Monday 26 May 2008

ബീരാന്‍ മുസ്ലിയാര്‍

ബീരാന്റെ വരും കാല ജീവിതത്തില്‍ നിന്നും റൈറ്റ്‌ മോസ്സ്‌ ഞെക്കി, ചവിട്ടിപിടിച്ച്‌, വലിച്ച്‌ പറിച്ചെടുത്ത ഒരേട്‌.
------------------------------------------

ജോലിയെന്നുമില്ലാതെ നാട്ടില്‍ തെക്ക്‌ വടക്ക്‌ നടക്കുന്ന സമയത്താണ്‌, എന്റെ അയല്‍ക്കാരനായ ഉസ്താദ്‌ എന്നെ ദൂരെയുള്ള ഒരു പള്ളിയിലേക്ക്‌ വിളിച്ചത്‌. ദര്‍സ്‌ പഠിക്കാന്‍. രണ്ട്‌ നേരവും സമൃദമായി ഭക്ഷണം കിട്ടുമെന്ന വാര്‍ത്തയേക്കാള്‍ വല്യ ഒരു വാര്‍ത്ത അന്ന് വേറെയില്ലായിരുന്നു.

എങ്ങും മണിമാളികള്‍ നിറഞ്ഞ ആ മഹലില്‍ ഞങ്ങള്‍ 10-30 കുട്ടികള്‍ ദര്‍സ്‌ പഠനം തുടങ്ങി. ഗള്‍ഫില്‍നിന്നും വരുന്ന പണത്തിന്റെ അളവും തൂക്കവും, സ്ത്രികളുടെ ശരീരത്തിലും അവരണിഞ്ഞ പൊന്നിലും കണാമായിരുന്നു. പ്രയപൂര്‍ത്തിയായ ഒരാണ്‍കുട്ടിയെയും അവിടെ ഞങ്ങള്‍ കണ്ടില്ല. വിഭവ സമൃദമായ ഭക്ഷണവും കൂടെ കനമുള്ള ദക്ഷിണയും പതിവായി കിട്ടിയിരുന്നു.

എന്റെ ചിലവ്‌ ഏല്‍പ്പിച്ച വീട്ടിലെ താത്ത എന്നെ പലതും പഠിപ്പിച്ചു. പ്രായപൂര്‍ത്തിയായി വരുന്ന മകളുടെ മേല്‍ എനിക്കോരു കണ്ണുള്ളത്‌ കണ്ടില്ലെന്ന് വരെ അവര്‍ നടിച്ചു. അതിന്‌ കാരണം ഗ്രീന്‍ സോണിലുള്ള ഞങ്ങളുടെ ബന്ധമായിരുന്നു. പക്ഷെ, അധികനാള്‍ കഴിയുന്നതിന്‌ മുന്‍പ്‌ തന്നെ നാട്ടിലെ പകല്‍മാന്യന്മരായ ചിലര്‍ ഞങ്ങളുടെ വിശദമായ പ്രോജക്റ്റ്‌ റിപ്പ്പ്പോര്‍ട്ട്‌ ഉസ്താദിനെ എല്‍പ്പിച്ചു. ആദ്യമോക്കെ കണ്ണടച്ചെങ്കിലും പള്ളികമ്മറ്റിക്കാരുടെ നിര്‍ബദ്ധത്തിന്‌ വഴങ്ങി, എന്നെ അവിടുന്ന് പിരിച്ചയച്ചു. ഉസ്താദ്‌ ഞങ്ങള്‍ക്ക്‌ സപ്പോര്‍ട്ട്‌ ചെയ്യാന്‍ കാരണം, ഉസ്താദിന്റെ 3-4 ചിന്നവീടുകള്‍ ഞങ്ങള്‍ക്കറിയാമായിരുന്നത്‌കൊണ്ടാണ്‌.

എന്തായാലും വയറ്റത്തടിക്കിട്ടിയതിലായിരുന്നില്ല എനിക്ക്‌ പ്രയാസം, മറിച്ച്‌ സ്വര്‍ഗത്തിലെ ഹൂറിമാരെ സ്വപ്നംകണ്ട്‌ ഞെട്ടിയുണര്‍ന്ന രാവുകളെക്കുറിച്ചോര്‍ത്തായിരുന്നു.

