്കങ്ങൾ സംഘടിപ്പിക്കുന്ന സംഘടനകളും, ഒന്നോർത്താൽ നന്ന്. പ്രവാസികൾ, അവരുടെ പ്രശ്നങ്ങളെ തിരിച്ചറിയുന്ന ഒരു നാൾ, അന്ന്, ഓടിയോളിക്കാൻ മാളമന്വേഷിച്ച്‌ നടക്കുന്ന ഗതികിട്ടാ പ്രേതങ്ങളായി, നിങ്ങളും നിങ്ങളുടെ സംഘടനകളും അലയേണ്ടിവരും. പ്രവാസി ആരുടെയും ഔധാര്യം ചോദിക്കുന്നില്ല. അവകാശങ്ങൾക്ക്‌ വേണ്ടി, അവൻ കൊടിപിടിക്കുന്നില്ല. ബന്ദും സമരവും സംഘടിപ്പിക്കുന്നില്ല. നിങ്ങളുടെ ആരുടെയും ഉറക്കം കെടുത്തുന്നില്ല. മറിച്ച്‌, നിങ്ങൾ സുഖമായുറങ്ങുന്നത്‌, 75% കേരളത്തിന്റെ ജനത ജീവിക്കുന്നത്‌, പ്രത്യക്ഷമായോ, പരോക്ഷമായോ, പ്രവാസിയുടെ വിയർപ്പിനാൽ തന്നെയാണെന്ന സത്യം മനസിലാക്കുക.

പ്രവാസികളുടെ പ്രശ്നങ്ങൾ പഠിക്കുവാനും, അവന്‌ സഹയാമരുളാനും, സർക്കാരോ, സംഘടനകളോ തയ്യറായില്ലെങ്കിൽ, പ്രവാസികളുടെ ചൂടും ചൂരുമറിഞ്ഞ ബീരാൻ മുന്നറിയിപ്പ്‌ തരുന്നു. പ്രവാസികൾ മുഖത്തണിഞ്ഞിരിക്കുന്ന സഹനത്തിന്റെ മൂട്‌പടം അഴിഞ്ഞ് വീണ്കൊണ്ടിരിക്കുന്നു. മണൽക്കാട്ടിൽ അങ്ങിങ്ങ്, തീപ്പോരികൾ കാണുവാൻ തുടങ്ങിയിരിക്കുന്നു. ഈ തീജ്വാലകൾ ആളിപടർന്നാൽ, കേരളത്തിന്റെ മുഴുവൻ നാശത്തിനും അത്‌ കാരണമാവും. കേരളത്തിന്റെ എറ്റവും വലിയ വ്യവസായമാണ്‌ പ്രവാസികൾ, ആ വ്യവസായത്തിന്‌, ഇടക്കെങ്കിലും അറ്റക്കുറ്റപണികൾ നടത്തിയില്ലെങ്കിൽ, അക്രമത്തിലും, അനീതിയിലും, അത്മഹത്യയിലും 100% നേട്ടം കൈവരിച്ചെന്ന് മേനിനടിക്കുന്ന സംസ്കാരരഹിത കേരളത്തിന്റെ പതനം അതിവിദൂരമല്ല.

കൃത്യമായി പ്രവാസികളുടെ എണ്ണംപോലുമറിയാത്ത, സർക്കരും, എംബസിയെന്നാൽ പാസ്പോർട്ട്‌ പുതുക്കുന്ന മെഷീൻ മാത്രമാണെന്ന ചിന്തയുള്ള ഉദ്യേഗസ്ഥരും, പാട്ടപിരിവിനിറങ്ങുന്ന, കാക്കത്തോള്ളായിരം സംഘടനകളും, ഒരു നിമിഷം ചിന്തിച്ചിരുന്നെങ്കിൽ....

മഹല്‌ കമ്മറ്റികളും അംമ്പല കമ്മറ്റികളും മുളച്ച്‌ പൊന്തുന്ന മണൽക്കാട്ടിലെ, ശവം തീനികളായ നേതാകളോട്‌, ഒരു ചോദ്യം. ജീവനുള്ള ശവങ്ങളായി ജീവിക്കുന്ന പ്രവാസികളുടെ പ്രശ്നങ്ങളെങ്കിലും, പഠിക്കാനുള്ള, അറിയാനുള്ള ശ്രമം നിങ്ങൾ നടത്തിയിരുന്നെങ്കിൽ.
------------- -------------------------------------
കടപ്പാട്‌:-എൻ.പി. ഹാഫിസ്‌ മുഹമ്മദ്‌ - സോഷ്യോളജിസ്റ്റ്‌.
Dr S Irudaya Rajan of the Centre for Development.
'Kerala Migration Study' undertaken by Dr Rajan alongwith CDS colleagues K C Zachariah and K P Kannan.

Tuesday 4 November 2008

ഗൾഫ് ഭാര്യമാർ ഉണ്ടാവുന്നത്.

ഒരു ഗള്‍ഫുകാരന്റെ ഭാര്യയായിരുന്നു ഹസീന. പക്ഷേ, ഇപ്പോളവള്‍ ഒരു ലൈംഗികത്തൊഴിലാളിയാണ്‌. ഒരു പിയര്‍ എജുക്കേറ്റര്‍ വഴിയാണ്‌ കൗണ്‍സിലിംഗിനുവേണ്ടി അവള്‍ എന്റെ മുന്നിലെത്തിയത്‌. ഹസീന എനിക്കൊരത്ഭുതമായിരുന്നില്ല. കൗണ്‍സിലറായി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ അനേകം ഹസീനമാരെ കാണുന്നു. ലൈംഗീകത്തൊഴിലാളി എന്ന പേരിലറിയപ്പെടാതെയും ഈ തൊഴിലിലേര്‍പ്പെടുന്ന ധാരാളം പേരുണ്ട്‌. വ്യഭിചാരം പാപമാണെന്ന വിശ്വാസം മുമ്പ്‌. ഇപ്പോള്‍ ഇതാരും അറിയാതിരുന്നാല്‍ മതി എന്നാണ്‌.

എന്തുകൊണ്ട്‌ പ്രവാസികളുടെ ഭാര്യമാര്‍പോലും ഈ തൊഴിലിലെത്തപ്പെടുന്നു?


'ഗള്‍ഫുഭാര്യ'മാര്‍ ഉണ്ടാവുന്നത്‌ -നിബ്രാസുല്‍ അമീന്‍ ‌ - ഇവിടെ ക്ലിക്കുക

പണത്തിന് വേണ്ടി, ഒരു ഗൾഫുകാരന്റെ ഭാര്യയും വേശ്യയാവുന്നില്ല. പിന്നെ....

Saturday 1 November 2008

ഗൾഫ് ഭാര്യമാരുടെ കഥകൾ - 03 - ഉറങ്ങാം പ്രവാസി നമ്മുക്ക്‌

ഇതും ഗൾഫ് ഭാര്യമാരുടെ കഥകൾ തന്നെ.

സൂക്ഷിക്കുക. ലൈംഗിക ഉത്തേജക മരുന്നുകൾ ഉപയോഗിക്കരുത്‌. അത്‌ ഗുണത്തെക്കാളെറെ നിങ്ങൾക്ക്‌ ദോഷം ചെയ്യും.


ഒന്നിച്ച്‌ കഴിയാനും മാനസികവും ശാരീരികവും സമൂഹികവുമായ നിരവധി അവശ്യങ്ങൾ ഫലവത്തായി സഫലികരിക്കാനും ഉതകുന്ന കുടുംബം അന്ന സമൂഹിക സ്ഥാപനത്തിന്റെ എറ്റവും പ്രധാനപ്പെട്ട അനിവര്യതായാണ്‌ പ്രവാസംകൊണ്ട്‌ ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്‌.

അടിച്ചമർത്തുന്ന ആശകളും വികാരങ്ങളും പ്രവസികളറിയാതെ പുതുവേഷം കെട്ടി അവരെ തന്നെ മഥിക്കുകയും കുത്തിമറിച്ചിടുകയും ചെയ്യുന്നു.

കാലിത്തൊഴുത്തിന്‌ സമാനമാണ്‌ ഗൾഫിലെ മിക്ക ലേബർ ക്യമ്പുകളും. ലേബർ ക്യമ്പുകളിലെ അന്തേവാസികൾ ഒരോരുത്തരും ആന്തരിക സംഘർഷത്തിന്റെ നെരിപ്പോടുകളാണ്‌. കടുത്ത മാനസിക സമ്മർദ്ദങ്ങളിൽ തപിക്കുന്നവർ. നിലനിൽപ്പിന്റെ പിടച്ചിൽ ഓരോ നിമിഷവും അവരെ ശ്വാസംമുട്ടിക്കുന്നു.

വേർപ്പിരിഞ്ഞിരിക്കുന്ന പ്രവസികളുടെ മനസ്സിൽ ആരെയും പേടിപ്പിക്കുന്ന അനാഥത്വവും നിസ്സഹായതയും നിറഞ്ഞു തുളുമ്പുന്നുണ്ട്‌. യൗവനം കത്തുന്നകാലം അക്കരെ തിളക്കുന്ന മോഹങ്ങളും, കുത്തുന്ന പൊള്ളലുകളുമായി കഴിയുബോൾ, അതിനെയെല്ലാം എങ്ങനെ അഭിമുഖികരിക്കണമെന്ന് അറിയാത്തവരാണവർ. മോഹഭംഗങ്ങളോ, വേദനകളോ ഒരാളോട്‌പോലും പങ്ക്‌വെക്കാനാവതെ ഉരുകിയൊലിക്കുന്നവർ.

മലപ്പുറം ജില്ലയിൽ ദീർഘ കാലമായി ജോലിചെയ്യുന്ന മനോരോഗവിദഗ്‌ധനായ ഡോ. ടി.ഏം. രഘുറാം പറയുന്നു. "ലൈഗികമോഹങ്ങളുടെ സഫലീകരണത്തിന്‌ തടസ്സം വരുന്നത്‌, പലവിധ പ്രതികരണങ്ങൾക്കും കാരണമാവുന്നു. ദീർഘകാലം ലൈംഗിക ബന്ധത്തിൽ നിന്ന് വിട്ട്‌നിൽക്കുന്നത്‌കൊണ്ട്‌ ഉണ്ടാകാനിടയുള്ള ആശങ്ക പലരിലും ഭാര്യമാരെ തൃപ്തിപ്പെടുത്താനാവുമോ എന്ന പേടിക്ക്‌ കാരണമാകുന്നു. ചിലർക്ക്‌ ഈ ആന്തരിക സംഘർഷം ഉദ്ധരണ പ്രശ്നങ്ങളുണ്ടാക്കുന്നു. കടുത്ത മാനസിക സമ്മർദ്ദം ചിലരിൽ ശീഘ്രസ്ഖലനം ഉണ്ടാക്കുന്നു.

ഗൾഫ്‌ രാജ്യങ്ങളിൽ പ്രവാസികൾക്ക്‌ ലൈംഗികകാര്യങ്ങളിൽ അനിവാര്യമായ അറിവുകൾ നൽകാനുള്ള വേദികളില്ല. അത്‌കൊണ്ടവർ വഴിമാറാനുള്ള സാധ്യതകൾ കൂടുതലാണ്‌. അതവരെ, ലൈംഗികെതര ബന്ധങ്ങളിൽ കൊണ്ടെത്തിക്കുന്നു.

കാൽനുറ്റാണ്ട്‌ കാലം മലപ്പുറം, തൃശൂർ ജില്ലകളിൽ ക്ലിനികൽ സൈക്കോളജിസ്റ്റായി പ്രവർത്തിച്ചിട്ടുള്ള ഡോ. കെ. അനിൽ കുമാർ.

രണ്ടോ മുന്നോ വർഷം പിരിഞ്ഞിരിക്കുബോഴുണ്ടാകുന്ന ലൈംഗിക മരവിപ്പ്‌ പലവിധ പ്രശ്നങ്ങളുണ്ടാക്കുന്നു. ശീഘ്രസ്ഖലന വേവലാതി ഇതിൽ പ്രധാനപ്പെട്ടതാണ്‌. ആവാശ്യമായ മനശാസ്ത്ര ചികിൽസയോ കൗൺസിലിങ്ങോ ഗൾഫ്‌ രാജ്യങ്ങളിൽ ഒട്ടും ലഭിക്കുന്നില്ല.

ഭാര്യയൊടും മക്കളോടുമൊപ്പം കഴിയുന്ന, ഓരോ രാത്രികളിലും മക്കൾക്ക്‌ മാർഗ്ഗ നിർദ്ദേശം നൽക്കുന്ന, പ്രോൽസാഹനവും ശിക്ഷയും അവശ്യത്തിന്‌ നൽക്കുന്ന, സാധാരണ കുടുംബനാഥനെ പോലെയല്ല പ്രവാസി.

വേർപ്പിരിഞ്ഞിരിക്കുന്ന പുരുഷന്മർക്ക്‌ ഗൾഫ്‌ രാജ്യങ്ങളിൽ വെച്ച്‌ തന്നെ ശാസ്ത്രീയ മാർഗ്ഗങ്ങലിലടിയൂന്നിയ നിർദ്ദേശങ്ങളും പരിശീലനങ്ങളും സംഘടിപ്പിക്കേണ്ടതുണ്ട്‌. മതസംഘടകളുടെയും സഹിത്ത്യകാരന്മരുടെയും പരിപാടികൾക്ക്‌ നേതൃത്വം വഹിക്കുന്ന, താരനിശകൾ സംഘടിപ്പിക്കുന്ന, പ്രവാസികൾ, പക്ഷെ അവരുടെ ആന്തരിക സംഘർഷം കുറക്കാൻ ശ്രമം നടത്തറില്ല. അവരുടെ പ്രശ്നങ്ങൾക്ക്‌ പരിഹാരം കാണുവാൻ ശ്രമിക്കാറില്ല.

വേർപിരിഞ്ഞിരിക്കുന്നവരുടെ സംഘർഷങ്ങൾ, വേദനകൾ, ഇല്ലാതാക്കുന്നില്ലെന്നറിയുന്നു. അവ പുതിയ രൂപങ്ങൾ പ്രപിക്കുന്നു.

എല്ലാറ്റിനും, പാശ്ചാത്ത്യരെ അന്തമായി അനുകരിക്കുന്നതിൽ മുന്നിൽ നിൽക്കുന്ന പ്രവാസികൾ, പക്ഷെ, പാശ്ചാത്യ ലോകത്തിന്റെ ജീവിതം അനുകരിക്കാൻ മറന്ന് പോയി. അവരിലുള്ള നന്മയുടെ വഴികൾ മറന്ന്പോയി.

പ്രവസികളുടെ വിയർപ്പിന്റെ മൂല്യം മലവെള്ളംപോലെ ഒഴുകിയെത്തുന്ന, കേരളത്തിന്റെ ഖജനാവ്‌ നക്കിതുടക്കുന്ന രാഷ്ട്രിയ കോമരങ്ങളെയും, ഉദ്യോഗസ്ഥ പ്രഭുകളെയും, ആനയും അംമ്പാരിയുമായി സ്വീകരിക്കാം നമ്മുക്ക്‌.

പ്രവാസിയുടെ നെഞ്ചിൽ പടുത്തുയർത്തിയ പള്ളികളും അംമ്പലങ്ങളും ചർച്ചുകളും കണ്ടാനന്ദിക്കാം നമ്മുക്ക്‌.

വളരുകയും പിളരുകയും ചെയ്യുന്ന, ചാണക്യസുത്രധാരന്മാരുടെ കീഴിലുള്ള പ്രവാസി സംഘടനകളുടെ മാമാങ്കത്തിന്‌ ഒത്ത്‌കൂടാം നമ്മുക്ക്‌.

താരനിശകൾ സംഘടിപ്പിച്ച്‌ പുകമറ സൃഷ്ടിക്കാം നമ്മുടെ ഹൃദയങ്ങളിൽ.

ചടുള്ള നൃത്തങ്ങളും, സംഗീത ഉപകരണങ്ങളും പെരുമ്പറ മുഴക്കട്ടെ, പ്രവാസിയുടെ തലച്ചോറിൽ.

അസംബന്ധം ഛർദ്ദിക്കുന്ന മതനേതാകൾക്ക്‌ വേണ്ടി അർദ്ധരാത്രിയിലും കുടപിടിച്ച്‌ നടക്കാം, നമ്മുക്ക്‌.

ഉറങ്ങാം പ്രവാസി നമ്മുക്ക്‌. ഉണർന്നാൽ മതസംഘടനകളും, രാഷ്ട്രിയ കോമരങ്ങളും കാക്കത്തോള്ളായിരം പ്രവാസി സംഘടനകളും ഉറഞ്ഞ്‌ തുള്ളും നിനക്കെതിരെ. അത്‌കൊണ്ട്‌ തന്നെ, നിന്റെ യാഥാർത്ഥ പ്രശ്നങ്ങൾ കണ്ടില്ലെന്ന് നടിക്കലും, അത്‌ മൂടിവെക്കലും ഈ അവിശുദ്ധ കൂട്ട്‌കെട്ടിന്റെ ആവശ്യമാണ്‌.

ദൃശ്യ-ശ്രവ്യ മാധ്യമങ്ങൾ ഒരുക്കുന്ന വിരുന്നിൽ പകലന്തിയോളം മഥിക്കാം നമ്മുക്ക്‌. അവരും നമ്മുടെ പ്രശ്നങ്ങൾ കാണില്ല, കണ്ടാൽ മിണ്ടില്ല. കാരണം അവരുടെ അസ്ഥിവാരത്തിന്റെ ശില കിടക്കുന്നത്‌ പ്രവാസി നിന്റെ നെഞ്ചിലാണ്‌.

അത്‌കൊണ്ട്‌, ഉറങ്ങാം പ്രവാസി നമ്മുക്ക്‌.

പ്രവാസികളുടെ പ്രശ്നങ്ങളിൽനിന്ന്, അവരെ വഴിതെറ്റികാൻ സംസ്കാര സമ്പന്നരെന്നവകാശപ്പെടുന്ന, ബ്ലോഗിലെ എന്റെ സുഹൃത്തുകളും ശ്രമിച്ചു. കഥയറിയാതെ ആട്ടം കണ്ടാസ്വാദിച്ചവരിൽ പേരെടുക്കാൻ വന്നവരുമുണ്ടായിരുന്നു. (കലങ്ങിയ വെള്ളത്തിൽ മീൻ പിടിക്കാനുള്ള ശ്രമം) ബീരാന്‌ പരാതിയില്ല. എന്റെ വായനക്കാരിൽ 86% പേരും പ്രവാസികളാണെന്ന സന്തോഷത്തിൽ എനിക്കെതിരെയുള്ള അരോപണങ്ങളെ തികഞ്ഞ ഗൗരവത്തോടെ തന്നെ ബീരാൻ തള്ളികളയുന്നു.

തുടരും... (തുടരുക തന്നെ ചെയ്യും)

--------------------------------------------------
മതസംഘടനകളും കലാസംസ്കാരിക സംഘടനകളും കാണിച്ച്‌ തരാത്ത ഗൾഫിന്റെ മറ്റോരു മുഖമുണ്ട്‌.

