Sunday 2 August 2009

ശിഹാബ്‌ തങ്ങൾ

ആശയറ്റവരുടെ അത്താണിയാണു കൊടപ്പനയ്ക്കൽ തറവാട്‌. അവിടെ സൗമ്യതയുടെ നിറവിളക്കായിരുന്നു ശിഹാബ്‌ തങ്ങൾ.

ഒരു നിയോഗം പോലെ മുസ്​‍്ലിം ലീഗിന്റെ നേതൃസ്ഥാനവും അധ്യാത്മിക നേതാവിന്റെ സ്ഥാനവും അദ്ദേഹം മരണം വരെ വഹിച്ചു. മത-സാമൂഹികരംഗത്തെ അനിഷേധ്യ പദവിക്കൊപ്പം രാഷ്ട്രീയരംഗത്തും സമുചിതമായൊരു സ്ഥാനവും പാണക്കാട്​‍്‌ സയിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങൾക്കു വഹിച്ചിരുന്നു. പാണക്കാട്ടെ കൊടപ്പനയ്ക്കൽ തറവാട്‌ പലപ്പോഴും കേരളത്തിന്റെ തലസ്ഥാനമാകാറുണ്ടായിരുന്നു. പലപ്പോഴും ഇവിടെനിന്നുയർന്നിരുന്ന നിർണായക തീരുമാനങ്ങൾക്ക്‌ രാജ്യം കാതോർക്കുന്നതും അതുകൊണ്ടുതന്നെയായിരുന്നു.

ഈ സ്നേഹസാമ്രാജ്യത്തിലേക്ക്‌ സദാ തുറന്നുകിടക്കുന്ന ഗേറ്റ്‌ കടന്ന്‌ സംസ്ഥാന-ദേശീയ രാഷ്ട്രീയത്തിലെ തിളങ്ങുന്ന നേതാക്കൾക്കൊപ്പം ആരോരുമില്ലാത്തവരും ആലംബഹീനരുമെത്തിയിരുന്നത്‌ തങ്ങളുടെ തീരുമാനത്തിനുവേണ്ടിയായിരുന്നു. നീതിപൂർവകമായ ആ വിധിക്കു മുമ്പിൽ ഉള്ളവനും ഇല്ലാത്തവനും ഇവിടെ ഒരുപോലെയായിരുന്നു. ആളൊഴിയാത്ത മുറ്റത്ത്‌ രാത്രിയുടെ അന്ത്യയാമംവരെ തങ്ങളുടെ അനുഗ്രഹത്തിനായി, പ്രാർഥനയ്ക്കായി, ഒരു മറുപടിക്കായി, ഒരു തീരുമാനത്തിനായി കാത്തുനിന്നിരുന്നു നാനാ ദേശവാസികൾ.

അവർക്കിടയിൽ ആശങ്കകളില്ല, മുറുമുറുപ്പുകളില്ല. തങ്ങളുടെ തീരുമാനത്തിനു മുന്നിൽ മറുതലിക്കലില്ല, കൊടുങ്കാറ്റും വിവാദങ്ങളുമുയർത്തിയ പ്രശ്നങ്ങൾപ്പോലും അവസാനം തങ്ങളുടെ തീരുമാനത്തിനു വിട്ടുവേന്നു പറഞ്ഞാൽ പിന്നെ ചോദ്യമോ ഉപചോദ്യങ്ങളോ ഉയരുമായിരുന്നില്ല.
ഇന്നോ ഇന്നലയോ തുടങ്ങിയ സപര്യയല്ലിത്‌. ഏറനാട്ടിലെ ഈ ഏകാംഗ കോടതിയിലെ വിധിയെ മനസാ നമിക്കാനേ ജാതിമത വ്യത്യാസങ്ങളില്ലാതെ എന്നും എല്ലാവരും ശ്രമിച്ചിട്ടുള്ളൂ.
കേരളത്തിലെ ഏറ്റവും തിരക്കുള്ള, ഏറ്റവും കൂടുതൽ പൊതുപരിപാടികളുള്ള, ഏറ്റവും കൂടുതൽ ഉദ്ഘാടനങ്ങൾ നടത്തിയിട്ടുള്ള, ഏറ്റവും കൂടുതൽ യാത്രചെയ്യുന്ന വ്യക്തി. നേതാവായിട്ടും നേതാവിന്റെ ജാടകളില്ലാത്തയാൾ. എത്തിപ്പിടിക്കാൻ ഒട്ടേറെ അധികാര സ്ഥാനങ്ങളുണ്ടായിട്ടും ബോധപൂർവം അതിൽനിന്നെല്ലാം വിട്ടുനിൽക്കുന്നയാൾ. അതേ വിശേഷങ്ങൾ തങ്ങളെ അമരനാക്കും. അദ്ദേഹം ഇനിയും ജീവിക്കും ജനമനസുകളിൽ.