അത്യാവശ്യം ഓത്ത്‌ പഠിച്ചത്‌കൊണ്ടും, ജോലിചെയ്ത്‌ ഭക്ഷണം കഴിച്ച്‌ ശീലമില്ലാത്തത്‌കൊണ്ടും ജീവിതം എന്റെ മുന്നില്‍ ചോദ്യചിഹ്നമായി നിന്നിരുന്ന സമയത്താണ്‌....
സെക്കന്റ്‌ ഷോ കഴിഞ്ഞ്‌ വിട്ടിലേക്ക്‌ വരുന്ന സമയത്താണ്‌, അവറാനാജിയുടെ വിട്ടില്‍നിന്നും വേലായുധന്‍ ഇറങ്ങിപോവുന്നത്‌ കണ്ടത്‌. വതില്‍ക്കല്‍ അഴിച്ചിട്ട മുടി വാരികെട്ടി അലാസ്യത്തിലമര്‍ന്ന സഫിയാത്തയും. രംഗം പന്തിയില്ലെന്നറിയാവുന്നത്‌കൊണ്ട്‌ ഞാന്‍ പതിയെ ഒരു കുറ്റികാട്ടില്‍ ഒളിച്ചിരുന്നു. സഫിയാത്ത വരാന്തയിലേക്കിറങ്ങി വേലായുധന്റെ കൈയില്‍ വെച്ച്‌കൊടുത്ത സാധനം വീട്ടിനക്കതെ വെളിച്ചത്തില്‍ മിന്നിതിളങ്ങി. രണ്ടോ മുന്നോ വര്‍ഷം കഴിഞ്ഞെത്തുന്ന ഹാജിയാര്‍ക്ക്‌ തീര്‍ക്കാന്‍ കഴിയുന്നതായിരുന്നില്ല സഫിയാത്തയുടെ പ്രശ്നങ്ങള്‍.

പിറ്റേന്ന് രാവിലെ കോയാക്കയുടെ ചായക്കടയിലെ പ്രധാന സംസാര വിഷയം സഫിയാത്തയുടെ നഷ്ടപ്പെട്ട അഞ്ച്‌ പവന്റെ മാലയെക്കുറിച്ചായിരുന്നു. രാത്രി കള്ളന്‍ വന്ന് ജനവാതിലിലൂടെ കൈയിട്ട്‌ സഫിയാത്തയുടെ കഴുത്തില്‍നിന്നും മല പൊട്ടിച്ചെന്നും കത്തികാട്ടി ഭീഷണിപെടുത്തിയെന്നും സഫിയാത്ത തന്നെ പലരോടും സക്ഷ്യം വഹിച്ചതായി പലരും പറഞ്ഞു. വിമാനത്താവളത്തിന്റെ പണിക്ക്‌ വന്ന മറുനാട്ടുകാരാണ്‌ കള്ളന്മരെന്നും ഈ നാട്ടില്‍ ഇത്‌ പതിവായിരിക്കുകയാണെന്നും മറ്റുചില പാതിര കള്ളന്മര്‍ എഫ്‌.ഐ.ആര്‍ തയ്യറാക്കി.

നാല്‍കവലയില്‍ കൂടി നില്‍ക്കുന്ന നാട്ടുകാരെ മുഴുവന്‍ ഞെട്ടിച്ച്‌കൊണ്ട്‌ ഞാന്‍ ഉറക്കെ വിളിച്ച്‌ പറഞ്ഞു"സഫിയാത്തയുടെ മാല ആരും മോഷ്ടിച്ചിട്ടില്ല. അവിടെ കള്ളന്‍ വന്നിട്ടില്ല. മാല 24 മണിക്കുറ്‌കൊണ്ട്‌ അവരുടെ വിട്ടില്‍ തന്നെയെത്തും. അത്‌ എവിടെയുണ്ടെന്ന് ഞാന്‍ കാണുന്നു"

ആളുകള്‍ പരസ്പരം നോക്കി, പിന്നെ എന്നെ നോക്കി. "കോയാ, മോല്യാര്‍ക്ക്‌ ഒരു ചായ കൊണ്ട" പറഞ്ഞത്‌ ഇന്നെ വരെ സ്വന്തമായി ഒരു ചായപോലും കുടിച്ചിട്ടില്ലാത്ത മരക്കാര്‍ കാക്ക.

"ആരാണ്‌ മോല്യാരെ ആള്‌?, എവടെ സാധനം?." തുടങ്ങി ചോദ്യങ്ങള്‍ നാല്‌ ഭാഗത്ത്‌നിന്നും വന്ന്‌കൊണ്ടിരുന്നു. പക്ഷെ തികഞ്ഞ പുഞ്ചിരിയോടെ ഞാന്‍ പറഞ്ഞു"ഇങ്ങക്ക്‌ സാധനം കിട്ടിയ പോരെ, അത്‌ ഇന്ന് രാത്രി കൊണ്ട്‌പോയവന്‍ തന്നെ തിരിച്ച്‌കൊണ്ട്‌ വരും"

വിവരമറിഞ്ഞ സഫിയാത്തയുടെ നെഞ്ചിനകത്ത്‌ വേദന. വേദന കുറഞ്ഞ്‌തുടങ്ങിയ മറ്റു പല ഭാഗങ്ങളും നീറിപുകഞ്ഞു.