അർദ്ധ നഗ്നതയുടെ മംസലതയിലേക്ക്‌ നീളുന്ന് കൈകൾ. വായു ചുംമ്പനങ്ങളുടെ അസ്ത്രപ്രയോഗം. അതാസ്വദിക്കുന്നവരിലേറെപ്പേരും മലയാളികൾ...

അതെ, ഗൾഫിൽ അങ്ങോളമിങ്ങോളം, മുളച്ച്‌ പൊന്തുന്ന നീശക്ലബുകളെക്കുറിച്ച്‌.....
-----------------------------------------------------
ഭർത്താവിനോടോത്ത്‌, ഗൾഫിൽ കഴിയുന്ന ഭാര്യമാർ സ്വർഗ്ഗത്തിലാണെന്ന് ധരിക്കുന്നവർക്ക്‌ മുന്നിൽ, അവരുടെ കണ്ണുനിരിന്റെ കഥയുമായി....
-----------------------------------------
കടപ്പാട്‌:-
എൻ.പി. ഹാഫിസ്‌ മുഹമ്മദ്‌ - സോഷ്യോളജിസ്റ്റ്‌.

Thursday 30 October 2008

കപടസദാചാരത്തിന്റെ കവൽ മലാഖമാർ

കപടസദാചാരത്തിന്റെ കവൽ മലാഖമാരെ പേടിച്ച്‌, ബീരാൻ ഇനി എഴുതില്ലെന്ന് കരുതിയവർക്ക്‌ തെറ്റി.

പ്രവാസികൾ അനുഭവിക്കുന്ന, അവരുടെ ഭാര്യമാർ അനുഭവിക്കുന്ന മാനസ്സിക പ്രശ്നങ്ങൾ, അതിന്റെ പ്രത്യഘാതങ്ങൾ, ബീരാൻ പറയുക തന്നെ ചെയ്യും.

ഉറഞ്ഞ്‌ തുള്ളുന്നവർ, തിരിഞ്ഞ്‌ നോക്കുക, മായാതെകിടക്കുന്ന കാൽപ്പാടുകളിലേക്ക്‌, ബാക്കിയാക്കിയ നൊമ്പരത്തിന്റെ അലയോലികൾ ഇപ്പോഴും കേൾക്കാം നിങ്ങൾക്ക്‌.

ശതമാനത്തിന്റെ കണക്കുകൾ പറയുന്നു പലരും. അപ്പോ സമ്മതിക്കുന്നു. പക്ഷെ ആ ശതമാനം ദിനം പ്രതി ഉയരുന്നു എന്ന സത്യം കാണുവാൻ, മുഖത്തുള്ള "നീല" കണ്ണട മാറ്റിവെച്ച്‌ നോക്കണം. കാര്യങ്ങളും കാരണങ്ങളും, പരിഹാരങ്ങളും, ഈ കപട സദാചാര വാദികൾക്ക്‌ മുന്നിൽ നിരത്തിവെച്ചിട്ടെ ബീരാൻ പോവൂ.

പിന്നെ, ഉത്തേജക മരുന്നുകൾ ഉപയോഗിക്കുന്നവരിൽ കൂടുതലും പ്രവാസികളാണ്‌. (സാക്ഷ്യം ഗൾഫിലെ ഡോക്ടർമാർ, മെഡിക്കൽ ഷോപ്പിലെ ജീവനക്കാർ)

എന്റെ മുന്നിൽ, കരഞ്ഞു കലങ്ങിയ കണ്ണിൽ നിന്നും ചോര മണമുള്ള കണ്ണുനിരുമായി വന്നവരുടെ കഥ കണ്ടില്ലെന്ന് നടിക്കാൻ എനിക്കാവില്ല.

ഗൾഫ്‌ ഭാര്യമാർ തെറ്റ്‌ ചെയ്യുന്നെങ്കിൽ, അതിന്റെ 99% ക്രെഡിറ്റും, ഉറഞ്ഞു തുള്ളുന്ന പ്രവാസികളെ, നിങ്ങൾക്കാണ്‌.

നാടിനും, നാട്ടുകാർക്കും ഭാരമായി, കുട്ടികളെ വളർത്തുന്ന, മരുഭൂമിയിലെ മനുഷ്യ, കണ്ണ്‌ തുറക്കുക. (അതെ, ഞെട്ടണ്ട, മദ്യത്തിനും മയക്ക്‌ മരുന്നിനും അടിമപ്പെടുന്ന ചെറുപ്പകാരിൽ അധികവും, പ്രവാസികളുടെ മക്കളാണ്‌)

കാത്തിരിക്കുക, ക്ഷമയോടെ.

Wednesday 29 October 2008

ഗൾഫ്‌ ഭാര്യമാർ ഹാപ്പിയാണ്‌

(പ്രിയപ്പെട്ട വായനക്കാരെ, നാട്ടുകരെ, കൂട്ടുകാരെ, ഈ പോസ്റ്റ്‌ അവിചാരിതമായി ബീരാന്റെ കാലിൽ തടഞ്ഞ ഒരു മുള്ളെടുത്ത്‌ കളയുവാൻ മാത്രമാണ്‌, ഈ പോസ്റ്റിനുള്ള മറുപടി അല്ലെ അല്ല. ഗൾഫ്‌ ഭാര്യമാർക്ക്‌ ഇനി മുതൽ ഒരു സങ്കടവും ഇല്ലെ ഇല്ല. - ഗൾഫ്‌ ഭാര്യമാർ ഹാപ്പിയാണ്‌)

ഹൈദ്രു തന്റെ കഥ തുടരാൻ വേണ്ടി, ഇത്തിരി ശ്വാസം ഉള്ളിലേക്ക്‌ അഞ്ഞ്‌ വലിച്ചപ്പോൾ, റൂമിൽ ബാക്കിയായ കർബൺ എന്റെ ശ്വസകോശങ്ങളെ ഞെരിച്ചു.

പെട്ടെന്നാണ്‌, എന്നെ ഇക്കിളിപെടുത്തികൊണ്ട്‌ എന്റെ മൊബൈൽ ശബ്ദിച്ചത്‌.

"ഹൈദ്രു, ഒരു മിനുട്ട്‌, ബാക്കി പറയല്ലെ" എന്ന് പറഞ്ഞ്‌ ഞാൻ ഫോണെടുത്തു.

"ഹലോ" അത്‌ വരെ കൊംമ്പ്ലാൻ ബോയിയെ പോലെ നടന്നിരുന്നു ഞാൻ കമന്റില്ലാത്തെ പോസ്റ്റ്‌ പോലെയായി.

അങ്ങെ തലയ്കൽ, എന്റെ ഭാര്യയുടെ മധുരം കിനിയുന്ന വാക്കുകൾ, അതിലെ പഞ്ചസാരയുടെ അളവ്‌ കൂടുന്നത്‌ കേട്ടപ്പോൾ തന്നെ സംഗതി മനസിലായി, മണിയടി.

"കുട്ടികൾ സ്കൂളിൽ പോയോ? അവരെ നമ്മുക്ക്‌ എഞ്ചിനിയറും, ഡോകടറുമാക്കണ്ടേ?"

"അവരൊക്കെ പോയി, പിന്നെ മെഡിസിന്‌ അഡ്‌മിഷന്‌ 40 തെ യുള്ളൂ. എഞ്ചിനിയറിങ്ങിന്‌ 35 മതി"

കൊണ്ടോട്ടി മാർക്കറ്റീന്ന് മത്തിക്ക്‌ വില പറയുന്ന ലാഘവത്തോടെ എന്റെ ഭാര്യ മാർക്കറ്റ്‌ നിലവാരം സൂചിപ്പിച്ചു.

"അല്ല, ഞാൻ 10-15 കൊല്ലമായല്ലോ ഇവിടെ, എന്റെ സമ്പാദ്യം മുഴുവൻ ഞാൻ നിനക്ക്‌ അയച്ച്‌ തരികയാണല്ലോ, നിന്റെ കൈയിൽ ഇപ്പോ എത്രയുണ്ടാവും?" എന്റെ നിശ്കളങ്കമായ ചോദ്യം.

"നിങ്ങൾ അയച്ച്‌ തരുന്നതിന്റെ കണക്കൊന്നും ഞാൻ പറയുന്നില്ല. ഒരു പുതിയ മാല വാങ്ങണം എന്ന് കരുതിയിട്ട്‌ മാസം രണ്ടായി, ഹൈദ്രുന്റെ പെണ്ണ്‌ പുതിയ ഒരു മാല വാങ്ങിയിട്ടുണ്ട്‌, എന്താ ഓളെ ഗെറ്റപ്പ്‌"

"ഇപ്പോ എന്റെ കൈയിൽ പൈസ ഇല്ലാന്ന് നിനക്കറിയില്ലെ, ഇത്തിരി ക്ഷമിക്ക്‌"

"എന്റെ കഷ്ടപ്പാട്‌ നിങ്ങൾക്കറിയിലല്ലോ, നിങ്ങൾക്ക്‌ എ.സി. റൂമിലിരുന്ന് സുഖിച്ചാൽ മതി" അവൾ മുക്ക്‌ പിഴിയുന്ന ശബ്ദം 5.1 DD ഇഫെക്റ്റിൽ ഞാൻ കേട്ടു.

ഇവൾ കരഞ്ഞാൽ ഇന്റക്സ്‌ ഇടിഞ്ഞ്‌ 120 കോടി ജനത്തിന്റെ തലയിൽ വീഴും. അത്‌ ഒഴിവാക്കാൻ പരമാവധി ഞാൻ ശ്രമിച്ചു.

"നിങ്ങൾക്കറിയോ, കുട്ടികളൊന്നും ഞാൻ പറഞ്ഞ കേൾക്കാതായി, ഇങ്ങളെ പുന്നാര മോന്‌ ഇനി കോളെജിൽ പോണില്ലാന്നാ പറഞ്ഞത്‌. അവന്‌ ബൈക്ക്‌ വേണം എന്ന് പറഞ്ഞു. പോക്കറ്റ്‌ മണി ഞാൻ കൊടുക്കാറുണ്ട്‌, ഞമ്മൾ ഗൾഫ്‌കാരല്ലെ, പത്രാസ്‌ കൊറക്കാൻ പറ്റ്വോ?. കുട്ടികൾക്ക്‌ ജലദോഷം വന്നാൽ ബേബിയിലോ, മിംസിലോ അല്ലെങ്കിൽ അൽശിഫയിലോ കാണിക്കണം. ഒരു ദിവസത്തെ മെനക്കെടും ഇത്തിരി പൈസയും പോയാലെന്ത്‌, ഞമ്മൾ ഗൾഫുകാരന്റെ ഭാര്യയല്ലെ"

അപ്പോ എന്റെ അടുത്ത വർഷത്തെ ഇൻഡെക്സും, ഇന്ത്യയുടെ റോക്കറ്റ്‌പോലെ താഴോട്ട്‌, ഇനി വന്നാൽ നിലത്ത്‌ മുട്ടും എന്ന ഘട്ടത്തിൽ നിന്നു.

"അല്ല ഞാൻ നിർത്തി പോന്നാലോ അലോചിക്കുകയാണ്‌" വർഷങ്ങളായുള്ള എന്റെ ആഗ്രഹം, ഞാനറിയതെ പുറത്ത്‌ വന്നു.

"ഇങ്ങള്‌ എന്താ ഇത്‌ വരെ സമ്പാദിച്ചത്‌, അല്ല ഞാൻ ചോദിക്കട്ടെ, ഇങ്ങൾക്ക്‌ അവിടുന്ന് കിട്ടുന്നത്‌ റിയാൽ തന്നെയല്ലെ, അല്ലാതെ ആട്ടിൻകാട്ടമല്ലല്ലോ. റഫീഖ്‌ വന്നിട്ട്‌ ഒരു കൊട്ടാരം പണിതു. അവൻ പോയിട്ട്‌ 2 കൊല്ലം മുഴുവനായിട്ടില്ല"

"അല്ല, നീ എന്തെ കത്തെഴുതാഞ്ഞത്‌?"

"അതിന്‌ എനിക്ക്‌ സമയം കിട്ടിയില്ല. 5-8 സിരിയലും, റിയാലിറ്റി ഷോയും കഴിഞ്ഞാൽ പിന്നെ ഉറങ്ങാൻ തന്നെ സമയമില്ല"

"വെക്കെടി വെടി എന്റെ നെഞ്ചിലെക്ക്‌" എന്ന് പറയാൻ വന്നതാ, പക്ഷെ ചോദ്യം ഇങ്ങനെയായി,

"അല്ല, നിന്റെ തോക്ക്‌ കൈയിലുണ്ടോ?"

"ഓ, അതോക്കെ തുരുമ്പ്‌ പിടിച്ചു. ലൈസൻസ്‌ കാലാവധിയും തീർന്നു, അതിനും നിങ്ങൾ ഈ മാസം തന്നെ പൈസ അയച്ച്‌ തരിക. ഒരു പുതിയ തോക്ക്‌ വാങ്ങണം"

----------------------
CDS നടത്തിയ പഠനമനുസരിച്ച്‌, 60% ഭാര്യമാരും ഭർത്താവ്‌ എത്രയും പെട്ടെന്ന് ഗൾഫ്‌ നിർത്തി തിരിച്ച്‌ വരണം എന്ന അഭിപ്രായകാരും 40% സാമ്പത്തിക പ്രയാസം കാരണം 2-3 വർഷം കാത്തിരിക്കാൻ കഴിയുന്നവരുമാണ്‌.

ഗൾഫ്‌ ഭാര്യമാരൊട്‌ (ഇതും നീലയാണ്‌, ...ന്റെ, ... ന്റെ പ്രതീകമാണ്‌) മറ്റോരു ചോദ്യം കൂടി ചോദിച്ചു.

നിങ്ങളുടെ മകളെ നിങ്ങൾ ഗൾഫുകാരന്‌ വിവാഹം ചെയ്ത്‌ കൊടുക്കുമോ?.

ഞെട്ടണ്ട. സത്യമാണ്‌, അതെ.

86% ഇൻഡെക്സ്‌ താങ്ങൂന്ന ഭാര്യമാരും പറഞ്ഞത്‌ അവർക്ക്‌ ഗൾഫ്‌ മരുമോൻ വേണ്ട എന്നാണ്‌. (കാരണം, ഒരു പെണ്ണിനറിയാം, വിരഹത്തിന്റെ വേദനയും, ഭവിഷ്യത്തും)

എകാന്തതയുടെ ഫലമായുണ്ടാവുന്ന മാനസിക പിരിമുറുക്കങ്ങളും, പരിണിത ഫലങ്ങളും അനുഭവിക്കുന്നത്‌ കൂടുതലും ഗൾഫ്‌ ഭാര്യമാർ തന്നെയാണ്‌. പ്രവാസിയുടെ നട്ടെല്ല് പണയപ്പെടുത്തുന്നതിലും അവൾക്ക്‌ കാര്യമായ പങ്കുണ്ട്‌.

CDS - SOCIO-ECONOMIC AND DEMOGRAPHIC CONSEQUENCES OF MIGRATION IN KERALA - K. C. Zachariah, E. T. Mathew, S. Irudaya Rajan, Working Paper No. 303


95%പ്രവാസികളും നാട്ടിലെത്തിയാൽ ഇപ്പോഴുള്ള കുടുംബത്തിന്റെ ചിലവ്‌ താങ്ങുവാനും, ഇത്‌ പോലെ ജീവിക്കുവാനും കഴിയില്ലെന്ന് സമ്മതിക്കുന്നു. - (പഠനം പ്രവാസി ബന്ധു)

അപ്പോ, കാണാം, എഴുതണം എന്ന് കരുതിയതല്ല, ബീരാൻ പൊട്ടകിണറ്റിലെ തവളയല്ല. ഇത്‌ എന്റെ വിഷയമാണ്‌. അത്‌ വിശദമായി ഞാൻ തന്നെ പറയും. പരിഹാര ക്രിയകളടക്കം.

ഹവൂ, (ഒരു ദീർഘ നിശ്വാസം) പറയാൻ പറ്റാത്തിടത്ത്‌ ഉറുമ്പ്‌ കടിച്ചിട്ട്‌, അത്‌ ചോറിയാൻ പറ്റാത്ത ഒരു അവസ്ഥയിലാ ബീരാൻ.

Saturday 25 October 2008

ഗൾഫ്‌ ഭാര്യമാരുടെ കഥകൾ -02- ഹൈദ്രുവിന്റെ കഥ

ഗൾഫ്‌ ഭാര്യമാരുടെ കഥകൾ -01


ഗൾഫ്‌ ഭാര്യമാരുടെ കഥകൾ -02 ഹൈദ്രുവിന്റെ കഥ
ഹൈദ്രു തന്റെ കഥ പറഞ്ഞു തുടങ്ങി.

ബഹുഭൂരിപക്ഷം പ്രവാസികളെയും പോലെ, കുടുംബത്തിന്റെ നെടുംതൂണായി, ഭാരം ചുമലിലേറ്റി കടൽ കടന്ന കഥ. മൂന്ന് വർഷത്തിന്‌ ശേഷം നാട്ടിൽ പോവുകയും വിവാഹം ചെയ്യുകയും ചെയ്തകഥ.

രണ്ട്‌ വർഷം മുൻപ്‌ നാട്ടിൽ പോയപ്പോഴാണ്‌ ഞാൻ വിവാഹം കഴിച്ചത്‌, ഗ്രാമത്തിന്റെ നിശ്‌കളങ്കതയും പവിത്രതയും ഒത്തിണങ്ങിയ ശാലിന സുന്ദരിയാണ്‌ എന്റെ ഭാര്യ ജമില. കല്യാണം കഴിഞ്ഞ്‌ രണ്ട്‌ മാസമെ എനിക്ക്‌ അവളോടോത്ത്‌ ജീവിക്കുവാൻ കഴിഞ്ഞുള്ളൂ. നിറയൗവനത്തിന്റെ നെറുകയിൽ നിൽക്കുന്ന അവളെ പൂർണ്ണമായും അറിയാൻ, അനുഭവിക്കാൻ, ആസ്വദിക്കാൻ, എനിക്ക്‌ കഴിഞ്ഞില്ലെന്നത്‌ സത്യം. മണൽക്കാട്ടിലെ പിന്നിടുള്ള ജീവിതം ആ മോഹങ്ങളുമായിട്ടായിരുന്നു. അവൾ പുഷ്പിക്കുകയും വിടരുകയും കായാവുകയും ചെയ്തു. ഒരിക്കൽ പോലും അവൾ ഒന്നിനും പരാതി പറഞ്ഞില്ല. ഇഷ്ടങ്ങളോ, ഇഷ്ടക്കേടുകളോ പറഞ്ഞില്ല. ഒരു നല്ല ഭര്യയായി, മരുമകളായി അവൾ ജീവിച്ചു. അനിയത്തിമാർക്ക്‌ നല്ല സുഹൃത്തായി മാറി. വീട്ടിൽ സന്തോഷത്തിന്റെ ദിനരാത്രങ്ങളായിരുന്നു.