ചൊവ്വാഴ്ച, സുഭഹി നമസ്കാരത്തിനുള്ള ബാങ്കുവിളി ഉയരുന്നതിനു മുമ്പേ നാടിന്റെ വിവിധ ഭാഗങ്ങളിൽനിന്ന്‌ പാണക്കാട്ടെ വിശാലമായ ഉമ്മറത്തും മുറ്റത്തും മരച്ചുവട്ടിലും നൂറുകണക്കിനാളുകൾ സ്ഥാനംപിടിക്കുമായിരുന്നു. അക്കൂട്ടത്തിൽ വാദിയും പ്രതിയും സാക്ഷികളുമുണ്ടാകുമായിരുന്നു, രോഗികളും. എല്ലാത്തിനും തീർപ്പുണ്ടാകേണ്ടിയിരുന്നത്‌ തങ്ങളുടെ ഭാഗത്തുനിന്ന്‌. രാത്രിയുടെ അന്ത്യയാമങ്ങൾവരെ നീളുമായിരുന്നു പലപ്പോഴും ഈ ജനകീയ കോടതിക്കാര്യ ങ്ങൾ.
കേരളം കത്തിയെരിയുമായിരുന്ന സന്ദർഭങ്ങളിൽപ്പോലും രക്ഷക്കെത്തിയത്‌ ഈ സൗമ്യമനസ്കന്റെ ഉറച്ച തീരുമാനങ്ങൾ. സംസ്ഥാന-ദേശീയ രാഷ്ട്രീയത്തിലെ അവിചാരിത മലക്കംമറിച്ചിലുകളിൽപ്പോലും പാണക്കാട്ടുനിന്നുണ്ടാകുന്ന രാഷ്ട്രീയ തീരുമാനങ്ങൾ അചഞ്ചലമായിരുന്നു.

മുഹമ്മദ്‌ നബിയുടെ സന്താനപരമ്പരയിൽപ്പെട്ടതാണു സയിദ്‌ കുടുംബം. മുന്നൂറു വർഷം മുമ്പ്‌ വളപട്ടണത്തു താമസമാക്കിയ സയിദ്‌ പരമ്പരയിലെ അലി ശിഹാബ്‌ തങ്ങളിൽനിന്നാണ്‌ പാണക്കാട്ടെ കൊടപ്പനയ്ക്കൽ തറവാടിന്റെ ആരംഭം. പാണക്കാട്‌ പി.എം.എസ്‌.എ പൂക്കോയ തങ്ങളുടെയും ചെറുകുഞ്ഞി ബീവിയുടെയും മകനായി 1936 മേയ്‌ നാലിനായിരുന്നു ശിഹാബ്‌ തങ്ങളുടെ ജനനം. ശിഹാബ്‌ ത ങ്ങളടക്കം അഞ്ച്‌ ആൺമക്കളും രണ്ടു പെൺമക്കളും. ഉമറലി ശിഹാബ്‌ ത ൾ, ഹൈദരലി ശിഹാബ്‌ തങ്ങൾ, സാദിഖലി ശിഹാബ്‌ തങ്ങൾ, അബ്ബാസലി ശിഹാബ്‌ തങ്ങൾ എന്നിവരാണു സഹോദരർ.

പൂക്കോയ തങ്ങളുടെ ആകസ്മിക നിര്യാണം ചെറുപ്രായത്തിലേ സൗമ്യനായ ശിഹാബ്‌ തങ്ങളെ നേതൃത്വത്തിലേക്കെത്തിക്കുകയായിരുന്നു. 1975-ൽ മലപ്പുറം കോട്ടപ്പടിയിൽ നടന്ന ലീഗ്‌ സമ്മേളനത്തിൽ ആധ്യക്ഷംവഹിച്ചുകൊണ്ടാണ്‌ മു ഹമ്മദലി ശിഹാബ്‌ തങ്ങൾ പൊതുപ്രവർത്തനത്തിലേക്കു കടന്നത്‌.
സി.എച്ച്‌ മുഹമ്മദ്‌ കോയ അന്ന്‌ ശിഹാബ്‌ തങ്ങളെ അധ്യക്ഷപദവിലേക്കു ക്ഷണിക്കുമ്പോൾ ഒരു സമുദായത്തിന്റെ നേതൃപദവി അദ്ദേഹം കൈയേൽക്കുകയായിരുന്നു. 34 വർഷം പിന്നിട്ടിരിക്കു ന്നു ആസപര്യ.