സൂര്യന്‍ അതിന്റെ പാട്ടിനും ആളുകള്‍ അവരുടെ പാട്ടിനും പോയ സമയത്ത്‌ ഞാന്‍ വേലായുധനെ തിരക്കിയിറങ്ങി. അവനോട്‌ ഞാന്‍ ഇന്നലെ രാത്രിയിലെ സംഭവങ്ങള്‍ മുഴുവന്‍ പറഞ്ഞില്ല, അതിന്‌ മുന്‍പെ അവന്‍ എന്റെ കാലില്‍ വീണു. "മാല ഞാന്‍‍ തരാം, മാത്രമല്ല എന്തെങ്കിലും ചില്ലറയും തരാം, പക്ഷെ എന്റെ പേര്‌ പറയരുത്‌".

എനിക്ക്‌ ചിന്തിച്ചിരിക്കാന്‍ പുഴയുടെ വക്കോ, വെള്ളത്തിലിട്ട്‌ ചിന്തിക്കാന്‍ കൈയില്‍ കല്ലോ കിട്ടിയില്ല. എന്നാലും ഞാന്‍ ചിന്തിച്ചു. "ശരി, ചില്ലറ ആദ്യം പോരട്ടെ. പിന്നെ മാല അവരുടെ കൈയില്‍ തന്നെ ആരും കാണതെ കൊടുക്കുക"

വൈകുന്നേരം സഫിയാത്ത വിട്ടില്‍ വന്നു. എന്നെ സ്വകാര്യമായി വിളിച്ചിട്ട്‌ പറഞ്ഞു. "ഇജി ഈ കാര്യം ആരോടും പറയരുത്‌. ഞാന്‍ എന്ത്‌ വാണെങ്കിലും തെര". "പൈസ ഞമ്മക്ക്‌ വാണ്ട"ന്ന് പറഞ്ഞ്‌ ഞാന്‍ നോക്കിയപ്പോള്‍ സഫിയാത്ത കാല്‌കൊണ്ട്‌ മണ്ണില്‍ ചിത്രം വരച്ചു.

അന്ന് മുതല്‍ ഞാന്‍ ബീരാന്‍ മോല്യാരായി.

മന്ത്രിച്ചൂതലും, നൂല്‌കൊടുക്കലും, ഒറക്ക്‌ എഴുതലും, ഞമ്മക്ക്‌ കഴിയാത്ത ഒരു കുണ്ടമണ്ടിയും അല്ലാന്റെ ദുനിയാവില്‌ ഇല്ല.

ഭാര്‍ത്താക്കന്മരുടെ പ്രരാബ്ദങ്ങള്‍ പറഞ്ഞെത്തുന്ന, ഗള്‍ഫുക്കാരുടെ ഭാര്യമാരായിരുന്നു എന്റെ കസ്റ്റമേഴ്സില്‍ അധികവും. പണത്തിനോട്‌ ഒരിക്കലും ഞാന്‍ ആര്‍ത്തി കാണിച്ചില്ല. മറ്റുപലതും ഫ്രീയായി കിട്ടുബോ, പണമെന്തിന്‌ അല്ലെ. അത്‌കൊണ്ട്‌ തന്നെ ഏത്‌ സിബിഐ വന്നന്വേഷിച്ചാലും ഞമ്മളെ ഒരു ചുക്കും ചെയ്യുല്ലാ. പിന്നെ രാഷ്ട്രിയക്കാര്‌, ഓലോട്‌ പോകാന്‍ പറീം. ഞമ്മള്‌ എല്ലാ പാര്‍ട്ടിന്റിം വോട്ട്‌ ബാങ്കാണ്‌.

ഞമ്മളെ പ്രധാന പാര്‍ട്ട്‌ണര്‍ ആരാന്നറിയോ?. മഹാകാളി ക്ഷേത്രത്തില്‍ ഉറഞ്ഞ്‌തുള്ളുന്ന സുബ്രമണ്യന്‍ തന്നെ. ഇടക്ക്‌ ഓന്റെ ആള്‍ക്കാര്‌ വരുബോള്‍ ഒരു കോഴിയോ, കള്ളോ അവന്‌ കൊടുക്കാന്‍ ഞാന്‍ നേര്‍ച്ചയാകും. തിരിച്ച്‌ അവന്റെ കൈയീന്ന് പോയത്‌, നൂല്‌ കെട്ടാനും മന്ത്രിച്ചുതാനും ഓന്‍ ഞമ്മളെ അടുത്ത്‌ക്കും വിടും. അത്‌കൊണ്ട്‌ തന്നെ ഞമ്മളെ നാട്ടില്‌ മതസൗഹര്‍ദം ഇത്തിരികൂടുതലാണ്‌. പല ഹിന്ദുക്കളുടെ വിട്ടിലും വിസിറ്റിങ്ങ്‌ വിസയടിച്ച്‌, രാത്രികാലങ്ങളില്‍ പോയിവരുന്ന ഹാജിമാരും, ഭാര്യക്കും മക്കള്‍ക്കും പേടിക്ക്‌, സ്വന്തം കൂടപിറപ്പുകളെ ഏല്‍പ്പിക്കതെ, അടുത്ത വിട്ടിലെ രാമനെയും കൃഷ്ണനെയും എല്‍പ്പിച്ച്‌ പോയ പ്രവാസികളും, ഒറ്റക്ക്‌ കിടന്നാല്‍ പേടിവരുന്ന ഗള്‍ഫുകാരന്റെ ഭാര്യമരും തിങ്ങിനിറഞ്ഞ ഈ നാട്ടില്‍ മതസൗഹര്‍ദം എങ്ങനെ തകരും?.