ദൈർഘ്യമേറീയ രാത്രികൾ തള്ളിനീക്കുവാൻ ഞാൻ പ്രയാസപ്പെട്ടെങ്കിലും, മനസ്സിൽ മാരിവില്ലുകൾ വിരിഞ്ഞിരുന്നു, എന്നെ കാത്തിരിക്കുന്ന പ്രിയപ്പെട്ടവളുടെ ചുടുചുംബനത്തിന്റെ ലഹരിയിൽ പലരാത്രികളിലും ഞാൻ ഞെട്ടിപിടഞ്ഞു. സ്വപ്നത്തിന്റെ തേരിലേറി ഞാനും ജമീലയും മാത്രമുള്ള ഒരു ലോകത്തിലേക്ക്‌ പലവുരു ഞാൻ യാത്ര ചെയ്തു.

ക്ഷമയോടെ കാത്തിരുന്ന അവധികാലം വന്നെത്തി.

സ്വപ്നങ്ങളും, ആശകളും മനസ്സിൽ കുത്തിനിറച്ച്‌, സ്നേഹിക്കുന്നവൾക്ക്‌ സ്നേഹത്തോടെ നൽക്കാൻ ഒത്തിരി വിഭവങ്ങൾ വരിഞ്ഞ്‌ മുറുക്കികെട്ടി ഞാൻ യാത്രയായി. മേഘങ്ങൾ എന്നോട്‌ കിന്നരിക്കുന്നുണ്ടായിരുന്നു, അസൂയയോടെ.

വീടെത്തി, സ്നേഹത്തോടെ, പരിഭവത്തോടെ, എല്ലാവരും എന്നെ സ്വീകരിച്ചു. ബന്ധുമിത്രാദികളുടെ ഇടയിൽ, അവരുടെ കുശലപ്രശ്നങ്ങളും സ്നേഹവും എനിക്ക്‌ താൽക്കാലികമെങ്കിലും അരോചകമായി, കാരണം ഞാൻ കാത്തിരുന്ന സ്വർണ്ണ ഖനി, അതിന്റെ എല്ലാ പ്രൗഡിയോടും കൂടി എന്റെ മുന്നിൽ നിൽക്കുബോൾ, ഒന്ന് തൊടാൻ കഴിയാതെ, ശരിക്കോന്ന് കാണുവാൻ പോലുമാവാതെ ഞാൻ ചിലവഴിച്ച മണിക്കുറുകൾക്ക്‌ മരുഭൂമിയിലെ രണ്ട്‌ വർഷത്തിന്റെ ദൈർഘ്യമുണ്ടെന്ന് തോന്നി.

എല്ലാം കഴിഞ്ഞ്‌, എന്റെ പ്രണേശ്വരിയെ ശരിക്കോന്ന് കാണുന്നത്‌ തന്നെ രാത്രിയിലാണ്‌. അവൾ വാതിൽ തുറന്ന് വന്ന ഉടനെ, വട്ടംചുറ്റിപിടിച്ച്‌, എടുത്തെറിയുകയായിരുന്നു കട്ടിലിലേക്ക്‌.

അവേശത്തിന്റെ ദിനങ്ങളായിരുന്നു പിന്നിട്‌. പക്ഷെ, ദിനരാത്രങ്ങൾ മാറിമറിഞ്ഞപ്പോൾ, പലപ്പോഴും അവളെ വിളിച്ചുണർത്തി ഊണില്ലെന്ന് പറയേണ്ട അവസ്ഥയിലെത്തി കാര്യങ്ങൾ.

അവൾക്കുള്ള മാറ്റം എന്നെ വല്ലതെ നോമ്പരപ്പെടുത്തി. എല്ലായ്‌പ്പോഴും ഞാൻ അടുത്ത്‌ വേണമെന്ന വാശി, കൂട്ട്‌കുടുംബ വ്യവസ്ഥയിലെ അലിഖിത നിയമങ്ങൾ പലതും തല്ലിയുടക്കാൻ അവൾ ശ്രമിച്ചു. ദ്രന്തമായ അവേശത്തോടെ അവൾ പലപ്പോഴും എന്നെ വരിഞ്ഞ്‌ മുറുക്കി, എന്നാൽ ഒന്നും ചെയ്യുവാൻ കഴിയാതെ, പരാജിതന്റെ നിസ്സഹായതോടെ ഞാൻ തരിച്ചിരുന്നു. മനസ്സും ശരീരവും ഒരുപോലെ ക്ഷീണിച്ചിരുന്നു.

എന്റെ ഭാര്യയിൽ വന്ന മാറ്റം ഞാൻ ശ്രദ്ധിച്ചു. ഒരാഴ്ചകൊണ്ട്‌ അവളിനെ പ്രസാദം നഷ്ടപ്പെട്ടിരുന്നു. എപ്പോഴും അവൾ മൂകയായി കഴിഞ്ഞ്‌ കൂടി. അതെനിക്ക്‌ സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ചെറിയ ചെറിയ കാര്യങ്ങൾക്ക്‌ വരെ ഞങ്ങൾ തമ്മിൽ വഴക്കായി.

ഭാര്യയെ ത്രിപ്തിപ്പെടുത്തുവാൻ കഴിയാത്തവനെന്ന അപകർഷത ബോധവും, എന്നാലത്‌ തുറന്ന് പറയാനുള്ള എന്റെ കഴിവില്ലായ്മയും, ചികിൽസിക്കാനോ, പരിഹാരം തേടാനോ മാർഗ്ഗമില്ലാത്ത ചുറ്റുപാടും, എന്റെ ജീവിതത്തിന്റെ താളം തെറ്റിച്ചു.

പതിയെ ഞാൻ മദ്യത്തിനടിമയായി, ആ ലഹരിയിലാവണം ഒരിക്കൽ ഞാൻ എന്റെ കുടുംബജീവിതത്തിന്റെ കഥ കൂട്ടുകാരുമായി പങ്ക്‌വെച്ചു. അവരുടെ ഉപദേശപ്രകാരം, കൈവിട്ട്‌ പോവുന്ന കനകസിംഹാസനം വെട്ടിപ്പിടിക്കാനുള്ള ശ്രമത്തിനിടയിൽ, മന്ത്രവാദികളെയും ആൾദൈവങ്ങളെയും തേടി ഞാൻ നടന്നു. അങ്ങനെയാണ്‌ ബീരാൻ മുസ്ലിയാരെ പരിചയപ്പെടുന്നത്‌.

ചുട്ട കോഴിയെ ട്ടച്ചിങ്ങോന്നുമില്ലാതെ, അന്തികള്ളിന്റെ ബലത്തിൽ മാത്രം അകത്താക്കുന്ന അത്യപൂർവ്വ സിദ്ധിയുള്ള അൽഭുതമനുഷ്യൻ. സുഹൃത്തുകളുടെ നിർബന്ധത്തിന്‌ വഴങ്ങി ഞാൻ അദേഹത്തെ ചെന്ന് കണ്ടു.

ഏതാനും ചില പച്ച മരുന്നുകൾ അദേഹം തന്നു. അത്‌ കഴിച്ചപ്പോൾ എന്തോ എനിക്കിത്തിരി ഉണർവ്വും ഉന്മേഷവും കിട്ടിയിരുന്നു. മാത്രമല്ല, ജമീലയിലും ചില മാറ്റങ്ങൾ കണ്ട്‌ തുടങ്ങി, എന്നോടിത്തിരി സ്നേഹം കാണിക്കുകയും, നഷ്ടപ്പെട്ട പഴയ പ്രസാദവും പ്രസരിപ്പും അവൾക്ക്‌ തിരിച്ച്‌ കിട്ടുകയും ചെയ്തു.

കുടുംബ ജീവിത്തതിന്റെ കാണാത്ത ഗർത്തങ്ങൾ കിത്താബ്‌ ഓതിയവർക്കറിയാമെന്ന് നീ പറയറുണ്ടല്ലോ, അത്‌ ശരിയാണെന്ന് എനിക്ക്‌ തോന്നിതുടങ്ങിയിരുന്നു. ശരിക്കും കിത്താബ്‌ പഠിച്ചവരുടെ കൈയിൽ പെട്ടാൽ, ഒരു പെണ്ണും പിന്നെ ജീവിതത്തിലേക്ക്‌ തിരിഞ്ഞ്‌ നോക്കില്ലെന്നും, നീ പറയാറുണ്ടല്ലോ. നമ്മുടെ വിശ്വാസമനുസരിച്ച്‌, ഇത്തരം കാര്യങ്ങൾ ആരും തുറന്ന് ചർച്ച ചെയ്യറില്ല. ചികിൽസിക്കുവാൻ പറ്റിയ ഡോക്ടർമാരും നമ്മുടെ നാട്ടിലില്ല. സമൂഹത്തിലെ അലിഖിത നിയമങ്ങളും, വിലക്കുകളും നമ്മുക്ക്‌ മുന്നിൽ ഇപ്പോഴും തടസ്സങ്ങളാണ്‌.

മാനസിക വിഷമങ്ങൾക്ക്‌ കൗൺസിലിങ്ങിനുള്ള വേദി നമുക്കില്ല. നീർക്കുമിളകൾ വീർത്ത്‌, പൂർണ്ണമായും ഭ്രന്തനായാൽ മത്രമേ നാം ചികിൽസ തേടാറുള്ളൂ. സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ കൂണ്ണ്‌ പോലെ മുളച്ച്‌ പൊന്തുന്നു. എങ്കിലും ലൈഗിക രോഗങ്ങൾക്കും, മാനസ്സിക പ്രശനങ്ങൾക്കും ഏവിടെയും ഡോക്ടർമാരില്ല.

പ്രവാസി സംഘടനകളും സംഘങ്ങളും അവിശ്യത്തിലേറെ നമ്മുക്കുണ്ട്‌, പക്ഷെ, നമ്മുടെ അന്തരിക പ്രശ്നങ്ങൾ, വിഷമങ്ങൾ, പ്രയാസങ്ങൾ, ചർച്ചചെയ്യനോ, പരിഹരിക്കുവനോ ആരും ശ്രമിക്കറില്ല. ഓണവും, വിഷുവും പെരുന്നാളും നാം അഘോഷിക്കുന്നു. പക്ഷെ ജീവിതം അസ്വദിക്കാൻ നാം സൗകര്യപൂർവ്വം മറക്കുന്നു.

അത്‌ പോട്ടെ, കഥയിലേക്ക്‌ തിരിച്ച്‌ വരാം.

അങ്ങനെ, നിറംമങ്ങിതുടങ്ങിയ രാത്രികൾക്ക്‌ നീളമേറിയിരുന്ന ദിവസങ്ങൾ. ഒരിക്കൽ, എല്ലാവരും ബന്ധുവിട്ടിൽ കല്യാണത്തിന്‌ പോയ ദിവസം. എന്തോകാരണം പറഞ്ഞ്‌ ജമില പോയില്ല. അവൾ വീട്ടിൽ ഒറ്റാക്കണെന്ന സത്യവുമായി സൂര്യൻ എന്റെ തലയിലുദിച്ചത്‌ കല്യാണ വിട്ടിൽ വെച്ചാണ്‌. സന്തോഷത്തോടെ ഓടുകയായിരുന്നു ഞാൻ വിട്ടിലേക്ക്‌.

മുൻവശത്തെ വാതിൽ അടഞ്ഞ്‌ കിടന്നിരുന്നു. ജമീല അടുക്കളയിലാവും. എന്നാൽ പിന്നെ ഒരു സർപ്രയ്സാവട്ടെ എന്ന് കരുതി ശബ്ദമുണ്ടാക്കതെ ഞാൻ അടുക്കള വഴി അകത്തേക്ക്‌ കടന്നു. വീട്‌ മുഴുവൻ തിരഞ്ഞിട്ടും ജമീലയെ കണ്ടില്ല. ഇനി ജോലിയോക്കെ തീർത്ത്‌ അവൾ ഉറങ്ങുകയായിരിക്കുമോ? എങ്കിൽ, അവൾ ഒരിക്കലും മറക്കാത്ത ഒരു ദിവസം സമ്മാനിക്കുവാൻ ഞാൻ തിരുമാനിച്ചു. എങ്ങനെ തുടങ്ങണമെന്ന് പലവുരു ഞാൻ മനസ്സിൽ കൂട്ടികിഴിച്ചു. ഉത്സാഹപൂർവ്വം ഞാൻ ബെഡ്‌ റൂമിന്റെ വാതിൽ തള്ളിതുറന്നപ്പോൾ കണ്ട കഴ്ച.....

സപ്തനാഡികളും തകർന്ന് പോയി. കുടംകൊണ്ടാരോ തലകടിച്ച പോലെ, പരിസര ബോധം നഷ്ടപ്പെട്ട്‌ ഞാൻ തളർന്ന് വീണു. ഞാൻ കണ്ട കഴ്ച യാതർത്ഥ്യമല്ലെന്ന് വിശ്വസിക്കുവാൻ പലവുരു ശ്രമിച്ചു.

ലോകത്ത്‌ ഒരു ഭർത്താവിനും ഇത്തരം ഒരു ദുര്യോഗം ഉണ്ടായിരിക്കില്ല. ഞാൻ ജീവന്‌ തുല്യം സ്നേഹിക്കുന്ന, വിശ്വസിക്കുന്ന എന്റെ ഭാര്യ, എന്റെ കിടക്കയിൽ, മറ്റോരാളോടോത്ത്‌........

(തുടരും...)

Friday 24 October 2008

ഗൾഫ്‌ ഭാര്യമാരുടെ കഥകൾ

ഗൾഫ് ഭാര്യമാരുടെ കഥകൾ - ഭാഗം ഒന്ന് - ഹൈദ്രു

വൃശ്ചിക മാസത്തിലെ മരം കോച്ചുന്ന തണുപ്പുള്ള ഒരു രാത്രി. രതിസാഗരത്തിൽ മുങ്ങിതപ്പി, മുത്തും പവിഴവും വാരിയെടുത്ത നിർവ്ര്‌തിയോടെ അവളുടെ കൈകൾ എന്നെ വലയം ചെയ്തിരുന്നു. അത്മസംതൃപ്തിയോടെ, എന്റെ മാറിൽ തലചായ്ച്ചുറങ്ങുന്ന ഇണകിളിയുടെ മുടിയിഴകൾ മാടിയൊതുക്കി, അംഗുലികൾ വീണ്ടും അവളുടെ ശരീരത്തിൽ വികൃതികാണിച്ച്‌ തുടങ്ങിയപ്പോഴാണ്‌...

ഡിങ്ങ്‌, ഡോങ്ങ്‌,
ഇടതടവില്ലാതെ മൂന്നാല്‌ പ്രവശ്യം ഡോർ ബെല്ല് ശബ്ദിച്ചു.

"ഛെ, ആരാണിത്‌ ഈ സമയത്ത്‌"

"എടോ, ഒന്ന് നോക്ക്‌ ആരാന്ന്"

"എനിക്ക്‌ വയ്യ. ഞാൻ ഡ്രസൊക്കെയിട്ട്‌ വരുന്ന നേരംകൊണ്ട്‌, ഇക്ക പോയി നോക്ക്‌" പറഞ്ഞതും, തിരിഞ്ഞ്‌കിടന്ന് പുതപ്പിനടിയിൽ അവൾ മറഞ്ഞു.

തപ്പി തടഞ്ഞ്‌ തുണിയെടുത്തുടുത്ത്‌ എഴുന്നേറ്റു.

"ഇതെവിടെയാണ്‌ ഈ വാതിലിന്റെ കൊളുത്ത്‌" അമർഷം ശബ്ദത്തിലൂടെ പ്രതിഫലിച്ചു.

"ബീരാനെ, നിന്റെ കട്ടിലിലാണോ വാതിലിന്റെ കൊളുത്ത്‌, സ്വപ്നത്തിലാണല്ലെ" എന്ന് പറഞ്ഞ്‌ അയമു എഴുന്നേറ്റ്‌ ലെറ്റിട്ടു. ജള്യതയോടെ ഞാനും.

"ആരാത്‌, ഈ നട്ടപാതിരാക്ക്‌ ബെല്ലടിക്കുന്നത്‌, ബീരാനെ ഒന്ന് തുറന്ന് നോക്ക്‌ ആരാണെന്ന്, കുറെ നേരമായി ബെല്ലടിക്കുന്നു"

ഈ സമയം സഹമുറിയന്മരായ ലത്തിഫും ഷാജിയും ഉറക്കം നഷ്ടപെട്ടതിന്റെ രോഷം പ്രകടിപ്പിക്കുന്നുണ്ടായിരുന്നു. മനുഷ്യൻ ഒന്ന് ഉറങ്ങിവരികയായിരുന്നു എന്ന് പരിഭവിക്കുന്നതും ഞാൻ കേട്ടു.

എഴുന്നേറ്റ്ചെന്ന് വാതിൽ തുറന്ന ഞാൻ ഞെട്ടിപോയി, എന്ത്‌ ചെയ്യണമെന്നറിയാതെ ഒരു നിമിഷം ഞാൻ സ്തബ്‌ദനായി നിന്നു.

"ആരാണ്‌, ഈ രാത്രി രണ്ട്‌ മണി നേരത്ത്‌" അയമുവിന്റെ ചോദ്യമാണെന്നെ സ്ഥലകാലബോധവാനാക്കിയത്‌.

"വഴീന്ന് മാറ്‌ ബീരാനെ, ഞാനോന്ന് അകത്ത്‌ കടന്നോട്ടെ" എന്ന് പറഞ്ഞ്‌ സ്യൂട്ട്‌കെയ്സുമായി ഹൈദ്രു എന്നെ തള്ളിമാറ്റി അകത്ത്‌ കടന്നു.

"അല്ല, ആരാദ്‌, എന്തെ ഹൈദ്രൂട്ടി, ആറ്‌ മാസം മുഴുവൻ നാട്ടിൽ നിൽക്കുമെന്ന് പറഞ്ഞിട്ട്‌പോയ നീയെന്തെ ഒരു മാസത്തിനുള്ളിൽ തന്നെ തിരിച്ച്‌ പോന്നത്‌"

"ഒന്നുംപറയേണ്ട എന്റെ അയമുക്കാ, ഇന്നലെ എന്റെ അറബി വിളിച്ച്‌ പറഞ്ഞു, കടയിൽ എന്തോ പ്രശ്നമുണ്ട്‌, നീ പെട്ടെന്ന് ഇങ്ങോട്ട്‌ വാ ന്ന്. അന്നം തരുന്നവനല്ലെ, അവനെ ഒഴിവാക്കാൻ പറ്റില്ലല്ലോ. അതാണ്‌ പെട്ടെന്ന് തിരിച്ച്‌ പോന്നത്‌".

പരാതികളും പരിഭവങ്ങളുമില്ലാതെ, എപ്പോഴും ചിരിച്ചും കളിച്ചും നടക്കുന്ന ഹൈദ്രു അന്നും പതിവ്‌ തെറ്റിച്ചില്ല.