നേതൃസാരഥ്യത്തിലേക്കു യരു ന്നതിനു മുമ്പ്‌ അ ക്ഷരങ്ങളെ സ്നേഹിച്ചും യാത്രചെയ്തും വിജ്ഞാനം വർധിപ്പിച്ച ശിഹാബ്‌ തങ്ങൾ ലേഖനങ്ങളും അറബിയിൽ കവിതകളും എഴുതിയിരുന്നു.
മുസ്ലിം ലീഗിനെ മറ്റു രാഷ്ട്രീയ പാർട്ടികളിൽനിന്നും വ്യത്യസ്തമാക്കുന്നതു ശിഹാബ്‌ തങ്ങളുടെ സാന്നിധ്യവും നേതൃത്വവുമാണ്‌.

ശുഭ്രവസ്ത്രം, തലയിൽ തൊപ്പി, സദാ പുഞ്ചിരി, പതിഞ്ഞ സംസാരം, തിരക്കിനിടയിലും കൈവിടാത്ത ശാന്തത്ത - ഇതാണ്‌ ശിഹാബ്‌ തങ്ങളെ വ്യത്യസ്ത നേതാവാക്കുന്നത്‌. പഞ്ചായത്ത്‌ മെംബർവരെ ബ്ലാക്ക്‌ ക്യാറ്റുകളുടെയും അകമ്പടി സേവകരുടെയും ഒത്താശ തേടുന്ന ഇക്കാലത്തും തന്നെ കാണാനെത്തുന്നവരെ സ്വയം സ്വീകരിച്ചും സ്വയം സൽക്കരിച്ചും വിശാലമായ ഉമ്മറത്ത്‌ ജനങ്ങൾക്കിടയിലിരുന്ന്‌ അവരുടെ പ്രശ്നങ്ങൾ കേട്ട്‌ തീർപ്പുകൽപ്പിച്ച്‌, പ്രശ്നകുലിഷിതമായ മേഖലകളിൽപ്പോലും കടന്നുചെന്ന്‌ സമാധാനത്തിനുവേണ്ടി ആഹ്വാനംചെയ്യാൻ - ഇവിടെ ഇങ്ങനെ - ഒരേ ഒരു നേതാവുമാത്രമേ ഉണ്ടായിരുന്നുള്ളൂ

കടപ്പാട്: ദീപിക.കോം

6 comments:

  1. ബീരാന്‍ കുട്ടി said...

    കൊടപ്പനക്കല്‍ തറവാടിന്റെ കാരണവര്‍ക്ക്, എന്റെ പ്രിയപ്പെട്ട നേതാവിന്, കണ്ണീരോടെ വിട.

  2. കാസിം തങ്ങള്‍ said...

    ഒരു മഹാ വ്യക്തിത്വം കൂടി വിടപറയുന്നു. നികത്താനാവാത്ത വിടവ് തന്നെ. അല്ലാഹു അവിടത്തെ പദവികള്‍ ഉയര്‍ത്തുമാറാകാട്ടെ.

  3. Unknown said...

    ഒരിക്കലും നികത്താനാവാത്ത ഈ വിടവ് നാം അംഗീകരിച്ചേ പറ്റൂ..
    ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഹൂൻ

  4. Sabu Kottotty said...

    ഏതുപദവിയും കയ്യെത്തും ദൂരത്തായിരുന്ന അദ്ദേഹമൊരു പഞ്ചായത്തു മെമ്പര്‍ പോലുമായിരുന്നില്ല. എന്നിട്ടും ലോകം അദ്ദേഹത്തെ ബഹുമാനിച്ച് ആദരിച്ചത് അദ്ദേഹത്തിന്റെ എളിമ ഒന്നുകൊണ്ടു മാത്രമാണ്...

  5. കരീം മാഷ്‌ said...

    മാഷിന്ടെ തൂലിക: ശിഹാബ്‌ തങ്ങളെന്ന ബദ്‌ര്‍
    ആ മഹാന്റെ ഓര്‍മ്മകളുമായി ഞാനും.........!

  6. Huda Info Solutions said...

    Deep condolences from Huda Info Solutions ( http://www.hudainfo.com )