ജീവിതം ആസ്വദിക്കുവാന്‍ എറ്റവും നല്ല മാര്‍ഗം ദീനിനെ കൂട്ട്‌പിടിക്കുകയാണെന്ന് ഞമ്മളെ ഉസ്താദ്‌ പഠിപ്പിച്ചത്‌.

പലരും പലതും കുത്തിപോക്കാന്‍ നോക്കി, സ്വന്തം വീട്ടുകാരെ ക്കുറിച്ചോ, ഭാര്യയെക്കുറിച്ചോ ആരെങ്കിലും നടന്നത്‌ പറഞ്ഞ്‌ നടക്കുമോ?. അത്‌കൊണ്ട്‌ തന്നെ ഞമ്മള്‌ സുഖമായി ജീവിക്കുന്നു. ഞമ്മളെ സമുദായത്തിന്‌ അങ്ങനെ ഒരു ഗുണമുണ്ട്‌, ലക്ഷം പോയാലും ലക്ഷ്യം പോയാലും മാനം കളയില്ല. അത്‌ കളയാത്തിടത്തോളം ഞമ്മള്‌ ഇങ്ങനെ തന്നെ ജീവിക്കും.
--------------------------
ഈ പോസ്റ്റിന്റെ പേരില്‍ എന്നെ കല്ലെറിയുവാന്‍ വരുന്നവരോട്‌:-
ഇത്‌ ഒരു കഥ മാത്രമല്ല, ഒരുപ്പാടനുഭവങ്ങളില്‍ ഒന്ന് മാത്രം.
മുസ്ലിങ്ങള്‍ക്കിടയിലെ കപടസധാചാരത്തിന്റെ മുഖംമൂടി എന്നാല്‍ കഴിയുന്ന വിധം വലിച്ച്‌ കിറുകയെന്നതാണ്‌ എന്റെ ലക്ഷ്യം.

Wednesday 21 May 2008

താമരശ്ശേരി ചുരം

9 ഹെയര്‍ പിന്‍ വളവുകളുള്ള ഈ ചുരത്തിന്റെ മുകളില്‍ നിന്നുമുള്ള കഴ്ച.
ഇന്നലെ കുട്ടികള്‍ വയനാട്ടിലേക്ക്‌ പോയപ്പോള്‍ എടുത്തതാണി ചിത്രങ്ങള്‍.






പപ്പക്ക്‌ ഈ ചുരം എന്നും ഒരു നോസ്റ്റല്‍ജിക്ക്‌ ഫിലിങ്ങ്‌ ഉണ്ടാക്കുമെന്നും എസ്കെപ്പ്‌ അടിച്ച്‌ വെച്ചിരിക്കുന്നു വേക്കേഷന്‍ എന്റര്‍ അടിച്ച്‌ പാസാക്കുമെന്നും കരുതിയാവണം എന്നെ ഇങ്ങനെ കൊല്ലകൊല ചെയ്യുന്നത്‌.

എന്റെ സ്വപ്നങ്ങള്‍ പലതും പൂത്തതും, ഇനിയും വിടരാതെ മോട്ടിട്ട്‌ നില്‍ക്കുന്നതും, ചിലതോക്കെ വാടി കരിഞ്ഞതും ഈ ചുരത്തിലൂടെയുള്ള കയറ്റിറക്കങ്ങളിലാണ്‌.



ഇത്‌ മ്മടെ എസ്റ്റേറ്റാണെന്ന് പറഞ്ഞാല്‍ നിഷ്കളങ്കരായ എന്റെ സുഹൃത്തുകള്‍ വിശ്വസിക്കും എന്ന ഭയം കാരണം, ഞാന്‍ അങ്ങനെ പറയുന്നില്ല. മലയാളം പ്ലന്‍ന്റേഷന്റെ വൈത്തിരിയിലെ എസ്റ്റെറ്റാണിത്‌.

(മോസ്സിന്റെ കഴുത്തിന്‌ കുത്തിപിടിച്ച്‌ ഞെക്കിയാല്‍ ചിത്രങ്ങള്‍ വലിയതായി കാണാം.)

Thursday 15 May 2008

സ്വാമിയുടെ വായടച്ചോ?.

സ്വാമിയുടെ വായടച്ചോ?.