ഹൈദ്രുവിന്റെ തമാശകൾകേട്ട്‌ പൊട്ടിച്ചിരിക്കുന്നതിനിടയിലാണ്‌ അയമുവിന്‌ തന്റെ ചുമലിലുള്ള കാരണവരുടെ കസേര ഓർമ്മവരുന്നത്‌. ഉടനെ "ആ, ആ, മതി, എല്ലാർക്കും നാളെ പണിയില്ലെ. ലൈറ്റണക്ക്‌, ബാക്കി നാളെ ചിരിക്കാം" എന്ന് പറഞ്ഞതും ലൈറ്റണഞ്ഞതും ഒരുമിച്ച്‌.

അറബി പട്ടയം കിട്ടിയ ആറടി നിളവും മുന്നടി വീതിയുമുള്ള സ്ഥലത്ത്‌, ഹൈദ്രുവിനെപോലെ ഞങ്ങളും ഉറങ്ങാൻ കിടന്നു. കിടക്കുന്നതിന്‌ മുൻപ്‌ ഹൈദ്രു പറഞ്ഞു "ബീരാനെ, നീ നാളെ ലീവെടുക്ക്‌. നമുക്ക്‌ കഫീലിനെ കാണാൻ പോവണം"

സ്വപ്നത്തിലെ ഇണകിളി പിന്നിട്‌ വന്നില്ല, കാത്തിരുന്ന് മയങ്ങിയതെപ്പോഴെന്നുമറിയില്ല. "എട്ട്‌ മണിയായി എഴുന്നേൽക്ക്‌" എന്ന് പറഞ്ഞ്‌കൊണ്ട്‌ ഹൈദ്രു വന്ന് തട്ടിവിളിച്ചപ്പോഴാണ്‌ കണ്ണ്‌ തുറന്നത്‌. സഹമുറിയന്മാർ സ്ഥലം വിട്ടിരുന്നു. ചാവികൊടുത്തോടുന്ന പാവകളെ പോലെ, യാന്ത്രികജീവിതത്തിൽ നിന്ന് പറിച്ചെറിയാനുള്ള ഒരു ദിവസത്തിന്റെ, ഉദയാസ്തമയങ്ങൾക്കിടയിലെ നടനങ്ങൾക്കായി.

പ്രഭാതകൃത്യങ്ങൾ പതിവിൻ പടി. എല്ലാം കഴിഞ്ഞ്‌ മുറിയിലെത്തിയപ്പോൾ, മുഖത്ത്‌ പുഞ്ചിരിയും കൈയിൽ ആവിപറക്കുന്ന ചായയുമായി ഹൈദ്രു. "അല്ല, എന്തിനാണ്‌ നിന്റെ കഫീലിനെ കാണുവാൻ പോവുന്നത്‌".

ചോദ്യം നാല്‌ ചുമരുകൾക്കുള്ളിൽതട്ടി പ്രതിധ്വനിച്ചു.

ചെറുപുഞ്ചിരിയുള്ള മുഖം കുനിയുന്നതും, ശോണിമഛയ കലരുന്നതും ഞാൻ കണ്ടു. മിഴിയിതളുകൾ സജലങ്ങളായി, പൊട്ടികരഞ്ഞ്‌കൊണ്ട്‌, അനിയന്ത്രിതമായ പ്രവാഹത്തിലേക്ക്‌.

ഒന്നും മനസിലായില്ലെങ്കിലും ഒന്നറിയാം. ഒരോ പ്രവാസിയുടെ മനസും പുകയുന്ന അഗ്നിപർവ്വതമാണ്‌. എന്തിനെന്നറിയാതെ, ആർക്ക്‌ വേണ്ടിയെന്നറിയാതെ, എരിഞ്ഞടങ്ങാൻ വിധിക്കപ്പെട്ട ജന്മങ്ങൾ. കോമാളീ വേഷംകെട്ടി, മരുഭൂമിയിൽ ആടിതളുരുമ്പോൾ, വണ്ടികാളകളെപോലെ ഭാരം വലിച്ച്‌ തളർന്ന് തുടങ്ങുമ്പോൾ, ഇറച്ചിവിലക്ക്‌ തൂക്കിവിൽക്കപ്പെടുന്ന അറവ്‌മാടുകളോടുള്ള സഹതാപത്തിന്‌ പോലും അർഹനല്ലാത്തവൻ. കുടുബത്തിന്റെ ക്ഷേമൈശ്വര്യങ്ങൾക്ക്‌ വേണ്ടി സ്വപ്നങ്ങളെ ശവമുറിയിൽ കിടത്തിയവനാണ്‌ പ്രവാസി.

ആർത്തലച്ച്‌ വരുന്ന തിരമാലകളെ തടകെട്ടി നിർത്തരുത്‌. പാറക്കുട്ടങ്ങളിൽ തലതല്ലി അവ സ്വയം അശ്വാസം കണ്ടെത്തട്ടെ. അല്ലെങ്കിലും ഒരു പ്രവാസിക്ക്‌ മറ്റോരു പ്രവാസിയെ അശ്വസിപ്പിക്കുക സാധ്യമല്ല. ഒരു അന്ധൻ മറ്റോരു അന്ധന്‌ വഴികാട്ടിയാവില്ലല്ലോ.

എത്രനേരം എന്നറിയില്ല. എല്ലാം എരിഞ്ഞടങ്ങുന്ന വരെ ഞാൻ ക്ഷമയോടെ കാത്തിരുന്നു.

ഗദ്‌ഗദത്തോടെ ഹൈദ്രു തന്റെ കഥ പറഞ്ഞ്‌തുടങ്ങി. രണ്ട്‌ വർഷത്തെ കാത്തിരിപ്പിനൊടുവിൽ കൈവന്ന "ലീവെന്ന" മണ്ണൽക്കാട്ടിലെ മാണിക്യം ഒരു ഒരുപിടിചാരമായിരുന്നു എന്ന ദുഖസത്യത്തിന്റെ കഥ. ഓരോ പ്രവാസിയും നെഞ്ചിലേറ്റി നടക്കുന്ന കനൽക്കട്ടയുടെ കഥ. ചിലരിലെങ്കിലും ആളികത്തുമെങ്കിലും, പലരിലും, നെഞ്ചിൽപുകയുന്ന ദാമ്പത്യത്തിന്റെ കഥ.

അതെ, ഗൾഫ്‌ ഭാര്യമാരുടെ കഥ.
---------------------------------------------
മണിമാളികകളിൽ, ചുടുനിശ്വാസമുതിർത്ത്‌, എല്ലാം സഹിച്ച്‌ ഉറക്കംനടിച്ച്‌ കിടക്കുന്ന അവരുടെ കഥ.

മാർബിൾ സൗധങ്ങളിൽ മെഴുക്‌തിരിപോലെ ഉരുകിയോലിക്കുന്ന പെണ്ണിന്റെ കഥ.

നോട്ട്‌കെട്ടുകളോ, സ്വർണ്ണകുമ്പാരങ്ങളോ അല്ല, അവർക്കാവശ്യം. മാസംതോറും കടൽകടന്നെത്തുന്ന ഡ്രാഫറ്റിലല്ല അവരുടെ ജീവൻ. ഉള്ളിൽ ആളികത്തുന്ന തീയണക്കാൻ ക്ഷമയോടെ കാത്തിരിക്കുന്നവരുടെ കഥ.

വിവാഹമോചന മേളകൾ സംഘടിപ്പിക്കുന്ന ആണത്ത്വമില്ലാത്ത, ആണിന്റെ കഥ.

കൈയെത്തുംദൂരത്ത്‌, പരിഹാരക്രിയകൾ നിരന്ന്നിന്നിട്ടും, മുഖം തിരിച്ച്‌ നടക്കുന്ന പുരുഷന്റെ കഥ.

(തുടരും....)

Tuesday 14 October 2008

ബീരാൻ വന്നൂൂൂൂ....

"അടിച്ചാൽ തിരിച്ചടിക്കണം കോപ്പെ, ഇല്ലെങ്കിൽ അടിക്കാൻ നടക്കരുത്‌"

തൊട്ടടുത്ത ബെഡിൽ, ഭാര്യയുടെ പാതി കടിച്ച ചോക്ലേറ്റ്‌ (കടപ്പാടും, ഇടിപ്പടും രസികന്‌) സ്വപ്നം കണ്ട്‌കിടക്കുകയായിരുന്ന സഹമുറിയൻ ഹൈദ്രൂസ്‌ എന്താണ്‌ സംഭവിച്ചതെന്നറിയാതെ ഞെട്ടിയെഴുന്നേറ്റു.

അടിച്ചാൽ തിരിച്ചടിക്കാനല്ല, മറിച്ച്‌ അടികെള്ളാതിരിക്കാൻ അവൻ രണ്ടടി പിന്നോട്ട്‌ മാറി.

"പിന്നെ എന്തിനാ നീ എനിക്ക്‌ മിസ്സടിച്ചത്‌. ഞാൻ തിരിച്ചടിച്ചിട്ടും നീ എടുത്തില്ല, എനിക്ക്‌ തിരിച്ചടിച്ചതുമില്ല"

"ശരി, നീ നാളെ വാ, ഞാൻ റൂമിൽതന്നെയുണ്ടാവും: ഞാൻ ഫോൺ കട്ടാക്കി.

"അത്‌ ശരി, വെറുതെ മനുഷ്യനെ പേടിപ്പിച്ചു. നീ ആരെയാ ഫോണിൽ അടിക്കുന്നത്‌" ഭാര്യ ചോക്ലേറ്റ്‌ കടിച്ചു കടിച്ചില്ല എന്ന പരുവത്തിൽ സ്വപ്നം നഷ്ടപ്പെട്ടവന്റെ ചോദ്യം.

"അല്ല ബീരാനെ, എന്താ ഇപ്പോ ബ്ലോഗ്‌ എഴുതാറില്ലെ. നാട്ടീന്ന് വന്നിട്ട്‌ പുതിയ പോസ്റ്റോന്നും കണ്ടില്ല". സ്വപ്നം നഷ്ടപ്പെട്ടവൻ ബീഡിക്ക്‌ തീ കൊടുത്തു.

"അതിന്‌ അവൾ വരുന്നില്ല"

"ആ...ഹ...ആര്‌?"

"ഹൈദ്രൂസെ, കഥ എഴുതണമെങ്കിൽ അവൾ വരണം"

"അവളോ, അപ്പോ നിനക്ക്‌ അവളാണല്ലെ ബ്ലോഗെഴുതി തരുന്നത്‌. അങ്ങനെ പറ മോനെ, അല്ലാതെ നിന്റെയീ ഗൾഫ്‌ഗേറ്റ്‌ തലയിൽ അകത്തും പുറത്തും ഒന്നുമില്ലെന്ന് എനിക്കറിയാം".

"അതല്ലെടാ പ്രശ്നം, ഞാൻ നാട്ടിൽ പോയി വന്ന ശേഷം അവൾ വരുന്നില്ല. അത്‌കൊണ്ടാണ്‌ പോസ്റ്റിന്‌ താമസം. അവൾ വരാതെ ഞാൻ എന്തെഴുതാൻ"
-------------------------
രണ്ട്‌ മൂന്ന് ദിവസം ഹൈദ്രു എന്റെ പിന്നലെതന്നെയുണ്ടായിരുന്നു. ബങ്കുകാർ ലോണുംകൊണ്ട്‌ പിന്നാലെ നടക്കുന്നപോലെ. അതിനുള്ള കാരണം മനസിലായത്‌....

...മുന്നാം ദിവസം, സുര്യൻ തന്റെ പതിവ്‌ കോസ്റ്റ്യും അഴിച്ച്‌വെച്ച്‌ കുളിച്ച്‌ ഫ്രഷായി, ഇത്തിരി ഫയർ അന്റ്‌ ലൗലി തേച്ച്‌ വരാമെന്ന് കരുതിയ സമയം.

ജോലി കഴിഞ്ഞ്‌, ഇത്തിരി സമയം ബ്ലോഗാം എന്ന് കരുതി, വലവിരിക്കാൻ പോകുബോഴാണ്‌ വാതിലിൽ മുട്ട്‌. ദാരാപ്പോ എന്ന് ചിന്തിച്ച്‌ വാതിൽ തുറന്നതും അളിയൻ മുന്നിൽ. സയമീസ്‌ ഇരട്ടകളെ പോലെ രണ്ട്‌ തടിമാടന്മർ അളിയനു പിന്നിൽ. വാതിൽ തള്ളിതുറന്ന് അകത്ത്‌കടന്നതും അളിയൻ വൺ അന്റ്‌ ഒൺലി കോസ്റ്റ്യ്‌അൻ.

"ആരാണവൾ, അവൾ എവിടെയാണ്‌"

"ആ, ഹാ... ആര്‌" ഇത്തിരികഴിഞ്ഞ്‌ ഞെട്ടാമെന്ന് കരുതിയ ഞാൻ അപ്പോൾ തന്നെ ഞെട്ടി.

"നിനക്ക്‌ കംപ്യൂട്ടറിൽ എന്തോ ഒരത്‌ എഴുതിതരുന്നവൾ. മീൻ വിഴുങ്ങാനാണെന്ന് പറഞ്ഞ്‌ ഹൈദ്രബാദിൽ പോയത്‌ ഇതിനായിരുന്നു അല്ലെ".

സമ്പത്തികമായി ഞാനിപ്പോ ശ്വാസമുട്ടുന്നു എന്ന് പറഞ്ഞപ്പോൾ, മീൻ വിഴുങ്ങാൻ എന്നെ ഹൈദ്രബാദിലേക്ക്‌ രയ്ക്ക്‌രാമനം ഒട്ടോറിക്ഷയിൽ കൊണ്ട്‌പോയ എന്റെ ചെറിയ അളിയൻ.

"അളിയാ, കുട്ടികൾ ആറെണ്ണമല്ലെ ആയിട്ടുള്ളൂ (പെങ്ങൾ വിട്ടീന്ന് പോന്നിട്ട്‌ ആറ്‌ വർഷമെ ആയുള്ളൂ എന്ന സത്യം അളിയൻ മറന്നു) സരല്ല, പെങ്ങൾക്ക്‌ ഞങ്ങൾ വെറെ പുതിയപ്ലയെ നോക്കാം. എന്നാലും അളിയന്റെ തോന്ന്യാസം സഹിക്കാം പറ്റില്ല".

"ഇപ്പോ തിരുമാനിക്കണം രണ്ടില്ലോന്ന്, നിനക്ക്‌ അവൾ വേണോ അതോ എന്റെ പെങ്ങള്‌ വേണോന്ന്"

എന്റെ കൈയെങ്ങാനും അളിയന്റെ മേൽ വീണാൽ..... വീണാൽ പിന്നെ, എന്നെ പപ്പടം പൊടിക്കണപോലെ പൊടിക്കുമെന്ന സത്യം അറിയാവുന്നത്‌കൊണ്ട്‌, അളിയന്റെ കൈ എന്റെ മേൽ വീഴുന്നതൊഴിവാക്കുവാൻ ഞാൻ രണ്ടടി പിന്നോട്ട്‌ മാറി.

"അളിയാ, അത്‌..."

"ഉം.." എന്റെ നേരെ കൈചൂണ്ടി അളിയൻ പറഞ്ഞു "രണ്ടിലോന്ന് ഇപ്പോ തിരുമാനിക്ക്‌"

ആറ്‌ വർഷംമുൻപ്‌ വാങ്ങിയ അമ്പതിനായിരം എങ്ങനെയെങ്കിലും തിരിച്ച്‌കൊടുക്കാം. പക്ഷെ അന്ന് വാങ്ങിയ അമ്പത്‌ പവൻ തിരിച്ച്‌കൊടുക്കാൻ ഇനിയും ഒരമ്പത്‌ വർഷം ഞാൻ ഇവിടെ...

വേസ്റ്റായിപോയ എന്റെ ഫ്യൂച്ചർ, കമന്റില്ലാത്ത പോസ്റ്റ്‌, ബ്ലോഗറെ നോക്കി പല്ലിളിക്കുന്നപോലെ, എന്നെ നോക്കി കൊഞ്ഞനം കുത്തി.

ഒരു കാര്യത്തിൽ തിരുമാനമായി. ഇന്ന് അറബികുട്ടികൾക്ക്‌ കീറിമുറിച്ച്‌ കളിക്കാൻ ഒരു മയ്യത്ത്‌. അതൊഴിവാക്കുവാൻ പരമാവധി വോളിയം കുറച്ച്‌ ഞാൻ ചോദിച്ചു.

"അല്ല, അളിയൻ എന്താപ്പോ ഇ പറയുന്നത്‌, ഞാൻ എന്ത്‌ ചെയ്തുന്നാ, ആരെപറ്റിയാണ്‌ നിങ്ങൾ ചോദിക്കുന്നത്‌".

"നിനക്ക്‌ കഥ എഴുതി തരുവാൻ ഏതോ ഒരു പെണ്ണ്‌ വരാറുണ്ടെന്നും, ഇപ്പോ അവൾ ഹൈദ്രബാദിലാണെന്നും ഹൈദ്രു പറഞ്ഞല്ലോ".

ഞാൻ ഹൈദ്രൂസിനെ നോക്കി പല്ല് ഫുൾവോളിയത്തിൽ കടിച്ചിട്ടും എന്റെ ഫ്യൂസായ തലക്കകത്ത്‌ ബൾബ്‌ കത്തിയില്ല.

"ആരാ ഹൈദ്രു നിന്നോട്‌ പറഞ്ഞത്‌, എനിക്ക്‌ കഥ എഴുതി തരുവാൻ ഇവിടെ പെണ്ണ്‌ വരാറുണ്ടെന്നും അവൾ ഹൈദ്രബാദിലാണെന്നും".

"രണ്ട്‌ ദിവസം മുൻപ്‌ നീ തന്നെയല്ലെ പറഞ്ഞത്‌, ഇപ്പോ അവൾ വരാറില്ല, അത്‌കൊണ്ട്‌ ബ്ലോഗ്‌ എഴുതാറില്ല, അവളിപ്പോ ഹൈദ്രബാദിലാണ്‌ എന്നോക്കെ"

ബ്ലോഗെന്ന് കേട്ടപ്പോൾ കാശിക്ക്‌ പോയ എന്റെ ജീവൻ തിരിച്ച്‌വന്നു.

ചിരിയടക്കാൻ പാട്‌പെടുന്ന എന്നെനോക്കി അളിയൻ വിയർത്തു.

"അളിയ, അതെയ്‌, എനിക്ക്‌ കഥ എഴുതാനുള്ള ഒരു അതുണ്ടല്ലോ (പടച്ചോനെ, ഞാൻ ഇതെങ്ങനെ എന്റെ അളിയനെ പറഞ്ഞ്‌ മനസിലാക്കും) അതായത്‌, കഥയെഴുതാനുള്ള സാധനം, സംഗതി, വരുന്നില്ലാന്നാണ്‌ ഞാൻ ഇവനോട്‌ പറഞ്ഞത്‌"

എന്നിട്ടും ഞാൻ അവളുടെ പേര്‌ പറഞ്ഞില്ല. പറഞ്ഞാൽ.....

Wednesday 18 June 2008

ഞാൻ വിട പറയുന്നു.

മനേജരുടെ കൈയും കാലും കൂട്ടിപിടിച്ച്‌, മരണവിട്ടിൽ നിന്നുമുയരുന്ന നിലവിളിയുടെ റിഹേയ്സൽ അൽപം വോളിയം കുറച്ച്‌, രണ്ട്‌ മൂന്നെണ്ണം പ്രയോഗിച്ച്‌, പഞ്ചായത്ത്‌ പൈപ്പിൽനിന്നും വെള്ളം വരുന്നപോലെ, ഒന്നര മണിക്കുർ ഇടവിട്ട്‌ ഒന്ന് ഒന്നര തുള്ളിവീതം കണ്ണുനീരും കൂട്ടികുഴച്ച്‌, ഒവർട്ടൈമായി കിട്ടിയ രണ്ട്‌ മൂന്ന് മണിക്കുർ കരഞ്ഞതിന്‌ ശേഷമാണ്‌ 30 ദിവസത്തെ ലീവ്‌ എന്റെ മനേജർ അപ്രൂവ്‌ ചെയ്ത്‌തന്നത്‌.

ശ്വാസം നേരെവിട്ട്‌ ഓടിയത്‌ എയർഇന്ത്യയുടെ ഓഫിസിലേക്ക്‌. വഴിക്ക്‌വെച്ച്‌ എയർഇന്ത്യയെ ബഹിഷ്കരിക്കുവാൻ പന്തംകൊളുത്തി പ്രകടനം നടത്തിയപ്പോൾ മുൻനിരയിൽ നിന്നിരുന്ന എന്നെ പലരും ഇടംകണ്ണിട്ട്‌ നോക്കുന്നത്‌ ഞാൻ കണ്ടില്ലെന്ന് നടിച്ചു. മറ്റുള്ളവർ ലങ്കയിൽപോയി കുടുങ്ങിയാലും എനിക്ക്‌ അതിന്‌ സമയമോ സമ്മതമോ ഇല്ലല്ലോ.

---------------------------------------
അങ്ങനെ, യാത്രമദ്ധ്യേ, സ്പെയ്സ്‌സ്റ്റേഷന്റെ ടോയ്‌ലറ്റ്‌ നന്നാക്കുവാൻ, ഞങ്ങളുടെ വിമാനത്തിന്റെ ഒരു കഷ്ണം അടർത്തിയെടുത്ത്‌ കൊണ്ട്‌പോയത്‌ എന്തിയാണെന്ന് ചോദിച്ചവനെ, വിമാനത്തിന്റെ ഡ്രൈവർ വെടിവെച്ചിട്ടു. ഡീസൽ തീർന്ന കാരണംകൊണ്ട്‌മാത്രം റൺവെയും കഴിഞ്ഞ്‌ വിമാനം പോവാതെ നിന്നപ്പോൾ, പുറത്തിറങ്ങി.

(പിന്നിടുള്ള രണ്ട്‌ ദിവസത്തെ കാര്യം ബ്ലോഗിലെഴുതാൻ പറ്റില്ല)

മുന്നാം ദിവസം, ഭാര്യയും മക്കളുമൊത്ത്‌ കൊണ്ടൊട്ടി ബസ്‌സ്റ്റന്റിൽ നിൽക്കുബോഴാണ്‌, കിളിനാദം പോലെ ഒരു ശബ്ദം.

"ബീരാനല്ലെ"

ഞാൻ എന്റെ മുന്നിൽ നിന്ന് ദിനേശ്‌ ബീഡി അഞ്ഞ്‌വലിക്കുന്നവനെ നോക്കി. അവൻ ശ്രദ്ധിക്കുന്നില്ല. "ഇക്കാ, നിങ്ങളെ വിളിക്കുന്നു". ഞാൻ പറഞ്ഞു. വീണ്ടും എന്റെ നേരെ കൈചൂണ്ടി, മുഖത്ത്‌ വിടാരാത്ത പുഞ്ചിരിയുമായി, മൊഞ്ചത്തിയായ, അവൾ ചോദിച്ചു. "ബീരാനല്ലെ".

എന്റെ കാതുകളിൽ നിന്നും ഡാറ്റ ഫൈബർ ഒപ്റ്റിക്‌ കേബിൾ വഴി, തലച്ചോറില്ലെത്തി, പ്രോസസിങ്ങ്‌ കഴിഞ്ഞ്‌ തിരിച്ച്‌ വന്നപ്പോഴെക്കും അവൾ എസ്കെപ്പ്‌ അടിക്കാൻ തുടങ്ങിയിരുന്നു.

"അതെ, ഞാൻ ബീരാനാണ്‌, ബ്ലോഗറാണ്‌." ബീരാൻ എന്ന എന്റെ തൂലിക നാമത്തെ ഞാൻ മറന്നിരുന്നു. അല്ലെങ്കിലും രണ്ട്‌ വർഷത്തിന്‌ ശേഷം 30 ദിവസത്തെ ലീവിന്‌ വന്നവൻ, സ്വന്തം പേര്‌ പോലും മറക്കുന്ന അവസ്ഥയിലാണല്ലോ.

"ഞാൻ പച്ചമുളക്‌." അവൾ പറഞ്ഞു.

വിശേഷങ്ങൾ പറഞ്ഞ്‌കൊണ്ടിരിക്കവെ, പച്ചമുളകിന്റെ നിരയൊത്ത പല്ലുകൾ കാട്ടിയുള്ള പൊട്ടിച്ചിരി, സഹിക്കാവുന്നതിനും അപ്പുറമായപ്പോൾ, ഭാര്യ എന്നെയും പിടിച്ച്‌ വലിച്ച്‌, എങ്ങോട്ടോ പോവുന്ന ഒരു ബസ്സിൽ ചാടി കയറി.

വൈകുന്നേരം, വിട്ടിൽ തിരിച്ചെത്തിയ ഉടനെ, കുട്ടികളോട്‌ പോയി കളിക്കുവാൻ പറഞ്ഞ്‌ ഭാര്യ കതകടച്ചു. ഇതെന്ത്‌ പറ്റി ഇവൾക്ക്‌, ഇത്‌ പതിവില്ലാത്തതാണല്ലോ എന്ന് ഞാൻ അലോചിച്ച്‌കൊണ്ടിരിക്കെ, മേശപുറത്തിരുന്ന പല സാധനങ്ങളും എന്റെ നേരെ പറന്ന് വരുന്നു. ഒരു വിധം സാധനങ്ങളോക്കെ താറുമാറായത്‌ കണ്ട്‌, ഭാര്യയുടെ ദേഷ്യം കുറഞ്ഞിരിക്കണം.

"അവൾ ആരാ, ഇങ്ങക്ക്‌ എന്ന ബീരാൻന്ന് പേരിട്ടത്‌. എന്താ ഇങ്ങക്ക്‌ ബ്ലോഗില്‌ പണി. ഒളെ ഒരു ചിരി കണ്ടില്ലെ. ഇവക്കോന്നും ചോയ്കാനും പറയാനും വിട്ടിൽ ആരുമില്ലെ. അല്ലാ, എന്താ ഇങ്ങളെ വിചാരം. നടുറോഡിൽ നിന്നല്ലെ ഓളെയ്റ്റ്‌ സോല്ലിന്യത്‌".

ചോദ്യങ്ങളുടെ പെരുമഴയിൽകുളിച്ച്‌ ഞാൻ ആകെ നനഞ്ഞു. എന്നിട്ടും ഞാൻ വയർത്തിരുന്നു.

:ഇഞ്ഞി മേലിൽ ഇങ്ങള്‌ ബ്ലോഗാൻ പോയാൽ, കൈ രണ്ടും ഞാൻ കൊത്തി അരിയും. ഇങ്ങക്ക്‌ ബ്ലോഗാൻ ഞാൻ ഇണ്ട്‌ ഇവടെ".

"ഇങ്ങക്ക്‌ പറ്റൂലെങ്കി, ഇന്റെ തനാജില്‌ തന്നാളീ". (തനാജിൽ = സ്പോൺഷർ ഷിപ്പ്‌ മാറ്റുക)

ബ്ലോഗിങ്ങ്‌ കാരണം എന്റെ ബാക്കിയുള്ള 10-20 ദിവസം, അവൾ സമരം ചെയ്യുന്ന 5-8 ദിവസം കിഴിച്ചാൽ കിട്ടുന്നത്‌ 20. അതും ഈ കോരിചെരിയുന്ന മഴയത്ത്‌, ഒറ്റക്ക്‌ മൂടിപുതച്ച്‌ കിടക്കുന്നവന്റെ അവസ്ഥ. ചിന്തിച്ചപ്പോൾ, നിങ്ങൾക്ക്‌ വളരെയധികം സന്തോഷമുള്ള ഒരു തീരുമാനം, വളരെ വിഷമത്തോടെ ഞാനെടുത്തു.

മേലിൽ, ഞാൻ ബ്ലോഗില്ലാന്ന്.
-----------------------------------------
നന്ദിപറയുവാൻ ഒരുപാടുണ്ട്‌. സ്വയം നിയന്ത്രണം വേണമെന്ന് പറയാതെ പറഞ്ഞ അഗ്രജനും കൈതമുള്ളും, ടെക്‌നിക്കൽ സംശയങ്ങൾ ടെക്‌നിക്കോടെ തീർത്ത്‌ തന്ന കൈപ്പള്ളിക്ക്‌. ഒത്തിരി സന്തോഷത്തോടെ എന്നെ ഉപദേശിച്ച ഇത്തിരിക്ക്‌, തറവാട്ടിലാണെന്ന് ഇടക്കിടെ എന്നെ ഓർമ്മിപ്പിച്ച, തറവാടിക്ക്‌, വല്ല്യമ്മയിക്ക്‌, ഞാൻ കുറ്റപ്പെടുത്തിയിട്ടും മറുത്തോരുവാക്ക്‌ പറയാതെ പിന്നെയും എന്നെ കാണാൻ വരുന്ന അതുല്ല്യേച്ചിക്ക്‌ അങ്ങനെ ആ നിര നീണ്ട്‌ കിടക്കുകയാണ്‌. ജബൽ അലിയിൽ നിന്നും കൊടകാരയിലേക്കുള്ള പഞ്ചായത്ത്‌ റോഡ്‌ പോലെ.

എറ്റവും കൂടുതൽ നന്ദിയുള്ളത്‌, സിബുവിനോടും, ഏവ്വുരനോടും, പിന്നെ അപ്പുവിനോടുമാണ്‌. Hats of you Appu. ആദ്യക്ഷരി എന്നും എന്റെ പ്രിയപ്പെട്ടതാണ്‌. സിബു, നിങ്ങളെടുക്കുന്ന pleasure and Pain ആർക്കുമറിയില്ല. മറുമൊഴിക്കാർക്ക്‌ ഒരു സ്പെഷൽ നന്ദിയുണ്ട്‌. എന്റെ കിറുക്കുകൾ ആളുകളെ കാണിക്കുന്ന എല്ലാ അഗ്രഗേറ്റർമാർക്കും നന്ദി.

പരിധിവിട്ട്‌ ബീരാൻ ആരെയും പ്രകോപിപ്പിച്ചിട്ടില്ലെന്ന് കരുതുന്നു. ഇത്തിരി കുസൃതികൾ ഒപ്പിച്ചിട്ടുണ്ട്‌. തലതിരിഞ്ഞ വാക്കുകളിലൂടെ നിങ്ങളെ വട്ടം കറക്കിയെന്നതും സത്യം. എന്നാലും, ചെറിയ വിഷമങ്ങളോ, പ്രയാസങ്ങളോ നിങ്ങൾക്കുണ്ടായിട്ടുണ്ടെങ്കിൽ മാപ്പ്‌. ഞാൻ അറിഞ്ഞോ അറിയാതെയോ, ഈ ബ്ലോഗിലോ, ബൂലോകത്ത്‌ പടർന്ന് കിടക്കുന്ന എന്റെ കമന്റിലൂടെയോ, നിങ്ങളെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ, മാപ്പ്‌. വഴിയിലെവിടെയെങ്കിലുംവെച്ച്‌ കാണുബോൾ ഒരു പുഞ്ചിരി, ഒരു ഹായ്‌, ഇതിൽ കൂടുതലോന്നും ബീരാന്‌ വേണ്ട. സന്തോഷത്തോടെ തന്നെ പറയട്ടെ, ആശ്വാസം മാത്രമേ എനിക്ക്‌ ബ്ലോഗിൽ നിന്നും കിട്ടിയിട്ടുള്ളൂ. "വിഷമിക്കുവാൻ ബീരാൻ തയ്യറല്ലെങ്കിൽ, വിഷമിപ്പിക്കുവാൻ നിങ്ങൾക്കാവില്ല."
------------------------------
നിങ്ങൾക്കുപകാരപ്രദമായതോന്നും ഈ ബ്ലോഗിലില്ലെന്ന്, വിനയപൂർവ്വം അംഗീകരിച്ച്‌കൊണ്ട്‌ തന്നെ, എളിമയോടെ വിട ചോദിക്കട്ടെ.

വിധി അങ്ങനെയാണ്‌, ചില നിമിഷങ്ങൾ, ചില നിമിത്തങ്ങൾ.

കണ്ണ്‌ നിറയുന്നു, വാക്കുകൾ കിട്ടുന്നില്ല.

ബായ്‌ ഫ്രൺസ്‌. ഹാപ്പി ബ്ലോഗിങ്ങ്‌.

Tuesday 17 June 2008

പ്രതിഷേധ പ്രകടനം

ഈ കഥയിലെ കഥപാത്രങ്ങള്‍ വെറും സങ്കല്‍പ്പിക്കമാണെന്ന് പറഞ്ഞാല്‍, എന്നെ ബ്ലോഗോടെ ചൂട്ട്‌കരിക്കുവാന്‍ മലയാള ബ്ലോഗ്‌ റീഡേഴ്സ്‌ തിരുമാനിക്കുമെന്ന സന്തോഷം കാരണം, അങ്ങനെ പറയുന്നില്ല. മറിച്ച്‌, കഥപാത്രങ്ങള്‍ ഇന്ന് ബ്ലോഗില്‍ ജീവിച്ചിരിക്കുന്നവരോ, മരിച്ചവരോ, മരിക്കാന്‍ കിടക്കുന്നവരോ, ജനിക്കാന്‍ തയ്യാറാവുന്നവരോ, അങ്ങനെ ആരുമായും ഒരു ബന്ധവുമില്ല. ഇനി ഞാന്‍ അറിയാതെ നിങ്ങള്‍ തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടെങ്കില്‍, ഞാന്‍ അതിന്‌ ഉത്തരവാദിയല്ല.

MBRF - മലയാളം ബ്ലോഗ്‌ റീഡേഴ്സ്‌ ഫെഡറേഷന്‍ - (ഫെഡറേഷന്‍ എന്ന് ചുരുക്കാം) അതു വിപുലമായി സംഘടിപ്പിച്ച പ്രതിഷേധ ജാഥ ഈ തെരുവുകളിലൂടെ കൊടകരയിലേക്ക്‌ പോവുകയാണ്‌.

അര്‍ത്തലച്ച്‌ വരുന്ന ജനസമുദ്രത്തെ തടുത്ത്‌നിര്‍ത്തുവാന്‍ കഴിയില്ലെന്ന ഉത്തമ ബോധ്യമുള്ള പോലിസുകാര്‍, ഗ്രനൈഡും, കുഴിബോംബും, മിസെയിലും പിന്‍വലിച്ച്‌, സ്ഥലം കാലിയാക്കി. പ്രതിഷേധ പ്രകടനക്കര്‍ ഉയര്‍ത്തി പിടിച്ച ചില പ്ലേകാര്‍ഡുകളും ബാനറുകളും ഇങ്ങനെ വായിക്കാം.

"വിശാല മനസ്കനെ നാടുകടത്തിയ സര്‍ക്കാര്‍ തുലയട്ടെ".
"അരവിന്ദനെ ആഫ്രിക്കയില്‍നിന്നും നാട്ടിലെത്തിക്കുക".
"കൊടകര പാടത്ത്‌ വിമാനത്താവളം പണിയാനുള്ള സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കുക".
"കുറുമാന്‍ സ്വപ്നം കാണരുതെന്ന് പറയുവാന്‍ സര്‍ക്കാരിനെന്ത്‌ അവകാശം?"
"ഭരണങ്ങാനം ആശ്രമ മീറ്റില്‍ നടന്ന പോലിസ്‌ വെടിവെപ്പ്‌, ബെര്‍ളിയെകൊണ്ട്‌ അന്വേഷിപ്പിക്കുക".
"പാച്ചുവിന്റെ ലോകത്തിന്‌ നല്‍കിയ ലോണ്‍ സര്‍ക്കര്‍ എഴുതി തള്ളുക"
"അരീക്കോടന്‍ മാഷിന്റെ നമ്പൂതിരി ഫലിതതിന്‌ പെറ്റന്റ്‌ നല്‍കുക".
"ബ്രിജ്‌ വിഹാര്‍ എന്ന പേര്‌ മലയാളത്തിലാക്കുവാന്‍ സര്‍ക്കര്‍ ഗ്രന്റ്‌ അനുവദിക്കുക".
"മലപ്പുറത്തെ നവോദയ സ്കുള്‍ ബ്ലോഗ്‌ പരിശീലന കേന്ദ്രമാക്കുക"
"സര്‍ക്കര്‍ ബെര്‍ളിയോട്‌ നീതി പാലിക്കുക".
"ബ്ലോഗിലെ ചരിത്ര സംഭവങ്ങള്‍ക്ക്‌ സാക്ഷ്യം വഹിച്ച ദുബൈ സിറ്റി സര്‍ക്കാര്‍ തിരിച്ചെടുക്കുക"
"മപ്രാണം ഷാപ്പ്‌ മ്യൂസിയമാക്കുക".
"ബ്ലോഗര്‍മാര്‍ക്ക്‌ ക്ഷാമ ബത്തയും, ദിവസ കൂലിയും അനുവദിക്കുക".
"അനോനികള്‍ക്ക്‌ ഇന്‍ഷൂറന്‍സ്‌ ഏര്‍പ്പെടുത്തുക"
--------------------------
പ്രകടനം കടന്ന് പോകുന്ന വഴിയിലൂടെ രണ്ട്‌ വിമാനങ്ങള്‍ തോട്ടു തോട്ടില്ല എന്ന മട്ടില്‍, ഗിയര്‍ തട്ടി മാറ്റി കടന്ന് പോയതും, ഒരു വിമാനത്തിന്റെ ടയര്‍ ഊരി തെറിച്ചതും, അത്‌ ബെര്‍ളിയുടെ വലത്‌ ചെവിയുടെ ഇടത്ത്‌ വശത്തുടെയായതിനാല്‍, തിരിഞ്ഞ്‌ നോക്കിയ ബെര്‍ളിയുടെ കണ്ണില്‍ മുഷ്ടി ചുരുട്ടി കൈ ആകാശത്തേക്ക്‌ പോകാന്‍ കഴിയാതെ വിഷമിക്കുന്ന സുനിഷ്‌, ഉയര്‍ത്തിപിടിച്ച കൈ വിരല്‍ കുത്തികയറിയതും, പ്രകടനം ലൈവായി റിപ്പോര്‍ട്ട്‌ ചെയ്യാന്‍ വന്ന പത്രപ്രവര്‍ത്തകരെ, തെരഞ്ഞ്‌പിടിച്ച്‌ അടിക്കുന്ന രംഗം, ലൈവായിട്ട്‌ തന്നെ ചില ബ്ലോഗര്‍മാര്‍ യൂറ്റുബിലിട്ടതും, ഈ പ്രകടനത്തിന്റെ മാത്രം പ്രതേകതകളാണ്‌.