വഞ്ചനാക്കുറ്റത്തിന്‌ പോലിസ്‌ തിരയുന്ന സ്വാമിയുടെ പേരില്‍, സൂര്യന്റെ പ്രഭാത കിരണങ്ങള്‍ വീഴുന്നതിന്‌ മുന്‍പ്‌ ഭൂമിയില്‍ നിന്നും പൊട്ടിമുളച്ച പെണ്‍കുട്ടിയുടെ പരാതി. പീഡനം. അതും 2004-ല്‍.

സ്വാമിയെ അറസ്റ്റ്‌ ചെയ്യുന്നു. ജയിലിലടക്കുന്നു.

പക്ഷെ, ബീരാന്‍ കുട്ടിക്ക്‌ സംശയം, സംശയം മാത്രമണെ?.

സ്വമിയെ അകത്താക്കിയാല്‍ രക്ഷപ്പെടുന്നവര്‍ ആരോക്കെയാണ്‌?.

ഒരു രാഷ്ട്രിയാ പാര്‍ട്ടിയും ഇത്‌ വരെ സ്വാമിക്കെതിരെയോ, എന്തിന്‌ അഭ്യന്തര വകുപ്പിനെതിരെയോ ഒന്നും പറഞ്ഞിട്ടില്ല.

തെരുവിലുറഞ്ഞ്‌ തുള്ളുന്ന യുവജന സംഘടനകളുടെ വായടച്ചതാര്‌?.

ലൈവ്‌ ടെലികാസ്റ്റ്‌ സംഘടിപ്പിക്കുന്ന ചാനലുകള്‍ക്ക്‌ എന്തിനീ മൗനം?.

സ്വത്തിനും ജീവനും സംരക്ഷണം നല്‍ക്കുവാന്‍ ബാധ്യതയുള്ള പോലിസുകാര്‍ പിമ്പായി പ്രവത്തിച്ചാല്‍, ജനങ്ങള്‍ നീതിക്ക്‌ വേണ്ടി എന്ത്‌ ചെയ്യണം?.

ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ദുബൈയില്‍ നിന്നും പലിശക്ക്‌ കാശെടുത്ത്‌ സ്വമിക്ക്‌ കൊടുത്തെന്ന് പറയുന്നത്‌ തേനില്‍ പഞ്ചസാര ചേര്‍ക്കുന്നത്‌ പോലെയല്ലെ?.

പരാതികാരിയായ ഈ പെണ്‍കുട്ടിയുടെ അമ്മയുടെ നിര്‍വികാരമായ വാക്കുകളിലെ വരികളുടെ അര്‍ത്ഥമെന്ത്‌?.

പോലിസുകാര്‍ മഴപെയ്യുന്ന സമയത്ത്‌ യൂണിഫോം അഴിച്ച്‌ വെച്ച്‌ നഗ്നരായി നടക്കാറുണ്ടോ?. (തിരിച്ച്‌ പോയത്‌ എങ്ങനെ എന്ന് ആരും പറഞ്ഞില്ല, ചോദിച്ചുമില്ല)

സ്വാമിയുടെ സഹായികള്‍, അതും വലിയ ഒരു ഗ്രൂപ്പ്‌ എവിടെ?.

കല്യാണത്തിന്‌ മേല്‍നോട്ടം വഹിക്കുവാന്‍ പോലിസുകാര്‍ നിരനിരയായി നിന്നിട്ടും, സ്വാമിയെ പോലിസുകാര്‍ക്ക്‌ പരിചയമില്ലെന്ന വാദം അംഗീകരിക്കുന്നു. പിന്നെ എന്തിനാണ്‌ സസ്പെന്‍ഷന്‍?.

കേരളത്തിലെ രാഷ്ട്രിയ നേതാകളോടും , സംസ്കാരിക നയകരോടും, നിയമപലകരോടും ഒരുവാക്ക്‌.

ആടിനെ പിടിച്ച്‌ പട്ടിയാക്കാം, പക്ഷെ അതെ പട്ടിയെ പിടിച്ച്‌ പാല്‌ കറക്കരുത്‌.

പ്രതികരണ ശേഷി നഷ്ടപ്പെട്ടവരല്ല ജനങ്ങള്‍. നിയമത്തെ ബഹുമാനിക്കുന്നത്‌കൊണ്ടും നട്ടെല്ലുള്ള ചിലരെങ്കിലും നിങ്ങള്‍ക്കിടയിലുള്ളത്‌കൊണ്ടും ക്ഷമിക്കുന്നു. പക്ഷെ, അതിനും ഒരതിരുണ്ട്‌. നടുറോഡിലിട്ട്‌ നിങ്ങളെ പേപ്പട്ടിയെ പോലെ ജനങ്ങല്‍ തല്ലികൊല്ലുന്ന കാലം വിദൂരമല്ല.