വല്ല്യമ്മായി കൊണ്ട്‌വന്ന പുട്ടും കടലയും വിതരണം ചെയ്യുന്ന നേരത്ത്‌, ബെര്‍ളി അതില്‍ ഇഞ്ചിയിട്ടു, അതില്‍ പ്രതിഷേധിച്ച്‌ ബ്ലോഗര്‍മാര്‍, യുണിഫോം കറുപ്പിച്ചു, ഇതിനിടയിലേക്ക്‌ ഒരാള്‍ ചുവപ്പ്‌ ഷര്‍ട്ടിട്ട്‌ വന്നത്‌ സഹിക്കവയ്യതെ, ഫെഡറേഷന്റെ പ്രസിഡന്റ്‌, കംപ്യൂട്ടര്‍ തല്ലിപൊട്ടിച്ച്‌ രാജി പ്രഖ്യാപ്പിച്ചു.

മുഖം മൂടികെട്ടി പ്രകടനം നടത്തുന്നവര്‍, മുഖംമൂടി മാറ്റണമെന്നും വേണ്ടെന്നും പറഞ്ഞ്‌ അടിതുടങ്ങിയപ്പോള്‍, എന്ത്‌ കൂട്ടികെട്ടിയാലും ഇവര്‍ക്ക്‌ നിയമ സംരക്ഷണമുണ്ടെന്ന് വക്കില്‍ സിബു പറഞ്ഞതോടെ, താല്‍ക്കാലികമായി അടിക്ക്‌ ഇന്റെവെല്‍ അനുവദിച്ചു.

ഈ പ്രകടനത്തിനിടയിലും, അത്യുല്ല്യ ചേച്ചി, കുട്ടികളുമോത്ത്‌ പാടി നടക്കുന്നുണ്ടായിരുന്നു.

കൊടകര പാടത്ത്‌ വിളഞ്ഞ്‌കിടക്കുന്ന നെല്‍പ്പാടങ്ങളെ ചവിട്ടി മെതിച്ച്‌, ടണ്‍ കണക്കിന്‌ ബ്ലോഗര്‍മാര്‍ അണിനിരന്നപ്പോള്‍, അവരോട്‌ ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കുവാന്‍, നക്ഷത്രങ്ങള്‍, പോസിഷന്‍ അലൈന്‍ ചെയ്ത്‌, ഭുമിക്ക്‌ ഇത്തിരിമുകളില്‍ വന്ന് ഹെഡ്‌ ലൈറ്റിന്റെ വോള്‍ട്ട്‌ കുറച്ച്‌, ഡിസ്കോ ലൈറ്റിട്ട്‌, നിരന്ന് നിന്നു.

വിടപറയാന്‍ മടികാണിക്കുന്ന പോലെ സൂര്യന്‍, കൊടകരയുടെ പടിഞ്ഞാറ്‌ ഭാഗത്ത്‌ വന്ന് ബ്ലോഗര്‍മാരെ ഒളിഞ്ഞ്‌ നോക്കി. നിനക്ക്‌ കഴിയുമെങ്കില്‍ എന്നെ വെടിവെക്കെട എന്ന് പറഞ്ഞ്‌ ചന്ദ്രന്‍ ഒരു ബ്ലോഗറെ നോക്കി പല്ലിളിച്ചു.
------------------------
അനുഭവം കുരു. കുരുക്കന്മാരെ, കുരുദക്ഷീണയായി ഇത്‌ സ്വീകരിക്കുക.

Monday 16 June 2008

അനോനികളോട്‌.

മൃദുലന്‍,
സുകുമാരന്‍ ചേട്ടന്റെ തീരുമാനത്തില്‍ ദുഖമുണ്ട്‌. ഇങ്ങനെ സംഭവിക്കുമെന്ന് ഞാന്‍ ഇതിന്‌ മുന്‍പ്‌ തന്നെ അദേഹത്തൊട്‌ സൂചിപ്പിച്ചിരുന്നു. (എന്റെ തുറന്ന കത്ത്‌)

തറവാടി പറഞ്ഞ പോലെ, ഇത്‌, ബ്ലോഗിനെ തെറ്റിധരിച്ചതിന്റെ ഫലമാണ്‌. കൂടെ, മലയാളിയുടെ നഷ്ടപ്പെടുന്ന അത്മ ധൈര്യത്തിന്റെ നേര്‍ക്കാഴ്ചയും.

ഇതിലും വലുത്‌ ബൂലോകത്ത്‌ സംഭവിച്ചിട്ടുണ്ട്‌. ബ്ലോഗ്‌ ഹത്യയുടെ മാത്രമല്ല, അത്മഹത്യയുടെ വക്കില്‍ നിന്നും കരകയറിയവനാണ്‌ കുറുമാന്‍. എന്നിട്ടും അദേഹം ഇപ്പോഴും എഴുതുന്നത്‌, അത്മ ധൈര്യമുള്ളത്‌കൊണ്ടാണ്‌. ബ്ലോഗ്‌ എന്താണെന്നറിയാവുന്നത്‌കൊണ്ടാണ്‌.

പ്രായത്തെക്കുറിച്ചുള്ള നിങ്ങളുടെ പരാമര്‍ശം അപക്വമായോ (ക്ഷമിക്കണം). എന്റെ പ്രായമെന്താണ്‌?. നിങ്ങളുടെ പ്രായമെന്ത്‌?. ഇത്‌ ബ്ലോഗില്‍ തലക്കുത്തി നിന്നാല്‍ കാണാനാവില്ല മാഷെ. അല്ലെങ്കിലും എഴുതിന്‌ പ്രായമുണ്ടോ?. എന്റെ സൃഷ്ടിയുടെ കാതല്‍ എന്റെ മനസ്സാണ്‌. അത്‌ ചിലപ്പോള്‍ ബാല്യമാവും, കൗമാരമാവും. വാര്‍ദ്ധക്യമാവും. അതിനാര്‍ഥം ഞാന്‍ കുട്ടിയാണെന്നണോ?. ഞാന്‍ വൃദ്ധനാണെന്നണോ?. അല്ല, ഇനി കൗമാരക്കാര്‍ തത്വങ്ങള്‍ എഴുതരുതെന്നാണോ?.

വെര്‍ച്ച്യല്‍ ലോകത്ത്‌, ഞാന്‍ ഞാന്‍ മാത്രമാണ്‌. നിങ്ങള്‍ മൃദുലന്‍ മാത്രമാണ്‌. ആണാണോ, പെണ്ണാണോ, യുവാവാണോ, വൃദ്ധനാണോ എന്നത്‌ ബ്ലോഗില്‍ നിങ്ങളെയോ, വായനക്കാരെയോ സ്വാധീനിക്കുന്ന ഒരു ഘടകമെയല്ല. സുകുമാരന്‍ ചേട്ടന്‍, അയാള്‍ തന്നെയാണെന്ന് അദേഹത്തെ നേരിട്ട്‌ പരിചയമുള്ളവര്‍ക്കെ അറിയൂ. ബാക്കിയുള്ള പരശതം ബ്ലോഗര്‍മാര്‍ക്ക്‌ സുകുമാരനെന്നത്‌ ഒരു ബ്ലോഗര്‍ മാത്രമാണ്‌. അതിനപ്പുറം ഒന്നുമല്ല. ഒന്നും. (അദേഹം വൃദ്ധനാണെന്നോ, ബാഗ്ലൂരിലണെന്നോ, എന്നിത്യാധി കാര്യങ്ങള്‍)

ഞാനിട്ട ഒരു പോസ്റ്റ്‌, തലതിരിഞ്ഞ്‌ വായിച്ച എന്റെ സുഹൃത്ത്‌ തന്നെ, എന്നെ കൊല്ലുവാന്‍ ദുബൈ ക്രിക്കില്‍ കാത്തിരുന്നതിന്റെ തെളിവ്‌ ഇവിടെയുണ്ട്‌. (ഏറൂ, ക്ഷമീരി, ഞാന്‍ വരുബോ, ഒരു മ്യാപ്പ്‌ തരാവെ. ഒരു നല്ല കര്യത്തിനല്ലെ) ഞാന്‍ തിരിച്ച്‌, അദേഹത്തോട്‌, നീ പോടാ പുല്ലെ, എന്ന് പറഞ്ഞിരുന്നെങ്കില്‍, ഒന്നുകില്‍ ഞാന്‍ അല്ലെങ്കില്‍ അയാള്‍, രണ്ടിലോരാള്‍ ഇന്ന് ബ്ലോഗിലുണ്ടാവില്ല. മറിച്ച്‌, ഞാന്‍ എഴുതിയത്‌, അതിന്റെ അര്‍ഥം, ഞാന്‍ മനസിലാക്കുന്ന പോലെയല്ല, വായനക്കാരന്‍ ചിന്തിക്കുന്നതും അവന്‌ ലഭിക്കുന്നതുമെന്ന തിരിച്ചറിവാണ്‌, ഞങ്ങളെ വീണ്ടും ഒന്നിപ്പിച്ചത്‌. വളരെ കൂളായി, "എന്റെ കൈവിട്ട്‌ പോയി" എന്ന ഒരോറ്റ ഡയലോഗില്‍, സംഭവത്തിന്റെ മുഴുവന്‍ തിരകഥയും മാറ്റി എഴുതാനായത്‌, എന്റെ മാത്രം കഴിവല്ല, വായനക്കാരന്റെ കഴിവ്‌ കൂടിയാണ്‌.

പോസ്റ്റുകള്‍ വായിച്ച്‌ മിണ്ടാതിരുന്നൂടെ എന്ന ചോദ്യം, (ഒന്ന് ചിരിക്കട്ടെ). അഛന്‍ പത്തായത്തിലും കൂടിയില്ലാന്ന് കുട്ടി പറഞ്ഞിട്ട്‌, പിന്നെം അഛനെ പിടിക്കതെ പോവുന്ന പോലിസിന്റെ ഭാഗത്താണോ മൃദുലന്‍?.

അനോനികള്‍ ചെയ്തത്‌ ശരിയായില്ലെന്ന് പറയുന്ന ചേട്ടാ, നിങ്ങള്‍ക്കും ബ്ലോഗ്‌ എന്താണെന്നറിയില്ല. വ്യക്തിപരമായി അനോനികളുടെ ചില പരാമര്‍ശങ്ങള്‍ ഒഴിവാക്കണമായിരുന്നു, എങ്കില്‍കൂടി, ധൈര്യപൂര്‍വ്വം പറയട്ടെ, അതാണ്‌ മാഷെ ബ്ലോഗ്‌. ഞാന്‍ ജീ മെയിലില്‍ നിന്നും സൈന്‍ ഔട്ട്‌ ചെയ്താല്‍ അപ്പോ തീര്‍ന്നു എല്ലാം. നല്ലത്‌ എന്നോടോപ്പം ബാക്കിയുണ്ടാവും. നിങ്ങളുടെ കീ ബോര്‍ഡ്‌ അനോനികളുടെ കൈയിലാണോ?. പെജ്‌ ഡൗണ്‍ ബട്ടണടിച്ചാല്‍ മറഞ്ഞ്‌ പോവുന്ന, അല്ലെങ്കില്‍ അള്‍ട്ട്‌ F4 കൂട്ടിയടിച്ചാല്‍ എല്ലാം പോവുന്ന, ഈ ബൂലോകത്ത്‌, ആര്‌, ആരെ പേടിക്കണം. ആര്‌ ആരെ ബഹുമാനിക്കണം?.

സന്ദര്‍ഭികമായി പറയട്ടെ, പത്രപ്രവര്‍ത്തനെക്കുറിച്ച്‌ സുകുമാരേട്ടന്‍ പറഞ്ഞത്‌, അവര്‍ സ്വാതന്ത്രം നേടിതന്നു എന്നാണ്‌. എന്നാല്‍ ഏത്‌ പത്രപ്രവര്‍ത്തകനു പിന്നിലും (സെന്‍സിറ്റീവ്‌ ആന്‍ഡ്‌ സെന്‍സെഷന്‍) അനോനികളുടെ വലിയോരു നിരയുണ്ടെന്ന സത്യം അദേഹം അറിയാതെ പോയി. ഒരിക്കലും പുറംലോകം അറിയാത്ത, അവരാണ്‌ മാഷെ അനോനികള്‍.

ഇനി അനോനികളോട്‌,
ലോല ഹൃദയരെ വെറുതെവിടുക. എന്തീനാ അവരെ പുലി വരുന്നെ, എന്ന് പറഞ്ഞ്‌ പേടിപ്പിക്കുന്നത്‌. പക്ഷെ, അഭിപ്രായം നെഞ്ച്‌ നിവര്‍ത്തി (ആരെലും തല്ലിതകത്തിട്ടില്ലെങ്കില്‍) പറയണം. ബ്ലോഗിലെ ഈ സ്വതന്ത്രം ദുരുപയോഗം ചെയ്യാതിരിക്കുക. പ്രതികരണം പ്രതികാരമായിട്ടെടുക്കുന്നവരോട്‌, നിശബ്ദമായി പ്രതിഷേധിച്ച്‌കൂടെ?.

അല്ല, ഞാനിത്തോക്കെ ആരോടാ പറയുന്നത്‌. ബൂലോകത്തെ വെള്ളരിപ്രാവുകള്‍ തന്നെ, വെയില്‍കൊണ്ട്‌, ഭക്ഷണം കിട്ടാതെ വെട്ട്‌കിളികളാവുന്നതണല്ലോ ചരിതം.

സിരിയസ്സയി പറയാനുള്ളത്‌, ബൂലോകത്ത്‌ ഇനിയും ഇത്തരം പല പോക്കുകളും വരവുകളും, പിരിച്ച്‌വിടലും ഓക്കെ നടക്കും. അതിവിദൂരമല്ലാത്ത സമയത്ത്‌ തന്നെ ഇവിടെ പലതും ഇനിയും സംഭവിക്കും. ലക്ഷണങ്ങള്‍ കണ്ട്‌തുടങ്ങി. ബാക്കിയാവുന്നത്‌, എന്തിനെയും നേരിടാന്‍ ധൈര്യവും തന്റെടവുമുള്ള, ബ്ലോഗ്‌ എന്താണെന്നും എന്തിനാണെന്നും അറിയാവുന്നവര്‍ മാത്രം.

Saturday 14 June 2008

ബ്ലോഗ്‌ മീറ്റ്‌ ജിദ്ധയിലും.

പ്രിയ ബ്ലോഗ്‌ സുഹൃത്തുകളെ,

ബ്ലോഗ്‌ എന്താണെന്നും, എങ്ങനെ ബ്ലോഗാമെന്നും ചോദിച്ച്‌കൊണ്ട്‌, മലയാളം ബ്ലോഗിലേക്ക്‌ കാലെടുത്ത്‌ വെക്കുവാന്‍ തല്‍പര്യം പ്രകടിപ്പിക്കുന്ന സധാരണകാരന്‍ മുതല്‍, പ്രശസ്തരായ എഴുതുകാര്‍ വരെ ജിദ്ധയിലുണ്ടെന്ന വിവരം വളരെ സങ്കടത്തോടെയാണ്‌ മനസിലാക്കിയത്‌.

പരിമിതികളും, കുറ്റന്‍ മതില്‍കെട്ടുകളുമുണ്ടെങ്കിലും, അവയ്കുളില്‍ നിന്ന്‌കൊണ്ട്‌ തന്നെ, മലയാളം ബ്ലോഗിങ്ങിനെക്കുറിച്ചുള്ള ഒരു മീറ്റ്‌ സംഘടിപ്പിക്കുവാന്‍ എന്നോടാവശ്യപ്പെട്ടത്‌, നമ്മുടെ പ്രിയ സുഹൃത്ത്‌ ശെഫിയാണ്‌.

ശെഫി, ജിദ്ധയിലുള്ള ബ്ലോഗര്‍മാരുമായി ആശയവിനിമയം നടത്തികൊണ്ടിരിക്കുന്നു.

ജിദ്ധയിലെ ബ്ലോഗര്‍മരുടെ ചിരകാല സ്വപ്നമായ ഒരു മീറ്റ്‌, വിജയിപ്പിക്കണമെന്നു, ജിദ്ധയിലെ ബ്ലോഗര്‍മാരും, ബ്ലോഗ്‌ എഴുതുവാന്‍ തല്‍പര്യമുള്ളവരും, ബ്ലോഗിനെക്കുറിച്ചറിയാന്‍ തല്‍പര്യമുള്ളവരും, സ്ഥലം, തിയ്യതി തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത്‌ തിരുമാനിക്കുന്നതിന്‌ വേണ്ടി, തഴെ പറയുന്ന ഈമെയില്‍ വിലാസങ്ങളില്‍ ബന്ധപ്പെടണമെന്ന് വിനീതനായി അഭ്യര്‍ഥിക്കുന്നു.

shafeeqizzudheen@gmail.com
Biirankutty@gmail.com

മറുനാട്ടിലാണെങ്കിലും, മലയാളത്തെ മറോട്‌ ചേര്‍ത്ത്‌ പിടിക്കുവാന്‍ അഗ്രഹിക്കുന്നവര്‍ക്ക്‌ മുന്നില്‍, വളരെ സന്തോഷത്തോടെ ഞാന്‍ എന്റെ സ്വപ്നങ്ങളെ കൂട്ടിലടക്കുന്നു. എന്റെ സ്വപ്നങ്ങളെക്കാള്‍ വലുത്‌, ഈ ഭാഷയുടെ വളര്‍ച്ചയാവണമെന്ന തിരിച്ചറിവ്‌ എനിക്ക്‌ തന്ന ശെഫി, എങ്ങനെ ഞാന്‍ നന്ദി പറയും നിന്നോട്‌?.

Thursday 12 June 2008

നട്ടെല്ലുള്ളവര്‍ ബ്ലോഗിലുണ്ടോ?

മലപ്പുറം ജില്ലയില്‍ ബ്ലോഗ്‌ ശില്‍പ്പശാല സംഘടിപ്പിക്കുവാന്‍ ശ്രമിക്കുന്ന, അക്കാദമി പ്രവര്‍ത്തകരുടെ ദയമീയമായ മുഖം കണ്ട്‌ ഞെട്ടി പോയി ബീരാന്‍.