Monday 12 May 2008

SSLC Result in WEB

SSLC പരീക്ഷ ഫലം തഴെ പറയുന്ന വെബ്ബ്‌ സൈറ്റുകളില്‍ നിന്നും കണാം.

http://keralaresults.nic.in/sslc08/sslc08.htm Here is the Direct Link


http://www.examresults.kerala.gov.in/
http://www.kerala.gov.in/
http://www.prd.kerala.gov.in/
http://www.cdit.org/
http://www.sslcexamkerala.gov.in/
http://www.education.kerala.gov.in/
http://www.itschool.gov.in/
http://www.keralaresults.nic.in/
http://www.results.kerala.nic.in/

പരീക്ഷഫലം ഇമെയില്‍ വഴിയും അറിയുവാനുള്ള സംവിധാനം എര്‍പ്പെടുത്തിയിട്ടുണ്ട്‌.

എല്ലാവര്‍ക്കും വിജയാശംസകള്‍.

----------------------------------

നെറ്റ്‌ സൗകര്യമില്ലാത്തവര്‍ക്ക്‌ വേണ്ടി ഫോണിലൂടെ വിവരം അറിയിക്കുവനുള്ള സൗകര്യം നമ്മുക്ക്‌ ചെയ്യുവാന്‍ കഴിയുമോ?. അങ്ങനെ കഴിയുമെങ്കില്‍ സൗദിയില്‍ നിന്നുള്ളവര്‍ക്ക്‌ വേണ്ടി SMS വഴിയും മറ്റും ഞാന്‍ ശ്രമിക്കാം. എന്താ എല്ലാവരുടെയും അഭിപ്രായം.

Sunday 11 May 2008

ഷറഫിയയിലെ കൊള്ള ശ്രമം

ശനിയാഴ്ച വൈകുന്നേരം 5:20.
ഷറഫിയയിലെ പ്രസിദ്ധമായ കൃഷ്ണ ബില്‍ഡിങ്ങിലേക്ക്‌ അറബി വേഷത്തില്‍ മുന്നാളുകള്‍ കയറിവരുന്നു. നേരെ ലിഫ്റ്റ്‌ വഴി 7-അം നിലയിലേക്ക്‌. റൂം നമ്പര്‍ 74-ന്റെ കോളിംഗ്‌ ബെല്ലടിക്കുന്നു. അകത്ത്‌നിന്നോരാള്‍ വാതില്‍ തുറന്നതും, അക്ജ്ഞതരായ മൂന്ന് പേര്‍ കത്തിയും തോക്കും നീട്ടി വാതില്‍ തള്ളിതുറന്ന് അകത്ത്‌ കടക്കുകയും, റൂം അകത്ത്‌ നിന്ന് ലോക്ക്‌ ചെയ്യുകയും ചെയ്തു. കത്തി കഴുത്തിലമര്‍ത്തി കൊള്ളസംഘത്തിന്റെ ചോദ്യം
"എവിടെയാണ്‌ കാശ്‌?". എന്റെ കൈയില്‍ കാശില്ലെന്ന് പറഞ്ഞവനെ മൂന്നാളുകളും ചേര്‍ന്ന് അടിച്ച്‌ തള്ളിയിട്ട ശേഷം രണ്ടാളുകള്‍ റൂം മുഴുവന്‍ പരിശോധിക്കുന്നു. പണമടങ്ങിയ ബാഗ്‌ കൈവിട്ട്‌ പോവുമെന്ന ഘട്ടത്തില്‍ നിലത്ത്‌ കിടന്നവന്‍ എല്ലാം മറന്ന് സംഘത്തെ എതിര്‍ക്കുവാന്‍ ശ്രമിച്ചു. പക്ഷെ, അതിന്‌ മുന്‍പ്‌ അവരിലോരാളുടെ കത്തി ഇവന്റെ നെഞ്ചില്‍ കയറിയിരുന്നു. എന്നിട്ടും രക്ഷപ്പെടുവാന്‍ ശ്രമിച്ച ഇവനെ മുന്നാളുകളും ചേര്‍ന്ന് വീണ്ടും വീണ്ടും അഞ്ഞ്‌ കുത്തുന്നു. അവസാനം പണമടങ്ങിയ ബാഗ്‌ കണ്ടെടുത്ത്‌ യാത്രകൊരുങ്ങുന്നു.
അപ്പോഴാണ്‌ താഴെ ബഹളം.

താഴെ,
അപരിചിതരായ മുന്നാളുകള്‍ കയറി പോവുന്നതും അവര്‍ പോയത്‌ 74-അം റൂമിലെക്കണെന്നും എങ്ങനെയോ പുറംലോകമറിഞ്ഞു. കള്ളന്മരാവനുള്ള സാധ്യതയെക്കുറിച്ച്‌ സംശയം പ്രകടിപ്പിച്ച്‌കൊണ്ടിരിക്കവെ, അകത്ത്‌ നിന്നും ലോക്ക്‌ ചെയ്ത വാതില്‍ സംശയം വര്‍ദ്ധിപ്പിച്ചു.