ഒരു ശില്‍പ്പശാലയുടെ രക്ഷാധികാരം എറ്റെടുക്കുവാന്‍ തയ്യറുള്ള ആണ്‍കുട്ടികളാരും മലപ്പുറം ജില്ലയിലില്ലെ. കഴിഞ്ഞ ശില്‍പ്പശാലയുടെ അനുഭവത്തില്‍ നിന്നും തടികേടാവതെ സൂക്ഷിക്കുകയാണോ പലരും.

ഇനി ബ്ലോഗ്‌ അക്കാദമിയോട്‌.

ബ്ലോഗ്‌ അക്കാദമി, എന്ത്‌? എന്തിന്‌?.

ബൂലോകത്ത്‌ വിവാദമായ ഒരു വിഷയത്തില്‍, എന്റെ അഭിപ്രായം പറയട്ടെ.

ബ്ലോഗ്‌ അക്കാദമി എന്തായാലും, എന്തിനായാലും, എന്റെ ചിന്ത ഇങ്ങനെയാണ്‌.

തലപ്പത്തിരിക്കാന്‍ നേതാക്കളില്ലാത്ത, എല്ലാവരും നയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന, ലിഖിത നിയമങ്ങളോ, അലിഖിത നിയമങ്ങളോ ഇല്ലാത്ത, ആര്‍ക്കും എന്തും ചെയ്യാവുന്ന ഒരു പ്രസ്ഥാനം. ഇത്‌കൊണ്ട്‌ മലയാളം ബ്ലോഗിന്‌ എന്ത്‌ ഗുണം?.

ഒരു പ്രസ്ഥാനത്തിന്‌ കര്‍മ്മനിരതരായ നേതാകള്‍ പ്രധാനപ്പെട്ട ഒരു ഘടകമാണ്‌. നേതാകളില്ലാതെ പ്രവര്‍ത്തകരില്ല, പ്രവര്‍ത്തകരില്ലാതെ പ്രസ്ഥാനമില്ല.

രണ്ടക്കത്തില്‍ തുടങ്ങുന്ന പ്രസ്ഥാനം മുതല്‍ ലക്ഷ്യങ്ങളും ലക്ഷങ്ങളുമില്ലാത്ത വന്‍ സോസൈറ്റികള്‍ വരെ, നേതകളുടെ ബാഹുല്യ നിമിത്തം കരകയറുവാന്‍ പാട്‌ പെടുന്നവര്‍, എങ്ങനെ, എന്തിനും ഏതിനും വഴികാട്ടിയായി, മുന്നേ നടക്കുവാന്‍ ഒരാള്‌ വേണ്ടെ?.

നിയമങ്ങളും ചട്ടകൂടുകളും പ്രവര്‍ത്തകര്‍ക്ക്‌ വേണം. അരാജകത്വമോ, അരക്ഷിത ബോധമോ അല്ല നാം വളര്‍ത്തുന്നത്‌. ഒരു നിയമവും ഞങ്ങള്‍ക്ക്‌ ബാധകമല്ലെന്നതും, ഒരു നിയമവും അനുസരിക്കില്ലെന്ന് പറയുന്നതും തെറ്റാണ്‌. കുറ്റങ്ങളും കുറവുകളുമുണ്ടാവാം. എന്നാലും വിശാലമായ ബൂലോകത്തെ മുഴുവന്‍ ഉള്‍ക്കൊള്ളുന്ന ഒരു പൊതു അഭിപ്രായം രൂപികരിക്കുവാന്‍ ബ്ലോഗ്‌ അക്കാദമിക്ക്‌ കഴിയണം.

മലയാള ബ്ലോഗിങ്ങ്‌ എന്നത്‌, കേരളത്തിലെ പതിനാല്‌ ജില്ലകളില്‍ മാത്രം ഒതുങ്ങികഴിയുന്ന ഒന്നല്ല എന്ന് മാത്രമല്ല. അല്‍പം ചങ്കൂറ്റത്തോടെ തന്നെ പറയട്ടെ, മലയാള ബ്ലോഗിന്റെ ഗതി നിയന്ത്രിച്ചതും നിയന്ത്രിക്കുന്നതും കേരളത്തിന്‌ പുറത്താണ്‌. അതില്‍ പ്രധാനപ്പെട്ട ഒന്നാണ്‌ യു.എ.ഇ. ഒരോ സന്ദര്‍ഭത്തിലും സംഘാടകന്‍ ഞാന്‍ തന്നെ എന്ന് പറഞ്ഞ്‌ നട്ടെല്ല് നിവര്‍ത്തി നിന്ന, കുറ്റങ്ങളും കുറവുകളും വിമര്‍ശനങ്ങളും എറ്റുവാങ്ങിയ, എന്നിട്ടും പുഞ്ചിരിയോടെ തന്റെ ദൗത്യം നിറവേറ്റിയ, അഗ്രജനും, കൈപ്പളിക്കും, ഏറനാടനും, തറവാടിക്കും, അതുല്ല്യേച്ചിക്കും, കുറുമാനും, ദില്‍ബൂവിനും, (എന്റെ മെമ്മറി, ചൈനയുടെതായത്‌കൊണ്ട്‌ എല്ലാരെയും ഓര്‍ക്കാന്‍ പറ്റുന്നില്ല, ക്ഷമിക്കണം ബ്ലോഗ്‌ പുലികളെ) ബീരാന്‍കുട്ടിയുടെ അഭിവാദ്യങ്ങള്‍. ഇവരെയാണ്‌ ബ്ലോഗ്‌ അക്കാദമി മാതൃകയക്കേണ്ടത്‌.

പോസ്റ്റ്‌ ചെയ്ത ബ്ലോഗും, ഡിലീറ്റ്‌ ചെയ്ത കമന്റും കൈവിട്ട കളിയാണെന്ന് പറയുന്ന പോലെ, വന്ന പാളിച്ചകള്‍ തീര്‍ത്ത്‌, ഉടനെ, അതും അടുത്ത ശില്‍പ്പശാലക്ക്‌ മുന്‍പായി തന്നെ, അടിയന്തിര പ്രധാന്യത്തോടെ, ബ്ലോഗ്‌ അക്കാദമി ചെയ്യെണ്ട കാര്യങ്ങള്‍ ഇവയാണ്‌:-

1. ബ്ലോഗ്‌ അക്കാദമി രജിസ്റ്റര്‍ ചെയ്ത ഒരു പ്രസ്ഥാനമാകണം.
2. നിയന്ത്രിക്കുവാന്‍, നയിക്കുവാന്‍ ഒരു നായകനും, മുന്നില്‍ കാണുവാന്‍ ഒരു ലക്ഷ്യവും വേണം.
3. പിരിച്ച്‌വിടാന്‍ ഒരു അക്കാദമിയുണ്ടാവരുത്‌, മറിച്ച്‌, ഒരു ലക്ഷ്യം പൂര്‍ത്തിയാക്കിയാല്‍, അടുത്ത ലക്ഷ്യമെന്തെന്ന് തിരിച്ചറിഞ്ഞ്‌, മലയാള ബ്ലോഗ്‌ നിലനില്‍ക്കുന്ന കാലത്തോളം, ഇത്‌ തുടരണം.
4. സംഭാവനകള്‍ കുമ്പാരമാക്കുബോള്‍ ഏത്‌ പ്രസ്ഥാനവും ഗംഭീരമാവും. വഴികള്‍ പലതും നിരന്ന് പരന്ന് കിടക്കുവ, ധൈര്യമായി തിരുമാനിച്ചോളൂ.

എല്ലാം ഞാന്‍ തന്നെ എഴുതുന്നില്ല, പിറകെവരുന്നവര്‍ക്കും അഭിപ്രായിക്കനുള്ള സ്വാതന്ത്ര്യം നല്‍ക്കുന്നു. നിങ്ങളും പറയൂ.

ഡിസ്‌ക്ലയ്‌മര്‍:-
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബ്ലോഗ്‌ മീറ്റ്‌ സംഘടിപ്പിച്ച്‌, അരോപണങ്ങള്‍ മുഴുവന്‍ തലചുമടായി വിട്ടില്‍കൊണ്ട്‌ചെന്നിട്ട പാവപ്പെട്ടവരെയും, മിറ്റിന്റെ പേരില്‍ നടന്ന കോലാഹലങ്ങള്‍ക്ക്‌ നെഞ്ച്‌വിരിച്ച്‌ മറുപടി പറഞ്ഞ മുഴുവന്‍ സംഘാടകരെയുമാണ്‌, ഞാന്‍ മാതൃകയാക്കുവാന്‍ നിര്‍ദേശിച്ചത്‌.
---------------------------------------------
മലപ്പുറത്തെ ശില്‍പ്പശാലയുടെ മുഴുവന്‍ ഉത്തരവാദിത്വങ്ങളും എറ്റെടുക്കാന്‍ ഞാന്‍ തയ്യാറാണ്‌. മറഞ്ഞിരിക്കാനാണ്‌ ഇഷ്ടമെങ്കിലും, ഒരു നല്ല കാര്യത്തിന്‌ വേണ്ടി, എന്റെ ഇഷ്ടം ഇഷ്ടത്തോടെ ഉപേക്ഷിക്കുവാന്‍ ഞാന്‍ തയ്യറായാല്‍, എന്റെ പിന്നില്‍ എന്തും തുറന്ന് പറയുന്നവരായി, നിരന്ന് നില്‍ക്കുവാന്‍ നിങ്ങള്‍ തയ്യറാണെങ്കില്‍, പൂ മാലകളെകാള്‍, ചീ മുട്ടകള്‍ (ഏറിയരുത്‌, കൈയില്‍ പിടിക്കുവാനെ പാടുള്ളൂ) സ്വീകരിക്കുവാന്‍ തയ്യറായി ദാ, ഞാന്‍ റെഡി.

ഏറൂ, ഒന്ന് സപ്പോര്‍ട്ട്‌ ചെയ്യൂ. അരീക്കോടന്‍ മാഷെ, മന്‍സൂറെ, കൊണ്ടോട്ടി നേര്‍ച്ചയെക്കാള്‍ നമ്മുക്ക്‌ ഗംദീരമാക്കണം ഈ ബ്ലോഗ്‌ നേര്‍ച്ച.

Wednesday 11 June 2008

സുകുമാരന്‍ ചേട്ടന്‌ ഒരു തുറന്ന കത്ത്‌.

പ്രിയപ്പെട്ട സുകുമാരന്‍ ചേട്ട.

നേരിട്ട്‌ ഒരിക്കല്‍ പോലും കണ്ടിട്ടില്ലെങ്കിലും, തമ്മില്‍ സംസാരിച്ചിട്ടില്ലെങ്കിലും, സൗഹൃദം കാത്ത്‌ സൂക്ഷിക്കുന്നില്ലെങ്കിലും ഞാന്‍ ബ്ലോഗില്‍ എപ്പോഴും ശ്രദ്ധിക്കുന്ന ഒരു വ്യക്തിയാണ്‌ നിങ്ങള്‍.

പല പ്രശ്നങ്ങളിലും അങ്ങയുടെ ബ്ലോഗ്‌ പരമായ അഭിപ്രായങ്ങളെ, ഒരു സാധരണകാരന്റെ വക്രബുദ്ധിയോടെ, തലതിരിഞ്ഞ്‌ ചിന്തിക്കുന്നവനായത്‌കൊണ്ട്‌, തലകുത്തിനിന്ന് നോക്കിയപ്പോള്‍ തോന്നിയ സംശയങ്ങള്‍ എനിക്കുണ്ടായിരുന്നു. ശരിയാണെന്ന അവകാശവാദമില്ലാതെ, ശരിയാവുമോ എന്ന ഭയം കാരണം, സംശയ ദൂരികരണത്തിന്‌ ശ്രമിച്ചിരുന്നു.

ചില സംശയങ്ങളെ അങ്ങ്‌, വ്യക്തിപരമായ അധിക്ഷേപമായി കാണുന്നു എന്ന തോന്നലില്‍ നിന്നാണ്‌ ഈ കത്തിന്റെ ഉല്‍ഭവം.

നേരത്തെ സൂചിപ്പിച്ച പോലെ, നാം തമ്മില്‍ നേരിട്ട്‌ ഒരു പരിചയവുമില്ല. വ്യക്തിപരമായി നിങ്ങള്‍ എന്റെ ശത്രുവുമല്ല. ആശയങ്ങള്‍ രണ്ടറ്റത്താണെന്നത്‌ സത്യം. പക്ഷെ നിങ്ങള്‍ എന്നെ നിങ്ങളുടെ ശത്രുപക്ഷത്താണ്‌ കാണുന്നതെന്ന്, നിങ്ങളുടെ രാജിവെച്ച്‌കൊണ്ടുള്ള പോസ്റ്റ്‌ സൂചിപ്പിക്കുന്നു.

നിങ്ങളുടെ ആശയങ്ങളെ ഞാന്‍ എതിര്‍ക്കാന്‍ ശ്രമിച്ചിട്ടില്ല, മറിച്ച്‌ അതില്‍ എന്റെ സംശയങ്ങള്‍ ചോദിക്കുക മാത്രമാണ്‌ ഞാന്‍ ചെയ്തത്‌. എന്നിട്ടും....

എന്റെ സംശയങ്ങള്‍ക്ക്‌ മറുപടി പറയാതെ കമന്റ്‌ പെട്ടി അടച്ച്‌പൂട്ടുകയും, പിന്നിട്‌ രാജി പ്രഖ്യാപിക്കുകയും ചെയ്തത്‌ ശരിയാണോ?. ധീരനായി നിന്ന് പറയാനുള്ളത്‌ പറയാതെ, എന്നെ അക്ഷേപിച്ചു എന്ന കാരണം പറഞ്ഞ്‌ അങ്ങ്‌ പോകുബോള്‍, സത്യത്തില്‍ എന്താണ്‌ ഞാന്‍ മനസിലാക്കേണ്ടത്‌?.

ബ്ലോഗ്‌ എന്നത്‌ എന്താണെന്ന് ബഹുഭൂരിപക്ഷം ബ്ലോഗര്‍മാര്‍ക്കും അറിയില്ലെന്ന സത്യം ഞാന്‍ നിങ്ങളിലൂടെ മനസിലാക്കുന്നു.

മലയാളത്തില്‍ ബ്ലോഗ്‌ എഴുതുന്നവരെയും, പുതുതായി വരുന്നവരെയും ഇവിടുന്ന് ഉദ്ധരിച്ച്‌ തുടങ്ങണം. ബ്ലോഗെന്നാല്‍, എന്തും, ഒരിക്കല്‍ കൂടി, എന്തും എഴുതാനുള്ള, അതിവിശാലമായ ലോകമാണ്‌. നിയമങ്ങളില്ല, നിയമപാലകരില്ല. അതാണ്‌ ബ്ലോഗിലെ സ്വാതന്ത്രം.

യുക്തിവാദികളും, വിശ്വാസികളും, ഇടതനും വലതനും ന്യൂട്രനും, യുവാകളും വൃദ്ധരും കുഞ്ഞുങ്ങളും, വല്‍സ്യയന സുക്തങ്ങള്‍ക്കോപ്പം തന്നെ, ബൈബിളും ഖുര്‍ആനും, ഭഗവത്‌ ഗീതയും, കൈകോര്‍ത്ത്‌ പിടിച്ച്‌ നടക്കുന്നതാണ്‌ ബ്ലോഗ്‌. ഒരാളുടെ അഭിപ്രായങ്ങളെ, ചിന്തകളെ, പ്രശംസിക്കുന്നത്‌ പോലെ തന്നെയാണ്‌, അതിനെ ചോദ്യം ചെയ്യുന്നവനുള്ള കഴിവും. അതംഗീകരിക്കുന്നിടത്താണ്‌ സ്വാതന്ത്രത്തിന്റെ വാതില്‍ കിടക്കുന്നത്‌. എനിക്ക്‌ ശരിയെന്ന് തോന്നിയ പലതും, ബ്ലോഗിലൂടെയാണ്‌ തെറ്റാണെന്നറിഞ്ഞത്‌.

വിഷമമുണ്ടാക്കുന്ന കമന്റുകളും പോസ്റ്റുകളും തള്ളികളയാനുള്ള മനോധൈര്യം ഒരോ ബ്ലോഗറുടെയും കൈവിരല്‍ തുമ്പിലിരിക്കുന്ന കാലത്തോളം, ആരെ, എന്തിനെ ഭയക്കണം.

പറഞ്ഞ്‌വന്നത്‌, അങ്ങയുടെ തീരുമാനം, എന്റെ അഭിപ്രായങ്ങളോ, വിമര്‍ശനങ്ങളോ കാരണമാണെങ്കില്‍, വിങ്ങുന്ന ഹൃദയത്തോടെതന്നെ, ഞാന്‍ അങ്ങയോട്‌ മാപ്പ്‌ ചോദിക്കുകയും, മടങ്ങിവരണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്യുന്നു. എന്റെ പോസ്റ്റുകളോ, കമന്റുകളോ വ്യക്തിപരമായി കാണരുത്‌. അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കില്‍ ഖേദത്തോടെ ഞാന്‍ മാപ്പ്‌ ചോദിക്കുന്നു.

Monday 9 June 2008

അനോനിക്കെന്താ കൊമ്പുണ്ടോ?.

അനോനിക്കെന്താ കൊമ്പുണ്ടോ?.

ബൂലോകത്‌ പേര്‌വെളിപ്പെടുത്തുവാന്‍ അഗ്രഹിക്കാത്തവരെ മുക്കാലില്‍കെട്ടിയടിക്കണമെന്നും, ഓര്‍ക്കുട്ടില്‍നിന്നും അവരുടെ പ്രാഫൈല്‍ നിക്കണമെന്നും, അവരുമായുള്ള സൗഹൃദം അവസാനിപ്പിച്ച്‌ പടിയടച്ച്‌ പിണ്ഡം വെക്കണമെന്നും, അവശ്യമെങ്കില്‍ അനോനികളുടെ ആത്മാവിനെ പിടിച്ച്‌ പാലമരത്തില്‍ ആണിയടിച്ച്‌ ബ്ലോഗിലിടുമെന്നും പറയുന്നത്‌ കേട്ടു.

എന്നും അനോനികള്‍ ബൂലോകത്ത്‌ ഒരു വിവാദ വിഷയമാണ്‌. ഈ അനോനികളുടെ ഒരു കാര്യം.

എന്ത്‌കൊണ്ട്‌ ഞാന്‍ അനോനിയായി, എന്ത്‌കൊണ്ട്‌ അങ്ങനെതന്നെ തുടരുന്നു എന്നിത്യാധി കാര്യങ്ങളും കാരണങ്ങളും ബൂലോകത്ത്‌ നിരന്ന് പരന്ന് കിടക്കുകയാണ്‌.