പിന്നിടെല്ലാം പെട്ടെന്നായിരുന്നു. കള്ളന്മരാണങ്കില്‍ പിടിക്കുടണമെന്ന ഉറച്ച തിരുമാനത്തില്‍ അഞ്ചെട്ടാളുകള്‍ എന്തിനും തയ്യറായി അകത്ത്‌ കടന്നു. പക്ഷെ, അവരെ മുഴുവന്‍ കൈയിലിരുന്ന കത്തികൊണ്ട്‌ കുത്തി മൂന്നാളുകളും കോണി ചാടിയിറങ്ങി രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ പുറത്ത്‌ കാത്തിരുന്ന വലിയോരു ജനക്കുട്ടത്തില്‍നിന്നും രക്ഷപ്പെടുവാന്‍ അവര്‍ക്കായില്ല. രണ്ട്‌ യമനികളും ഒരു സിന്ദുകാരനും മലയാളികളുടെ കൈത്തരിപ്പറിഞ്ഞു.

അവശരായ അവരോടുള്ള റൂം ഉടമയുടെ ചോദ്യംകേട്ട്‌ ഞാന്‍ ഞെട്ടിതരിച്ചു.
"സത്യം പറ, നിനക്ക്‌ വിവരം തന്നവന്‍ ആരാണ്‌?."

പിന്നിടാണെനിക്ക്‌ മനസ്സിലായത്‌, ഇത്‌ ഷറഫിയയിലെ നിത്യസംഭവമാണെന്ന്. ഇന്ന ദിവസം ഇത്ര സമയത്ത്‌ ഇന്ന റൂമില്‍ കാശുണ്ടാവുമെന്നും, അപ്പോള്‍ റൂമില്‍ എത്രപേരുണ്ടാവുമെന്നും വളരെ കൃത്യമായി അറിയാവുന്ന നമ്മുക്കിടയിലെ തന്നെ നപുംസകങ്ങളായ ചിലരാണ്‌ ഇത്തരം കൊള്ള സംഘങ്ങള്‍ക്ക്‌ അവശ്യമായ വിവരങ്ങള്‍ ചോര്‍ത്തികൊടുക്കുന്നത്‌. കമ്മിഷന്‍ അടിസ്ഥനത്തില്‍ ഇത്തരം "ബിസിനസ്സ്‌" ചെയ്യുന്ന മലയാളികള്‍ ഷറഫിയയില്‍ നിരവധിയാണ്‌.

എന്തും സഹിക്കുവാന്‍ തയ്യറായി, കൊള്ള സംഘത്തെ നേരിടുവാനുള്ള ധൈര്യവും ചങ്കുറ്റവും കാണിച്ച, അഞ്ചെട്ട്‌ ചെറുപ്പക്കാരുടെ ധീരമായ പ്രകടനം ഞാന്‍ കണ്ടു. ശരീരത്തില്‍നിന്നും രക്തം ധാരയായി ഓലിച്ച്‌കൊണ്ടിരുന്നപ്പോഴും മല്‍പ്പിടുത്തത്തിലൂടെ കൊള്ളസംഘത്തിന്റെ കൈയില്‍നിന്നും പണം തിരിച്ച്‌വാങ്ങുവാനുള്ള ശ്രമത്തില്‍ വിജയിക്കുകയും ചെയ്തു അവര്‍. സാരമായ പരിക്കുകളോടെ രണ്ടാളും, നിസ്സാരമായി പരിക്ക്‌ പറ്റിയ ആറാളുകളും ആശുപത്രിയിലാണ്‌. പരിക്കേറ്റവരോടും അവരുടെ കുടുംബങ്ങങ്ങളോടും എന്റെ സ്വാന്ത്വനം ഞാന്‍ അറിയിക്കുന്നു. എന്റെ പ്രര്‍ഥന എന്നും നിങ്ങള്‍ക്കോപ്പമുണ്ട്‌.

ഇത്തരം ചെറുപ്പക്കരുടെ ധീരമായ ഇടപ്പെടലുകള്‍, കത്തി കാണിച്ചാല്‍ ഓടുന്നവരാണ്‌ മലയാളികളെന്ന തെറ്റിധാരണ നീക്കുവാനും, കവര്‍ച്ച സംഘങ്ങളെ ഒരു പരിധിവരെ നിയന്ത്രിക്കുവാനും സഹായിക്കുമെന്നതില്‍ സംശയമില്ല. എല്ലാറ്റിനും കൂട്ട്‌നില്‍ക്കുന്ന, ഇവരെ സഹായിക്കുന്നവരെ, ഇവരെ പ്രോല്‍സാഹിപ്പിക്കുന്നവരെ നാം എന്ത്‌ പേരിട്ട്‌ വിളിക്കും?.