പുതിയതായി ബീരാന്‍ കുട്ടിക്ക്‌ പറയാനുള്ളത്‌, ഈയിടെ ബ്ലോഗ്‌ അക്കാഡമിയുമായി ചേര്‍ന്ന് പേരുള്ളവരുടെ ഒരു ഗ്രൂപ്പ്‌ രുപീകരിക്കുമെന്ന് പറയുന്നത്‌ കേട്ടു, കേട്ട പാതി, ഞാന്‍ കീബോര്‍ഡെടുത്ത്‌ ബ്ലോഗില്‍ കയറി.

ഗ്രൂപ്പുകള്‍ രുപീകരിക്കുന്നത്‌ വളരെ നല്ല കാര്യമാണ്‌. പക്ഷെ, അത്‌ അക്കാഡമിയുടെ ചുരും ചൂടും തട്ടിയാവരുത്‌. അങ്ങനെ വന്നാല്‍ അദ്യം ബീരാന്‍ ഒരു ഗ്രൂപ്പുണ്ടാക്കും. അനോനി ഗ്രൂപ്പ്‌. തൂലിക നാമത്തില്‍ അറിയപ്പെടാന്‍ തന്നെയാണ്‌, മഹാ, ബഹു ഭൂരിപക്ഷം ബ്ലോഗര്‍മാരുടെയും അഗ്രഹം. അതിന്‌ വിലങ്ങ്‌ തടിയായി ഏത്‌ പ്രസ്ഥാനം വന്നാലും എതിര്‍ക്കപ്പെടണം. എതിര്‍ക്കും.

സ്വകാര്യമായിട്ട്‌ ഒരു കാര്യം പറയട്ടെ, സ്വന്തം പേരിലെഴുതുന്നവര്‍, ചില പ്രശ്നങ്ങളില്‍, സന്ദര്‍ഭങ്ങളില്‍, കാവിയുടുത്ത്‌ കാശിക്ക്‌ പോവാറുണ്ട്‌. ഒന്ന് രണ്ട്‌ വര്‍ഷമായി ബീരാന്‍ ഇവിടെ തന്നെ ചുറ്റിതിരിയുന്നു. തൂലിക നാമത്തില്‍ എഴുതുന്ന പലരും പല പ്രശ്നത്തിലും അസാമന്യ തന്റേടത്തോടെ, ധീരതയോടെ പ്രതികരിക്കുകയും, അഞ്ഞടിക്കുകയും ചെയ്തിട്ടുണ്ട്‌. അപ്പോയോക്കെ, ഉറക്കം നടിച്ച്‌ കിടന്നുറങ്ങിയവര്‍ ഇപ്പോ ഗ്രൂപ്പുണ്ടാക്കുന്നു എന്ന വാര്‍ത്ത മുളയിലെ നുള്ളികളയുവാനുള്ള എന്റെ ഏളിയ ശ്രമമാണിത്‌.

ഒരു മുന്‍കൂര്‍ ജാമ്യപേക്ഷ.
ഇത്‌ ആരെയും വേദനിപ്പിക്കുവാനല്ല. വേദന തോന്നുന്ന ഒരു കാര്യത്തിലേക്കുള്ള വഴിയടക്കുവാന്‍ മാത്രം.

അനോനികളുടെ നിരന്തര ശല്യം കാരണം കഷ്ടപ്പെടുന്നവര്‍ ഇങ്ങനെ ചിന്തിച്ചതില്‍ തെറ്റില്ല. പക്ഷെ, അത്‌ ഭൂരിപക്ഷം വരുന്ന നിഷ്കളങ്കരും, നിരപരാധികളും, നിരാശ്രയരും, നിരാലംഭരും.... അങ്ങനെ എല്ലാമായ എന്നെപോലെയുള്ളവരെ തൂക്കികൊല്ലുന്നതിന്‌ സമമല്ലെ.

എഴുതുകാരന്‍ സാമുഹ്യ പ്രതിപദ്ധതയുള്ളവരാണെന്നാണ്‌ എന്റെ ഗുരുകന്മാര്‍ പഠിപ്പിച്ചത്‌. സമൂഹത്തിലെ തിന്മകളെ തുറന്ന് കാണിക്കുന്നവര്‍. ജീവിക്കുന്ന ചുറ്റുപാടില്‍തന്നെ ശുദ്ധികലശം തൂടങ്ങുന്നവരെ പേരിലെന്ന പേരില്‍ നിരുത്സാഹപ്പെടുത്തിയാല്‍, സത്യം ഒരിക്കലും പുറത്ത്‌പറയാന്‍ കഴിയാതെ പോവും. ബ്ലോഗിലൂടെ പെരുമഴകാലം സൃഷ്ടിക്കുന്ന പലരും, അഭിപ്രായം തുറന്ന്‌പറയുവാന്‍ കഴിയാതെ വിഷമിക്കുന്നത്‌ ഞാന്‍ കണ്ടിട്ടുണ്ട്‌.

എഴുത്തുകാര്‍ക്കും സംസ്‌കാരിക്‌ പ്രവര്‍ത്തകര്‍ക്കും സമൂഹത്തില്‍ വലിയ സ്വാധീനം ചെലുത്താനാകും. നിര്‍ണായക ഘട്ടത്തിലൊക്കെ സടകുടന്ന് മുഖം നോക്കാതെ സത്യത്തിനൊപ്പം നില്‍ക്കാനുള്ള ആര്‍ജവം കാണിക്കണം - സാറാ ജോസഫ്‌.

എഴുത്തുകാര്‍ അധികാര സീമക്കു പുറത്ത്‌ നില്‍ക്കണം. ഇടതും വലതും പക്ഷം വേണ്ട. തിന്മക്കും അസമത്വത്തിനും അനീതിക്കുമെതിരെയുള്ള കലാപമാണ്‌ എഴുത്തുകാരുടെ ജീവിതം. അവരെന്നും പ്രതിപക്ഷത്താണ്‌, സത്യം വിളിച്ച്‌പറയാന്‍ ബാധ്യസ്ഥരായവര്‍ - പെരുമ്പടവം ശ്രീധരന്‍.

എഴുത്തുകാരന്‍ ഇപ്പോള്‍ സംസ്കാരിക ലാഭത്തിന്റെ ഉപഭോക്താവാണ്‌ അയാള്‍ സ്വതന്ത്രമായി ഒന്നും പറയുന്നില്ല. നിലനില്‍പിനും പ്രശസ്തിക്കും അടിമപ്പെട്ട്‌ ചില കാര്യങ്ങള്‍ പറയുക മാത്രമാണ്‌ ചെയ്യുന്നത്‌.

സത്യസന്ധമായ ഏതു രചനയും ജീര്‍ണ സമൂഹത്തിനെതിരെയുള്ള വിയോജനക്കുറിപ്പായിരിക്കും. - കെ.പി. അപ്പന്‍.

സാമുഹ്യ പ്രതിബദ്ധതയുള്ള നിരവധി കഥകളും കവിതകളും വിമര്‍ശനങ്ങളും ബ്ലോഗിലുള്ളത്‌ തൂലിക നാമത്തിലാണ്‌.

ഇനി, ഇതോന്നുമല്ല പ്രശ്നം, പേരുണ്ടെങ്കിലെ ബ്ലോഗ്‌ വായിക്കുകയുള്ളു എന്നാണ്‌ നിങ്ങളുടെ തീരുമാനമെങ്കില്‍, വായനക്കാരില്ലാതെ എന്ത്‌ ബീരാന്‍കുട്ടി. പക്ഷെ പേര്‌വെച്ചെഴുതുബോള്‍ വാക്കുകള്‍ ഫില്‍റ്ററിലിട്ട്‌ അരിച്ച്‌ വരും. അത്‌ പക്ഷെ എന്റെ അഭിപ്രായങ്ങളെ സ്വാധീനിക്കും. തുറന്ന് പറയുവാന്‍ കഴിയാതെ എന്ത്‌ ബീരന്‍കുട്ടി.

ഇതോരു വിമര്‍ശനമല്ല, ഈ എളിയവന്റെ അപേക്ഷയാണ്‌. അതിത്തിരി ഗൗരവമുള്ളതായെങ്കില്‍ ക്ഷമിക്കുക. ബീരാന്‍കുട്ടി ബ്ലോഗില്‍ പിച്ചവെച്ച്‌ നടക്കുന്നവനണ്‌. നിങ്ങളില്‍ പലരും വല്യേട്ടന്റെ സ്ഥനത്താണ്‌. നിങ്ങളില്‍ പലരും എന്റെ സ്വപ്നങ്ങളിലെ നായകരാണ്‌. നിങ്ങളുടെ മുഖം കണ്ടിട്ടില്ലെങ്കിലും, മപ്രാണം ഷാപ്പും, വിമാനത്തിന്‌ നേരെ തോക്കുയര്‍ത്തിപിടിച്ച്‌, കൊടകര പാടത്ത്‌ കാത്തിരിക്കുന്നവനെയും, ഭാര്യ പ്രസവിക്കുന്നത്‌ നോക്കിനിന്നവനെയും, എങ്ങനെ ഞാന്‍ മറക്കും. അങ്ങനെ നൂറ്‌ നൂറ്‌ കഥപാത്രങ്ങളിലൂടെ നിങ്ങള്‍ എന്റെ മനസിലുണ്ട്‌. അത്‌ മായ്ച്ച്‌ കളയാന്‍ എതാക്കാഡമിക്കാവും, എത്‌ ഗ്രൂപ്പിനാവും?.

Sunday 8 June 2008

ബീരാന്‍ കോപ്പിയടിച്ചു.

കൊണ്ടോട്ടി മഹാ രാജ്യത്ത്‌ ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുന്ന മലയാളികളുടെ വളര്‍ച്ചയില്‍നിന്നും സാമ്പത്തിക ലാഭം കൊയ്യുക എന്ന ഉദേശവുമായി, ഞാന്‍ രൂപംകൊടുത്ത സൈറ്റാണ്‌, ചെറ്റാസ്‌ കുത്ത്‌ കോമ, സോറി, കോം.

മൂന്ന് നാല്‌ ലക്ഷം മലയാളികള്‍ അംഗങ്ങളായിട്ടുണ്ടെങ്കിലും, അല്ലറ ചില്ലറ പരസ്യങ്ങളുടെ വരമാനമുണ്ടെങ്കിലും ആഗോളാടിസ്ഥാനത്തിലുള്ള ഈ പ്രസ്ഥാനം നടത്തികൊണ്ട്‌ പോകുവാനുള്ള പ്രയാസത്തില്‍ നിന്നാണ്‌, മലയാളികള്‍ എഴുതുന്ന ബ്ലോഗില്‍നിന്നും വളരെ നല്ലത്‌ മാത്രം അടിച്ചെടുത്ത്‌ എന്റെ സൈറ്റില്‍ പ്രസിദ്ധീകരിക്കുകയെന്ന തന്ത്രം അവിഷ്കരിച്ചത്‌. എന്നിട്ടും ബാങ്ക്‌ ബാലന്‍സ്‌ പുരോഗതിയില്ലാതെ തുടര്‍ന്നപ്പോഴാണ്‌, നീല ചിത്രങ്ങളുടെ വിതരണം ഞാന്‍ എറ്റെടുത്തത്‌. നിര്‍മ്മാണം ആരാണെന്ന് ആരും ചോദിക്കില്ല. കേരളത്തില്‍ സ്വാമിമാരും അവര്‍ക്ക്‌ മുന്നില്‍ വി.ഐ.പി.കളുടെ ഭാര്യമാരും എന്തിനും തയ്യാറായി നിരന്നിരിക്കുബോള്‍, ലാഭവിഹിതത്തിന്റെ അടിസ്ഥാനത്തില്‍ ഞാന്‍ സ്വാമിയുമായി യോജിച്ചത്‌ തെറ്റാണോ?. ബാങ്ക്‌ അക്കൗണ്ടുകള്‍ പലതരമായി രൂപപെട്ടപ്പോള്‍, രാഷ്ട്രിയകാരും ഉദ്യോഗസ്ഥരും എനിക്ക്‌ വിട്ടുവേലചെയ്യുവാന്‍ തയ്യാറായി നിരനിന്നതും തെറ്റാണോ?.

ചാരിറ്റി നടത്തുവാന്‍ നീല ചിത്രങ്ങള്‍ നിര്‍മ്മിച്ച്‌ വിതരണം ചെയ്ത ആദ്യത്തെ ആളും അങ്ങനെ ഞാനായി, എന്റെ സൈറ്റായി.

ഇടക്ക്‌ കോപ്പിയടിച്ചെന്ന് പറഞ്ഞ്‌, എന്റെ സൈറ്റിനെതിരെ പ്രതികരിച്ചവരെ, നിയമത്തിന്റെ നാലഞ്ച്‌ പോയന്റ്‌ ചുരുട്ടികാണിച്ച്‌ പേടിപ്പിച്ചു. സൈബര്‍ നിയമത്തിന്റെ നൂലമാലകളറിയാവുന്നവരും, പോലിസിനെ കണ്ടാല്‍ മൂത്രമൊഴിക്കുന്നവരുമായ മലയാളികളെ പേടിപ്പിക്കാന്‍ വേറെ വേലയെന്തിന്‌.

ബൂലോകത്ത്‌ കമ്മിഷന്‍ അടിസ്ഥാനത്തില്‍ എന്റെ എജന്റുമാര്‍ കറങ്ങി നടന്നു പ്രശ്നങ്ങള്‍ ലൈവായി എത്തിച്ച്‌തന്ന്‌കൊണ്ടിരുന്നു.

ഒരു പൊതുവേദിയോ, സംഘടനയോ, എന്തിന്‌ ഒരു കുട്ടിനേതാവ്‌ പോലുമില്ലാത്ത മലയാള ബ്ലോഗര്‍മാരെ എന്തും പറയമെന്നും ഭീഷണി മാത്രമല്ല, വധശ്രമം വരെ നടത്തമെന്നും എനിക്കറിയാം.

നാലഞ്ച്‌ ഐഡികള്‍ സ്വന്തമായുള്ള എനിക്ക്‌, ഒന്നില്‍ പ്രത്യക്ഷപ്പെട്ട്‌ ഒരു മാപ്പ്‌ പറഞ്ഞാല്‍, പന്തംകൊളുത്തി വന്ന പ്രകടനകാര്‍ തിരിച്ച്‌പോവുമെന്ന സത്യം മനസ്സിലാക്കിയാണ്‌ ഞാന്‍ അതിന്‌ ശ്രമിച്ചത്‌. മാപ്പ്‌ പറയാന്‍ എന്റെ പട്ടി പോവും.

ലോകത്ത്‌ ആദ്യമായി, അംഗങ്ങള്‍ കോപ്പിയടിക്കുന്നു എന്ന കാരണംപറഞ്ഞ്‌ ഞാന്‍ ഈ സൈറ്റ്‌ തല്‍കാലം പൂട്ടികെട്ടി വച്ചിരിക്കുകയാണ്‌. പ്രശ്നങ്ങളവസാനിക്കുബോള്‍ വീണ്ടും തുറക്കാം.

ഇനി, കേസായാല്‍ എനിക്ക്‌ പുല്ല, എന്റെ കേസ്സ്‌ അന്വേഷിക്കുവാന്‍ വരുന്നത്‌ ബീരാന്‍കുട്ടി എന്ന സര്‍ക്കിളാവും. അപ്പോ, നിങ്ങളുടെ വിധിയെന്താവും?.

മറ്റോരു പ്രശ്നം വരുബോള്‍ ബൂലോകം ഇത്‌ മറക്കും. ഞാന്‍ തുറക്കും.

മര്യാദക്ക്‌ ജീവിക്കുവാന്‍ തന്തക്ക്‌ പിറക്കണമെന്ന് പറയുന്നവരോട്‌, അതെന്റെ കുറ്റമാണോ?. അമ്മയുടെ കുറ്റമല്ലെ.

Tuesday 3 June 2008

ഹിഡന്‍ അജണ്ട

കുറുമാന്‍ജീക്ക്‌ ശേഷം ആര്‌ എന്ന ചോദ്യത്തിന്റെ ഉത്തരത്തിനുള്ള ഗ്ലൂ തേടി (അങ്ങനെയും പറയാം) ബ്ലോഗായ ബ്ലോഗ്‌ മുഴുവന്‍ അലഞ്ഞ്‌ തിരിഞ്ഞ്‌ ഞാന്‍ നടക്കുന്ന സമയത്താണ്‌,

വരാനുള്ളത്‌ ഇലക്ട്രിക്ക്‌ പോസ്റ്റില്‍ തങ്ങില്ല എന്ന് പറഞ്ഞ പോലെ, ദാ, ഞാന്‍ ഇവിടെയുണ്ട്‌, എന്ന് വളരെ സൗമ്യനായി ഒരാള്‍ പറഞ്ഞത്‌.

ഇന്നത്തെ മലയാള സംവിധായകരുടെ കൈയില്‍ കിട്ടിയാല്‍ ഒരു മുഴുനീള സിനിമയുടെ കഥ നിര്‍മ്മിക്കുവാനുള്ള സ്കോപ്പ്‌ ചവിട്ടികൂട്ടി എതാനും വരികളില്‍ പറഞ്ഞിരിക്കുന്നു ഈ സ്നേഹിതന്‍.

പാളിച്ചകളുണ്ടെങ്കിലും ഒരു തുടക്കകാരനെന്നനിലയില്‍ സ്നേഹിതന്റെ ഹൃദയസ്പര്‍ശിയായ കഥ എന്നെ ആകര്‍ഷിച്ചു എന്ന് പറയാതെ വയ്യ.

ഇദേഹത്തിന്റെ കഴിവുകള്‍ വലിച്ചെടുത്ത്‌, ഇടിച്ചി പരത്തി, ഒരു പരുവത്തിലാക്കുകയെന്ന മഹത്തായ ദൗത്യം നമ്മുക്കുണ്ടെന്ന് ഈ എളിയവന്‍ വിശ്വസിക്കുന്നു.

ആശംസകള്‍ മാത്രം പോര, കുറവുകളും പരിഹാരങ്ങളും നിര്‍ദേശിച്ച്‌, വിശാലമായ ഈ ലോകത്തിലേക്ക്‌ നമ്മുക്ക്‌ സ്വാഗതം ചെയ്യാം ഈ സ്നേഹിതനെ.

പുതിയ ബ്ലോഗേയ്സിനെ പരിചയെപ്പെടുത്തുകയും നിങ്ങളുടെ കണ്ണില്‍ അവരെ എത്തിക്കുകയും ചെയ്യുകയെന്ന എന്റെ ഹിഡന്‍ അജണ്ടയുടെ ഒന്നാം എപ്പിസോഡ്‌ വന്‍ വിജയമാക്കിയതിന്റെ പശ്ചതലത്തില്‍, ബൂലോകത്തെ കൂടപിറപ്പുകളാരും എന്നെ കൈവിടില്ലെന്ന പ്രതീക്ഷയില്‍ ഈ സ്നേഹിതനെയും ഞാന്‍ ബൂലോക സമക്ഷം എളിമയോടെ സമര്‍പ്പിക്കുന്നു.