Saturday 10 May 2008

പെപ്‌സിയും ഡോക്‌ടറും

പെപ്‌സിയുടെ ഉല്‍പ്പന്നങ്ങള്‍ ആരോഗ്യത്തിന്‌ നല്ലതാണെന്ന ഉത്തമ ബോധ്യമുള്ള ഇന്ത്യയിലെ ഡോക്‌ടര്‍മാര്‍ ഇനി, പനി മുതല്‍ ഹാര്‍ട്ട്‌ അറ്റാക്ക്‌ വരെയുള്ള രോഗികള്‍ക്ക്‌ പെപ്‌സിയുടെ ജ്യൂസും ചിപ്‌സും നല്‍ക്കി സുഖപ്പെടുത്തുന്ന അത്ഭുത കഴ്ച നമ്മെ ആനന്ദപുളകിതരാകും.

പ്രതിഫലം അഗ്രഹിക്കതെ, പെപ്‌സി കമ്പനിയെ സാഹായിക്കുകയെന്ന ഡോക്‌ടര്‍ സഹജമായ ചെറിയ ഉപകാരം മാത്രമാണ്‌ ഡോക്‌ടര്‍മാര്‍ ചെയ്യുന്നതെന്ന സത്യം നാം മറക്കരുത്‌. പ്രസവത്തിന്‌ ആറ്‌ മാസം മുന്‍പ്‌ സിസേറിയനുള്ള മരുന്നുകള്‍ വാങ്ങിച്ച്‌ രോഗികളെ സഹായിക്കുന്ന ഡോക്‌ടര്‍മാരുള്ള നാട്ടില്‍, പാവപ്പെട്ട രോഗികള്‍ ഒരു പെപ്‌സിയോ ചിപ്‌സോ കഴിച്ച്‌ സുഖപ്പെടട്ടെ എന്ന് ഡോക്‌ടര്‍മാര്‍ തിരുമാനിച്ചാല്‍ അത്‌ വളരെ നല്ലതാണ്‌.

--------------------------------------------

ബിരാന്‍കുട്ടിക്ക്‌ ഒരു സംശയം. സംശയം മാത്രമാണേ.


ഐ.എം.ഒ എന്നത്‌ ഒരു ഗുണ്ട സംഘടനയാണോ?.

ഇത്‌ പെപ്‌സിയുടെ സിസ്റ്റര്‍ കണ്‍സേണാണോ?.

ശീതള പാനിയങ്ങളും ചിപ്സും പെപ്‌സി കമ്പനിയുടെത്‌ മാത്രമാണോ നല്ലതായിട്ടുള്ളൂ?.

സമ്മേളനങ്ങള്‍ നടത്താന്‍ ഇതിലും നല്ല വഴി എതാനും ലേഡി ഡോക്‌ടര്‍മാര്‍ക്ക്‌ അറിയില്ലെ?

ജനങ്ങളുടെ ആരോഗ്യപരിപാലനത്തിന്‌ ഇത്രയേറെ ശ്രദ്ധ ഡോക്‌ടര്‍മാര്‍ക്കുണ്ടെങ്കില്‍, ഡോക്‌ടര്‍മാരുടെ ആരോഗ്യസ്ഥിതി ഇടക്കെങ്കിലും രോഗികള്‍ പരിശോധിക്കുന്നത്‌ തെറ്റാണോ?.

ലാസ്റ്റ്‌ ബട്ട്‌ നോട്ട്‌ ലീസ്റ്റ്‌, സാരന്മരെ ഇത്‌ ഇന്ത്യയാ, പട്ടിണി പാവങ്ങളുടെ ഇന്ത്യ, ഓപ്പറേഷന്‍ കഴിഞ്ഞ കത്തി വയറ്റില്‍ കെട്ടിവച്ച്‌ തുന്നുന്ന ഡോക്‌ടര്‍മാരുടെ ഇന്ത്യ. ഈ ഇന്ത്യക്കാരന്‍ തരുന്ന സ്നേഹ സമ്മാനം വാങ്ങുവാന്‍ കെല്‍പ്പില്ലാതെ, നക്ഷതങ്ങളെണ്ണി കിടക്കുബോള്‍, ആരുടെ, ഏത്‌ പാനിയമാണ്‌ നിങ്ങളുടെ ആരോഗ്യത്തിന്‌ നല്ലതെന്ന് ചിന്തിക്കുക.

ശവപ്പെട്ടി ഫ്രീയായിട്ട്‌ തരുന്ന കമ്പനികളുമായി മറ്റോരു ധാരണപത്രം ഐ.എം.ഒ. ഒപ്പ്‌ വെച്ചാല്‍ അത്‌ ഡോക്‌ടര്‍മാരോട്‌ ചെയ്യുന്ന എറ്റവും വലിയ കാരുണ്യമാവുമെന്ന് ബീരാന്‍കുട്ടിക്ക്‌ തോന്നുന്നു.